2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച

അടിമസ്ത്രീകളെ ഭോഗിക്കാമോ ?

യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന സ്ക്രീന്‍ ഷോട്ട്
അടിമകളുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇക്കാലത്ത് സജീവമായ ചര്‍ച അര്‍ഹിക്കുന്നതാണ് എന്ന് ഇയ്യുള്ളവനും വിശ്വസിക്കുന്നില്ല. എന്നാല്‍ യുദ്ധവും അടിമത്തവും അതിലൂടെ വരുന്ന അടിമസ്ത്രീകളെ ഉടമപ്പെടുത്തലുമൊക്കെ ഇസ്ലാം വിലക്കാത്തതാണ് എന്നും അതുകൊണ്ട് തന്നെ ഇക്കാലത്ത് ആരെങ്കിലും തിരിച്ച് അപ്രകാരം പ്രവര്‍ത്തിച്ചാല്‍ മുസ്ലികള്‍ അതുകൊണ്ട് രോഷംകൊള്ളേണ്ടതില്ല എന്നൊക്കെയുള്ള വ്യാപകമായ പ്രചാരണമാണ് ഇതുസംബന്ധമായ സൂക്തങ്ങളെ ഇപ്പോഴും ചര്‍ച്ചാവിഷയമാക്കുന്നതിലെ പ്രസക്തിയുണ്ടാക്കുന്നത്.

ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട ചില മുസ്ലിം പേരുള്ള യുവയുക്തിവാദികളാണ് തങ്ങള്‍ക്കിഷ്ടപ്പെട്ട വ്യഭിചാരം അരുതെന്ന് പറയാനുള്ള ധാര്‍മികതയൊന്നും ഇസ്ലാമിനില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ പ്രവാചക വചനങ്ങളും ഖുര്‍ആനിക സൂക്തങ്ങളും ഉപയോഗിച്ച്. അടിമകളെ ഇഷ്ടാനുസാരം ഭോഗിക്കാന്‍ മുഹമ്മദ് നബി അനുചരന്‍മാര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട്. അദ്ദേഹവും ആ സൗകര്യം വേണ്ടുവോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് പ്രചരിപ്പിക്കുന്നത്. മാത്രമല്ല ഭര്‍ത്താവുള്ള അടിമ സ്ത്രീകളെ പോലും ഭോഗിക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്നതിന് തെളിവായി നാലാമത്തെ അധ്യായമായ സൂറത്തുന്നിസ്സാഇലെ 24ാം സൂക്തം അറബി മൂലം സഹിതം ഫെയ്സ് ബുക്കില്‍ ഇടക്കിടക്ക് പോസ്റ്റിക്കൊണ്ടിരിക്കുന്നു. അതിന്റെ സത്യാവസ്ഥയും യുക്തിവാദികള്‍ കാണിക്കുന്ന കൈക്രിയകളും തുറന്നുകാണിക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
യുക്തിവാദികള്‍ പഠിക്കേണ്ട ഒരു സൂക്തതവും അതിന്റെ ഖുര്‍ആനിലെ സ്ഥാനവും ആണ് ഈ പോസ്റ്റിലുള്ളത്. മേലിലെങ്കിലും ഈ സൂക്തം പൊക്കി വരുമ്പോള്‍ ഇമോജിയും ലൈക്കും അടിക്കുന്നതിന് മുമ്പ് ചില കാര്യങ്ങല്‍ മനസ്സിലാക്കി വെക്കുന്നത് ഗുണകരമാവും. സൂറത്തുനിസാഇലെ 23 മുതല്‍ 25 വരെയുള്ള സുക്തത്തിനിടക്ക് 24ാം സൂക്തമായിട്ടാണ് ഈ ഗ്രൂപ്പില്‍ ഏറെ ചര്‍ച ചെയ്ത പ്രസ്തുത സൂക്തം വരുന്നത്. വിഷയം ഇസ്ലാമിക അധ്യാപനമനുസരിച്ച് ആരെയൊക്കെ വിവാഹം ചെയ്യാം അരെയൊക്കെ ചെയ്യരുത് എന്നതാണ്. കാര്യങ്ങളിലെല്ലാം അനുവദനീയത എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്വം. എന്തൊക്കെയാണ് നിഷിദ്ധമായത് എന്ന് വ്യക്തമാക്കുകയാണ് ഇസ്ലാം ചെയ്യാറുള്ളത്. നിഷിദ്ധമാക്കാത്തതെല്ലാം അനുവദനീയമാണ് എന്ന് മനസ്സിലാക്കണം. ആ നിലക്ക് തന്നെ വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട സ്ത്രീകള്‍ ആരൊക്കെയാണ് എന്ന് വിശദമായി പറയുന്നു ഇവിടെ ഖുര്‍ആന്‍.


സൂക്തങ്ങള്‍ വായിക്കുക.

(23) നിങ്ങളുടെ മാതാക്കളും പെണ്‍മക്കളും പെങ്ങന്‍മാരും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദര പുത്രിമാരും സഹോദരീ പുത്രിമാരും നിങ്ങള്‍ക്കു മൂലയൂട്ടിയവരായ മാതാക്കളും മുലകുടി ബന്ധത്തിലുള്ള സഹോദരിമാരും നിങ്ങളുടെ ഭാര്യമാരുടെ മാതാക്കളും നിങ്ങളോടൊപ്പം ദാമ്പത്യം പങ്കിട്ട സ്ത്രീകളില്‍ പിറന്നവരും നിങ്ങളുടെ വീടുകളില്‍ വളര്‍ന്നവരുമായ വളര്‍ത്തുപുത്രിമാരും -ഇനി (ആ സ്ത്രീകളെ വിവാഹം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ) അവരുമായി ദമ്പതികളായി കഴിഞ്ഞുകൂടിയിട്ടില്ലെങ്കില്‍ (അവരെ ഒഴിവാക്കി അവരുടെ പുത്രിമാരെ വിവാഹം ചെയ്യുന്നതില്‍) കുറ്റമില്ല- സ്വന്തം പുത്രന്മാരുടെ ഭാര്യമാരും നിങ്ങള്‍ക്കു നിരോധിക്കപ്പെട്ടിരിക്കുന്നു. രണ്ടു സഹോദരികളെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും നിഷിദ്ധമാകുന്നു. എന്നാല്‍, നേരത്തേ കഴിഞ്ഞുപോയതു പോകട്ടെ. നിശ്ചയം അല്ലാഹു മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ .

(24) മറ്റാരെങ്കിലും വിവാഹം ചെയ്തിട്ടുള്ള ഭര്‍ത്തൃമതികളായ സ്ത്രീകളും (മുഹ്‌സ്വനാത്ത്) നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു. എന്നാല്‍ (യുദ്ധത്തടവുകാരായി) നിങ്ങളുടെ അധീനത്തില്‍ വന്ന സ്ത്രീകള്‍ അതില്‍നിന്നൊഴിവാകുന്നു. ഇത് നിങ്ങള്‍ അനുസരിക്കാന്‍ കടപ്പെട്ട ദൈവികനിയമമത്രെ. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം സമ്പത്ത് (വിവാഹമൂല്യം) മുഖേന നിങ്ങള്‍ തേടുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവരെ അവിഹിത വേഴ്ചയിലേര്‍പ്പെടാതെ വിവാഹത്തിന്റെ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കണമെന്നു നിബന്ധനയുണ്ട്. അവരുമായി ദാമ്പത്യസുഖം പങ്കിടുന്നവര്‍ അവര്‍ക്കുള്ള വിവാഹമൂല്യം നിര്‍ബന്ധമായിത്തന്നെ നല്‍കേണ്ടതാകുന്നു. വിവാഹമൂല്യം നിര്‍ണയിച്ചശേഷം ഉഭയസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. നിശ്ചയം അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു.

(25) നിങ്ങളില്‍ ആര്‍ക്കെങ്കിലും വിശ്വാസിനികളായ കുലസ്ത്രീകളെ (മുഹ്‌സ്വനാത്ത്) വിവാഹം ചെയ്യാന്‍ സാമ്പത്തികശേഷിയില്ലാതെ വന്നാല്‍, നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ യുവതികളെ വേട്ടുകൊള്ളുക. നിങ്ങളുടെ വിശ്വാസത്തിന്റെ അവസ്ഥ ഏറ്റം അറിയുന്നവനത്രെ അല്ലാഹു. നിങ്ങളെല്ലാവരും ഒരേ വിഭാഗത്തില്‍പെട്ട ജനങ്ങളാണല്ലോ. അതിനാല്‍, അവരുടെ രക്ഷാധികാരികളുടെ അനുമതിയോടെ നിങ്ങള്‍ അവരെ വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്കു ന്യായമായ വിവാഹമൂല്യം നല്‍കുകയും ചെയ്യുക; അവര്‍ ദാമ്പത്യത്തിന്റെ പരിധിയില്‍ സുരക്ഷിതര്‍ (മുഹ്‌സ്വനാത്ത്) ആയിരിക്കുന്നതിനും അവിഹിതവേഴ്ചകളിലേര്‍പ്പെടാതിരിക്കുന്നതിനും ജാരന്മാരെ സ്വീകരിക്കാതിരിക്കുന്നതിനും വേണ്ടി. ദാമ്പത്യത്തിന്റെ പരിധിയില്‍ സുരക്ഷിതരായശേഷം ദുര്‍നടപ്പിലേര്‍പ്പെടുന്നവര്‍ക്ക് കുലസ്ത്രീകള്‍ക്ക് (മുഹ്‌സ്വനാത്ത്) നിശ്ചയിക്കപ്പെട്ടിട്ടുള്ള ശിക്ഷയുടെ പകുതി ശിക്ഷ നല്‍കപ്പെടേണ്ടതാകുന്നു. ഈ ഇളവ് നിങ്ങളില്‍, കല്യാണം കഴിച്ചില്ലെങ്കില്‍ അനാശാസ്യ നടപടിയിലേക്കു വഴുതിപ്പോകുമെന്ന് ഭയപ്പെടുന്ന ആളുകള്‍ക്കു വേണ്ടിയുള്ളതത്രെ. എന്നാല്‍, നിങ്ങള്‍ ക്ഷമിക്കുന്നുവെങ്കില്‍, അതാണ് ഏറ്റം ഗുണകരം. അല്ലാഹു പൊറുക്കുന്നവനും ദയാപരനുമല്ലോ.



പ്രിയ യുക്തിവാദികളേ, വിമര്‍ശകരേ ഈ സൂക്തങ്ങളില്‍ നിങ്ങള്‍ മാപ്പിലപ്പേരുള്ള യുക്തിവാദികള്‍ നിരന്തരം ഈ ഗ്രൂപില്‍ പോസ്റ്റ് ചെയ്യുന്ന സൂക്തം കണ്ടല്ലോ.

ഇനി അതിന് നേരത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എഴുതിയ വ്യാഖ്യാനം കൂടി വായിക്കുക. എന്നിട്ടും അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് തോന്നുന്നെങ്കില്‍ അതുസംബന്ധമായി ചര്‍ചയാകാം.

പ്രസ്തുത സൂക്തത്തിന്റെ (24) വ്യഖ്യാനം.

[[[ 'യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളുടെ അമുസ്‌ലിം ഭര്‍ത്താക്കള്‍ 'ദാറുല്‍ ഹര്‍ബി'ല്‍ (ശത്രുരാജ്യത്ത്) താമസിക്കുന്നുണ്ടെങ്കിലും ആ സ്ത്രീകളെ സ്വീകരിക്കുന്നത് ഹറാമല്ല. കാരണം, ശത്രുരാജ്യത്തില്‍നിന്ന് ഇസ്‌ലാമിക രാഷ്ട്രത്തിലേക്ക് അവര്‍ വരുന്നതുകൊണ്ട് ആ വിവാഹം ദുര്‍ബലപ്പെട്ടിരിക്കുന്നു. അത്തരം സ്ത്രീകളെ വിവാഹം കഴിക്കാവുന്നതാണ്. ഇപ്പോള്‍ ആരുടെ ഉടമയില്‍ അവര്‍ സ്ഥിതിചെയ്യുന്നുവോ അയാള്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാവുന്നതാണ്. ഇനി ഭാര്യാഭര്‍ത്താക്കള്‍ ഒപ്പം പിടിക്കപ്പെടുന്ന പക്ഷം അവരുടെ വിധി എന്തെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. അവരുടെ പൂര്‍വ ബന്ധം പിന്നെയും അവശേഷിക്കുമെന്നാണ് ഇമാം അബൂഹനീഫയുടെയും ശിഷ്യന്മാരുടെയും അഭിപ്രായം. ഇമാം മാലിക്കും ഇമാം ശാഫിഈയും പറയുന്നത് ആ ബന്ധം ദുര്‍ബലപ്പെടുമെന്നാണ്. അടിമസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച് ജനഹൃദയങ്ങളില്‍ ഒട്ടുവളരെ തെറ്റുധാരണകള്‍ സ്ഥലംപിടിച്ചിട്ടുണ്ട്. അതിനാല്‍, താഴെ പറയുന്ന സംഗതികള്‍ ഇവിടെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്:

i) സ്ത്രീകള്‍ യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെടുന്നതോടെ പട്ടാളക്കാര്‍ക്ക് അവരെ ഭോഗിക്കാന്‍ പാടുള്ളതല്ല. അവരെ ഗവണ്‍മെന്റിന്റെ വശം ഏല്‍പിക്കണം; ഗവണ്‍മെന്റിന് അവരെ വിട്ടയക്കുകയോ, പിഴ വാങ്ങി മോചിപ്പിക്കുകയോ, ശത്രുക്കളുടെ ബന്ധനത്തിലുള്ള മുസ്‌ലിം ഭടന്മാര്‍ക്ക് പകരമായി കൈമാറുകയോ ചെയ്യാന്‍ അധികാരമുണ്ട്. അതുപോലെ ഗവണ്‍മെന്റിനു പട്ടാളക്കാര്‍ക്കിടയില്‍ അവരെ വിഭജിച്ചുകൊടുക്കാവുന്നതുമാണ്. ഇങ്ങനെ വിഭജിക്കുക വഴി, ഗവണ്‍മെന്റില്‍നിന്നു നിയമാനുസാരം ഉടമപ്പെടുന്ന സ്ത്രീകളെ മാത്രമേ ഒരു പടയാളിക്ക് ഭോഗിക്കാന്‍ പാടുള്ളൂ.

ii) ഇപ്രകാരം ഒരാളുടെ ഉടമയില്‍വരുന്ന സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തണമെങ്കില്‍ അവള്‍ക്ക് ഒരു പ്രാവശ്യം ആര്‍ത്തവശുദ്ധി വരുകയും അവള്‍ ഗര്‍ഭിണിയല്ലെന്നുറപ്പാവുകയും വേണം. അതിനുമുമ്പ് അവളുമായി സമ്പര്‍ക്കം ഹറാമാണ്. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം കഴിഞ്ഞു ശുദ്ധിയാവുന്നതുവരെ സംസര്‍ഗം പാടില്ല.

iii) യുദ്ധത്തില്‍ ബന്ധനസ്ഥകളാകുന്ന സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന് അവര്‍ വേദക്കാരായിരിക്കണമെന്ന് ഉപാധിയൊന്നുമില്ല. അവരുടെ മതം എന്തുതന്നെയായാലും ശരി, നിയമാനുസാരം വിഭജിച്ചുകിട്ടിയ ആള്‍ക്ക് അവരുമായി ബന്ധം പുലര്‍ത്താവുന്നതാണ്.

iv) ഒരു സ്ത്രീ ഏതൊരുത്തന്റെ അവകാശത്തില്‍ വന്നിട്ടുണ്ടോ അവനു മാത്രമേ അവളെ ഭോഗിക്കാന്‍ പാടുള്ളൂ. മറ്റൊരാള്‍ക്കും അവളുടെ മേല്‍ കൈവയ്ക്കാന്‍ അവകാശമില്ല. അവള്‍ക്കുണ്ടാകുന്ന സന്തതികള്‍ അയാളുടെ നിയമാനുസൃത സന്താനങ്ങളായി പരിഗണിക്കപ്പെടും. സ്വന്തം മക്കളെന്ന നിലക്ക്, ഇവര്‍ക്കും കുലീനയില്‍ ജനിച്ച സന്തതികള്‍ക്കുള്ള നിയമപരമായ അവകാശങ്ങളെല്ലാം ശരീഅത്ത് നിശ്ചയിച്ചിട്ടുണ്ട്. സന്താനമുണ്ടായാല്‍ പിന്നെ അവളെ കൈമാറാന്‍ പാടില്ല. യജമാനന്‍ മരിക്കുന്നതോടെ അവള്‍ സ്വയം സ്വതന്ത്രയാവുകയും ചെയ്യും.

v) മേല്‍പറഞ്ഞ വിധം ഒരാളുടെ അധീനത്തില്‍ വരുന്ന സ്ത്രീയെ വേറൊരാള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കാവുന്നതാണ്. അങ്ങനെ കല്യാണം നടന്നാല്‍ പിന്നെ യജമാനന് അവളുമായി യാതൊരു ലൈംഗികബന്ധവും പാടില്ല. മറ്റു പരിചരണങ്ങളെല്ലാമാവാം.

vi) ഭാര്യമാരുടെ സംഖ്യ നാലില്‍ പരിമിതമാക്കിയതുപോലെ ദാസിമാരുടെ സംഖ്യക്കു ശരീഅത്ത് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍, പലരും തെറ്റിദ്ധരിക്കുംപോലെ, പണക്കാര്‍ക്ക് എത്ര വേണമെങ്കിലും വെപ്പാട്ടികളെ വെച്ചു തങ്ങളുടെ ഗൃഹത്തെ സുഖലോലുപതയുടെ കേന്ദ്രമാക്കാന്‍ അനുവദിക്കലല്ല ശരീഅത്തിന്റെ ഉദ്ദേശ്യം; മറിച്ച്, യുദ്ധത്തിന്റെ പരിതോവസ്ഥകള്‍ക്കു നിര്‍ണയമില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഒരു പരിധി നിര്‍ണയിക്കാന്‍ കഴിയാത്തതാണതിനു കാരണം.

vii) മറ്റെല്ലാ ഉടമാവകാശങ്ങളെയും പോലെ ഒരാള്‍ക്കു നിയമാനുസൃതമായി ഗവണ്‍മെന്റ് നല്‍കിയ യുദ്ധത്തടവുകാരുടെ മേലുള്ള ഉടമാവകാശവും കൈമാറ്റം ചെയ്യാവുന്നതാണ്.

viii) വിവാഹം ഒരു നിയമാനുസൃത നടപടിയായതുപോലെത്തന്നെയാണ് ഗവണ്‍മെന്റില്‍നിന്നു നിയമാനുസാരം നല്‍കപ്പെട്ട ഈ ഉടമാവകാശവും. അതുകൊണ്ട് വൈവാഹിക ബന്ധത്തില്‍ ഒരാള്‍ക്കും അവജ്ഞ തോന്നാത്ത സ്ഥിതിക്ക്, ഗവണ്‍മെന്റില്‍നിന്ന് നല്‍കപ്പെട്ട ദാസിമാരെ ഭോഗിക്കുന്ന വിഷയത്തില്‍ മാത്രം ഒരനാശാസ്യത തോന്നാന്‍ യുക്തിപൂര്‍വകമായ ഒരു ന്യായവുമില്ല.

ix) യുദ്ധത്തടവുകാരില്‍ വല്ല സ്ത്രീയേയും ഒരാള്‍ക്ക് ഉടമപ്പെടുത്തിക്കൊടുത്തതിനു ശേഷം അവളെ തിരിച്ചുവാങ്ങാന്‍ ഗവണ്‍മെന്റിനു ഒരധികാരവുമില്ല; ഒരു സ്ത്രീയുടെ രക്ഷാകര്‍ത്താവ് അവളെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തതുപോലെത്തന്നെ. അങ്ങനെ, വിവാഹം ചെയ്തുകൊടുത്ത ശേഷം അവളെ തിരിച്ചുവാങ്ങാന്‍ രക്ഷാകര്‍ത്താവിന് ഒരവകാശവുമില്ല.

x) വല്ല സേനാധിപതിയും വെറും താല്‍ക്കാലികമായി തന്റെ പട്ടാളക്കാര്‍ക്ക് ബന്ധനസ്ഥരായ സ്ത്രീകളുമായി ലൈംഗികവേഴ്ച നടത്താന്‍ അനുവാദം കൊടുക്കുന്നപക്ഷം അത് ഇസ്‌ലാമിക നിയമപ്രകാരം കേവലം നിഷിദ്ധമായ നടപടിയാണ്. അതും വ്യഭിചാരവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. വ്യഭിചാരമാകട്ടെ, ഇസ്‌ലാമിക നിയമപ്രകാരം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റവുമാണല്ലോ. ']]]
(ഉദ്ധരണം തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന് )

യുക്തിവാദിക്ക് സ്ഥാപിച്ചുകിട്ടേണ്ടത് ഇസ്ലാം എത്രമാത്രം അധാര്‍മിക ഉള്‍ക്കൊള്ളുന്ന ഒരു മതമാണ് എന്ന വാദമാണ്. 1400 വര്‍ഷം മുമ്പ് യുദ്ധത്തടവുകാരെ അടിമകളായി പിടിക്കുകയും അവരുടെ കാര്യത്തില്‍ യാതൊരു നിയമമോ വ്യവസ്ഥയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്താണ് ഈ വിഷയത്തില്‍ ഇസ്ലാം ഇത്രയും യുക്തിഭദ്രമായ നിര്‍ദ്ദേശങ്ങള്‍ നല്‍ക്കുന്നത് എന്നത് ശ്രദ്ധിക്കണം. മനുഷ്യര്‍ക്കിടയില്‍ ജന്മംകൊണ്ട് ജാതിനിശ്ചയിക്കുകയും അവര്‍ക്കിടയില്‍ ഉയര്‍ന്ന വിഭാഗങ്ങളുടെ സൗകര്യങ്ങളും സുഖങ്ങളും മാത്രം നോക്കി സംബന്ധവും അതുമായി ബന്ധപ്പെട്ട അനാചാരങ്ങളും ഇയ്യടുത്തകാലത്താണ് ഇല്ലാതായി പോയത് എന്ന വസ്തുതകൂടി നാം കണക്കിലെടുക്കുമ്പോഴാണ്. ആരെ വിവാഹം ചെയ്യണം ആരെ ചെയ്യരുത് എന്ന കണിശമായ ഈ നിയമത്തിന്റെ വില നമുക്ക് മനസ്സിലാക്കാനാവൂ.

ഇസ്ലാം എന്നത് ആറാം നൂറ്റാണ്ടിലെ ഗോത്രസംസ്കാരം പേറുന്ന മതമല്ല. ലോകത്തിന്  പതിനാല് നൂറ്റാണ്ട് മുമ്പില്‍ നടന്ന ഒരു ജീവിതദര്‍ശനമാണ് എന്നതാണ് നേര്. അത് മുഴുവന്‍ മനുഷ്യരുടേതുമാണ്. ഈ വിജ്ഞാനങ്ങളെല്ലാം കിട്ടിയിട്ടും വിവാഹം കഴിച്ചുവെന്നതുകൊണ്ട് അത് ഏത് രൂപത്തില്‍ വേര്‍പ്പെട്ടാലും അതിന് പുരുഷന്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ എന്ന രൂപത്തില്‍ ഇപ്പോഴും നിയമം നിര്‍മിക്കുന്ന ആധുനിക മനുഷ്യന്റെ വിവരക്കേടും നാം ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുനോക്കേണ്ടതുണ്ട്.

2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഖുര്‍ആന്‍ ഒരു ജബ്രയേയും വെല്ലുവിളിക്കുന്നില്ല.



ഇയ്യിടെയായി ഇസ്ലാം വിമര്‍ശനം നടത്തുന്ന യുക്തിവാദികള്‍ (ജബ്രകള്‍ എന്നാണ് അവരെ പൊതുവെ ഓണ്‍ലൈനില്‍ വിളിക്കുന്നത്) ഏറ്റവും കൂടുതല്‍ സമയം ചര്‍ച ചെയ്യുന്നത് ഖുര്‍ആന്റെ വെല്ലുവിളിയെക്കുറിച്ചാണ്. ഇന്ന് കണ്ട ഒരു പോസ്റ്റാണ് മുകളിലെ സ്ക്രീന്‍ ഷോട്ടിലുള്ളത്.  അല്ലാഹുവുമായുള്ള ഒരു സാഹിത്യമത്സരത്തിനു ഞാന്‍ തയ്യാറാണ് എന്ന് പറഞ്ഞ് ഇ.എ.ജബ്ബാര്‍ മുന്നോട്ട് വന്നിരിക്കുന്നു. എന്നാല്‍ അദ്ദേഹം ചില നിബന്ധനകള്‍ വെക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന്റെയോ ജബ്ബാറിന്റെയോ പക്ഷത്ത് നില്‍ക്കാത്ത ഒരാളായിരിക്കണം ജഡ്‍ജി എന്നതാണ് പ്രധാന നിബന്ധന. അത്തരക്കാരെ കിട്ടാന്‍ പ്രയാസമൊന്നുമില്ല. മിക്കവാറും ഇ.എ. ജബ്ബാറുമായി യോജിക്കാനാവാത്ത യുക്തിവാദികളിലാരെങ്കിലും നിര്‍ത്തിയാല്‍ മതിയാകും. എനിക്ക് തോന്നുന്നത് എം.എന്‍. കാരശേരി മാഷ് അതിന് യോഗ്യനാണ്. പക്ഷെ പ്രശ്നമതല്ല. അങ്ങനെ ഒരു വെല്ലുവിളി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്നതാണ്. ഇല്ല എന്നാണ് എന്റെ ചെറിയ അന്വേഷണത്തില്‍ എനിക്ക് ലഭിച്ച ഉത്തരം. (ഞാന്‍ വെല്ലുവിളി സ്വീകരിക്കാന്‍ മുന്നോട്ട് വന്നപ്പോള്‍ വെല്ലുവിളി പിന്‍വലിച്ചുവെന്ന വങ്കത്തം ജബ്ബാര്‍ പറയില്ലെന്ന് പ്രതീക്ഷിക്കട്ടെ) വിശദീകരിക്കാം. അതിന് മുമ്പ് ഇതുസംബന്ധമായി വന്ന ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ വായിക്കാം.
'ഇത് മുഹമ്മദ് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ അവര് ഇപ്പോഴും പറയുന്നത്? എങ്കില് നീ പറഞ്ഞേക്കുക. നിങ്ങള് സത്യമാണ് പറയുന്നതെങ്കില് ഇതുപോലെ ഒരു പത്ത് അധ്യായമെങ്കിലും നിര്മിച്ച് കൊണ്ടുവരുക...'
(ഖുർആൻ: 11:14).

‘ഈ ഖുര്ആന്, അല്ലാഹുവിന്റെ ബോധനം കൂടാതെ ആര്ക്കും നിര്മിച്ചുണ്ടാക്കാന് കഴിയുന്ന ഒന്നല്ല. ഇതിനുമുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും ദൈവികവചനങ്ങളുടെ വിശദീകരണവുമാണിത്.
അതില് സംശയത്തിനവകാശമേയില്ല, ഇത് സര്വലോക രക്ഷിതാവില്നിന്നുള്ളതു തന്നെയാണ്. ഇത് മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയതെന്നാണോ അവരുടെ വാദം? നീ പറഞ്ഞുകൊടുക്കുക. സത്യമാണ് നിങ്ങള് പറയുന്നതെങ്കില് ഇതുപോലുള്ള ഒരൊറ്റ അധ്യായമെങ്കിലും നിങ്ങള് കൊണ്ടുവരൂ...'
(ഖുർആൻ 10: 37-39).

'അതല്ല, ഈ ഖുര്ആന് മുഹമ്മദ് സ്വയം കെട്ടിയുണ്ടാക്കി എന്നാണോ അവര് പറയുന്നത് ? എന്നാല്, അവര് വിശ്വസിക്കാന് തയാറല്ല എന്നതാണ് വസ്തുത. എങ്കില് പിന്നെ അവര് സത്യമാണ് പറയുന്നതെങ്കില് ഇതുപോലുള്ള ഒരു വചനം കൊണ്ടുവരട്ടെ'.
(ഖുർആൻ: 52:34).



"വാസ്തവത്തില് നിനക്ക് ഈ ബോധനം ലഭിച്ചത് നിന്െറ നാഥന്െറ അപാരമായ കരുണകൊണ്ടുമാത്രമാണ്. തീര്ച്ചയായും നിന്നോടവന് കാണിച്ച ഒൗദാര്യം വളരെ മഹത്തരമാണ്. പറയുക, ഇതുപോലൊരു ഖുര്ആന് കൊണ്ടുവരാന് മനുഷ്യനും ജിന്നുകളും ഒരുമിച്ച് ശ്രമിച്ചാലും സാധ്യമല്ല. അവര് പരസ്പരം എത്രതന്നെ സഹായിച്ചാലും ശരി".
(ഖുർആൻ : 17 : 88).


നാം നമ്മുടെ ദാസന് അവതരിപ്പിച്ചിട്ടുള്ള ഈ വേദം നമ്മില്‍നിന്നുള്ളത് തന്നെയോ എന്ന് സംശയിക്കുന്നുവെങ്കില്‍ , അതുപോലുള്ള ഒരധ്യായം നിങ്ങള്‍ രചിച്ചുകൊണ്ടുവരുവീന്‍, അതിന് അല്ലാഹുവിനെകൂടാതെയുള്ള സഹായികളുടെയെല്ലാം സഹായം തേടിക്കൊള്ളുക, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ -ഒരിക്കലും നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയില്ല - മനുഷ്യരും കല്ലുകളും വിറകായിട്ടുള്ള നരാകാഗ്നിയെ കാത്തുകൊള്ളുക.  സത്യനിഷേധികള്‍ക്കായി സജ്ജീകരിക്കപ്പെട്ടിട്ടുള്ളതത്രെ അത്. (ഖുര്‍ആന്‍ , 2:23,24)

ഇത് ദൈവത്തില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് എന്ന് അവകാശപ്പെടുന്ന നിലവിലെ ഏക വേദഗ്രന്ഥമാണ് ഖുര്‍ആന്‍. (അല്ല എന്ന് വാദമുള്ളവര്‍ നിലവിലെ വേദഗ്രന്ഥങ്ങളായി അറിയപ്പെടുന്ന ഗ്രന്ഥങ്ങളില്‍നിന്ന് വചനങ്ങള്‍ കൊണ്ടുവന്നാല്‍ ഈ വാദം പിന്‍വലിക്കുന്നതാണ്). എന്നാല്‍ എക്കാലത്തെയും അവിശ്വാസികളെ പോലെ തന്നെ ഇത് ദൈവത്തില്‍നിന്നുള്ളതാണ് എന്നംഗീകരിക്കാന്‍ അറേബ്യയിലുള്ള മുസ്ലിംകള്‍ തയ്യാറായില്ല. ഇത് ഒരു മനുഷ്യന്‍ പറഞ്ഞുകൊടുത്തത് മുഹമ്മദ് ഉരുവിടുകയാണ് എന്നായിരുന്നു അവരുടെ വാദം. അന്നത്തെ അറബികളാകട്ടെ സാഹിത്യത്തിലും കവിതയിലും അഗ്രഗണ്യരായിരുന്നു. തത്വജ്ഞാനത്തിലും നിപുണരായവര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് നബി 40 വയസ്സുവരെ ഇത്തരം മേഖലകളില്‍ അറിയപ്പെട്ടയാളോ എഴുത്തും വായനയും അറിയുന്ന വ്യക്തിയോ ആയിരുന്നില്ല. അതുകൊണ്ട് അവരോട് ഖുര്‍ആന്‍ പറഞ്ഞു. നിങ്ങള്‍ പറയുന്ന വാദത്തില്‍ സത്യസന്ധരാണ് എന്ന അഭിപ്രായം ഉണ്ടെങ്കില്‍ അതുപോലുള്ള ഒരധ്യായം കൊണ്ടുവരിക. ആരെങ്കിലും ഒറ്റക്ക് വേണ്ട ഏതൊരാളുടെയും സഹായം നിങ്ങള്‍ക്ക് തേടാം. ഇനി നിങ്ങള്‍ക്കതിന് കഴിയുന്നില്ലെങ്കില്‍ ഇനിയൊരിക്കലും അതുപോലുള്ളത് കൊണ്ടുവരാന്‍ സത്യനിഷേധികള്‍ക്ക് സാധിക്കുകയേ ഇല്ല. അല്‍ ബഖറ എന്ന അധ്യായത്തില്‍ അഥവാ ഖുര്‍ആന്‍ അവതരിച്ചു തുടങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്. അതിന് മുമ്പ് മക്കയില്‍ വെച്ച് പലതവണ അവതരിച്ച സൂക്തങ്ങള്‍ മുകളില്‍ നല്‍കിയിട്ടുണ്ട്. പക്ഷെ പ്രമുഖരായ സാഹിത്യകാരന്‍മാരും കവികളും പരാജയപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ യുക്തിവാദികള്‍ പറയുന്നത് ഇങ്ങനെയാണ്.

Abdul Kader പറഞ്ഞു: അക്കാലത്തും പിന്നീടും ഈ വെല്ലുവിളി സ്വീകരിച്ച് പലരും എഴുതീട്ടുണ്ട്. മൂല്യനിർണയം നടത്തി മാർക്കിടുകയല്ല നബി ചെയ്തത് സ്വഹാബികളെ പറഞ്ഞയച്ച് തല വെട്ടുകയായിരുന്നു !

മക്കയില്‍ വെച്ചാണ് ഇതിലെ ഒട്ടുമിക്ക സൂക്തങ്ങളും അവതരിച്ചത്. അന്നൊന്നും ആരുടെയും തലവെട്ടാനുള്ള ശക്തി ഇസ്ലാം വിശ്വാസികള്‍ക്ക് ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നെങ്കിലും അതിന് അനുവാദം നല്‍കപ്പെട്ടിരുന്നില്ല. അന്നവര്‍ക്ക് ചെയ്യാമായിരുന്നു. അത് മാത്രമല്ല. മദീനയില്‍ വെച്ച് ആ സൂക്തം ആവര്‍ത്തിച്ചപ്പോഴും ഇസ്ലാം ആരെയും കൈകാര്യം ചെയ്തിരുന്നില്ല. ഇസ്ലാമിക വ്യവസ്ഥിതി പൂര്‍ണമായി നിലവില്‍വരികയും ചില യുദ്ധകുറ്റവാളികള്‍ക്ക് ശിക്ഷനല്‍കുകയും ചെയ്ത കൂട്ടത്തില്‍ ചില കവികളും ഉണ്ടായിരുന്നുവെന്നതാണ് ചിലരുടെ ഇക്കാര്യത്തിലെ തുരുപ്പ് ശീട്ട്. അതാകട്ടെ മദീനകാലഘട്ടത്തിലെ അവസാന വര്‍ഷങ്ങളിലാണ്. അവര്‍ ശിക്ഷിക്കപ്പെട്ടത് ഖുര്‍ആന്‍ തുല്യം രചന നടത്താന്‍ ശ്രമിച്ചതിന്റെ പേരിലല്ല. മക്കയില്‍വെച്ചു് ചിലരതിന് ശ്രമിച്ചപ്പോള്‍ അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് ഇതേ ബ്ലോഗില്‍ നേരത്തെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചത് ഭീഷണിക്കു് മുമ്പിലോ മലയാളത്തിലോ ഇംഗ്ലീഷിലോ അറബിയിലോ ഏതെങ്കിലും സാഹിത്യമുല്യമുള്ളതോ വൈജ്ഞാനിക മൂല്യമുള്ളതോ എഴുതിനോക്കുകുക പോലും ചെയ്യാത്ത ജബ്ബാറിനെ പോലുള്ളവരെയല്ല. മറിച്ച് അന്നത്തെ അറബികളെ മാത്രമാണ്. അവര്‍ക്കതിന് സാധിച്ചില്ലെങ്കില്‍ ഇന് അന്ത്യദിനം വരെ അതിന് ആര്‍ക്കും സാധ്യമല്ലെന്ന പ്രഖ്യാപനമാണ് മദീനയില്‍ വെച്ച് ഖുര്‍ആനിലൂടെ അല്ലാഹു നടത്തിയത്. ഇനി വെല്ലുവിളിയില്ല. വേണമെങ്കില്‍. ഇതുപോലെ ഒരു ഖുര്‍ആന്‍ ആര്‍ക്കും കൊണ്ടുവരാന്‍ സാധ്യമല്ലെന്ന പ്രഖ്യാപനം വെല്ലുവിളിയായി സ്വയം ഏറ്റെടുക്കാം. മാര്‍ക്കിടാനും ജഡ്ജ് ചെയ്യാനും ആരെയും കാത്ത് നില്‍ക്കേണ്ടതില്‍ ഖുര്‍ആന്‍ ഒരു മത്സരത്തിനല്ല വെല്ലുവിളിച്ചത് എന്നറിയുക. പിന്നെ എങ്ങനെ അതിന്റെ മൂല്യവും തുല്യതയും മനസ്സിലാക്കും എന്നാണെങ്കില്‍ അത് പറയാം. അതിന് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ എന്ത് സംഭവിച്ചുവെന്ന് മനസ്സിലാകണം.
 
1. ഖുര്‍ആന്റെ വെല്ലുവിളി അതിന്റെ സാഹിത്യത്തില്‍ പരിമിതമല്ല. സംശയമില്ല. അറബി സാഹിത്യത്തിലെ അത്യന്നതമായ ഒരു സൃഷ്ടിയാണ് ഖുര്‍ആന്‍. അന്നത്തെ അറബി സാഹിത്യകാരന്‍മാര്‍ അത് പ്രത്യേകം എടുത്ത് പറഞ്ഞതാണ്. അതൊരു വശം എന്ന് വേണമെങ്കില്‍ പറയാം.  അറബി സാഹിത്യം പഠിക്കുന്നവര്‍ ഉദാഹരണത്തിന് അവലംബിക്കുന്നത് അറബി  ക്ലാസിക്ക് കൃതിയായ ഖുര്‍ആനിലെ വചനങ്ങളെയാണ്. അറബി കവികളുടെ കവിതകളും ഉദ്ധരിക്കാറുണ്ട്. സാഹിത്യമാണ് മാനദണ്ഡമെങ്കില്‍ യുക്തിവാദി വിമര്‍ശകരുടെ പലവാദത്തിനും പ്രസക്തി ഉണ്ടാകുമായിരുന്നു. അതുകൊണ്ട് ഇസ്ലാമിക പണ്ഡിതര്‍ നേരത്തെ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. സാഹിത്യത്തിലല്ല ഖുര്‍ആന്‍ വെല്ലുവിളിക്കുന്നത്. മറിച്ച് അതിലെ ഓരോ അധ്യായവും സൂക്തവും സമൂഹത്തില്‍ സൃഷ്ടിച്ച വിപ്ലവങ്ങളാണ്.

2. വിശുദ്ധഖുര്‍ആനിലെ ഓരോ സൂക്തവും അവതരിക്കുമ്പോള്‍ അതുവരെയുള്ള തെറ്റായ ധാരണകളെ തിരുത്തുകയും ഒരു പുതിയ സമൂഹം അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട് വരികയും ചെയ്യുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അന്നത്തെ ഇസ്ലാമിന്റെ ശത്രുക്കളും ഖുര്‍ആനിനെ നിഷേധിച്ചവരും ഇസ്ലാമിന്റെ വളര്‍ചയില്‍ അങ്ങേ അറ്റം ആകുലതയുള്ളവരായിരുന്നു. അത്തരക്കാരോടാണ് ഖുര്‍ആന്‍ ആവശ്യപ്പെട്ടത്. ഇതുപോലെ ഒരെണ്ണം രചിച്ച് ഇതിനെ പരാജയപ്പെടുത്തുക എന്ന്. അന്ന് അവരത് ഉണ്ടാക്കിയിരുന്നുവെന്ന് പറയുന്ന ഇന്നെത്തെ യുക്തിവാദികളോട് ചോദിക്കാനുള്ളത് ആ സൂക്തങ്ങളെവിടെ അത് എന്ത് പ്രതികരണമാണ് സമൂഹത്തിലുണ്ടാക്കിയത് എന്നാണ്.

3. ജബ്ബാര്‍ മാഷ് ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്. ഖുര്‍ആന്റെ വെല്ലുവിളി ഏറ്റെടുത്ത് ഒരുപാട് വ്യക്തികള്‍ ഖുര്‍ആന് തുല്യമായത് ഉണ്ടാക്കിയിട്ടുണ്ട് എന്ന്. അതെവിടെ എന്നും എന്താണെന്നും അദ്ദേഹത്തിന് പോലും അറിയില്ല. നെറ്റില്‍ സര്‍ച്ച് ചെയ്താന്‍ കിട്ടും എന്നാണ് പറയുന്നത്. ആരും സൂക്ഷിച്ച് വെക്കാത്ത ഇവിടെയുള്ള യുക്തിവാദികള്‍ പോലും ഒരിക്കല്‍ പോലും വായിച്ചു നോക്കാത്ത, ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പോലും മടിക്കുന്ന അജ്ഞാതമായ സൃഷ്ടിയാണോ ഖുര്‍ആന് തുല്യം എന്ന് അവകാശപ്പെടുന്നത്. വിവരക്കേടിനും വേണ്ടേ ഒരതിര്.

4. അറബിയിലുള്ള ചില ഏടുകള്‍ ജബ്ബാര്‍ ബ്ലോഗിലിട്ടിരുന്നു. വാലോ തലയോ ഇല്ലാത്ത ഖുര്‍ആനിന്റെ ശൈലി കടമെടുത്ത് ചില വാക്കുകള്‍ മാറ്റിമറിച്ച് പടച്ചുണ്ടാക്കിയ ആ പരിഹാസ്യത അദ്ദേഹം പോലും ഇപ്പോള്‍ പൊക്കിപ്പിടിച്ച് വരാറില്ല.

5. ഞാന്‍ മുകളില്‍ സൂചിപ്പിച്ചു. സ്വന്തം ഭാഷയില്‍ പോലും എതെങ്കിലും മാന്യന്മാര്‍ക്ക് വായിച്ചിരിക്കാവുന്ന വല്ലതും എഴുതാത്ത ഇക്കാലത്തുള്ള ഏതെങ്കിലും ജബ്രയോട് ഒരു വെല്ലുവിളിയും ഖുര്‍ആന്‍ നടത്തുന്നില്ല എന്ന്. മറിച്ച് ഖുര്‍ആനിന്റെ കാര്യത്തില്‍ അത് മനുഷ്യനില്‍നിന്നാണ് എന്ന അവകാശമുന്നയിച്ച. അല്ലെങ്കില്‍ ദൈവത്തില്‍നിന്നുള്ളതോ എന്ന് സംശയിച്ച അറബി സാഹിത്യസാമ്രാട്ടുകളോടും നിയമ-സാമുഹിക വിദഗ്ദരോടുമൊക്കെയാണ് ആ വെല്ലുവിളി (വെല്ലുവിളി എന്ന് പോലും ഖുര്‍ആന്‍ അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. അതിന്റെ ശൈലി അനുസരിച്ച്  നാം പറയുന്നതാണ്) ഉണ്ടായിരുന്നത്. ഖുര്‍ആനിന്റെ ബുദ്ധിപരമായ ഒരു ന്യായം ആയിരുന്നു അത്. അതില്‍ പരാജയപ്പെട്ടു. അതോടെ ഇനിയതാര്‍ക്കും സാധ്യമല്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചു. ഇതാണ് സംഭവിച്ചത്. ഇത്രയും പറഞ്ഞത് അല്ലാഹു മനുഷ്യനെ വെല്ലുവിളിക്കുന്നേ, അതെത്ര മോശം, എത്ര തരം താണ പണി എന്നിങ്ങനെ ജബ്രകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്. മനുഷ്യരാണ് ഇത് ഉണ്ടാക്കിയതെങ്കില്‍ അതേ മനുഷ്യവംശത്തില്‍ പെട്ടവര്‍ തന്നെയാണല്ലോ നിങ്ങളും നിങ്ങള്‍ക്കെന്തുകൊണ്ട് അതുണ്ടാക്കാനാവില്ല. എന്ന ഒരു ചോദ്യം ഉന്നയിക്കുക മാത്രമാണ് ഖുര്‍ആന്‍. അത് ആളുകള്‍ക്ക് ബോധ്യമാവുകയും ചെയ്തു. ജബ്ബാര്‍  ഇതേ ചര്‍ചയില്‍ പറഞ്ഞപോലെ അവരില്‍ മിക്കവരും നബിയുടെ അവസാന കാലമായപ്പോഴേക്ക് ഇസ്ലാം സ്വീകരിക്കാനുള്ള കാരണവും ഈ ഖുര്‍ആനായിരുന്നു.

ഈ പറഞ്ഞ പോയിന്റുകളെക്കുറിച്ച ഒരു സമാന്യബോധം ഉണ്ടായിരുന്നെങ്കില്‍ ജബ്ബാര്‍ താഴെ പറയുന്ന വിധം പ്രസംഗത്തില്‍ കാച്ചുമായിരുന്നില്ല.


