2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മുസ്‌ലിംകളില്‍ ചിലരെ ദൈവനിഷേധികളാക്കുന്നത്

വളരെ വ്യക്തവും ശക്തവും ലളിതവുമായ ദൈവിക വിശ്വാസമുള്ള ദര്‍ശനമാണ് ഇസ്‌ലാം. യുക്തിവാദത്തിന്റെയും ദൈവനിഷേധപ്രസ്ഥാനത്തിന്റെയും അമരത്തെത്തുന്നവരില്‍ ഒരു വലിയ വിഭാഗം മുസ്‌ലിം നാമം ഉള്ളവരാണ്. അതിനാല്‍ മുസ്‌ലികള്‍ക്കും മുസ്‌ലിംകളെല്ലാത്തവര്‍ക്കും പൊതുവായുള്ള സംശയമാണ്. ഇവര്‍ എന്തുകൊണ്ട് യുക്തിവാദികളായി? എങ്ങനെ ഇസ്‌ലാമില്‍ നിന്ന് അകന്നു? (മറുചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ നില്‍കുന്നില്ല. ഇവര്‍ എന്നെങ്കിലും യഥാര്‍ത്ഥമുസ്‌ലിംകളായിരുന്നോ? എന്നിട്ടല്ലേ അകല്‍ചയും മാറ്റവും). നാം അവരുടെ വാക്കുകള്‍ക്ക് വിലകല്‍പിക്കുകയും അവര്‍ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കുകയുമാണ്. കേരളത്തിലെ പ്രമുഖരായ രണ്ട് മുസ്‌ലിം നാമമുള്ള യുക്തിവാദികള്‍ ഒന്നിച്ചവകാശപ്പെടുന്നത് ഖുര്‍ആനിലെ 33ാം അധ്യായമാണ് തങ്ങളെ യുക്തിവാദികളാക്കിയത് എന്നാണ്. അതിലേക്ക് കടക്കുന്നതിന് മുമ്പ്. അല്‍പം കൂടി കൃത്യമായി പറഞ്ഞ ഒരു സംഭവമാണ് ബനുഖുറൈള സംഭവം അത് ജബ്ബാര്‍ മാഷിന്റെ വാക്കുകളില്‍ വായിക്കുക. എന്നെ ഇസ്‌ലാമില്‍ നിന്നകറിയത് എന്ന പോസ്റ്റില്‍ നിന്നും ആദ്യത്തെ ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കി പൂര്‍ണമായി നല്‍കുകയാണ്.



'[ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊലകളിലൊന്ന്) ഇസ്ലാമിന്റെ ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുള്ളതില്‍നിന്നും അല്‍പ്പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കാം:-

“ഹിജ്ര അഞ്ചാം വര്‍ഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈള ക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു. ഖന്തഖില്‍ നിന്നും വിരമിച്ച തിരുമേനി മദീനയില്‍ പ്രവേശിച്ചു ളുഹര്‍ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടില്‍ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോള്‍ ജിബ്രീല്‍ വന്നു നബിക്കു സലാം ചൊല്ലി. ജിബ് രീല്‍ തിരുമേനിയോട് ചോദിച്ചു.:-യാ റസൂലുള്ളാ, താങ്കള്‍ ആയുധം അഴിച്ചു വെച്ചോ?.`അഴിച്ചുവെച്ചു `എന്നു തിരുമേനി മറുപടി പറഞ്ഞപ്പോള്‍ ‘ഞാന്‍ അഴിച്ചു വെച്ചില്ല’ എന്നു ജിബ് രീല്‍ പ്രതിവചിച്ചു. ശത്രു സംഘങ്ങള്‍ സംഘടിച്ചു താങ്കളെ എതിര്‍ത്തതു മുതല്‍ മലക്കുകള്‍ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോള്‍ ഹമ്രാഉല്‍ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങള്‍ മടങ്ങിയതുമില്ല.’ എന്നാണു ജിബ് രീല്‍ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്. ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാന്‍ അല്ലാഹു താങ്കളോട് കല്‍പ്പിച്ചിരിക്കുന്നു എന്ന് ജിബ് രീല്‍ തിരുമേനിയെ അറിയിച്ചു. ‘ഞാന്‍ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ് രീല്‍ തുടര്‍ന്നു പറഞ്ഞു. ‘എന്റെ ജനങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു.,അല്‍പ്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോള്‍ , ‘താങ്കള്‍ പുറപ്പെട്ടു കൊള്ളുക; സത്യമായും സഫാപര്‍വ്വതത്തിന്മേല്‍ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാന്‍ തകര്‍ത്തു കളയും’ എന്നു ജിബ്രീല്‍ പ്രസ്താവിച്ചു. തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ് രീല്‍ യാത്ര തിരിച്ചു. ജിബ് രീല്‍ കുതിരയെ ഓടിച്ചപ്പോള്‍ അന്‍സാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.

യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ തിരുമേനി ബിലാലിനോടു നിര്‍ദ്ദേശിച്ചു. സഹാബിമാര്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി. അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്‍ടായിരുന്നത്. ആ സേന മുമ്പോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി കണ്ടു. `കുറച്ചു മുന്‍പ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങള്‍ കണ്ടോ?`എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുല്‍ കല്‍ബീ അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു എന്ന് അവര്‍ പറഞ്ഞപ്പോള്‍ ‍, “അതു ജിബ് രീലാണ്; ഉടനെ പുറപ്പെട്ടു കൊള്ളുക ” എന്നു തിരുമേനി അവര്‍ക്കു നിര്‍ദ്ദേശം നല്‍കി.

അലിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലിം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും” എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരീയെ ഏല്‍പ്പിച്ചുകൊണ്ട് ,അലി തിരുമേനിയുടെ അടുക്കലേക്കോടി. `താങ്കള്‍ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട എന്നു അലി അഭ്യര്‍ത്ഥിച്ചു. `അവര്‍ എന്നെ പുലഭ്യം പറയുന്നതു നിങ്ങള്‍ കേട്ടിരിക്കും, ശരി,ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയില്ല.` എന്നു തിരുമേനി പ്രതിവചിച്ചു. തിരുമേനി ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?” എന്നു തിരുമേനി അവരോടു ചോദിച്ചു. `യാ അബുല്‍ ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ`എന്നു അവര്‍ മറുപടി പറഞ്ഞു.

[തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ ‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്‍കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.]

യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ബനൂഖുറൈളക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു ക അബിബ്നു ഉസൈദ്. സംഭവം ഗൌരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ , അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:-“യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷ നേടുവാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണു ഞാന്‍ കാണുന്നത്. ആ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ പറയാം; അതില്‍ യുക്തമെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്കു സ്വീകരിക്കാം.

1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക .
ക അബിന്റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാ‍ത്ത മറ്റൊരു മതം തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹം രണ്ടാമത്തെ മാര്‍ഗ്ഗം അവതരിപ്പിച്ചു.

2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂര്‍ച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം എന്നതായിരുന്നു അവരില്‍നിന്നുണ്ടായ പ്രതികരണം. ക അബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുന്നില്‍ വെച്ചു.

3. നാളെ ശനിയാഴ്ച്ചയണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താല്‍ അവരെ തുരത്താന്‍ കഴിഞ്ഞേക്കും.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. `ശനിയാഴ്ച്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങള്‍ അതിനു തയ്യാറല്ല.` എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അമ്രിബ്നു സ അദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. `അവര്‍ക്കു ജസ്യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം. ` ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ` എന്നദ്ദേഹം പറഞ്ഞപ്പോള്‍ `അവര്‍ക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കലാണെന്ന് അവര്‍ മറുപടി നല്‍കി.

ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികള്‍ 25 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖൈസീ എന്ന ആളെ ,മദ്ധ്യസ്ഥനെന്ന നിലയ്ക്കു , തിരുമേനിയുടെ അടുക്കലേക്കയച്ചു. ബനൂ നുളൈര്‍ ഗോത്രം ചെയ്ത പോലെ ,പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടു വിട്ടു കൊള്ളാമെന്നും , അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോടഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടു വിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍നിന്നു പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.


യഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാ അതുബ്നു മുന്ദിറുല്‍ അന്‍സാരി യെകുറിച്ച് അവര്‍ക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാന്‍ യഹൂദികള്‍ അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍ ,സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക അബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:- “ സ്നേഹിതാ! ഞങ്ങള്‍ കനത്ത അപകടത്തില്‍ പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടു വിട്ടു പോയിക്കൊള്ളാമെ‍ന്നും ,വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? “ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാ അത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നല്‍കുകയും ചെയ്തു. അബൂ ലുബാബത്ത് (റിഫാ അത്ത്) പറയുന്നു:-‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിന്നു മുമ്പ് തന്നെ ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍നിന്നും പുറത്തിറങ്ങി.’ അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണില്‍ അയാള്‍ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ഞാന്‍ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖ ഭാരത്താല്‍ പരിക്ഷീണിതനായി അയാള്‍ ബോധം കെട്ടു വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്ത വാര്‍ത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാര്‍ത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോള്‍ ,നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താല്‍ മതിയാകുമെന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു.

ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാ അ ഗോത്രക്കാരുമായി സൌഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ,നാടു വിട്ടു പോയിക്കൊള്ളുവാന്‍ ഖൈനുഖാ അ ഗോത്രക്കാര്‍ക്കു താങ്കള്‍ അനുമതി നല്‍കിയ പോലെ ,ഞങ്ങളുമായി സൌഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടു വിട്ടു പോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കേണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥനയും അംഗീകരിച്ചില്ല. “ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണോ?” എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നതു തങ്ങള്‍ക്കു സമ്മതമാണെന്ന് അവര്‍ സമ്മതിച്ചു. സ അദിബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു. സ അദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോള്‍ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു ’ എന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. `വിധി നല്‍കുവാന്‍ അര്‍ഹത അല്ലാഹുവിനും റസൂലിനുമാണെന്ന് സ അദ് പറഞ്ഞപ്പോള്‍ , ‘ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സ അദ് ചോദിച്ചു:- അല്ലാഹുവിന്റെ കല്‍പ്പനയെ ആദരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു; ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ എന്നു സഹാബിമാര്‍ പറഞ്ഞു. പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചു കൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ ഇവരെ സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ? ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:- ‘എന്റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു. അതിനു ശേഷം സ അദ്ബ്നു മുആദ് ഇപ്രകാരം പറഞ്ഞു:- “ഇവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.” [മുഹാജിര്‍കളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവര്‍ക്കു നല്‍കുന്നതു ഞങ്ങള്‍ക്കും നല്‍കേണ്ടതല്ലേ? എന്നു അന്‍സാര്‍കളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ , അവര്‍ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നു സ അദ് മറുപടി പറഞ്ഞു.] അല്ലാഹുവിന്റെ വിധിതന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി.

പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്‍പ്പിച്ചു. 1500 വാളുകള്‍ , 300 പട്റയങ്കികള്‍ , 2000 ചവളങ്ങള്‍ , 500 പരിചകള്‍ , അനേകം വീട്ടു പാത്രങ്ങള്‍ , ധാരാളം മറ്റു സാധനങ്ങള്‍ , എന്നിവയും ,കുതിരകള്‍ , ഒട്ടകങ്ങള്‍ , ആടുമാടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു. ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതില്‍ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്കു പങ്കിട്ടു കൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികള്‍ക്കു വീതിച്ചു നല്‍കിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരില്‍ 6പേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.

അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികള്‍ കുഴിക്കുവാന്‍ തിരുമേനി കല്‍പ്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനണു ആ കുഴികല്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യിബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടു വന്നപ്പോള്‍ , അയാളോടു തിരുമേനി ചോദിച്ചു.-‘ഹേ! അല്ലാഹുവിന്റെ ശത്രൂ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: പക്ഷെ ഇനിയും എന്നെ കുറ്റം പരയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതില്‍ എനിക്കു വ്യസനമില്ല.’ വധശിക്ഷ നടപ്പാക്കുവാന്‍ അലി, സുബൈര്‍ എന്നിവര്‍ക്കു പുറമെ ഔസ് ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. വധശിക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങള്‍ നിറഞ്ഞ കുഴികള്‍ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദുബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.

ആയിശ പറയുന്നു:- “ ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ബനൂഖുറൈളക്കാരായ പുരുഷന്മാരെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടില്‍ കയറിവന്നു. ഉല്ലാസപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റി നിന്നു. അപ്പോള്‍ പുറത്തു നിന്നു ബയാനാ ബയാനാ എന്നു വിളിക്കുന്നതു കേട്ടു. “എന്നെയാണു വിളിക്കുന്നത്, കൊല്ലാന്‍ വേണ്ടി” എന്നു പറഞ്ഞുകൊണ്ട് അവള്‍‍ പുറത്തേക്കു പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവള്‍‍ക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.

ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാര്‍ തമ്മില്‍ നടന്ന ബു ആസ് യുദ്ധത്തില്‍ സാബിത്തിനെ കൊലയില്‍നിന്നും മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈര്‍ എന്നായിരുന്നു. മുസ്ലിങ്ങളുടെ ഇടയില്‍ സാബിത്തിനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ സാബിത്തിന്റെ ജീവന്‍ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിനെ കൊലയില്‍നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു. സാബിത് പറയുന്നു:- ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍ ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടു തന്നു എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം ആയാളെ അറിയിച്ചപ്പോള്‍ , ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ് . അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടു തന്നു. അതും ഞാന്‍ സുബൈറിനു വിട്ടു കൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോടു ചോദിച്ചു.- ‘സാബിത്തേ ബനൂഖുറൈളക്കാരുടെ നേതാവായ ക അബ് എവിടെയുണ്ട്?’ അയാള്‍ കൊല്ലപ്പെട്ടുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ? എന്നും അയാള്‍ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാല്‍ എവിടെ? എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ? എന്നു വീണ്ടും അയാള്‍ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:-“ അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍ , എന്നെയും അവരുടെ കൂടെ നിങ്ങള്‍ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളില്‍നിന്നും എനീക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ എന്നെയും കൊല്ലുക. എന്നു സുബൈര്‍ എന്നോടാവശ്യപട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല എന്നു ഞാന്‍ പറഞ്ഞു. ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാന്‍ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല എന്നു സുബൈര്‍ ശഠിച്ചു. “ സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല ‘ എന്നയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ “‍നരകത്തില്‍ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും” എന്നു പറഞ്ഞുകൊണ്ട് അബൂബക്കര്‍ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയില്‍ത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”

ബനൂഖുറൈളാ ഗോത്രത്തിലെ തടവുകാരില്‍നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി!]'

29 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ സംഭവത്തെപ്പറ്റിയുള്ള ചര്‍ചകള്‍ നടക്കട്ടേ. പ്രവാചകന്‍ ഇപ്രകാരം വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ വല്ല കാരണവുമുണ്ടോ. ഈ ചരിത്രവ്യാഖ്യാനത്തില്‍ വല്ല ഏറ്റക്കുറച്ചിലുകളുമുണ്ടോ. മനപ്പൂര്‍വം വല്ല അവ്യക്തതകളും ഇതില്‍ വരുത്തിയിട്ടുണ്ടോ. ഇതൊക്കെ വായിച്ചാല്‍ യുക്തിബോധമുള്ള ദൈവവിശ്വാസകളെല്ലാം നിരീശ്വരവാദികളാകുമോ നമ്മുക്ക് പരിശോധിക്കാം. ചര്‍ചക്കുള്ള തുറന്ന അവസരം. ആര്‍ക്കും ഒരു പ്രയോജനവും ചെയ്യാത്ത ചര്‍ച്ചയില്‍ ഒട്ടും പ്രസക്തിയില്ലാത്ത അഭിപ്രായങ്ങള്‍ തക്കന്യായീകരണത്തോടെ മാത്രം നീക്കം ചെയ്യും.

അപ്പൂട്ടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അപ്പൂട്ടൻ പറഞ്ഞു...

Sorry, misplaced the link in the earlier comment.
ലതീഫ്‌,
ഇതിൽ താങ്കളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോ? അങ്ങിനെയൊന്നും കാണുന്നില്ല. അഥവാ ഉണ്ടെങ്കിൽ അത്‌ വേർതിരിച്ച്‌ പ്രത്യേക കളറിലോ മറ്റോ കൊടുത്ത്‌ വ്യക്തമാക്കുക. ഇല്ലെങ്കിൽ ഇത്‌ മുഴുവൻ ജബ്ബാർ മാഷിന്റെ പോസ്റ്റിൽ ഉള്ളതാണെന്നേ കരുതാനാവൂ.
പോസ്റ്റിൽ മാഷിന്റെ പോസ്റ്റിലേക്ക്‌ ഒരു ലിങ്ക്‌ കൂടി നൽകിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

ഇവിടെ ഇത്തരത്തിൽ ഒരു ചർച്ച തുടങ്ങിവെയ്ക്കാൻ പ്രേരിപ്പിച്ചത്‌ ജബ്ബാർ മാഷിന്റെ പോസ്റ്റിലെ എന്റെ കമന്റ്‌ ആണെന്ന് വിശ്വസിക്കുന്നു. അങ്ങിനെയാണെങ്കിൽ അവിടെ പറഞ്ഞ കാര്യങ്ങളും പ്രസക്തമായേയ്ക്കും എന്നതുകൂടി പറയട്ടെ. ഖുർആനിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ കാലദേശഭേദമന്യേ നീതിന്യായമൂല്യബോധങ്ങൾക്ക്‌ അനുസൃതമായുള്ളതാണെന്നും അവ പാലിക്കുന്നതിൽ സത്യവിശ്വാസികളായ മുസ്ലീമുകൾ (രാഷ്ട്രീയലക്ഷ്യങ്ങളൊഴിവാക്കിയാൽ) ശ്രദ്ധിച്ചിരുന്നുവെന്നും ആയിരുന്നു താങ്കൾ അവിടെ പറഞ്ഞതിൽ നിന്നും ഞാൻ മനസിലാക്കിയത്‌. അതേ വാദം താങ്കൾ നിലനിർത്തുമെന്നും കരുതുന്നു.

താങ്കൾക്കിതിൽ എന്തെല്ലാം പറയാനുണ്ടെന്ന് കേട്ടിട്ട്‌ എന്റെ ഭാഗം പറയാം, അതെല്ലേ ശരി?

Baiju Elikkattoor പറഞ്ഞു...

1400 ഓളം കൊല്ലങ്ങള്‍ക്കു മുമ്പ് നടന്ന ഒരു കൂട്ടകൊലയുടെ വിവരണം വായിച്ചപ്പോള്‍ ഞെട്ടിപ്പോയി!

CKLatheef പറഞ്ഞു...

അപ്പൂട്ടന്‍ വളരെ വ്യക്തമാണല്ലോ. ആദ്യത്തെ ഏതാനും വരികള്‍ ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ നിന്നാണ്. ചില ആളുകള്‍ ഞെട്ടുന്നത് കണ്ടില്ലേ. ഇതുപോലെ കുറച്ചുകൂടി ആളുകള്‍ ഞെട്ടാനുണ്ട് അതുകഴിഞ്ഞിട്ട് എനിക്ക് പറയാനുള്ളത് പറയും. കാത്തിരിക്കുക. കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുത്തോടുന്നവര്‍ ഇവിടെയുണ്ട്.

CKLatheef പറഞ്ഞു...

ഇതുകൂടി വായിക്കുക

Unknown പറഞ്ഞു...

tracking.....

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
താങ്കളുടെ പോസ്റ്റ്‌ വായിച്ചു, പ്രത്യേകിച്ച്‌ അവസാന മൂന്നു പോസ്റ്റുകൾ. (മുഴുവൻ വായിക്കാം, പക്ഷെ ഇത്തിരി സമയമെടുക്കും)
ഒരു ഗ്രൗണ്ട്‌ സെറ്റിംഗ്‌ എന്ന നിലയിൽ ഞാൻ ഒന്ന് സംക്ഷിപ്തമായി ഈ സംഭവം എഴുതട്ടെ, ഭൗതികതലത്തിൽ (ദൈവീകവശം പറയാം, പിന്നീട്‌). വളച്ചൊടിയ്ക്കൽ ആണെന്ന് പറയില്ലെന്ന വിശ്വാസത്തിൽ.
1. ഒരു ജനതയെ സ്വന്തം വഴിക്ക്‌ നയിക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരി, അദ്ദേഹത്തെ അനുസരിക്കുന്ന ജനത, അതിലെത്തന്നെ ഒരു ചെറുവിഭാഗം, അദ്ദേഹത്തോട്‌ എതിർപ്പുള്ള ഒരു ജനത... ഇത്രയുമാണ്‌ ഇതിൽ ഭാഗഭാക്കാകുന്നവർ.
2. എതിർപ്പുള്ള ജനവിഭാഗം ആക്രമണം നടത്തുന്നു, പക്ഷെ ഭരണാധികാരിയുടെ കൗശലം മൂലം ജയത്തോടടുക്കാൻ പോലുമാകുന്നില്ല.
3. എതിരാളികൾ മേൽപ്പറഞ്ഞ ചെറുവിഭാഗത്തെ പാട്ടിലാക്കുന്നു. ചുരുക്കത്തിൽ പാളയത്തിൽ തന്നെ പട എന്ന നിലയെത്തുന്നു. ഭരണാധികാരിയുടെ സൈന്യം തോറ്റേക്കാം എന്ന നില വരുന്നു.
4. സാഹചര്യങ്ങൾ മൂലം എതിരാളികൾക്ക്‌ ജയിക്കാനാവാത്ത അവസ്ഥ വരുന്നു. തങ്ങളുടെ ശ്രമം നിഷ്ഫലമെന്നുകണ്ട്‌ അവർ മടങ്ങുന്നു.
5. തങ്ങളെ ചതിച്ചത്‌ തങ്ങളുടെ ഉള്ളിൽ തന്നെയുള്ള ഒരു ചെറുവിഭാഗമാണെന്ന് മനസിലാക്കിയ ഭരണാധികാരി (ഇവരെ വെറുതെ വിട്ടാൽ ഭാവിയിലും ഇവർ ചതിച്ചേയ്ക്കും എന്ന ആശങ്കയാൽ) ആ വിഭാഗത്തെ മുഴുവനായി ഉന്മൂലനം ചെയ്യുന്നു (പുരുഷന്മാരെ കൊല്ലുന്നു, സ്ത്രീകളെയും കുട്ടികളേയും അടിമകളാക്കുന്നു).

എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ തിരുത്തുമല്ലൊ.

ചോദ്യങ്ങൾ നിരവധിയുണ്ടിവിടെ. അവയിലേക്ക്‌ വരുന്നതിനുമുൻപ്‌ ഒരു കാര്യം ചോദിക്കട്ടെ.


ഇത്തരമൊരു സംഭവം ഇന്നത്തെ കാലഘട്ടത്തിൽ നടക്കുകയാണെങ്കിൽ, രാഷ്ട്രീയമായ ആവശ്യത്തിനോ നിലനിൽപ്പിനോ വേണ്ടി ഒരു ഭരണാധികാരി ഇത്തരത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ, താങ്കൾ ഇതിനെ ന്യായീകരിക്കുമോ?

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

ഇവിടെ ചര്‍ച്ച ചെയ്ത വിഷയത്തില്‍ നിന്ന് മാറി അതിനെ വേറൊരു തരത്തില്‍ അവതരിപ്പിക്കാനാണ് താങ്കള്‍ ശ്രദ്ധിക്കുന്നത് എന്ന് തോന്നുന്നു.

ജബ്ബാര്‍ മാഷ് പറഞ്ഞതും യാഥാര്‍ത്തത്തില്‍ നടന്നതെന്തോ അതാണിവിടെ വിഷയം. ഈ രണ്ട് പോസ്റ്റുകളിലെ വസ്തുതകളെ താരതമ്യം ചെയ്ത് അതില്‍ നിന്നാണ് അതില്‍ നിന്നാണ് ചര്‍ച്ച തുടങ്ങേണ്ടത്. എന്നാല്‍ താങ്കളുടെ ചോദ്യങ്ങളെല്ലാം വേറൊരു തലത്തിലാണ്.

താങ്കള്‍ ചോദിച്ചതിനെല്ലാം ഒരൊറ്റ ഉത്തരം ധാരാളം. അത് ഈ ചര്‍ച്ചയുടെ ഉദ്ദേശത്തിന്റെ ഭാഗമല്ലെങ്കിലും..

ഒരു മാളത്തില്‍ നിന്ന് ഒരാളെ ഒരു തവണ പാമ്പ് കടിച്ചാല്‍ വിണ്ടും അതേ മാളത്തില്‍ കയ്യിടുന്നവനെ താങ്കള്‍ എന്താണ് വിളിക്കുക?

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
ഇവിടെ എന്താണ്‌ ചർച്ച ചെയ്യേണ്ടത്‌?
ഒരു ഗോത്രത്തെ ഉന്മൂലനം ചെയ്ത സംഭവം, അതിന്റെ ന്യായാന്യായങ്ങൾ എന്നിവ സംസാരിക്കാം എന്നാണ്‌ ഞാൻ കരുതിയത്‌. അതല്ല ഒരേ സംഭവത്തെക്കുറിച്ച്‌ രണ്ട്‌ വ്യാഖ്യാനങ്ങൾ പ്രെസന്റ്‌ ചെയ്യുക മാത്രമാണിവിടെ ഉദ്ദേശ്യമെങ്കിൽ ചർച്ചയുടെ ആവശ്യമില്ലല്ലൊ. ജബ്ബാർ മാഷിന്‌ പറയാനുള്ളത്‌ മാഷ്‌ പറഞ്ഞു, ലതീഫിന്‌ പറയാനുള്ളത്‌ ലതീഫ്‌ പറഞ്ഞു, കാര്യം അവിടെ കഴിഞ്ഞു.

ഇതിൽ ഏതാണ്‌ ശരി എന്നതു മാത്രമാണോ ചർച്ചയിലൂടെ തീരുമാനിക്കുന്നത്‌? എങ്കിൽ ഞാൻ നിസഹായനാണ്‌.

ഒരുതരത്തിൽ മാഷ്‌ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി ലതീഫ്‌ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. മാഷ്‌ യുദ്ധാനന്തരം സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു, ലതീഫ്‌ അതിലേക്ക്‌ നയിച്ച കാര്യങ്ങൾ പറഞ്ഞു. രണ്ടും പരസ്പരപൂരകങ്ങൾ മാത്രം. ഞാൻ ലതീഫ്‌ അഴുതിയതിനെ സംക്ഷിപ്തരൂപത്തിലാക്കി, അത്രമാത്രം.

