2013, ജൂൺ 7, വെള്ളിയാഴ്‌ച

ലീലാമേനോനും കമലാസുരയ്യയും തമ്മിലെന്ത് ?.

മാധവിക്കുട്ടി എന്ന കമലാ ദാസ് ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയ അന്നുതന്നെ ചില തല്‍പരകക്ഷികള്‍ അവരുടെ ജോലി ആരംഭിച്ചിരുന്നു എന്നാണ് ഇയ്യിടെയായി ജന്മഭുമിയുടെ പത്രാധിപയായ ലീലാമേനോന്റെ പുതിയ ലേഖനത്തില്‍നിന്ന് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. അത് വരെ എല്ലാവരെയും പോലെ മാത്രം മാധവിക്കുട്ടിയുമായി പരിചയമുള്ള ലീലാമേനോന്‍ അന്നുമുതല്‍ അവരെ തേടിയിറങ്ങി. എന്തിനുവേണ്ടി എന്ന് പ്രസ്തുത ലേഖനവും ഇതുവരെയുള്ള സംഭവങ്ങളും വീക്ഷിച്ചാല്‍ അറിയാം. ലേഖനത്തില്‍ ലീലാമേനോനെ പരിചയപ്പെടുത്തുന്നത് പോലെ മാധവിക്കുട്ടിയുടെ പ്രിയ സുഹൃത്തായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുമില്ല. പിന്നെ എങ്ങനെയാണവര്‍ ലീലാമേനോനെ പോലുള്ളവരെ കണ്ടത് അത് ഈ പോസ്റ്റിന്റെ അവസാനം കാണാം. അതിനുമുമ്പ്. ലീലാമേനോന്‍ പറയുന്നത് കാണുക.

"കമല മതം മാറുന്നു എന്ന്‌ പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ്‌ മുസ്ലിമായി മതം മാറി അബ്ദുള്‍സമദ്‌ സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന്‌ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ്‌ വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്ലാറ്റിലെത്തിയത്‌. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. കമലാ ദാസ്‌ അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി. കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത്‌ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌."" """(("

കമലാദാസ് മതം മാറുന്ന വിവരമല്ലാതെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ആരാണ് പ്രഖ്യാപിച്ചത്. ഇത് കേട്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്രേ. എന്തിന് ?. മതം മാറുന്നത് കേരളത്തില്‍ ഇത്രമാത്രം അപൂര്‍വമായ സംഭവമാണോ. പ്രശസ്തി കാരണമാണെങ്കില്‍ ലോകത്ത് പ്രശസ്തരില്‍ ഇസ്ലാം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണോ മാധിവിക്കുട്ടി. സത്യത്തില്‍ എന്താണ് സംഭവിച്ചത്. കമലാദാസ് ഇസ്ലാം സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഹിന്ദുത്വവാദികള്‍ക്ക് മാത്രമാണ് പ്രസ്തുത സംഭവം ഞെട്ടാന്‍ മാത്രമുള്ള ഭീകരതയായി അനുഭവപ്പെട്ടത്. അന്ന് മുതല്‍ അവര്‍ വളരെ ആസൂത്രിതമായ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. കമലാ സുരയ്യ അന്ന് എഴുതിയ കുറിപ്പുകളിലും ലേഖനങ്ങളിലും ആ ശ്രമങ്ങള്‍ തെളിഞ്ഞുകാണാം. 

കമലാ സുരയ്യ പറയുന്നത് കാണുക. " ഞാന്‍ ഇസ്ലാം മതതീവ്രവാദികളുടെ മോഹവലയത്തില്‍പ്പെട്ടുപോവുമെന്ന് അവരെല്ലാം ശങ്കിക്കുന്നു. ക്രൂരതയുടെ സ്പര്‍ശമേല്‍ക്കാത്ത ഒരു മതത്തില്‍ ഉറച്ചുവിശ്വസിച്ചു തുടങ്ങിയ ഞാന്‍ സുരക്ഷിതത്വം തേടി അഭയാര്‍ഥിയാവുമെന്ന് പ്രതീക്ഷിക്കുന്നവരോട് ഏതുവിധത്തിലാണ് പ്രതികരിക്കേണ്ടത് ?

എനിക്ക് അഭയം ഇസ്ലാമിലാണ്. അത് തുറന്ന് പറഞ്ഞാലും ആ വാചകത്തിന്റെ പൊരുള്‍ അവര്‍ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാലും മനസ്സിലാക്കിയെന്ന് സമ്മതിക്കുന്നില്ല. " (ജീവിതം കൊണ്ട് ഇത്രമാത്രം - മാധവിക്കുട്ടി പേജ്. 9 . ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത് , ആറാമത്തെ പതിപ്പ്)

ലീലാ മേനോന്‍ കമലാദാസിന്റെ പ്രിയ സുഹൃത്തായിരുന്നുവത്രേ. എന്ന് മുതല്‍? അവര്‍ തന്നെ പറയുന്നത് ഞാന്‍ കമലാ സുരയ്യയെ ബന്ധപ്പെടുന്നത് ഇസ്ലാം സ്വീകരിച്ചതറിഞ്ഞതിന് ശേഷമാണ് എന്ന്. അവരുടെ ഇസ്ലാം സ്വീകരണം കേവലം ഒരു വിവാഹം മോഹിച്ചാണ് എന്നും അല്ലാതെ ഇസ്ലാം മതത്തിന്റെ മേന്മകൊണ്ടല്ലെന്നും വരുത്തിതീര്‍ക്കാനാണ് അന്ന് മുതല്‍ ലീലാമേനോല്‍ ശ്രമിച്ചത്. പക്ഷെ മരിക്കുന്നതിന് മുമ്പ് ഇത്ര കടുത്ത വാദങ്ങള്‍ ഉയര്‍ത്തിയാല്‍ കമലാ സുരയ്യ അതിനെതിരെ രംഗത്ത് വരുമെന്നതിനാല്‍ അവര്‍ മരിക്കുന്നത് വരെ കാത്തിരുന്നു. അതിന് മുമ്പ് വ്യഖ്യമായി പലതും പറഞ്ഞ് വെച്ചു. അന്ന് അവര്‍ ഒളിഞ്ഞു തെളിഞ്ഞു പ്രചരിപ്പിച്ച കിംവദന്തി ഇന്ന് പുറത്ത് വളരെ മോശമായ വിധത്തില്‍ പച്ചയായി പറയുമ്പോള്‍  കെആര്‍ ബാസ്കറിനെ പോലുള്ള ആക്ടിവിസ്റ്റുകള്‍ പോലും അത് വിശ്വസിച്ച് പോകാനുള്ള കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു കിംവദന്തി ഗള്‍ഫിലായിരിക്കെ ഇയ്യുള്ളവനും കേട്ടിരുന്നു. പക്ഷെ അതിന് ഒരു അടിസ്ഥാനവും അന്നുണ്ടായിരുന്നില്ല.

ലീലാ മേനോന്‍ ജന്മഭൂമി എന്ന ഹിന്ദുത്വവാദികളുടെ പത്രത്തിന്റെ പത്രാധിപയാണ്. വര്‍ഗീയതയെ താലോലിക്കുന്നവര്‍ മാത്രം വായിക്കുന്ന ആ പത്രത്തില്‍ പുതിയ വെളിപ്പെടുത്തലെന്ന നിലക്ക് ചില ചാനലുകള്‍ അത് ആഘോഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഏതോ കാരണത്തില്‍ പെട്ടെന്ന് അവസാനിപ്പിച്ചു.കാരണം എന്താവട്ടേ. പക്ഷെ സോഷ്യല്‍ മീഡിയയില്‍ പ്രചാരം അവസാനിപ്പിക്കാന്‍ ചാനല്‍ മുതലാളിമാര്‍ വിചാരിച്ചാല്‍ നടക്കുകയില്ല. അവിടെ അത് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് ഇതിനെതിരെ ബ്ലോഗ് പോസ്റ്റിലൂടെയും യൂറ്റൂബ് വിഡിയോയിലൂടെയും പ്രതികരിക്കേണ്ടി വരുന്നത്.

ലീലാമേനോന്‍ നടത്തുന്നത് തീര്‍ത്തും വര്‍ഗീയമായ ഒരു പ്രചാരമണമാണ്. തികഞ്ഞ വ്യക്തിഹത്യയും കമലാ സുരയ്യ, മുമ്പ് പ്രചരിപ്പിക്കപ്പെട്ടത് പോലെ, ഒരു ലൌജിഹാദിന്റെ ഇരയാണ് എന്നും വിവാഹ വാഗ്ദാനം ചെയ്യക മാത്രമല്ല ലൈംഗികമായി ഉപയോഗപ്പെടുത്തിയ ഒരു ഇസ്ലാമിക പണ്ഡിതന്‍ അതില്‍ വാഗ്ദാനലംഘനം നടത്തിയെന്നും. ഇത്രയായിട്ടും അവര്‍ പഴയ മതത്തിലേക്ക് തിരിച്ചുപോകാതിരുന്നത് ഇസ്ലാം മതതീവ്രവാദികള്‍ കൊല്ലുമെന്നതിനാലാണ് അഥവാ അവരുടെ മകന്‍ അവരെ അങ്ങനെ ഭയപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ്. എന്നൊക്കെയാണ് ആരോപണങ്ങള്‍. എന്നാല്‍ ആരാണ് അവരെ ഫോണിലും മറ്റു വിളിച്ച് അക്കാലത്ത് അസഭ്യം പറഞ്ഞത് എന്ന് കമലാ സുരയ്യ തന്നെ വിവരിക്കുന്നു.

"മാതൃഭൂമിയിലെ പംക്തി വായിച്ചതിനുശേഷം എന്നെ ഉച്ചനേരത്ത് ഫോണ്‍ ചെയ്ത അപരിചിതന്‍ തന്റെ പേര് രാജീവ് നായരാണെന്ന് പറഞ്ഞു. ലൈംഗിക സംതൃപ്തി നേടുവാനുള്ള ഒരു ഉപായത്തെപ്പറ്റി ആ കഷ്മലന്‍ പ്രസ്താവിച്ചു. സ്വന്തം അമ്മയോട് ഇതുപറായമായിരുന്നു എന്ന് പറഞ്ഞ്, ഫോണ്‍ താഴെ വെച്ചു." (അതേ പുസ്തകം, പേജ്. 26)

എത്ര ലളിതമായിട്ടാണ് ലീലാമേനോന്‍ തന്റെ 'പ്രിയ സുഹൃത്തി'നെക്കുറിച്ച് ലൈംഗികാപവാദം പറയുന്നത് എന്ന് കാണുക.

[കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌. മൂന്ന്‌ ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ കമലയുടെ മറുപടി ഇങ്ങനെയായിരുന്നു”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്‌, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍”.] 

ഏത് മാധ്യമങ്ങളാണ് അന്നവരോട് അങ്ങനെ ചോദിച്ചത്. ഏത് പത്രത്തിലാണ്/ചാനലിലാണ് അത് പുറത്ത് വന്നത് എന്ന് അവര്‍ വ്യക്തമാക്കേണ്ടിയിരുന്നു. മിനിമം ലീലാമേനോനെങ്കിലും ഇത് പ്രസിദ്ധീകരിക്കാമായിരുന്നില്ലേ. സമദാനിക്ക് നിലവില്‍ മൂന്ന് ഭാര്യമാരുണ്ടോ. ഇസ്ലാമില്‍ നാല് ഭാര്യമാര്‍ക്ക് ഇതേ പോലെ നാല്‍ വ്യത്യസ്ഥ ‍ഡ്യൂട്ടിയാണോ ഉള്ളത്.

[സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. പേടിച്ചിട്ടാണ്‌ കമല പര്‍ദ്ദയില്‍ തുടര്‍ന്നത്‌. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച്‌ സന്തോഷത്തോടെ പറഞ്ഞത്‌ “ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ്‌ ധരിക്കുന്നത്‌, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്‌” എന്നാണ്‌. പക്ഷേ രണ്ട്‌ ദിവസം കഴിഞ്ഞ്‌ കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, “മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന്‌ എന്നെ ധരിപ്പിച്ചു” എന്ന്‌.  ]]പാവം കമല എന്നും വൃന്ദാവനത്തില്‍ കൃഷ്ണനെ കാത്തുകഴിയുന്ന വിരഹിണിയായ രാധയായിരുന്നു. കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഞാനും എന്റെ സുഹൃത്ത്‌ ശാരദാ രാജീവനും അവരെ പൂനെയില്‍കാണാന്‍ പോയപ്പോള്‍ അവര്‍ ശാരദയെക്കൊണ്ട്‌ “കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..” എന്ന പാട്ട്‌ പാടിച്ചു. ഞങ്ങളോട്‌ ലളിതാസഹസ്രനാമം ചൊല്ലാനും അപേക്ഷിച്ചു. ഉറങ്ങുന്നതിന്‌ മുമ്പ്‌ പരിചാരിക അമ്മുവിനോട്‌ “നാരായണ നാരായണ” എന്ന്‌ ചൊല്ലാന്‍ പറയുമായിരുന്നു. മരിച്ചതും നാരായണ നാമം കേട്ടായിരുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും “താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു” എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്ന്‌ ദിവസത്തിന്‌ ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കമലയുടെ ദൃഷ്ടി എന്നെ വിടാതെ പിന്തുടര്‍ന്നു, ഇപ്പോഴും പിന്തുടരുന്നു.]

ലീലാമേനോന്‍ ഇപ്രകാരം പറയുമ്പോള്‍, അതേ കാലത്ത് എഴുതിയ ലേഖനങ്ങളില്‍ കമലാ സുരയ്യ പറയുന്നത് കാണുക. 

['ഇസ്ലാമെന്ന ഖനിയില്‍ ഞാന്‍ സ്വര്‍ണമായി വിളയുന്നു. പശ്ചാതപിച്ച് കാണുമെന്ന് ആഗ്രഹിച്ച് വിരുന്നുവന്നവര്‍ നൈരാശ്യത്തോടെ എന്റെ വീട്ടില്‍നിന്നു മടങ്ങുന്നു. ഞാന്‍ എന്റെ സകല മുറികളിലും പൂനിലാവ് കാണുന്നു. ഇത് പുണ്യഭൂമിയായി മാറ്റുന്നതും അല്ലാഹു മാത്രമാണ് എന്ന് ഞാന്‍ അറിയുന്നു. എന്റെ പൂമുഖത്ത് അറേബിയയുടെ മണല്‍ ഉയര്‍ത്തുന്ന കാറ്റുകള്‍ വീശുന്നത് നിങ്ങള്‍ കാണുന്നില്ലേ?. മുകളില്‍ ഒരു ചെരിഞ്ഞ ചന്ദ്രക്കല കാണുന്നില്ലേ? കാലം ഇവിടെ ചരിക്കുന്നില്ല. ഭക്തിയെന്ന വികാരത്തെ അനുഭവിച്ചറിഞ്ഞ മനുഷ്യസ്ത്രീയാണ് ഞാന്‍. ഒരിക്കല്‍ ശരീരമാണ് ജീവിതത്തിന്റെ കാതല്‍ എന്ന് വിശ്വസിച്ചിരുന്നവള്‍. പരലോകത്തിന്റെ കരയ്കെത്തിക്കുവാന്‍ ശരീരമെന്ന കടത്തുവഞ്ചി മാത്രമേ ഉപകരിക്കൂ എന്ന് വിശ്വസിച്ചിരുന്നവള്‍ . ഏകാകിനിയാവുമ്പോള്‍ ആത്മാവിന് മാത്രം ്റിയാവുന്ന ഭാഷയില്‍ താന്‍ സംവാദം നടത്തുന്നു. ആ ഭാഷ എന്റെ തമ്പുരാന് മനസ്സിലാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ തമ്പുരാന്‍ എന്ന് അല്ലാഹുവിനെ ഞാന്‍ അഭിസംബോധന ചെയ്യുമ്പോള്‍ അവന്റെ വിലയിടിയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'] (അതേ പുസ്തകം, പേജ് 17)

ഇസ്ലാം സ്വീകരിച്ചതിന് ശേഷം അവരെത്രയോ കഥയും കവിതയും ലേഖനങ്ങളുമെഴുതി അവയിലൊന്നും ശ്രീകൃഷ്ണനേയും ഗുരുവായൂരപ്പനേയും നാം കാണുന്നില്ല. അതും മുസ്ലിംകളെ പേടിച്ചിട്ടായിരുന്നോ. ഒ.കെ ഒരു സാധ്യത നാം നല്‍കുക. എന്നാല്‍ വെള്ളിടി വെട്ടുന്ന അവരുടെ വാക്കുകളില്‍ അവര്‍ അല്ലാഹുവിനോടുള്ള പ്രേമം ഇത്ര ഹൃദ്യമായി പകര്‍ത്തിവെക്കാന്‍ എന്തായിരുന്നു കാരണം എന്നതിന് കൂടി നാം ഉത്തരം കണ്ടെത്തേണ്ടി വരും.

['യാ അല്ലാഹ് 
ഞാന്‍ സ്വര്‍ഗരാജ്യം കാംക്ഷിക്കുന്നില്ല. 
ചെയ്തുപോയ തെറ്റുകള്‍ ഒളിപ്പിക്കുവാന്‍ ഞാന്‍ ഇഛിക്കുന്നുമില്ല. 
ഒടുവില്‍ , കാല്‍വഴുതി ഞാന്‍ 
നരകത്തീയില്‍ 
കുഴഞ്ഞുവീഴുമ്പോള്‍ 
നിലവിട്ടു നിലവിളിക്കുവാന്‍ 
എന്നെ അനുവദിക്കരുത്. 


ഇന്ന് നീ മാത്രമാണ് 
എന്റെ പ്രേമഭാജനം,
എന്റെ ഒരേയൊരു രക്ഷകന്‍;
നിന്റെ ശിക്ഷക്കര്‍ഹയാണ് ഞാന്‍ 
സ്നേഹത്തിന്റെ ലഹരിയും
സ്നേഹാന്ത്യത്തിന്റെ വ്യഥയും
ഞാന്‍ എന്നേ പഠിച്ചിരിക്കുന്നു. 
സ്നേഹത്തിന്റെ ചൂടും 
കൊടും ക്രൌര്യവും
അനുഭവിച്ച പ്രേമിക
നരകാഗ്നിയെ 
എന്തിന് ഭയപ്പെടണം.'] പേജ് 74


ഈ പറയുന്നതിന്റെ നിഗൂഢമായ അര്‍ഥം പൂര്‍ണമായി മനസ്സിലാകണമെങ്കില്‍ വായിക്കുന്നവര്‍ക്കും അല്‍പസ്വല്‍പം പ്രതിഭാവിലാസം വേണ്ടിവരും. അതുകൊണ്ട് തന്നെ പല മുസ്ലിം സംഘടനാ വക്താക്കളും അവരുടെ കാര്യത്തില്‍ സംശയാലുക്കളായിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം. എങ്കിലും അല്ലാഹുവിന് പുറമെ മറ്റൊരു ദൈവം അവരുടെ മനസ്സിലുണ്ടായിരുന്നില്ല എന്ന് അസന്നിഗ്ദമായി ഈ കവിതയില്‍ പറയുന്നു. 

ലീലാ മേനോല്‍ പറയുന്ന മറ്റൊരു കാര്യം നോക്കൂ.. 

['ഒടുവില്‍ കമല മരിച്ചപ്പോള്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന്‌ കൊണ്ടുവന്ന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചത്‌ മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു. പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട്‌ ചെയ്തിരുന്നതാണ്‌..']

അതേ സമയം കമലാ സുരയ്യ എഴുതുന്നത് നോക്കൂ.. 

['ഏതുനിമിഷവും മരിക്കുവാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു. താജുദ്ധീന്റെ പുതിയ കടയില്‍നിന്ന് വാങ്ങിയ വെളുത്ത സുല്‍ത്താന ശിരോവസ്ത്രം ഞാന്‍ അലക്കി വെച്ചിരിക്കുന്നു. മുത്തിന്റെ വെണ്‍മ ആ വേഷവിധാനത്തിന് ഞാന്‍ കാണുന്നു. ഞാന്‍ മരിച്ചാല്‍ എന്നെ അത്തരം വേഷഭൂഷകള്‍ ധരിപ്പിക്കണമെന്ന് ഞാന്‍ പരിചാരികയോട് നിര്‍ദ്ദേശിച്ച് കഴിഞ്ഞു.' (അതേ പുസ്തുകം, പേജ് 12,13)]

നാം ആരെ വിശ്വസിക്കണം കമലയെയും അവരുടെ പ്രിയ പുത്രനെയും വിശ്വസിക്കണോ അതല്ല. തന്റെ പരിചിത വലയത്തില്‍ ചാണകപ്പുഴുക്കളെ പോലെ ചിലരുണ്ട് അവര്‍ ഞാന്‍ ഉച്ചരിക്കുന്ന ഓരോ വചനവും വികലമാക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന് ആരെ പറ്റിപ്പറഞ്ഞോ അവരെ വിശ്വസിക്കണോ ?. 

ലീലാ മേനോന്‍ അവരുടെ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ.. 

['മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചു. മരണത്തില്‍ പോലും അവര്‍ക്ക്‌ വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത്‌ പ്രാണഭയം മൂലമാണെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! എന്നു പറയാനാണ്‌ എനിക്ക്‌ തോന്നുന്നത്‌.']

കമലാ സുരയ്യ തന്റെ ജീവിതകാലത്ത് ഇത്തരക്കാരെ ഉദ്ദേശിച്ച് പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. 

['ഉച്ചരിക്കപ്പെടുന്ന ഓരോ വചനവും വികലമാക്കുവാന്‍ ശ്രമം നടത്തുന്നവര്‍ എന്റെ പരിചിത വലയത്തില്‍ ചാണകപ്പുഴുക്കള്‍ കണക്കെ പുളയുന്നത് ഞാന്‍ കാണുന്നു. ഈ പുളച്ചില്‍ അവര്‍ക്ക് വിനോദം മാത്രമാണ്. ഒടുവില്‍ ഞാന്‍ മരിച്ചുകിടക്കുമ്പോള്‍ ഇവര്‍ ഓരോരുത്തരും കടം വാങ്ങി പുഷ്പചക്രങ്ങള്‍ താങ്ങിക്കൊണ്ട് വരുമെന്ന് എനിക്ക് അറിയാം. അവര്‍ കണ്ണുനീരോടെ എന്നെ വാഴ്തി സംസാരിക്കുമെന്നും എനിക്കറിയാം. അവരുടെ കുടുംബങ്ങള്‍ക്ക് അപഖ്യാതി വരുത്തരുതെന്ന ബോധത്തോടെ ഞാന്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. എന്നും കാണുന്നവരെ ദ്രോഹികളെന്ന് വിളിക്കുവാന്‍ നാക്ക് ഉയരുന്നില്ല. ഞാന്‍ വാസ്തവത്തില്‍ ശത്രുപാളയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. അതാണ് ഞാന്‍ അല്ലാഹുവിനോടുള്ള സ്നേഹം എന്റെ കവചമാക്കി ധരിക്കുന്നത്. ഈ കവചം മാത്രമാണ് എന്റെ ഒരേയൊരു വസ്ത്രം. (അതേ പുസ്തകം, പേജ് 28)‍‍]

ഇതൊക്കെ വായിക്കുമ്പോള്‍ മതം മാറിയത് കേവലം സമദാനിയെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നുവെന്നും. അദ്ദേഹം വാക്ക് മാറിയപ്പോള്‍ ആദ്യമതത്തിലേക്ക് തിരിച്ചുപോകാതിരുന്നത് മുസ്ലിംകള്‍ മക്കളെയടക്കം കൊല്ലുമെന്ന് പേടിച്ചിട്ടായിരുന്നുവെന്നും ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ. അതല്ല കമലാ സുരയ്യ അവസാനം പറഞ്ഞ കൂട്ടത്തില്‍ പോലും പെടാത്ത അവര്‍ക്ക് ഊഹിക്കാന്‍ കഴിയാത്തത്ര വിഷവുമായി നടന്ന മറ്റൊരു വിഭാഗത്തിന്റെ പ്രതിനിധിയുടെ ജല്‍പനങ്ങളാണ് എന്ന് തോന്നുന്നുവോ?. 

എന്തിന് ഈ ലേഖനത്തില്‍ അവരുടെ മൂത്ത മകന്‍ മോനു നാലപ്പാടിനെ ഒരു പ്രതിയാക്കി അവതരിപ്പിച്ചുവെന്ന് ചിലര്‍ക്ക് സംശയം തോന്നാം. ഈ വീഡിയോ അതിനുള്ള മറുപടി നല്‍കും. 



17 അഭിപ്രായ(ങ്ങള്‍):

Abid Ali പറഞ്ഞു...

good attempt ......
truth can not hide with falsehood
TRUTH MUST BE Revealed .....

Arshad Madathodi പറഞ്ഞു...

