നാം മനുഷ്യര്‍ നാം ഒന്ന്
അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍. നിശ്ചയം, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു. (ഖുര്‍ആന്‍ 49:13)

2011, ഡിസംബർ 11, ഞായറാഴ്‌ച
എന്താണ് ജീവിതവിജയം ?
Prathiba Sundaram "സുഖ ലോലുപത" വിശദീകരികാമോ? എന്താണത്? കള്ളു, പെണ്ണ് / ആണ്, ഭക്ഷണം, അധികാരം, മുതലാളി..Abid Ali Madapuram ജീവിത
വിജയം എന്നത് ആപേക്ഷികം മാത്രമാണ്.ആരും പൂര്‍ണ്ണമായ വിജയം
നേടുന്നില്ല.ആണെങ്കില്‍ നമ്മുടെ ജീവിതം ഏതു നേരത്തും
അവസാനിക്കുമായിരുന്നില്ല.ചി
Tippu Kerala ജീവിത വിജയം എന്നത് കൊണ്ട് സ്വന്തം തലത്തില്‍ ആണെങ്കില്‍ സുഖത്തിലും ദുഖത്തിലും തുല്യതയോടെ നില്‍കാന്‍ കഴിയുന്ന അവസ്ഥ നേടിയെടുക്കാന്‍ കഴിയുക എന്നതാണ്
*******************************************************
2011, നവംബർ 23, ബുധനാഴ്‌ച
മുല്ലപ്പെരിയാറും ദൈവിക സഹായവും.
'കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !
ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.
പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?'
നിരക്ഷരൻ എന്ന സഹബ്ലോഗറുടെ വരികളാണ് മുകളിൽ, ഏതാനും ദിവസമായി മുല്ലപ്പെരിയാർ ഡാമും അതേക്കുറിച്ചുള്ള ചർചകളും ഫോട്ടോയും വീഡിയോയുമാണ് വാർത്താമാധ്യമങ്ങളിൽ പ്രത്യേകിച്ചും നെറ്റിൽ നിറഞ്ഞ് നിൽക്കുന്നത്. മുല്ലപ്പെരിയാർ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു ബ്ലോഗർ സൂചിപ്പിച്ച പോലെ ('പക്ഷേ ഒരു പ്രതീക്ഷയും വേണ്ട. വേനലില്‍ ചര്‍ച്ചയും വര്‍ഷത്തില്‍ വിഴുപ്പലക്കുമായി ഇനിയും ഇതു മുന്നോട്ടു പോകും... കാതോര്‍ക്കൂ..മറ്റൊരു ദുരന്തത്തിന്റെ കുളമ്പടികള്‍ കേല്‍ക്കുന്നില്ലേ... നിസ്സഹായരായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട് കാത്തിരിക്കുന്ന ഒരു ജനത അതിലൊരുവളായി ഇവിടെ ഞാനും') ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വർഷക്കാലം വരുമ്പോൾ ചർചയും വേനൽകാലത്ത് വിഴപ്പലക്കലുമാണ്.
സംഭവം എന്താണെന്ന് ഞാൻ വിവരിക്കുന്നില്ല. അത് എല്ലാവർക്കും ഇപ്പോൾ സുപരിചിതമായി. ഇനിയും അറിയാത്തവരുണ്ടെങ്കിൽ നിരക്ഷരന്റെ ബ്ലോഗും ചിത്രങ്ങൾക്കായി പാച്ചുവിന്റെ ബ്ലോഗും കാണുക.
കാര്യം ഭീകരമാണ് നാല് ജില്ലകളിൽ നേരിട്ടും ഇതര ജില്ലകളെ പരോക്ഷമായും ബാധിക്കാവുന്ന കൊടുംവിപത്താണ് കേരളം കാത്തിരിക്കുന്നത്. ഇടക്ക് അനുഭവത്തിൽ നിന്ന് ഒരു കാര്യം പറയട്ടേ. മുല്ലപ്പെരിയാർ ഡാം തമിഴ്നാട്ടിലെവിടെയോ ഉള്ള ഒരു ഡാമായിരിക്കുമെന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്. ഇന്നലെ ഗൂഗിൾ എർത്തിൽ നോക്കിയപ്പോഴാണ് ഡാം പൂർണമായും അതിലെ ജലക്കെട്ട് സഹിതം കേരളത്തിൽ നാല് ജില്ലക്കാരുടെ തലക്ക് മുകളിലാണ് എന്ന് മനസ്സിലായത്. ഡാം തകർന്നാൽ അതിന്റെ പൂർണമായ കെടുതികൾ അനുഭവിക്കേണ്ടത് കേരളമാണ്. ഒരു പക്ഷെ ലോകം ഇത് വരെ കണാത്തത്രയും ഒരു വലിയ ദുരന്തമായിരിക്കും അത്. നാല് ജില്ലകളെ നിശേഷം നഷിപ്പിക്കും. 1896 നിർമാണം പൂർത്തിയാക്കിയ ഡാമിന്റെ നിർമാതാക്കൾ നൽകിയ കാലാവധി കഴിഞ്ഞിട്ട് 63 കൊല്ലമായി. അഥവാ ഇനി അത് നിലനിൽക്കുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം പൂർണമായും അത് പുതുക്കിപ്പണിയാൻ ശ്രമിക്കാത്ത ഭരണകർത്താക്കളിൽ മാത്രമായിരിക്കും എന്ന് പറയാൻ വേണ്ടിയും വളരെ ഗൗരവപ്പെട്ട ഒരു വിഷയത്തിൽ ഈ ബ്ലോഗിന്റെ വായനക്കാരെകൂടി അറിയിക്കുന്നതിന് വേണ്ടിയുമാണ് ഈ പോസ്റ്റ്.
അതോടൊപ്പം നമ്മുടെ ഉത്തരവാദിത്തം നിർവഹിക്കാതെ ഇത്തരം വിഷയത്തിൽ ദൈവത്തിൽ പ്രതീക്ഷയർപ്പിക്കുന്നത് വിശ്വാസികൾക്ക് പോലും ഭൂഷണമല്ല എന്ന് പറയാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തുന്നു. യമനിലെ മആരിബ് അണക്കെട്ട് പൊട്ടി പ്രദേശങ്ങൾ നാമാവശേഷമായതിനെക്കുരിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. ചരിത്രത്തിൽ അത്തരം സംഭവങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ അശ്രദ്ധക്കും അവരുടെ ദുഷ്ചെയ്തികൾക്കും പരിഹാരം അവര് തന്നെയാണ് തേടേണ്ടത്. അതൊക്കെ ദൈവം നോക്കിക്കൊള്ളും എന്നത് ശരിയായ വിശ്വാസമല്ല. ആധുനിക മനുഷ്യന്റെ മുഖമുദ്ര അവന്റെ സ്വാർഥതയാണ്. തനിക്ക് പ്രയോജനം ലഭിക്കുന്നുവെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ കൊലചെയ്യപ്പെട്ടാലും അവന് പ്രശ്നമല്ല. തമിഴ്നാട് എതിര് നിൽക്കുന്നുവെന്ന് പറയുമ്പോൾ അവിടെയുള്ള സ്വാർഥരായ ഒരു കൂട്ടം ആളുകളാണ് അതിന് തടസ്സം എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
എത്രയും പെട്ടെന്ന് ഭരണകൂടങ്ങൾ ഇതിന് പരിഹാരം കാണേണ്ടതുണ്ട്. അവർ രാഷ്ട്രീയ താൽപര്യങ്ങളാൽ അതിന് വിമുഖകാണിക്കുന്നുവെങ്കിൽ കോടതി തന്നെയും ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ സംഭവിക്കുന്ന ദുരന്തം അപരിഹാര്യമായിരിക്കും. ഒരു ഭൂമികുലുക്കത്തിൽ ഏത് അണക്കെട്ടും തകർന്നേക്കാം. അത് നമ്മുടെ നിയന്ത്രണത്തിനതീതമാണ് എന്ന് പറഞ്ഞ് വിധിയിൽ സമാധാനിക്കാം. എന്നാൽ കാലപ്പഴക്കത്താൽ തകരുമെന്ന് ഉറപ്പുള്ള ഒരു അണക്കെട്ട് നിലനിർത്തി ദൈവത്തെ പരീക്ഷിക്കുന്നത് ജീവൻ അവസാനിപ്പിക്കാൻ ഉറപ്പിച്ചുകൊണ്ടാവണം.
മനുഷ്യനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം അവനെ ശിക്ഷിക്കുക എന്നതാണ് ദൈവത്തിന്റെ നടപടിക്രമം. കേരള ജനതയുടെ നിർഭാഗ്യത്തിന് അതെങ്ങാനും സംഭവിച്ചാൽ (നാം നിഃസംഗരായാൽ അത് സംഭവിക്കുമെന്നത് കട്ടായം. സമയത്തിന്റെ മാത്രം പ്രശ്നമേയുള്ളൂ.) നമ്മുക്കുറപ്പിക്കാം നാം അർഹിക്കുന്ന ശിക്ഷമാത്രമേ ദൈവം നