2012, ജനുവരി 25, ബുധനാഴ്‌ച

മൂഹമ്മദ് നബി ജൂതന്മാരെ വംശഹത്യനടത്തിയോ ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ചചെയ്യപ്പെടുന്ന മനുഷ്യവ്യക്തിത്വം പ്രവാചകന്‍ മുഹമ്മദ് നബിയാണ്. ലോകചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വും അദ്ദേഹം തന്നെ എന്ന് മൈക്കല്‍ എച്ച് ഹാര്‍ട്ട്, ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി (The 100: A Ranking of the Most Influential Persons in History) എന്ന പുസ്തകത്തിലൂടെ നമ്മുക്ക് തെളിയിച്ചു തരികയും ചെയ്യുന്നു. അതിന്റെ സ്വാഭാവികമായ ഒരു പരിണതിമാത്രമാണ് എന്ന് തോന്നുന്നു. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നതും പ്രവാചകന്‍ മുഹമ്മദ് നബി തന്നെ. അദ്ദേഹത്തിന്റെ ജിവിതം മറ്റേത് നേതാവിനെക്കാളും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സാമൂഹിക ജീവിതം മാത്രമല്ല, കുടുംബ ജീവിതവും. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ ഏടും സൂക്ഷമ വിശകലനത്തിന് വിധേയമാക്കിയിരിക്കുന്നു. മതപരമായും രാഷ്ട്രീയമായും വിജയം വരിച്ച വ്യക്തിത്വം എന്നതാണ് മൈക്കല്‍ എച്ച് ഹാ‌ര്‍ട്ട് പ്രവാചകനില്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. വിമര്‍ശനത്തിന്റെ മേഖലയും അതുകൊണ്ട് തന്നെ വിശാലമായിരിക്കും. പക്ഷെ വിമര്‍ശകരില്‍ പലരും അദ്ദേഹം ഒരു ഭരണാധികാരികൂടി ആയിരുന്നുവെന്ന വസ്തുത പലപ്പോഴും സൗകര്യപൂര്‍വം മറക്കാറുണ്ട്. പ്രത്യേകിച്ചും ആദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ വശം പരിചപ്പെടുത്തുമ്പോള്‍.

വിശുദ്ധഖുര്‍ആന്‍ പ്രവാചകനെ ലോകത്തിനൊക്കെയും കാരുണ്യമായിട്ടാണ് പരാമ‌ര്‍ശിക്കുന്നത്. പക്ഷെ വിര്‍ശകരെന്ന ഇസ്ലാമിനെ ശത്രുതയോടെ കാണുന്നവര്‍ക്ക് ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. അതിന് വേണ്ടി അവര്‍ പ്രവാചക ചരിത്രം പരതിയപ്പോള്‍ കണ്ട് കിട്ടിയതാണ് ബനൂഖുറൈള സംഭവം. കടുത്ത വഞ്ചനയും രാജ്യദ്രോഹകുറ്റവും ചെയ്തതിന്റെ പേരില്‍ ജൂതഗോത്രമായ ബനൂഖുറൈള എന്ന ജൂതഗോത്രത്തിലെ പുരുഷന്‍മാര്‍ക്ക് മുഴുവന്‍ വധശിക്ഷ നല്‍കേണ്ടി വന്നു. ഇതിനെയാണ് സാധാരണയായി നെറ്റിലെ ചര്‍ചയില്‍, 'ജൂതന്‍മാരെ വംശഹത്യനത്തിയ മുഹമ്മദിന് കാരുണ്യത്തെക്കുറിച്ച് മിണ്ടാന്‍ അവകാശമില്ല' എന്ന് ഇസ്ലാം വിമര്‍ശകര്‍ പൊതുവെ പറഞ്ഞ് വരുന്നത്. അത് എത്ര പേരുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ ഭിന്നമായ അഭിപ്രായം ഉണ്ട് 600 നും 900 നും ഇടയിലാണ് എന്നാണ് ത്വബ് രി അഭിപ്രായപ്പെടുന്നത്.  ഈ സംഭവം വള്ളിപുള്ളിവിടാതെ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. അത് എരുവും പുളിയും കൂട്ടി ഹൃദയസ്പൃക്കായി വിമര്‍ശകര്‍ അവതരിപ്പിക്കുകയും ചെയ്യും. സത്യത്തില്‍ എന്താണ് അവിടെ നടന്നത്. പ്രസ്തുത സംഭവത്തിന്റെ ന്യയമെന്താണ് എന്നത് എല്ലാവരും പഠിക്കേണ്ടതുണ്ട്. സത്യത്തിനോ നീതിക്കോ മനുഷ്യത്വത്തിനോ നിരക്കാത്ത ഒരു പ്രവൃത്തിയും പ്രവാചകന് ചെയ്യാവതല്ല. അപ്രകാരം ചെയ്യുന്ന പക്ഷം അദ്ദേഹത്തിന് പ്രവാചകനായിരിക്കാനുള്ള യോഗ്യത ഉണ്ടായിരിക്കുകയില്ല.

എന്താണ്  സംഭവിച്ചത് എന്ന് നമ്മുക്ക് നോക്കാം. 'നബി(സ) കിടങ്ങില്‍നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര്‍ സമയത്ത് ജിബ്‌രീല്‍ ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്‌നം ബാക്കിനില്‍ക്കുന്നു. അവരുടെ കാര്യം ഇപ്പോള്‍ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര്‍ നമസ്‌കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില്‍ ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള്‍ ജൂതന്മാര്‍ കോട്ടകളില്‍ കയറി നബി(സ)യെയും മുസ്‌ലിംകളെയും ഭര്‍ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര്‍ ചെയ്ത വന്‍ കുറ്റത്തിന്റെ ദുഷ്ഫലത്തില്‍നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര്‍ കരാര്‍ ലംഘിച്ചു. ശത്രുക്കളുമായി ചേര്‍ന്ന് മദീനയിലെ ജനങ്ങളെ മുഴുവന്‍ അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, തുടര്‍ന്ന് നബി(സ)യുടെ നേതൃത്വത്തില്‍ മുസ്‌ലിം ഭടന്‍മാര്‍ മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്‌നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്‍ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില്‍ അവര്‍ നബി(സ)യുടെ മുമ്പില്‍ കീഴടങ്ങി. അവര്‍ സഅ്ദിനെ (റ) വിധികര്‍ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില്‍ ദീര്‍ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര്‍ ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്‍തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്‍ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള്‍ നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന്‍ അവസരം നല്‍കിയ ജൂതഗോത്രങ്ങള്‍ പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്‍ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില്‍ മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്‍ന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള്‍ മുസ്‌ലിംകള്‍ വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില്‍ കടന്ന മുസ്‌ലിംകള്‍ ആ വഞ്ചകര്‍ അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ പിന്‍ബലം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള്‍ കിടങ്ങുകടന്ന് പോരാടാന്‍ ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്‍, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

എന്തായിരുന്നു ഇത്തരം ഒരു നടപടിയിലേക്ക് നയിച്ച സന്ദര്‍ഭം എന്ന് വിശദമായി പഠിക്കുന്ന പക്ഷേ പ്രവാചകനെതിരെയുള്ള മറ്റേത് വിമര്‍ശനവും പോലെതന്നെ ഇതും ആവിയായി പോകുക മാത്രമല്ല നേരത്തെ മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റേതായി പരാമര്‍ശത്തിന് കൂടുതല്‍ തെളിവ് നല്‍കുകയും ചെയ്യുന്നു. (തുടരും)

4 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മുഹമ്മദ് നബിയെക്കുറിച്ച് പഠിക്കാന്‍ മാത്രമായി ഒരു നല്ല വെമ്പ് സൈറ്റ്. മുഹമ്മദ് നബി (സ)

CKLatheef പറഞ്ഞു...

ഇതേ വിഷയത്തില്‍ വിശദമായ ചര്‍ച ഈ ബ്ലോഗില്‍ നടന്നിരുന്നു. എന്നാല്‍ പോലും പ്രവാചകന്‍ ജനിച്ച മാസമായ റബീഉല്‍ അവല്‍ ആഗതമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ത്തില്‍ ഈ ചര്‍ച വീണ്ടും ചൂടുപിടിക്കും. അതിനാല്‍ ഇവിടെയുള്ള ചര്‍ചകൂടി കണ്ട് തുടരന്വേഷണം നടത്തുക.

Absar Mohamed പറഞ്ഞു...

പഠനാര്‍ഹം...

അബ്ദുള്ള പൊന്നാനി പറഞ്ഞു...

വളെരെ വിജ്ഞാനപ്രദം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review