എന്റെ ആദ്യകമന്റിൽ തന്നെ ഞാൻ പറഞ്ഞിരുന്നു ഞാൻ ഇതിലേക്ക്‌ വന്നതിന്റെ പശ്ചാത്തലം. ലതീഫിന്‌ അത്തരത്തിൽ ഒരു ചർച്ചയിൽ താൽപര്യമില്ലെങ്കിൽ അവിടെത്തന്നെ പറയുമെന്നാണ്‌ ഞാൻ കരുതിയത്‌. അത്തരം കാര്യങ്ങളൊന്നും ലതീഫ്‌ പറയാത്തനിലയ്ക്ക്‌ ഈ സംഭവത്തിന്റെ ചരിത്രപരവും നീതിപരവും ദൈവീകവുമായ എല്ലാ വശങ്ങളും ചർച്ച ചെയ്യേണ്ടതാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം.
ലതീഫ്‌ തന്നെ പറയുന്നതുപോലെ ചിലർ യുക്തിവാദികളാവാൻ കാരണം ഇതാണല്ലൊ, അപ്പോൾ യുക്തിവാദികളുടെ വാദങ്ങളുടെ മുനയൊടിക്കാൻ വിശ്വാസികൾക്ക്‌ കഴിയണം, പ്രത്യേകിച്ചും ചരിത്രപരമായ ഒരു കാര്യമാകുമ്പോൾ. സ്വാഭാവികമായും ആ സംഭവം ശരിയോ തെറ്റോ എന്നതിന്‌ ഒരു വിശ്വാസിയുടെ നിലപാട്‌ അറിയേണ്ടത്‌ ആവശ്യമാണ്‌.

ഇനിയും ഞാൻ പറഞ്ഞത്‌ ചർച്ച വഴിമാറ്റാൻ മാത്രമുള്ളതാണെന്ന് തോന്നുന്നുവെങ്കിൽ പറയുക, ഞാൻ എന്റെ കമന്റ്‌ ഒഴിവാക്കാം.

താങ്കളുടെ ഉത്തരത്തിൽ നിന്നും താങ്കൾ ഇത്തരത്തിലൊരു സംഭവത്തെ ന്യായീകരിക്കും എന്നുതന്നെയാണ്‌ ഞാൻ മനസിലാക്കുന്നത്‌.

ചിന്തകന്‍ പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

ജബ്ബാര്‍ മാഷ് പറഞ്ഞതും ലതീഫ് പറഞ്ഞതും ഒരു പാട് വിത്യാസമുണ്ട്. ലത്തീഫ് ഈ പോസ്റ്റിനെ ജബ്ബാര്‍ മാഷിന്റെ പോസ്റ്റിനുള്ള നിരൂപണമായിട്ടാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. താങ്കള്‍ക്കതു മനസ്സിലായില്ലെങ്കില്‍ ഞാന്‍ നിസ്സഹയനാണ്.

ഓ.ടോ
ഉദ:
ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ വേണ്ടി ഇന്ത്യയിലെ ഒരു വിഭാഗം ‘പാക്കിസ്ഥാന്‍ വാദികള്‍‘(ഒരു ദാഹരണം പറഞ്ഞന്നേയൂള്ളൂ) പാക്കിസ്ഥാനില്‍ ചെന്ന് പാക്കിസ്ഥാനോടാവശ്യപെടുകയാണ്. അവര്‍ പറയുകയാണ് നിങ്ങള്‍ ഇന്ത്യയെ ആക്രമിച്ചോളൂ.എല്ലാ സഹായവുമായി ഞങ്ങളവിടെയുണ്ടാവും. ഇന്ത്യയെ ഉള്ളില്‍ നിന്ന് ആക്രമിച്ച് ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. ഇന്ത്യയെ നശിപ്പിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശം എന്ന്.

ഒരു തവണ അവര്‍ക്ക് മാപ്പ്കൊടുത്തു. വീണ്ടു അവര്‍ ഇതേപണി ചെയ്തു. അനിവാര്യമായ യുദ്ധം നടന്നു. ഇന്ത്യ പാക്കിസ്ഥാനുമുള്ള യുദ്ധത്തില്‍ കഷ്ടിച്ച് ജയിച്ചു.

വിണ്ടും രാജ്യ ദ്രോഹികളും, വഞ്ചകരുമായ ‘പാക്കിസ്ഥാന്‍ വാദികള്‍’ ക്ക് മാപ്പ് കൊടുക്കണമെന്ന് ഒരിക്കലും ഞാന്‍ പറയില്ല. അങ്ങനെ ചെയ്താല്‍ അത് ഇന്ത്യ ചെയ്യുന്ന ഏറ്റവും വലിയ വിഡ്ഡിത്തമായിരിക്കും. നാട്ടിലും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്നവരെ വച്ചുകൊണ്ടിരുന്നാല്‍ ആ സമൂഹവും നാടും നശിച്ചു പോവുകയായിരിക്കും അനന്തര ഫലം.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
ഞാൻ ആദ്യം എഴുതിയ കമന്റും അതിന്‌ ലതീഫ്‌ എഴുതിയ മറുപടിയും താങ്കൾ വായിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു. ഇവിടെ എവിടെയാണ്‌ നിരൂപണം? ലതീഫ്‌ തന്നെ പറഞ്ഞതുപോലെ ജബ്ബാർ മാഷ്‌ എഴുതിയത്‌ ലതീഫ്‌ കോപ്പി ചെയ്തു, അത്രമാത്രം. ലതീഫിന്റെ ചിന്തകൾ അതിലുണ്ടോ എന്ന് ചോദിച്ചതിന്‌ ഇല്ല എന്നാണ്‌ ലതീഫ്‌ മറുപടി പറഞ്ഞിട്ടുള്ളത്‌.
പിന്നീട്‌ ലതീഫ്‌ തന്റെ ലോകാനുഗ്രഹി എന്ന ബ്ലോഗിലേക്ക്‌ ക്ഷണിച്ചു. അവിടെയും ഈ സംഭവത്തിന്‌ നിരൂപണം ഒന്നും കണ്ടില്ല, അവിടെയെഴുതിയത്‌ തെറ്റാണെന്ന വാദവും കണ്ടില്ല. ഖന്ദഖ്‌ യുദ്ധത്തിനുശേഷം ബനൂഖുറൈള സംഭവം ഉണ്ടായി എന്നതാണ്‌ അവിടെ പറഞ്ഞിട്ടുള്ളത്‌, ഒരർത്ഥത്തിൽ ആ സംഭവത്തിന്റെ ബാക്ക്ഗ്രൗണ്ട്‌. പാളയത്തിൽ പട എന്ന സ്ഥിതിവിശേഷമാണ്‌ (അത്‌ അപകടകരമാണെന്നതിൽ എനിക്കും അഭിപ്രായവ്യത്യാസമില്ല) അതിലേക്ക്‌ നയിച്ചതെന്ന് മാത്രമാണ്‌ ലതീഫ്‌ പറഞ്ഞത്‌. അവിടെയും ഈ പോസ്റ്റിൽ കോപ്പി ചെയ്യപ്പെട്ടിട്ടുള്ള ഒരു കാര്യം പോലും വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല.

ഇത്രയും തന്നെയല്ലെ എന്റെ കമന്റിലും ഉള്ളത്‌? ദൈവീകവശങ്ങൾ പറയാം എന്നു ഞാനും പറഞ്ഞതാണ്‌.

ഈ വിഷയത്തിൽ ചർച്ച ചെയ്യപ്പെടും എന്ന് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഇവയാണ്‌.

1. ഖന്ദഖ്‌ യുദ്ധത്തിനിടയിൽ സംഭവിച്ച കാര്യങ്ങൾ, ഭൗതികതലത്തിലും വിശ്വാസതലത്തിലും.
2. യുദ്ധത്തിനുശേഷം ബനൂഖുറൈള ഗോത്രത്തെ ഉന്മൂലനം ചെയ്ത നടപടിയുടെ നീതിന്യായസംബന്ധമായ കാര്യങ്ങൾ, ഭൗതികതലത്തിലും വിശ്വാസതലത്തിലും.

ഇതൊന്നുമല്ല ചർച്ച ചെയ്യപ്പെടേണ്ടത്‌ എന്ന് തോന്നുന്നുവെങ്കിൽ പറയുമല്ലൊ. കൂടുതലെന്തെങ്കിലും വേണമെങ്കിൽ ചേർക്കുകയുമാവാം.

ഇത്തരമൊരു നടപടിയെ ഭൗതികതലത്തിൽ അംഗീകരിക്കുന്നില്ലെങ്കിൽ എന്റെ ഭാഗത്തുനിന്നുള്ള ചർച്ച അതിനനുസരിച്ച്‌ ട്യൂൺ ചെയ്യേണ്ടിവരും, അതിനാൽ മാത്രമാണ്‌ ഞാനിത്‌ തുടക്കത്തിൽ തന്നെ ചോദിച്ചത്‌.
****************************
താങ്കളുടെ ഉദാഹരണവും എന്റെ സംക്ഷിപ്തരൂപവും തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന് താങ്കൾക്ക്‌ ചിന്തിക്കാം. കാതലായ ഒരു കാര്യം താങ്കൾ വിട്ടുപോയി എന്നെനിക്ക്‌ തോന്നുന്നു. പോയിന്റ്‌ 5 ഒന്നുകൂടി ഇരുത്തിവായിച്ചാൽ ഇതിന്റെ നീതിന്യായവശത്തെക്കുറിച്ച്‌ താങ്കൾക്ക്‌ പിടികിട്ടും എന്ന് വിശ്വസിക്കുന്നു.

ചർച്ച എന്തിനെക്കുറിച്ച്‌ വേണം എന്ന് താങ്കളും ലതീഫും കൂടി തീരുമാനിക്കൂ. അതിനുശേഷം, എല്ലാവർക്കും സൗകര്യപ്രദമെങ്കിൽ മാത്രം, ഞാൻ എന്റെ ഭാഗം പറയാം. കൃത്യമായ അതിരുകൾ അറിയട്ടെ. അതുവരെ ഞാൻ മിണ്ടാതിരിക്കാം. ജബ്ബാർ മാഷിന്റെ ഇസ്ലാം വിരോധം ആണ്‌ ചർച്ച ചെയ്യുന്നതെങ്കിൽ എനിക്ക്‌ താൽപര്യമില്ല, വായനക്കാരനായി തുടരാം.

ചിന്തകന്‍ പറഞ്ഞു...

അപ്പൂട്ടന്‍

ഒരു കാര്യത്തെ തെറ്റായ രീതിയില്‍ അവതരിപ്പിച്ച്/പൂര്‍ണമായി കാര്യം പറയാതെ, ഒരു പ്രശ്നത്ത്തിന്റെ ന്യായം ആരൂടെ ഭാഗത്തോണോ അതീനെ വളച്ചോടിച്ച് വാദിയെ പ്രതിയാക്കുന്ന തരത്തിലാണ് ജബ്ബാര്‍ മാഷിന്റെ പോസ്റ്റ്. ഇതിലൂടെ തന്റെ വാദങ്ങള്‍ക്ക് ന്യായീകരണം കാണ്ടെത്തുക എന്നതാണ് ഉദ്ദേശം എന്നത് വളരെ വ്യക്തമാണ്.

ജബ്ബാര്‍ മാഷ് അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ ലക്ഷ്യമാക്കിയതെന്താണ് എന്ന് താങ്കള്‍ക്ക് വിശദീകരിക്കാമോ?

അത് താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ഞാന്‍ പറയാനുദ്ദേശിച്ചത് താങ്കള്‍ മനസ്സിലാക്കും.

ഞാന്‍ മനസ്സിലാക്കിയതിതാണ്. ഇസ്ലാം പ്രചരിപ്പിച്ചത് വാളുകൊണ്ടാണെന്ന് സ്ഥാപിക്കാനും ഇസ് ലാം ഒരു കഴുത്തറപ്പന്‍ മതമായിരുന്നെന്ന് ആളുകളെ ബോധ്യപ്പെടുത്താനുമാണ് ജബ്ബാര്‍ മാഷ് ശ്രമിച്ചത്.

എന്റെ ചോദ്യമിതാണ്.

ലത്തീഫിന്റെ പോസ്റ്റ് വായിച്ചതിന് ശേഷവും ജബ്ബാര്‍ മാഷ് അദ്ദേഹത്തിന്റെ പോസ്റ്റിലൂ‍ടെ സ്ഥാപിക്കാന്‍ ശ്രമിച്ചത് ശരിയാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?


ഓ.ടോ:
ഈ സംഭവത്തിന്റെ നൈതികതെയെറിച്ചുള്ള ചര്‍ച്ച മറ്റൊരു വിഷയമാണ്.അത് ചര്‍ച്ച ചെയ്യരുത് എന്ന അഭിപ്രായം എനിക്കില്ല. തീര്‍ച്ചയായും ചര്‍ച്ച ചെയ്യപെടേണ്ടത് തന്നെയാണ്. അതിനുള്ള അവസരം ആ സംഭവം വിവരിക്കുന്ന പോസ്റ്റില്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അപ്പൂട്ടൻ പറഞ്ഞു...

ചിന്തകൻ,
കറങ്ങിത്തിരിഞ്ഞ്‌ അവസാനം ജബ്ബാർ മാഷിന്റെ പോസ്റ്റിന്റെ ഉദ്ദേശ്യത്തിൽ എത്തിയോ?
ഈ വിഷയത്തിൽ ജബ്ബാർ മാഷിന്റെ പോസ്റ്റ്‌ താങ്കൾ വായിച്ചിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അൽ-അഹ്സാബ്‌ എന്ന അദ്ധ്യായം വിശദീകരിക്കുന്നിടത്താണ്‌ അദ്ദേഹം ഈ സംഭവവും വിവരിച്ചിട്ടുള്ളത്‌. അവിടെ ഖുർആൻ വചനങ്ങൾ അവതരിച്ച സംഭവങ്ങൾ ആണ്‌ പ്രതിപാദിച്ചിട്ടുള്ളത്‌ (തെറ്റോ ശരിയോ ആകട്ടെ), താങ്കൾ പറഞ്ഞ ഒരു ധ്വനി അവിടെയുണ്ടെന്ന് എനിക്ക്‌ തോന്നിയില്ല.
വേറെ പോസ്റ്റുകളിൽ അദ്ദേഹം അത്‌ പറഞ്ഞിട്ടുണ്ട്‌, പക്ഷെ ഒരു വിഷയത്തെ സമീപിക്കുമ്പോൾ അതുമായി ബന്ധപ്പെട്ടല്ലേ ചർച്ച വേണ്ടത്‌. മാഷ്‌ മനസിൽ എന്താണ്‌ കണ്ടിട്ടുള്ളത്‌ എന്നത്‌ കുറച്ചുകാലമായി പലരും വിശദീകരിച്ചു കണ്ടിട്ടുള്ളതാണ്‌. അതിൽ ശരിയേത്‌ തെറ്റേത്‌ എന്ന തീരുമാനമുണ്ടാക്കേണ്ടത്‌ ഞാനല്ല, എന്റേത്‌ 'എന്റെ ധാരണ' മാത്രമേ ആകൂ. എന്നെ സംബന്ധിച്ചിടത്തോളം ഗൗരവതരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ബ്ലോഗ്‌സ്പേസ്‌ മാത്രമാണത്‌. അതേ ഗൗരവത്തോടെത്തന്നെയാണ്‌ ഞാൻ സാമൂഹികവിഷയങ്ങൾ എല്ലാം തന്നെ കാണുന്നത്‌, ഈ ബ്ലോഗടക്കം. ജബ്ബാർ മാഷ്‌ പറഞ്ഞു എന്നതിനാൽ മാത്രം അതെല്ലാം അതേപടി വിശ്വസിക്കണമെന്നില്ല, മറിച്ചൊരു അഭിപ്രായം വന്നാൽ അതിനെക്കുറിച്ച്‌ ചിന്തിക്കാനും, എന്റെ അറിവിനനുസരിച്ച്‌, ഞാൻ തയ്യാറാണ്‌.
യുദ്ധത്തിലൂടെയാണ്‌ ഇസ്ലാം പ്രചരിച്ചത്‌ എന്നൊരു ധാരണയൊന്നും എനിക്കില്ല. അപ്പോൾ ആ ധാരണ തിരുത്തേണ്ട ആവശ്യവും ഈ പോസ്റ്റ്‌ വായിച്ചതിനാൽ വന്നിട്ടില്ല.

ബനൂഖുറൈള ഉന്മൂലനസംഭവത്തിൽ (അതുമാത്രമാണ്‌ ഈ പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്‌) ലതീഫ്‌ കൂടുതലൊന്നും പറഞ്ഞിട്ടില്ല എന്നത്‌ ഞാനൊരിക്കൽക്കൂടി പറയട്ടെ. അതിനാൽ തന്നെ മാഷ്‌ പറഞ്ഞത്‌ തെറ്റാണെന്ന് ലതീഫ്‌ തെളിയിച്ചിട്ടുമില്ല.

കാരണം സൂറത്തുല്‍ അഹ്‌സാബിന്റെ പരാമര്‍ശവും കാര്യമായി ഇതുമായി ബന്ധപ്പെട്ടതാണല്ലോ. അതിനാല്‍ ഇതിന്റെ ചരിത്രപരത വേറിട്ടൊന്ന് ചികയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി അതിന്റെ ഫലമാണ് ഇത് വരെയുള്ള ഏതാനും പോസ്റ്റുകള്‍. ഇവയുമായി ബന്ധപ്പെട്ട യുക്തിവാദികളുടെ വീക്ഷണവ്യത്യാസങ്ങളെക്കുറിച്ചുള്ള ചര്‍ചയില്‍ പങ്ക് ചേരാന്‍
ഉദ്ദേശിക്കുന്നവര്‍ യുക്തിവാദികളും വിശ്വാസികളും സന്ദര്‍ശിക്കുക.


ഇത്‌ ലതീഫിന്റെ ലോകാനുഗ്രഹി എന്ന ബ്ലോഗിൽ അദ്ദേഹം ഇട്ട കമന്റ്‌ ആണ്‌. സ്വാഭാവികമായും ചർച്ച ഇവിടെ നടക്കും എന്നാണ്‌ ഞാൻ മനസിലാക്കിയത്‌. അത്‌ തെറ്റിയോ?
Sorry for the long comments, but I may not have the luxury of time everytime.

CKLatheef പറഞ്ഞു...

അപ്പൂട്ടാ ചര്‍ച നടക്കട്ടേ. താങ്കളുദ്ദേശിച്ച രൂപത്തില്‍ തന്നെ. ചിന്തകന്‍ സൂചിപ്പിചതിലും ശരിയുണ്ട്. ഈ വിശയത്തില്‍ ചര്‍ചപോലും പ്രസക്തമായി വന്നത്, ചരിത്രത്തിന്റെ ബാക്കിഭാഗം പരാമര്‍ശിച്ചപ്പോഴാണല്ലോ. കാര്യങ്ങള്‍ ജബ്ബാര്‍ മാഷ് പറഞ്ഞതില്‍ അവസാനിച്ചിരുന്നവെങ്കില്‍, ഒറ്റനോട്ടത്തില്‍ തന്നെ അത് നാം നിരന്തരം കണ്ട് വരുന്ന ഒരു വംശീയ ഉന്‍മൂലനമോ, ഏകാധിപതികളുടെ ഭാഗത്ത് നിന്ന് സംഭവക്കുന്ന ഭരണകൂടഭീകരതയോ മാത്രമായിരിക്കും. അതിനെ ന്യായീകരിക്കുന്നവരുണ്ടാകാം. പക്ഷേ നീതിയുടെയും ന്യായത്തിന്റെയും പക്ഷത്ത് നില്‍കുന്നവര്‍ക്ക് അറപ്പുതോന്നും ആ ന്യായവാദം പോലും. അതിനാല്‍ ചര്‍ചക്ക് മുമ്പ് മറുവശംകൂടി സൂചിപ്പിച്ചു എന്ന് മാത്രം. ഇനിയാണ് ചര്‍ചകള്‍ നടക്കേണ്ടത്. ഞാനല്‍പം മാറിനിന്നത് പോലും എന്റെ വാക്കുകള്‍ ചര്‍ചയെ തടസ്സപ്പെടുത്തരുത് എന്ന് കരുതിയാണ്. ജബ്ബാര്‍ മാഷ് ഇവിടെ വിഷയമല്ല. വിഷയം ഇസ്‌ലാമും പ്രാവചകന്റെ കാരുണ്യവും തന്നെ. അപ്പൂട്ടന്റെ നിരൂപണത്തിനുള്ള എന്റെ മറുപടി പിന്നീടാവാം. ചര്‍ചയില്‍ പങ്കെടുക്കുന്ന അപ്പൂട്ടനും ചിന്തകനും നന്ദി. ഈ സംഭവം മുന്‍നിര്‍ത്തി യുക്തിവാദികളും സമാന മനസ്‌കരും പറയുന്നവിധം പ്രവാചകന്‍ ആക്ഷേപാര്‍ഹനോ എന്നതാണ് ഉത്തരം കാണേണ്ട വിഷയം.

Unknown പറഞ്ഞു...

1. ഒരു ജനതയെ സ്വന്തം വഴിക്ക്‌ നയിക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരി, അദ്ദേഹത്തെ അനുസരിക്കുന്ന ജനത, അതിലെത്തന്നെ ഒരു ചെറുവിഭാഗം, അദ്ദേഹത്തോട്‌ എതിർപ്പുള്ള ഒരു ജനത... ഇത്രയുമാണ്‌ ഇതിൽ ഭാഗഭാക്കാകുന്നവർ...


ഇവിടെ കാര്യങ്ങള്‍ ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ സഹായകമാണെങ്കിലും ചരിത്രപരമായ ചില കാര്യങ്ങള്‍ കാണാതിരുന്നു കൂടാ. അവ ഇവിടെ വിശദീകരിയ്ക്കുന്നു.

1. മക്കയില്‍ നിന്നും മദീനയിലെത്തിയ പ്രവാചകന്‍ മദീനക്കാരുമായി സന്ധിയിലെത്തുന്നു. മദീനയിലെ സൈനികവും സാമ്പത്തികവുമായി പ്രബല വിഭാഗമായ യഹൂദരുടെ ആശിര്‍വാദത്തോടെ പ്രവാചകന്‍ മക്കയിലെ ഭരണാധികാരിയാവുന്നു. അക്കാലത്ത് മദീനയുടെയും മക്കയുടെയും പരിസരപ്രദേശങ്ങളില്‍ വസിച്ചിരുന്ന ക്രൈസ്തവരെ യഹൂദര്‍ ഉന്മൂലനം ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. മദീനക്കാരാകട്ടെ, യഹൂദരുമായി അസ്വാരസ്യത്തിലും. പ്രവാചകനുമായി രമ്യതയിലാകുന്നതോടെ മദീനക്കാരുടെ പ്രീതിയും പിടിച്ചുപറ്റാമെന്ന വിശ്വാസത്തിലായിരുന്നിരിയ്ക്കാം യഹൂദര്‍. എന്തായിരുന്നാലും, യഹൂദരും പ്രവാചകന്റെ നേതൃത്വത്തിലുള്ള മദീനക്കാരും ഒപ്പു വച്ച കരാറിലെ പ്രധാന വ്യവസ്ഥ ജീവനും സ്വത്തിനും സംരക്ഷണത്തിനു പരസ്പര സഹകരണം വാഗ്ദാനം ചെയ്യുന്നതായിരുന്നു. അതായത്, മദീനയ്ക്കു പുറത്തു‌നിന്നുള്ള ആക്രമണം പരസ്പര സൈനിക സഹകരണത്തോടെ ചെറുക്കുക. കരാര്‍ ആര്‍ ലംഘിക്കുന്നുവോ, അവര്‍ ശിക്ഷാനടപടിയ്ക്കു വിധേയരാകുന്നു.
2. മദീനയിലെ ക്രൈസ്തവ ഗോത്രങ്ങളോടുള്ള പ്രവാചകന്റെ മമത(മക്കക്കാരുടെ പീഢനകാലത്ത് പ്രവാചകാനുയായികള്‍ക്ക് അഭയം കൊടുത്തത് അബ്‌സീനിയയിലെ ക്രൈസ്തവരായിരുന്നല്ലോ) യഹൂദരെ വെറുപ്പിയ്ക്കുന്നു. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് കിട്ടാത്ത പ്രവാചകനോട് അവര്‍ക്ക് ഈര്‍ഷ്യ വര്‍ധിയ്ക്കുന്നു.
3. മക്കയിലെ ശത്രുക്കള്‍ മദീനയ്ക്കുനേരെ ആക്രമണം നടത്താന്‍ ഒരുങ്ങുന്നു. മദീനയിലെ യഹൂദര്‍ രഹസ്യമായി മക്കക്കാരെ സമീപിച്ച് സൈനിക സഹായം വാഗ്ദാനം ചെയ്യുന്നു. മക്കക്കാര്‍ ആക്രമണം നടത്തുന്നു. യഹൂദര്‍ സാമ്പത്തിക/സൈനിക സഹായം മക്കക്കാര്‍ക്ക് കൊടുക്കുന്നു.
4. മദീനക്കാര്‍ക്കും മക്കക്കാര്‍ക്കും അപരിചിതമായ ഒരു യുദ്ധമുറയിലൂടെ (മദീനയ്ക്കു ചുറ്റും കിടങ്ങു കുഴിച്ച്) ദുര്‍ബലരായ മുസ്ലീം ജനവിഭാഗം കഷ്ടിച്ച് രക്ഷപ്പെടുന്നു.
5. അടിയന്തര ഘട്ടത്തില്‍ സഹായം ചെയ്യാഞതെന്തെന്ന ചോദ്യവുമായി പ്രവാചകന്റെ ദൂതന്‍ യഹൂദരെ സമീപിയ്ക്കുന്നു. അവിടെനിന്ന് അവര്‍ നടത്തിയ കരാര്‍ ലംഘനം മനസ്സിലാക്കുന്നു. പ്രവാചകന്‍ ശിക്ഷാനടപടി തീരുമാനിക്കാന്‍ യഹൂദനായ സ‌അ‌ദ് ബ്‌നു മുആ‌ദിനെ നിയോഗിയ്ക്കുന്നു.
6. മു‌ആദിന്റെ തീരുമാനം എന്തായിരുന്നാലും ഇരുപക്ഷവും അം‌ഗീകരിയ്ക്കാമെന്ന് യഹൂദരും പ്രവാചകനും തീരുമാനിയ്ക്കുന്നു.
7. മു‌ആദിന് വേണമെങ്കില്‍ തന്റെ ജനതയായ യഹൂദരെ രക്ഷിയ്ക്കാമായിരുന്നു. എന്നാല്‍ മുആ‌ദ് യഹൂദരും മുസ്ലിംകളും ഒരുമിച്ച് അംഗീകരിയ്ക്കുന്ന തോറ(തൌറാത്ത്)യില്‍നിന്നുള്ള നിയമപ്രകാരം ശിക്ഷ വിധിച്ചു. തോറയിലെ ആ നിയമം ഇപ്രകാരമാണ്(ബൈബിള്‍ പഴയ നിയമം ആവര്‍ത്തന പുസ്തകം 20:12-16):

...എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം. നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.

8. യഹൂദരുടെ നേതാവ് ഹുയയ്യ് അവരുടെതന്നെ നിയമം അംഗീകരിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “ജനങ്ങളേ! അല്ലാഹുവിന്റെ കല്‍പ്പന ശിരസാവഹിക്കുന്നതില്‍ വിഷമിക്കേണ്ടതില്ല. അല്ലാഹു ഇസ്രായീല്‍ സന്തതികള്‍ക്ക് വേണ്ടി നിശ്ചയിച്ച ദുര്‍‌വിധിയാണിത്.”
(ശിക്ഷ അവര്‍ക്കുനേരെയായപ്പോള്‍ ആ നിയമം ദുര്‍‌വിധി. ക്രൈസ്തവഗോത്രങ്ങളെ കൊള്ളയിട്ട് നശിപ്പിച്ചപ്പോള്‍ ഇതേ നിയമം പൊന്‍‌വിധി! വിരോധാഭാസം ശ്രദ്ധിയ്ക്കുക!)
9. ശിക്ഷനടപ്പിലായി. യഹൂദരിലെ സ്ത്രീകളും കുട്ടികളും മുസ്ലിംകളുടെ സംരക്ഷണയിലായി. പ്രവാചന്റെ സംരക്ഷണത്തിലായിരുന്നു റൈഹാന എന്ന യഹൂദ സ്ത്രീ. പ്രവാചകന്‍ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ അംഗീകരിച്ചില്ല. അവരെ വിവാഹം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ അതും അവര്‍ക്ക് സ്വീകാര്യമായില്ല. അവര്‍ ഇപ്രകാരമാണ് പ്രവാചകനോട് ആവശ്യപ്പെട്ടത്:
“എന്നെ താങ്കളുടെ സംരക്ഷണയില്‍ നിര്‍ത്തിയേക്കുക; അതാണ് എനിയ്ക്കും താങ്കള്‍ക്കും സൌകര്യം.” മരണം വരെ റൈഹാന പ്രവാചകന്റെ സംരക്ഷണയിലായിരുന്നു.
(offtopic: രണ്ടെണ്ണമൊഴികെ മറ്റെല്ലാ യഹൂദ ഗോത്രങ്ങളും മുസ്ലിംകളുമായി സഹവര്‍ത്തിത്വത്തിലായിരുന്നു. അവര്‍ ഈയടുത്ത കാലത്ത് ഇസ്രായേല്‍ രൂപീകരണം വരെ അറബ് നാടുകളില്‍ വളരെ സമാധാനപൂര്‍വ്വം കഴിഞ്ഞു. ഇന്നും യമന്‍, ഇറാഖ്, ഇറാന്‍, ബഹ്‌റയ്ന്‍ തുടങ്ങി ഏതാണ്ടെല്ലാ അറബ് നാടുകളിലും യഹുദര്‍ വസിച്ചുപോരുന്നു. അവരെയൊന്നും ഇസ്രായേലിലേക്കാകര്‍ഷിക്കാന്‍ ഇസ്രായേല്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല!)

CKLatheef പറഞ്ഞു...

ശ്രീ അപ്പൂട്ടന്‍,

താങ്കളുടെ രണ്ടാമത്തെ പോസ്റ്റില്‍ എണ്ണമിട്ട് പറഞ്ഞ അഞ്ചുകാര്യങ്ങളില്‍ നിന്ന് തുടങ്ങട്ടേ. താങ്കളുടെ പക്ഷത്തുനിന്നുള്ള വായനയെ വിലമതിച്ചുകൊണ്ടുതന്നെ അതേ അഞ്ചുകാര്യങ്ങളെ ഒരു നിഷ്പക്ഷവാദിക്ക് ഇങ്ങനെ സമീപിക്കാനും കഴിയും

1. ദൈവത്തിന്റെ പ്രാവചകനും ഭരണാധികാരിയുമായ ഒരു നേതാവ്. അദ്ദേഹത്തോട് കരാര്‍ ചെയ്ത ഒരു ഗോത്രം.
(നാം ഒരോ കൂട്ടരും മറ്റുള്ളവരെ യുദ്ധത്തില്‍ സഹായിക്കല്‍ നിര്‍ബന്ധമാണ്. അനുവദനീയവും നിയമാനുസൃതവുമായ കാര്യങ്ങളില്‍ ഗുണകാംക്ഷയുടെയും ആത്മാര്‍ഥതയുടെയും സമീപനം സ്വീകരിക്കുന്നതാണ്. മദീന ആക്രമിക്കപ്പെട്ടാല്‍ എല്ലാവരും സംയുക്തമായി ശത്രുവിനെ പ്രതിരോധിക്കുന്നതാണ്- ഇതാണ് കരാര്‍ വ്യവസ്ഥ)

2. പ്രവാചകന്‍ വ്യക്തമായ കരാര്‍ലംഘനം അനുഭവിച്ചിട്ടും തന്നെ വധിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തിട്ടും നേരത്തെ വിട്ടയച്ച നളീര്‍ ഗോത്രതലവനായ ഹുയയ്യിന്റെ ശ്രമഫലമായി രൂപം കൊണ്ട വമ്പിച്ച സൈന്യം മുസ്്‌ലിംകളെ ഉന്‍മൂലനം ചെയ്യാന്‍ വരുന്നു. ഇവര്‍ക്കെതിരെ കിലോമീറ്ററിലധികം (5000 മുഴം നീളത്തിലും) കുതിരക്ക് ചാടിക്കടക്കാന്‍ വയ്യാത്തവിധം ആഴത്തിലും വലിയ കിടങ്ങ് 3000 ഓളം വരുന്ന സൈന്യം കുഴിക്കുന്നു. ഭക്ഷണം ലഭിക്കാതെ വന്ന് സന്ദര്‍ഭങ്ങള്‍ ധാരാളം ഇത്രയും പ്രയാസം പ്രവാചകനും അനുചരന്‍മാരും തങ്ങളുടെ ജീവിതത്തില്‍ വളരെയൊന്നും അനുഭവിച്ചിട്ടില്ല.

3. മുസ്‌ലിംകള്‍ തങ്ങളെ ചതിക്കുകയില്ലെന്ന ബലത്താല്‍ തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ഖുറൈളക്കാരുടെ വാസസ്ഥലത്തിനരികെ താമസിപ്പിക്കുന്നു. യുദ്ധം ആരംഭിക്കുന്നു. അധികം കഴിയുന്നതിന് മുമ്പ് ഖുറൈളക്കാര്‍ കരാര്‍ലംഘിക്കുന്നു. അപ്പോഴത്തെ മുസ്്‌ലിംകളുടെ മാനസികാവസ്ഥ ഖുര്‍ആന്‍ വിവരിക്കുന്നതില്‍ നിന്നും. അവര്‍ നേരിട്ട് പ്രതിസന്ധിയുടെ ആഴം ഊഹിക്കാവുന്നതാണ്. ഈ ലംഘനത്തിന് അവര്‍ ഊര്‍ജ്ജം പകര്‍ന്നതില്‍ ഒരു പങ്ക് പ്രവാചകന്റെ സന്‍മനസ്സിലുള്ള പ്രതീക്ഷയായിരുന്നു. വലിയ ശിക്ഷ നളീര്‍കാര്‍ക്ക് നല്‍കപെട്ടതുപോലെ രാജ്യം വിടാനുള്ള കല്‍പനയായിരിക്കും എന്നവര്‍ കണക്കുകൂട്ടി.

4. ദൈവസഹായത്താലും പ്രവാചകന്റെ അവസരോചിതമായ ഇടപെടലിനാലും യുദ്ധം അവസാനിച്ചു. ആകെ ഇരുവശത്തുമായി മരണപ്പെട്ടത് വിരലിലെണ്ണാവുന്നവര്‍. (ശത്രുക്കള്‍ തോറ്റുപോയതല്ല എന്ന് ചുരുക്കം)

5. തങ്ങളെ ഏറ്റവും ദുര്‍ഘടം പിടിച്ച സന്ദര്‍ഭത്തില്‍ ചതിച്ചവര്‍ക്കെതിരെ നടപടി എടുക്കല്‍ അനിവാര്യമാണെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കുന്നു. ഭാവിയിലുള്ള ആശങ്ക നില്‍കട്ടേ. അവര്‍ ചെയ്ത തെറ്റിന് ശിക്ഷ അവര്‍ അനുഭച്ചേ മതിയാവൂ. കരാര്‍ ലംഘിച്ച ഉടനെ ഔസ്‌ഗോത്രതലവനായ സഅ്ദുബ്‌നു മുആദിനേയും മറ്റും പറഞ്ഞയച്ച് പ്രത്യാഘാതം അവരെ അറിയിച്ചതായിരുന്നു. തങ്ങളുമായി സംഖ്യത്തിലുള്ള ഔസ് ഗോത്രത്തെപ്പോലും പുല്ലുവില കല്‍പിക്കാത്തവരാണ് പിന്നീട് തിരിച്ച സഹായത്തിന് അവരെ സമീപിക്കുന്നത്. ഖന്തഖ് യുദ്ധത്തില്‍ അതേ സഅ്ദിന് മാരകമായ മുറിവ് പറ്റി. ഇരുകൂട്ടരുടെയും സമ്മതത്തോടെ അദ്ദേഹമാണ് അവര്‍ക്കിടയില്‍ വിധിപ്രഖ്യാപിക്കുന്നത്. അദ്ദേഹം വിധിച്ചത് നീതിപൂര്‍വകവുമായിരുന്നു. തന്നെ വിധി എന്തായിരുന്നാല്‍ അംഗീകരിക്കണമെന്ന് മുസ്‌ലിംകളെയും ജൂതന്‍മാരെയും അദ്ദേഹം സമ്മതിപ്പിച്ചിരുന്നു. അദ്ദേഹം വിധിച്ചത് അവരുടെ നിയമമനുസരിച്ചാണ് എന്നത് അവര്‍ക്കുപോലും പിന്നീട് ന്യായം പറയാനുള്ള അവസരവും നഷ്്ടപ്പെടുത്തി (ഇക്കാരം ഇവിടെ മറുപടി പറഞ്ഞ എം. ജെ സൂചിപ്പിച്ചിട്ടുണ്ട്).

ഈ കാര്യങ്ങള്‍ മുന്നില്‍ വെച്ചാണ് ഇനി സംസാരിക്കാനുള്ളത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ലോകത്തിലെ ഏറ്റവും നീതിമാനും കാരുണ്യവുമുള്ള ഭരണാധികാരി ചെയുന്നതെന്തോ അതേ പ്രവാചകന്‍ മുഹമ്മദ് നബിയും ചെയ്തിട്ടുള്ളൂ. എന്ന് ഞങ്ങള്‍ മുസ്്‌ലിംകളും. കാര്യങ്ങളെ ഇതേ പ്രകാരം വിശകലനം ചെയ്ത മുസ്്‌ലിംകളല്ലാത്ത് ചരിത്ര പണ്ഡിതന്‍മാരും പറയുന്നു. ഇപ്പോള്‍ ഞാനോ മറ്റുള്ളവരോ എന്ത് ചെയ്യുമായിരുന്നു എന്നത് പ്രസക്തമായ ചോദ്യമേ അല്ല. പ്രവാചകന്‍ തന്നെ അതിന് മുമ്പും ശേഷവും എങ്ങനെ പെരുമാറി എന്നത് ഞാന്‍ വിവരിച്ചിട്ടുണ്ടല്ലോ.

CKLatheef പറഞ്ഞു...

ഇതുസംബന്ധമായി രണ്ടു അമുസ്‌ലിം ചരിത്രപണ്ഡിതന്‍മാരുടെ അഭിപ്രായം ഇവിടെ നല്‍കുന്നു.

ആര്‍.വി.സി ബോഡ്‌ലി എഴുതുന്നു: 'മുഹമ്മദ് അറേബ്യയില്‍ ഒറ്റയാനായിരുന്നു. അമേരിക്കന്‍ ഐക്.നാടുകളിലെ മൂന്നിലൊന്ന് വിസ്തൃതിയുള്ളഅറേബ്യയിലെ ജനസംഖ്യ 50 ലക്ഷം വന്നിരുന്നു. ജനങ്ങളെ അനുസരിപ്പിക്കാന്‍ പറ്റിയ വിധത്തിലുള്ള ഒര സൈനികശക്തി അദ്ദേഹത്തിനില്ലായിരുന്നു. 3000 പേരടങ്ങുന്ന, ആയുധങ്ങള്‍ കുറഞ്ഞ ഒരു സൈന്യം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ട് ഈ വിഷയത്തില്‍ അദ്ദേഹം അശ്രദ്ധ പുലര്‍ത്തുകയും ബനൂഖുറൈളയുടെ കരാര്‍ ലംഘിനത്തില്‍ ശിക്ഷ നല്‍കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അറേബ്യയില്‍ ഇസ്്‌ലാം അവശേഷിക്കുക ദുഷ്‌കരമായിരുന്നു. യഹൂദികളെ വധിച്ചകാര്യം അല്‍പം കടുപ്പംതന്നെ. പക്ഷേ മതങ്ങളുടെ ചരിത്രത്തില്‍ ഇതൊരസാധാരണ സംഭവമല്ല. മുസ്ലിംകളുടെ വീക്ഷണപ്രകാരം ഈ നടപടി തീര്‍ത്തും ന്യായമായിരുന്നു. അതുകാരണം ഇതര ഗോത്രക്കാര്‍ കരാര്‍ ലംഘനത്തെയും വഞ്ചനയെയും ഭയപ്പെടാന്‍ തുടങ്ങി. കാരണം മുഹമ്മദിന് തീരുമാനം നടപ്പാക്കാന്‍ ശക്തിയുണ്ടെന്ന് അവര്‍ നേരില്‍ കാണുകയായിരുന്നു.' (The Message - The Life of Muhammed P. 220, 203)


ലൈന്‍പോള്‍ കുറിക്കുന്നു:
'ഒരു രാഷ്ട്രത്തെ വിശിഷ്യാ അതിനെ ശത്രുക്കള്‍ വലയം ചെയതിരുന്ന സമയത്ത് വഞ്ചിച്ചവരാണ് യഹൂദികള്‍ എന്നോര്‍ക്കുക. വൃക്ഷങ്ങളുല്‍ തൂങ്ങിക്കിടക്കുന്ന ശത്രുക്കളുടെ ശവശരീരങ്ങളായിരുന്നു വില്ലിംഗ്ടന്റെ സൈന്യം പോയ വഴികളുടെ അടയാളം എന്നുചരിത്രത്തില്‍ വായിച്ചവര്‍, വഞ്ചകരായ ഒരു ഗോത്രത്തെ വധിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല.' (Selection from The Koran)

CKLatheef പറഞ്ഞു...

പ്രിയ എം. ജെ

'പ്രവാചകന്‍ ശിക്ഷാനടപടി തീരുമാനിക്കാന്‍ യഹൂദനായ സ‌അ‌ദ് ബ്‌നു മുആ‌ദിനെ നിയോഗിയ്ക്കുന്നു.'

താങ്കളുടെ വിശകലനത്തില്‍ വസ്തുതാപരമായ ഒരു പിശകുണ്ട്. സഅ്ദ് ബ്‌നു മുആദ് ഔസ് ഗോത്രത്തലവനാണ്. ജൂതനല്ല. പക്ഷേ അദ്ദേഹത്തിന്റെ തീരുമാനം അവര്‍ അംഗീകരിക്കാമെന്നേറ്റു. കാരണം ബനൂഖുറൈള ഗോത്രവും ഔസ് ഗോത്രവും സംഖ്യത്തിലായിരുന്നു. അവര്‍ സുഖത്തിലും ദുഖത്തിലും പങ്കാളികളായിരുന്നു. അബൂലുബാബയുടെയും സഅ്ദിന്റെയും മധ്യസ്ഥം അവര്‍ക്ക് തൃപ്തികരമായിരുന്നു. സഅ്ദിന്റെ വിധി അവര്‍ക്കെതിരാവില്ല എന്ന സമാധാനത്തിലായിരുന്നു അവര്‍. പക്ഷേ യുദ്ധത്തിന്റെ ഘതിയൊന്ന് മാറിയിരുന്നെങ്കില്‍ 3000 ലധികം വരുന്ന മുസ്ലിം യോധാക്കളും അവരുടെ സ്ത്രീകളും കുട്ടികളും വരെ ഉന്‍മൂലനത്തിരയാകും എന്നദ്ദേഹം കണ്ടു. ഇനിയും അവരെ വെച്ചുപൊറുപ്പിക്കുന്നത്. ഒട്ടും ബുദ്ധിയല്ല എന്നദ്ദേഹം മനസ്സിലാക്കി. അതിനാല്‍ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് വാങ്ങിക്കൊടുത്തു. തങ്ങളുടെ ധിക്കാരത്തിന്റെ ഫലം നന്നായി അറിയുന്നത് കൊണ്ടാവും അവര്‍ ഒരു വൈമനസ്യവും കൂടാതെ ശിക്ഷ ഏറ്റുവാങ്ങി. അധികം താമസിയാതെ സഅ്ദ് യുദ്ധത്തിലേറ്റ മുറിവിനാല്‍ രക്തസാക്ഷിയാവുകയും ചെയ്തു.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ആദ്യമേ പറയട്ടെ, ഈ ചരിത്രത്തെക്കുറിച്ച്‌ ഞാൻ പരിപൂർണമായും അജ്ഞനല്ല. അത്യാവശ്യം മുന്നറിവ്‌ ഈ യുദ്ധങ്ങളെക്കുറിച്ച്‌ എനിക്കുണ്ട്‌ (താങ്കളുടെതുമായി താരതമ്യപ്പെടുത്തുമ്പോൾ ദുർബലമാണെങ്കിലും). വിശ്വാസിയുടെ ചിന്താഗതിയിൽ നിന്നെന്നതിനേക്കാൾ ഒരു ചരിത്രസംഭവം നോക്കിക്കാണുന്ന രീതിയിൽ കാണുന്നതാണ്‌ എന്റെ വഴി. ദൈവവിശ്വാസിയല്ലാത്ത ഒരാളുടെ കാഴ്ചപ്പാട്‌ എന്ന രീതിയിൽ മാത്രം ഇതിനെ കാണുവാനപേക്ഷ.

പ്രവാചകൻ ക്രൂരനാണെന്ന ചിന്തയൊന്നും എനിക്കില്ല, മറിച്ച്‌ ഞാൻ ഈ സംഭവത്തെ കാണുന്നത്‌ (ഇന്നത്തെ എന്റെ നീതിബോധമനുസരിച്ച്‌) ഒരു error in judgement എന്ന രീതിയിലാണ്‌.
ഈയൊരു സംഭവം വായിച്ചതിനാൽ മാത്രം ഒരാൾ അവിശ്വാസിയാകുന്നുണ്ടെങ്കിൽ അയാൾക്ക്‌ ചരിത്രബോധം കുറവാണെന്നേ പറയാനാവൂ, കാരണം അന്നത്തെ സാഹചര്യത്തിലും കാലഘട്ടത്തിലും സാമൂഹികഘടന അനുസരിച്ചും മുഹമ്മദിന്‌ എടുക്കാവുന്നതിൽ (തന്റെ ജനതയ്ക്ക്‌) ഏറ്റവും സുരക്ഷിതമായൊരു തീരുമാനം തന്നെയായിരുന്നു അത്‌.

ജബ്ബാർ മാഷിന്റെ ബ്ലോഗിൽ ഞാൻ പറയുകയുണ്ടായി നീതിബോധവും നീതിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടും നബിയുടെ കാലത്തുള്ളതിനേക്കാൾ വ്യത്യസ്തമാണെന്ന്. ഈ സംഭവം എന്റെ ആ ധാരണയെ ശക്തിപ്പെടുത്തുന്നതേയുള്ളു.

നടന്നുകഴിഞ്ഞ സംഭവമായതിനാൽ തന്നെ "ഇങ്ങിനെ ചെയ്യാമായിരുന്നു, അങ്ങിനെ ചെയ്യാമായിരുന്നു" എന്നുപറയുന്നതിൽ അർത്ഥമില്ലെന്നറിയാം. അന്നത്തെ സാഹചര്യത്തിൽ വേറെ എന്തായിരുന്നു പരിഹാരം എന്ന് ചോദിച്ചാലും എനിക്ക്‌ ഉത്തരമില്ല. ഇന്ന് സമാനസാഹചര്യങ്ങളിൽ നാം (ഞാനും താങ്കളും ചിന്തകനുമൊക്കെ) എങ്ങിനെ പ്രതികരിക്കും, ഒരു ഭരണകൂടം അല്ലെങ്കിൽ ഭരണാധിപൻ എന്തെല്ലാം നടപടികളെടുക്കും എന്ന രീതിയിൽ കണ്ടാൽ മതി, ഉത്തരം താങ്കളുടെ കയ്യിൽ തന്നെയുണ്ടാവും.

ഒരു ഡിസ്‌ക്ലൈമർ ഇടേണ്ടിവന്നതിൽ ക്ഷമചോദിക്കുന്നു. മുൻഅനുഭവങ്ങളിൽ നിന്നും പഠിക്കണമെന്നാണല്ലൊ ചിന്തകനും പറഞ്ഞത്‌, അതിനാൽ എനിക്ക്‌ ദുരുദ്ദേശ്യങ്ങൾ ഒന്നുമില്ലെന്ന് പറയാൻ വേണ്ടിയാണ്‌ ഞാനീ കമന്റ്‌ ഇട്ടത്‌.
ഇന്ന് എത്ര സമയം എനിക്കിതിൽ ചിലവഴിക്കാനാവുമെന്ന് അറിയില്ല. സമയലഭ്യതയ്ക്കനുസരിച്ച്‌ എഴുതാം. Will get into details later.

MJ,
നന്ദി. സാഹചര്യങ്ങൾ മനസിലാക്കുന്നുണ്ട്‌. ഞാൻ സംക്ഷിപ്തമായാണ്‌ അവിടെ അക്കമിട്ടെഴുതിയത്‌.
യുക്തിവാദികളോട്‌ തന്നെയാണല്ലൊ ലതീഫിന്റെ പോസ്റ്റ്‌ സംസാരിക്കുന്നത്‌, അപ്പോൾ ഇത്‌ ഭൗതികമായിക്കൂടി കാണേണ്ടിവരില്ലെ? സമാനസംഭവങ്ങളോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കും എന്ന് ചിന്തിച്ചാലേ അതിലെ ന്യായാന്യായങ്ങൾ വിശദീകരിക്കാനാവൂ

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍

താങ്കളുടെ അഭിപ്രായങ്ങളെയും അന്വേഷണങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്. തീര്‍ച്ചയായും വിശ്വാസികളുടെ ഭാഗത്തുനിന്നുള്ള വിശകലനം മാത്രമായാല്‍ ചര്‍ച ഫലപ്പെടുകയില്ല. താങ്കളാണ് ചര്‍ചയെ നയിക്കുന്നത്. താങ്കളുടെ അഭിപ്രായങ്ങള്‍ പ്രസക്തങ്ങളാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കളെ ഒരിക്കലും തെറ്റിദ്ധരിക്കാനിടയില്ല. ദുരുദ്ദേശമുള്ളവരുടെ കമന്റിന്റെ ഒരു വരിവായിച്ചാല്‍ തന്നെ നമ്മുക്ക് മനസ്സിലാകും. അദ്ദേഹത്തെ എന്താണ് നയിക്കുന്നതെന്ന്. താങ്കള്‍ ഇത്രയെല്ലാം പറഞ്ഞിട്ടും നിങ്ങള്‍ക്കങ്ങിനെ ഒരു വികാരമുണ്ടെന്ന് തോന്നിയിട്ടില്ല. ഞാന്‍ ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് എടുത്ത് ചേര്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അദ്ദേഹം അവലംബിച്ച ഗ്രന്ഥമേതെന്ന് വ്യക്തമല്ല. ചിലപ്പോള്‍ ഒന്നിലധികം ഗ്രന്ഥങ്ങളാവാം. ചില പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെത് മാത്രമാണ്. വിശ്വാസികളെ അലോസരപ്പെടുത്തുന്ന രൂപത്തിലാണ് പ്രവാചകന്‍ അവരെ ചീത്തവിളിക്കുന്നതായി മാഷ് എടുത്ത് ചേര്‍ത്തിരിക്കുന്നത്. ഞാന്‍ ആധികാരിക ഗ്രന്ഥങ്ങളൊക്കെ പരിശോധിച്ചെങ്കിലും അവയിലെല്ലാം കാണുന്നത് കുരങ്ങന്‍മാരുടെ സഹോദരങ്ങളേ (യാ ഇഖ് വാന ഖിറദത്ത്) ദൈവം നിങ്ങളെ ശിക്ഷിച്ചില്ലേ. എന്നാണ് വ്യത്യസം എന്താണെന്ന് ചോദിക്കാം. പ്രവാചകനായ മൂസായെ ധിക്കരിക്കുകയും സാമ്പത്തുനാളില്‍ മത്സ്യം പിടിച്ചതിന്റെ പേരില്‍ കുരങ്ങന്‍മാരാക്കി രൂപാന്തരം വരുത്തുകയും ചെയ്ത ഒരു വിഭാഗത്തിന്റെ പിന്തുടച്ചകാരാണ് നിങ്ങള്‍ എന്ന കാര്യം സൂചിപ്പിക്കുന്നതോടൊപ്പം പ്രവാചകനായ എന്നെ ധിക്കരിക്കുന്നതിലൂടെ തതുല്യ ദൈവികശിക്ഷയെ ഓര്‍മിപ്പിക്കുകയുമാണ് ഇതിലൂടെ. ഈ ചരിത്രമറിയാത്ത ഒരാള്‍ പ്രവാചകന്‍ ചീത്തപറയുന്നതും അവര്‍ അങ്ങേ അറ്റം മാന്യമായി ഇടപെടുകയും ചെയ്യുന്ന രംഗമാണ് ദര്‍ശിക്കുക. സത്യമാകട്ടേ അവര്‍ പ്രവാചകനെ അത് വരെ ആക്ഷേപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശേഷം കാണുന്ന കരാര്‍ ലംഘനത്തിന്റെ കാര്യം വായിക്കുമ്പോള്‍ വിശ്വാസികള്‍ കരാര്‍ ലംഘിച്ച പോലെയാണ് അതില്‍ നല്‍കിയിരിക്കുന്നത്. പൊതുവെ അല്‍പം പക്ഷം പിടിച്ചുള്ള രചനയാണത്. ഇതാണോ ശരിയായ ചര്‍ചയുടെ സ്വഭാവം.

CKLatheef പറഞ്ഞു...

ഖുറൈള സംഭവത്തോടനുബന്ധിച്ചുണ്ടായ രണ്ട് സംഭവങ്ങല്‍ ഇവിടെ ചേര്‍ക്കുകയാണ്. (ലോകാനുഗ്രഹി എന്ന പുസ്തകത്തില്‍ നിന്ന്) എന്തിനാണെന്ന് ചോദിച്ചാല്‍ അപ്പൂട്ടന്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് ഖുറൈള സംഭവം ഇന്നാണെങ്കില്‍ നടക്കുമോ എന്ന്. ഇല്ല എന്നാണ് ഉത്തരം. അത് മൂല്യസങ്കല്‍പവും നീതിസങ്കല്‍പവും മാറിയതുകൊണ്ടാണെന്ന് വിശ്വാസികള്‍ കരുതുന്നില്ല. യുക്തിവാദികള്‍ അങ്ങനെ കരുതുന്നു എന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ സംഭവങ്ങളില്ലാത്ത എന്ത് നീതിയും കാരുണ്യവുമാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുള്ളത് എന്ന് ചോദിക്കാന്‍ മാത്രമായി ഇവകൂടി വായിക്കുക.


ശത്രുക്കള്‍ക്കും സേവനം

ഹിജ്റ അഞ്ചാം വര്‍ഷം മക്കയില്‍ മഴയില്ലാതായി. വിളകള്‍ നശിച്ചു. പണക്കാര്‍പോലും പട്ടിണിയുടെ പിടിയിലമര്‍ന്നു. കടുത്ത ക്ഷാമം എല്ലാവരെയും ദുരിതത്തിലാഴ്ത്തി. ആഹാരസാധനങ്ങള്‍ തീരെ കിട്ടാനില്ലാതായി. ഖുറൈശികള്‍ മാറത്തടിച്ച് പൊട്ടിക്കരഞ്ഞു. വിവരമറിഞ്ഞ പ്രവാചകന്റെ മനസ്സലിഞ്ഞു. തന്നെയും അനുയായികളെയും പൂര്‍ണമായി ബഹിഷ്കരിക്കുകയും 'ശിഅ്ബു അബീത്വാലിബി'ല്‍ ഒറ്റപ്പെടുത്തുകയും വിശപ്പ് സഹിക്കാനാവാതെ പച്ചില തിന്നാന്‍ നിര്‍ബന്ധിതരാക്കുകയും പിഞ്ചുപൈതങ്ങള്‍ പൈദാഹത്താല്‍ പൊട്ടിക്കരഞ്ഞപ്പോള്‍ പൈശാചികമായി പൊട്ടിച്ചിരിക്കുകയും ചെയ്ത പ്രതിയോഗികളുടെ പ്രയാസം പക്ഷേ പ്രവാചകനെ ഒട്ടും സന്തോഷിപ്പിച്ചില്ല. പ്രതികാരദാഹം തീര്‍ക്കുന്നതിനു പകരം അവരെ മനുഷ്യത്വം പഠിപ്പിക്കാനും മിത്രങ്ങളാക്കി മാറ്റാനുമാണ് അവിടുന്ന് ശ്രമിച്ചത്. മദീനയില്‍നിന്ന് കിട്ടാവുന്നേടത്തോളം ധാന്യം ശേഖരിച്ച് അതുമായി അംറുബ്നു ഉമയ്യയെ മക്കയിലേക്കയച്ചു. ശത്രുനേതാവ് അബൂസുഫ്യാന്‍ നബി തിരുമേനി കൊടുത്തയച്ച സഹായം സസന്തോഷം സ്വീകരിച്ച് ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തു. അംറുബ്നു ഉമയ്യയോട് നന്ദി പ്രകടിപ്പിക്കാതിരിക്കാന്‍ അബൂസുഫ്യാന് സാധിച്ചില്ല. പ്രവാചകന്റെ ഉദാരപൂര്‍ണമായ ഈ പ്രവൃത്തിയെക്കാള്‍ മാന്യമായ 'പ്രതികാരം' മനുഷ്യരാശിയുടെ ചരിത്രത്തില്‍ വേറെ കാണുക സാധ്യമല്ല.

CKLatheef പറഞ്ഞു...

ലോകാനുഗ്രഹി


ഉദാഹരണമില്ലാത്ത ഉദാരത

മദീന ആസ്ഥാനമായി പ്രവാചകന്‍ സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രം അനുദിനം വികസിച്ചുകൊണടിരുന്നു. പരിസരവാസികള്‍ കൂട്ടത്തോടെ സന്മാര്‍ഗം സ്വീകരിച്ചുകൊണടിരുന്നതാണ് ഇതിനു കാരണം. ഇത് ഹാതിമുത്ത്വാഇയുടെ മകന്‍ അദിയ്യിനെ പരിഭ്രാന്തനാക്കി. താന്‍ വാഴുന്ന നജ്ദും ഇസ്ലാമികരാഷ്ട്രത്തിന്റെ ഭാഗമാകുമോയെന്ന് അയാള്‍ ആശങ്കിച്ചു. അതിനാല്‍ കുടുംബാംഗങ്ങളെയും കൂട്ടി അയല്‍രാജ്യമായ സിറിയയിലേക്ക് പോയി. പക്ഷേ, പെട്ടെന്നുള്ള യാത്രയില്‍ സഹോദരിയെ കൂടെ കൂട്ടാന്‍ മറന്നു. പിന്നീട് ഓര്‍മവന്നപ്പോള്‍ മടങ്ങിവന്ന് സഹോദരിയെ കൊണടുപോകാന്‍ മനസ്സനുവദിച്ചതുമില്ല. അങ്ങനെ നജ്ദില്‍ അദിയ്യിന്റെ സഹോദരി തനിച്ചായി. അപ്പോള്‍ അവരുടെ സങ്കടം സഹിക്കാവുന്നതിലപ്പുറമായിരുന്നു. അവരുടെ അവസ്ഥ നന്നായി മനസ്സിലാക്കിയ പ്രവാചക ശിഷ്യന്മാര്‍ അവരെ മദീനയിലേക്ക് കൂട്ടിക്കൊണടുവന്നു. പ്രവാചകനെ കണടപ്പോള്‍ അവര്‍ പൊട്ടിക്കരയുകയും തന്റെ ദയനീയാവസ്ഥ തുറന്നുപറയുകയും ചെയ്തു: 'അല്ലാഹുവിന്റെ ദൂതരേ, എനിക്കു പിതാവില്ല. ഏക അവലംബം സഹോദരനായിരുന്നു. അവന്‍ കുടുംബത്തോടൊപ്പം നാടും വീടും വിട്ടുപോയിരിക്കുന്നു. അതിനാല്‍ അങ്ങ് എന്നോട് ദയ കാണിക്കണം.'
'ആരാണ് നിന്റെ സഹോദരന്‍?' നബി തിരുമേനി അന്വേഷിച്ചു.
'ഹാതിമുത്ത്വാഇയുടെ മകന്‍ അദിയ്യ്.'
ഒരു നിമിഷം വിസ്മയത്തോടെ അവരെ നോക്കിനിന്ന നബിതിരുമേനി ആത്മഗതം ചെയ്തു: 'അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ശത്രു. സത്യത്തെ പേടിച്ചോടിയവന്‍!'
ഇതുകേട്ട അദിയ്യിന്റെ സഹോദരി പ്രവാചകനില്‍നിന്ന് കാരുണ്യമൊട്ടും കിട്ടുകയില്ലെന്നു കരുതി. നിരാശയും ദുഃഖിതയുമായ അവര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. പ്രവാചകന്‍ അവളെ ആശ്വസിപ്പിച്ചുകൊണട് ചോദിച്ചു: 'നിന്നോട് എനിക്ക് സഹതാപമുണട്. നിനക്കുവേണടി ഞാനെന്ത് ചെയ്യണം?'
'എന്റെ സഹോദരനും കുടുംബക്കാരും സിറിയയിലുണട്. എന്നെ അവരുടെ അടുത്തെത്തിച്ചു തന്നാലും.' അവര്‍ കേണപേക്ഷിച്ചു.
'ശരി, വിരോധമില്ല. പക്ഷേ, ധിറുതി കൂട്ടരുത്. നിന്നെ സുരക്ഷിതമായി അവിടെ എത്തിക്കുമെന്ന് ഉറപ്പുള്ള പരിചിതനായ ആരെയെങ്കിലും കണെടത്തിയാല്‍ വിവരമറിയിക്കുക. അതുവരെ നിന്നെ ഞാന്‍ സംരക്ഷിച്ചുകൊള്ളാം.'
ഏതാനും ദിവസങ്ങള്‍ക്കുശേഷം തനിക്കു പരിചയമുള്ള ചിലരുള്‍പ്പെടുന്ന ഒരു കച്ചവടസംഘം മദീനയിലെത്തിയപ്പോള്‍ ആ യുവതി പ്രവാചകനെ സമീപിച്ച് വിവരമറിയിച്ചു. ഉടനെത്തന്നെ നബി തിരുമേനി ആ കച്ചവടസംഘത്തെ സംബന്ധിച്ച വിവരം ശേഖരിച്ചു. അവര്‍ വിശ്വസ്തരാണെന്ന് ബോധ്യമായതോടെ യുവതിയെ അവരോടൊപ്പമയച്ചു. യാത്രക്കാവശ്യമായ വാഹനവും വസ്ത്രങ്ങളും ചെലവിനുവേണട സംഖ്യയും നല്‍കി. അങ്ങനെ പ്രവാചകന്‍ തന്റെ കടുത്ത എതിരാളിയുടെ ആ സഹോദരിയെ അയാളുടെ അടുത്തേക്ക് സ്നേഹപൂര്‍വം യാത്രയയച്ചു. നബി തിരുമേനിയുടെ ഈ മാന്യതയും ഉദാരതയും അവരുടെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. സാധാരണ മനുഷ്യരുടെ സകല സങ്കല്‍പങ്ങള്‍ക്കും അതീതവും.

CKLatheef പറഞ്ഞു...

Apputten said..

"പ്രവാചകൻ ക്രൂരനാണെന്ന ചിന്തയൊന്നും എനിക്കില്ല, മറിച്ച്‌ ഞാൻ ഈ സംഭവത്തെ കാണുന്നത്‌ (ഇന്നത്തെ എന്റെ നീതിബോധമനുസരിച്ച്‌) ഒരു error in judgement എന്ന രീതിയിലാണ്‌.
ഈയൊരു സംഭവം വായിച്ചതിനാൽ മാത്രം ഒരാൾ അവിശ്വാസിയാകുന്നുണ്ടെങ്കിൽ അയാൾക്ക്‌ ചരിത്രബോധം കുറവാണെന്നേ പറയാനാവൂ, കാരണം അന്നത്തെ സാഹചര്യത്തിലും കാലഘട്ടത്തിലും സാമൂഹികഘടന അനുസരിച്ചും മുഹമ്മദിന്‌ എടുക്കാവുന്നതിൽ (തന്റെ ജനതയ്ക്ക്‌) ഏറ്റവും സുരക്ഷിതമായൊരു തീരുമാനം തന്നെയായിരുന്നു അത്‌."

നിഷ്പക്ഷനായ ഒരു ചരിത്രപഠിതാവിന് ചുരുങ്ങിയത് ഇതെങ്കിലും മനസ്സിലാകണം എന്നേ എന്റെ പോസ്റ്റുകൊണ്ടും ഈ ചര്‍ചകൊണ്ടും ഉദ്ദേശിച്ചിട്ടുള്ളൂ. ഇനിയും വിഷയങ്ങള്‍ ചര്‍ചചെയ്യാനുണ്ട്. പക്ഷേ ഈ വിഷയകമായി ഇനി ചര്‍ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ അപ്പൂട്ടന് ഉണ്ടെങ്കില്‍ അവസാനമായി പറയാനുള്ളതു കൂടി പറയുക. അനിവാര്യമെങ്കില്‍ മാത്രം ഞാന്‍ മറുപടി പറഞ്ഞ് അവസാനിപ്പിക്കും. നന്ദി.

Unknown പറഞ്ഞു...

STILL THE GOD CHALLENGING
ESWARdas said...
STILL GOD CHALLENGING


THE CHALLENGE OF GOD
GOD is the One Who has revealed to you the KHURAN . Some of its verses are decisive -
they are the foundation of the QURAN - while others are allegorical. Those whose
hearts are infected with disbelief follow the allegorical part to mislead others and to
give it their own interpretation, seeking for its hidden meanings, but no one knows its
hidden meanings except GOD.
If you are in doubt about QURAN
then produce one Surah like this; and call your
witnesses besides GOD to assist you, if you are right in
your claim.
THE GOD
ATTN: IF ANY ONE MADE PLEASE SHOW.THEN WE CAN ANALISE AND REALISE WITH FACTS AND IDIOLOGY FOR THE GOODNESS OF MANKIND AND UNIVERSE.
EASWARdas

കാട്ടിപ്പരുത്തി പറഞ്ഞു...

വായിക്കുന്നു

CKLatheef പറഞ്ഞു...

പ്രിയ കാട്ടിപ്പരുത്തി താങ്കള്‍ക്ക് സ്വാഗതം. നവാഗതനാണ് ഞാന്‍. ചര്‍ചയില്‍ ഇടപെടുമല്ലോ.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
കഴിഞ്ഞയാഴ്ച അവസാനം ഇത്തിരി തിരക്കിലായിരുന്നു. താങ്കളുടെ പുതിയ പോസ്റ്റും വായിച്ചു, പക്ഷെ കമന്റിടാൻ മാത്രം സമയം ഇല്ലായിരുന്നതിനാൽ ഒന്നും എഴുതാനായില്ല.
താങ്കൾ പുതിയൊരു പോസ്റ്റ്‌ ഇട്ടതിനാൽ ഇവിടെ എന്റെ ഈ കമന്റ്‌ പ്രസക്തമാകുമോ എന്നുറപ്പില്ല, താങ്കളെങ്കിലും വായിക്കും എന്ന പ്രതീക്ഷയിൽ എഴുതട്ടെ.
*******
ബനൂഖുറൈള സംഭവം പോലൊന്ന് ഇന്നത്തെ കാലത്ത്‌ നടക്കുന്നില്ല എന്നെനിക്ക്‌ തോന്നുന്നില്ല. ഇതിന്റെതന്നെ പല പതിപ്പുകളും ഇപ്പോഴുമുണ്ട്‌. ചില കാര്യങ്ങൾ പറയാം.

മുസ്ലിം നാമധാരികളെ പ്രത്യേകമായി പരിശോധിക്കുന്നതും ഇന്ത്യയിലെ മുസ്ലിങ്ങളിൽ പലരും (അധികം പേരും) പാക്കിസ്ഥനോട്‌ കൂറുള്ളവരാണെന്ന് ചിന്തിക്കുന്നതും പോലുള്ള പാരനോയിയകൾ ഇതിന്റെ ആൾനാശമുണ്ടാക്കാത്ത പതിപ്പുകളല്ലെ?. വീരപ്പനും പ്രഭാകരനുമൊക്കെ പോലീസിനോ സേനയ്ക്കോ സഹായം ചെയ്തുകൊടുത്തു എന്ന സംശയത്താൽ ആദിവാസി ഗ്രാമീണരെ വധിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്‌. ഗോധ്രാ സംഭവത്തിനു ശേഷമുണ്ടായ കലാപം ഇതിനൊരു വേറൊരു ഉദാഹരണമല്ലേ? (ഒരുപക്ഷെ ഓരോ കലാപത്തിലും ഓരോ രാഷ്ട്രീയകൊലപാതകത്തിലും സംഭവിക്കുന്നത്‌ ഇതുതന്നെയാണ്‌.) അടിയന്തരാവസ്ഥ കാലത്ത്‌ എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. രാജൻ എന്ന പേരുള്ള ഒരാളുടെ നേതൃത്വത്തിലാണ്‌ കായണ്ണ പോലീസ്‌ സ്റ്റേഷൻ ആക്രമിച്ചത്‌ എന്ന വാർത്തയുടെ ചുവടുപിടിച്ച്‌ പോലീസ്‌ ആ ഭാഗത്തുള്ള കുറച്ചെങ്കിലും അറിയപ്പെടുന്ന എല്ലാ രാജന്മാരേയും അറസ്റ്റ്‌ ചെയ്ത്‌ പീഡിപ്പിച്ചിട്ടുണ്ടെന്ന് (രാജൻ സംഭവം ഉണ്ടായത്‌ അങ്ങിനെയാണ്‌) വായിച്ചിട്ടുണ്ട്‌. To summarize, ചിലർ ചെയ്ത (അല്ലെങ്കിൽ ചെയ്തുവെന്ന് സങ്കൽപിച്ച) ഒരു തെറ്റിന്‌ ഒരു സംഘത്തെയാകമാനം ടാർഗ്ഗറ്റ്‌ ചെയ്ത്‌ വധിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുക, അതാണിവിടെയെല്ലാം സംഭവിക്കുന്നത്‌.

ഇന്ന് നാമിതിനെ അംഗീകരിക്കുന്നുണ്ടോ എന്നതാണ്‌ ഞാൻ ചോദിച്ച ചോദ്യം. നീതിബോധമുള്ള രാഷ്ട്രീയാവശ്യങ്ങളില്ലാത്ത ആരും ഇതിനെ ന്യായീകരിക്കില്ല എന്നാണ്‌ ഞാൻ മനസിലാക്കിയിട്ടുള്ളത്‌.

ഇന്ന് നാം മനസിലാക്കുന്ന, അംഗീകരിക്കുന്ന ഒരു മനുഷ്യാവകാശതത്വമുണ്ട്‌. നീതിയിലധിഷ്ഠിതമായ വിചാരണ ഏതൊരാളുടേയും അവകാശമാണെന്ന് നാം അറിയുന്നു. അന്നിലയ്ക്ക്‌ നോക്കുമ്പോൾ ബനൂഖുറൈള വംശത്തിലെ എല്ലാവരും വിചാരണ നേരിട്ടോ, എല്ലാവർക്കും നീതി ലഭിച്ചോ? വധിക്കപ്പെട്ട എല്ലാവരും ഈ ചതിയിൽ പങ്കുകാരായിരുന്നുവെന്ന് എങ്ങിനെ നമുക്ക്‌ ചിന്തിക്കാൻ കഴിയും? ചിന്തകൻ പറഞ്ഞ ഉദാഹരണം തന്നെയെടുക്കാം. ചിലർ പാക്കിസ്ഥാൻ ചാരന്മാരായിരുന്നുവെന്ന് തന്നെ വെയ്ക്കുക, ആ അറിവ്‌ വെച്ച്‌ കാശ്മീരിലെ എല്ലാ പുരുഷന്മാരേയും, പോട്ടെ, ഒരു ഗ്രാമത്തിലെയെങ്കിലും എല്ലാ പുരുഷന്മാരേയും വധിച്ചാൽ അത്‌ നീതിയായി കണക്കാക്കുമോ? ചാരന്മാർ എന്ന് സംശയിക്കുന്നവരെ പിടിച്ചാൽ തന്നെ വിചാരണ കൂടാതെ അവരെ വധിച്ചാൽ അത്‌ ശരിവെയ്ക്കാനാവുമോ? വ്യാജ ഏറ്റുമുട്ടലുകൾ നാം അപലപിക്കാറില്ലേ? അതാണ്‌ Error in Judgement എന്ന് ഞാൻ പറഞ്ഞത്‌.

ഇത്രയും പറഞ്ഞതിൽ നിന്നും പ്രവാചകന്റെ നടപടി അംഗീകരിക്കാൻ എനിക്ക്‌ രണ്ട്‌ കാരണങ്ങളെ കാണാനാവൂ.

1. ചരിത്രപരമായി നോക്കിയാൽ നേരത്തെ പറഞ്ഞതുപോലെ അന്നത്തെ സാമൂഹ്യഘടനയും പ്രവാചകനു ലഭ്യമായിരുന്ന അറിവും കഴിവുകളും അന്നത്തെ നീതിബോധവും വെച്ച്‌ സുരക്ഷിതമായൊരു തീരുമാനം. ഇവിടെ പ്രവാചകൻ ഒരു ഭരണാധികാരി മാത്രമായി ചുരുങ്ങും.
2. വിശ്വാസികളുടെ വീക്ഷണത്തിൽ ദൈവീകമായൊരു തീരുമാനം ഇതിന്റെ പിന്നിലുണ്ട്‌, അതിനാൽ അത്‌ ന്യായീകരിക്കപ്പെടാവുന്നതാണ്‌.

ആദ്യം പറഞ്ഞതാണ്‌ കാരണമെങ്കിൽ ഇന്നത്തെ നീതിബോധം വെച്ച്‌ അത്തരമൊരു സംഭവം ന്യായീകരിക്കാൻ സാധിക്കില്ല, ഇത്‌ ഞാൻ പറഞ്ഞതുമാണ്‌.
രണ്ടാമത്തേതാണ്‌ കാരണമെങ്കിൽ മതഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്ന ദൈവം ഉണ്ടെന്ന് വിശ്വസിക്കാത്ത യുക്തിവാദികൾ അതിനെ ചോദ്യം ചെയ്യുന്നതിനെ കുറ്റം പറയാൻ താങ്കൾക്കാവില്ല. അവരുടെ അഭിപ്രായം വെറും വളച്ചൊടിക്കലായി പറയുന്നതും എനിക്ക്‌ അംഗീകരിക്കാനാവില്ല. (ഇവിടെ ദൈവത്തിന്റെ പങ്ക്‌ ചോദ്യങ്ങൾ ഉയർത്തുന്നവയാണ്‌, അവയിലേയ്ക്ക്‌ പോകാൻ തൽക്കാലം താൽപര്യമില്ല).

ഇതിൽ താങ്കൾ അഭിപ്രായം പറയണമെന്ന് എനിക്ക്‌ നിർബന്ധമില്ല. പക്ഷെ മറുഭാഗത്തിന്റെ ശരി എന്തെന്ന് ചിന്തിക്കാൻ ഒരു input മാത്രമേ എന്റെ ഉദ്ദേശ്യമായുള്ളു.

CKLatheef പറഞ്ഞു...

അപ്പൂട്ടാ..

താങ്കള്‍ പറയുന്നതിലെ വസ്തുതകളെ അംഗീകരിക്കുന്നതോടൊപ്പം തന്നെ പറയട്ടേ. ഇപ്പോള്‍ നടക്കുന്ന താങ്കള്‍ സൂചിപ്പിച്ച സംഭവങ്ങള്‍ വെച്ചുള്ള താരതമ്യം ശരിയാകുമെന്ന് തോന്നുന്നില്ല. കാരണം സമാന അനുഭവങ്ങള്‍ പിന്നീടുള്ള ചരിത്രത്തില്‍ തന്നെ കാണുന്നില്ല. മാത്രമല്ല ഞാന്‍ സൂചിപ്പിച്ച സംഭവത്തില്‍ മക്കയില്‍ നിന്ന് വന്ന ശത്രുക്കള്‍ക്ക് ക്ഷാമം ബാധിച്ചപ്പോള്‍ അങ്ങോട്ട് വേണ്ട ഭക്ഷണപദാര്‍ഥങ്ങള്‍ കൊടുത്തയക്കുകയാണ് പ്രവാചകന്‍ ചെയ്തത്. അന്നത്തെ അപ്പോഴത്തെ സാഹചര്യവും സാമൂഹിക വ്യവസ്ഥയും അത്തരമൊരു നടപടിക്ക് പ്രവാചകന്‍ അംഗീകാരം നല്‍കി എന്നാണ് നമ്മുക്ക് ആകെ മനസ്സിലാകുന്നത്. പ്രവാചകന്‍ ഒരു ഭരണാധികാരി കൂടിയായിരുന്നു. യോധാക്കളെയാണ് ശിക്ഷിച്ചത്. അവര്‍ക്ക് നല്‍കപ്പെട്ട അവസരങ്ങളൊക്കെ അവര്‍ നഷ്്ടപ്പെടുത്തി. അവര്‍ക്കുകൂടി സമ്മതമുള്ള ഒരാളുടെ വിധിയാണ് പ്രവാചകന്‍ സ്വീകരിച്ചത്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം പരിഗണനയര്‍ഹിക്കുന്നില്ലേ.

യുക്തിവാദികള്‍ക്ക് ഏത് കാര്യവും ചോദ്യം ചെയ്യാവുന്നതാണ്. പക്ഷേ അതെപ്പോഴും ഒരു ഭാഗം മൂടിവെച്ചും ചരിത്രത്തെ വളച്ചൊടിച്ചുമാണ് നടത്തപ്പെടുന്നത്. ഇതൊരു സാമ്പിള്‍ മാത്രമാണ്. ഏതായാലും ഈ ചര്‍ചയില്‍ പക്വതയോടെയും സംയമനത്തോടെയും പങ്കെടുത്ത താങ്കളെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഇത്തരം ഇടുപെടലുകള്‍ സ്വാഗതാര്‍ഹമാണ്. താങ്കളുടെ സംശയങ്ങള്‍ പൂര്‍ണമായി ദൂരീകരിക്കപ്പെട്ടിട്ടുണ്ടാവില്ല എന്നറിയാം. അതിന് താങ്കള്‍ സൂചിപ്പിച്ച പോലെ മുഹമ്മദിനെ കേവലം ഒരു മനുഷ്യനായി കാണുന്നവര്‍ക്ക് ഇതില്‍ വലിയ ദോശവും അക്രമവും കാണാനാവും. അധര്‍മത്തിനെതിരെ ധര്‍മത്തിന്റെ ഇടപെടല്‍ എന്ന നിലക്കും അവര്‍ക്ക് കാണാനാവില്ല. എങ്കിലും താങ്കള്‍ കാണിച്ച നിഷ്പക്ഷത ആര്‍ക്കും സ്വീകരിക്കാവുന്നതേയുള്ളൂ. നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review