"ഉച്ചരിക്കപ്പെടുന്ന ഓരോ വചനവും വികലമാക്കുവാന്‍ ശ്രമം നടത്തുന്നവര്‍ എന്റെ പരിചിത വലയത്തില്‍ ചാണകപ്പുഴുക്കള്‍ കണക്കെ പുളയുന്നത് ഞാന്‍ കാണുന്നു. ഈ പുളച്ചില്‍ അവര്‍ക്ക് വിനോദം മാത്രമാണ്."

കമലാ സുരയ്യ പറഞ്ഞത് സത്യം...

Mohamed പറഞ്ഞു...

വ്യക്തം, സുന്ദരം.. ദൈവം ലതീഫിനെ അനുഗ്രഹിക്കട്ടെ, സുരയ്യയെയും മക്കളെയും അനുഗ്രഹിക്കട്ടെ, ചാണകത്തിലെ പുഴുക്കൾക്കും മനസ്സിന് നേർക്കാഴ്ച്ച നൽകട്ടെ.

Reaz പറഞ്ഞു...

Good article..

പള്ളിക്കുളം.. പറഞ്ഞു...

ലീലാ മേനോന്‍ ജന്മഭൂമിയുടെ പത്രാധിപരാണ് എന്നതുതന്നെ ഒരു പോരായ്മയാണ്. കള്ളം മാത്രം പ്രചരിപ്പിക്കുന്ന ഒരു പത്രത്തിന്റെ പത്രാധിപ പെരുംകള്ളിയാവാനല്ലേ തരമുള്ളൂ..

സുഹൈറലി പറഞ്ഞു...

Goood

kutty പറഞ്ഞു...

This is enough evidence for the existence of devils and his illegitimate children. we read the early history of Islam, we find the aristocrats and rich lords of the time assaulting the innocent followers, here we find character assassination even after returning to their destiny. Dogs bark, donkeys yell and cats murmur, Islam marches ahead of them, always forward as determined by its Lord, the Creator of Universe.

Sameer Thikkodi പറഞ്ഞു...

നന്നായി പറഞ്ഞു ലത്തീഫ് ഭായ് ...

sakeer kavumpuram പറഞ്ഞു...

കമല സുരയ്യ യെ കുറിച്ച് തികച്ചും മോശമായ രീതിയില്‍ ലീല മേനോന്‍ പ്രസ്താവന നടത്തിയിട്ടും നമ്മുടെ സാംസ്കാരിക നായകന്മാര്‍ അതിനെതിരെ ചെറു വിരല്‍ അനക്കാത്തതും വാ പോളിക്കാത്തതും വിരോധാഭാസമായി ....ലവ് ജിഹാദ് എന്ന ഉണങ്ങി പ്പോയ ബോംബിനെ പൊടി തട്ടിയെടുക്കാനുള്ള ജന്മഭൂമി പത്രവും കൂട്ട് പിടിച്ചുള്ള ലീല യുടെ ഇണ ചേരലായെ ഞാനിതിനെ കാണുന്നുള്ളൂ ...

sakeer kavumpuram പറഞ്ഞു...

വിശദമായി പ്രതിപാതിച്ച ലത്തീഫ് ഭായിക്ക് അഭിനന്ദനങള്‍ ..

Usaid kadannamanna പറഞ്ഞു...

കൃത്യം, നിക്ഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് ഇത് മതിയാവും...

കള്ള പ്രചാരണങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ കണ്ണും കാതും അടച്ചു വെച്ചിരിക്കുന്നു....

abdul gafoor ap പറഞ്ഞു...

നന്നായിട്ടുണ്ട്

Unknown പറഞ്ഞു...

njan orikkal visit chaithappozhum allahuvinekkuruchum bhakthiyude lahariyekkurichum thanneyaanu surayya paranjath. aa niranju thulumbunna eemaan njan neritt arinjathaanu.kubudhikalude vishasthrangalkk avare ini kalangappeduthan aavillathanne..

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

തങ്ങളുടെ “എന്തോ” വീണുപോയെന്ന മട്ടിൽ അന്തംവിട്ടവരുടെ പ്രലപനങ്ങൾ... അവഗണനീയം.

vallithodika പറഞ്ഞു...

good ...

Anee പറഞ്ഞു...

Good reply

Anee പറഞ്ഞു...

Good reply

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review