"ഈ പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹുവാണ് ഖുർആൻ ഇറക്കിയത്. ആ അല്ലാഹു, അവന്റെ സൃഷ്ടികളായ മനുഷ്യരോട് അതേപോലെ ഒരു ഗ്രന്ഥം എഴുതി കൊണ്ടുവരാൻ പറഞ്ഞു കൊണ്ട് വെല്ലുവിളിക്കുന്നു എന്ന് പറഞ്ഞാൽ അതെത്രമാത്രം തരം താണ വെല്ലുവിളിയാണ് ".

"ഒ.എൻ.വി കുറുപ്പ് ഒരു നെഴ്സറി ക്ളാസിൽ ചെന്നിട്ട് ഒരു കവിതാ മത്സരത്തിന് നെഴ്സറി കുട്ടികളെ വെല്ലുവിളിക്കുന്നതിനേക്കാൾ എത്രയോ അപഹാസ്യമാണ് അല്ലാഹു മനുഷ്യരെ വെല്ലുവിളിക്കുന്നത് ".

"അത്തരം ഒരു വെല്ലുവിളി ഒ.എൻ.വി കുറുപ്പ് നടത്തിയാൽ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നമുക്ക് നഷ്ടമാകില്ലേ. അതോടെ അദ്ദേഹത്തിന്റെ സകല ഇമേജും തകരുകയും ചെയ്യില്ലേ".

"വേണമെങ്കിൽ അല്ലാഹുവിന്റെ ഈ വെല്ലുവിളി വേണമെങ്കിൽ ഞാൻ ഏറ്റെടുക്കാൻ തയ്യാറാണ്. പക്ഷെ അല്ലാഹുവുമായുളള ആ മത്സരത്തിന് ആരാണ് മധ്യസ്ഥത വഹിക്കുന്നത് ?".

"അല്ലാഹുവിന് ഇതിൽ മധ്യസ്ഥത വഹിക്കാൻ പറ്റില്ല. കാരണം അല്ലാഹു ഈ മത്സരത്തിലെ ഒരു കക്ഷിയാണ്. അതേപോലെ മലക്കുകളേയും മധ്യസ്ഥതയാക്കാൻ പറ്റില്ല. കാരണം മലക്കുകൾ അല്ലാഹുവിന്റെ സ്വന്തം ആളുകളാണ് ".

"ചുരുക്കത്തിൽ തന്റെ സൃഷ്ടികളായ മനുഷ്യരോടു ഈ തരംതാണ വെല്ലുവിളി നടത്തുക വഴി യഥാർത്ഥത്തിൽ അല്ലാഹു വളരെ താഴേക്കിടയിലേക്ക് സ്വയം താഴുകയല്ലേ ചെയ്യുന്നത് ".


എന്റെ ചില ഫെയ്സ് ബുക്ക് സുഹൃത്തുക്കള്‍ പറഞ്ഞപോലെ നിങ്ങള്‍ക്ക് അന്ത്യദിനം വരെ സാധ്യമല്ലെന്ന ഖുര്‍ആന്‍ വചനം തെറ്റാണ് എന്ന് തെളിയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യുക.
'ചുമ്മാ എഴുതി ഉണ്ടാക്കു, 250000 ഇതിലധികം ആളുകൾ നമ്മുടെ ഗ്രൂപ്പിൽ ഉണ്ട്. ഏറിയകൂറും യുക്തിവാദികൾ തന്നെ, അവരൊക്കെ മാർക്കിടൽ നടത്തി കൊള്ളും.'
E A Jabbar said.. 'അന്നു കുറൈശികളെ വെല്ലു വിളിച്ചതു മാത്രമാണെങ്കിൽ ഞാൻ ഈ വിഷയത്തിൽ ഒന്നും പറയുമായിരുന്നില്ല. പക്ഷെ ഞാൻ മതവിമർശനം തുടങ്ങിയ കാലം തൊട്ടേ എൻ്റെ നേരെ ഈ വെല്ലുവിളിയുമായി നിരവധി പേർ വന്നിട്ടുണ്ട്.. ഇപ്പോഴും തുടരുന്നു. ഇന്ന് ഞാനടക്കമുള്ള കുർ ആൻ വിമർശകർക്ക് ഈ വെല്ലുവിളി ബാധകമാണെങ്കിൽ ഞാനീ പോസ്റ്റിൽ ആവശ്യപ്പെട്ട പോലെ ജഡ്ജി ആരാണെന്നു പറയുക. അതു പര്യാനാകുന്നില്ലെങ്കിൽ മേലിൽ ഈ ഓലപ്പാമ്പും പൊക്കി നടക്കരുത്.'
എനിക്ക് എന്റെ മുസ്ലിം സുഹൃത്തുക്കളോടാണ് പറയാനുള്ളത്. ഖുര്‍ആന്‍ വെല്ലുവിളിച്ചത് ഖുറൈശികളെയും അറേബ്യയിലുള്ള നല്ല ഒന്നാം തരം ജഗജില്ലികളായ സാഹിത്യസാമ്രാട്ടുകളെയുമാണ്. അല്ലാതെ കവിത പോയിട്ട് ചെറുകഥ പോലും സ്വന്തം ഭാഷയില്‍ പോലും എഴുതിയിട്ടില്ലാത്ത ജബ്രകളോട് അല്ലേ അല്ല. അവര്‍ പരാജയപ്പെട്ടു. അതുകൊണ്ട് അന്ത്യദിനം വരെ ആര്‍ക്കും അങ്ങനെയൊന്ന് കൊണ്ടുവരാന്‍ സാധിക്കുകയില്ലെന്ന് ഖുര്‍ആന്‍  പ്രഖ്യാപിക്കുകയും ചെയ്തു. അത് സത്യമായി ഇന്നുവരെ നിലനില്‍ക്കുന്നു. ഇനി അന്ത്യദിനം വരെ നിലനില്‍ക്കുകയും ചെയ്യും. അതിനാല്‍ ജബ്രകളെ ഇനി ആരും വെല്ലുവിളി കാണിച്ച് ബുദ്ധിമുട്ടിക്കരുത്. 
അതല്ല, ഈ ഖുര്ആന് മുഹമ്മദ് സ്വയം കെട്ടിയുണ്ടാക്കി എന്നാണോ അവര് പറയുന്നത് ? എന്നാല്, അവര് വിശ്വസിക്കാന് തയാറല്ല എന്നതാണ് വസ്തുത. (ഖുര്‍ആന്‍)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review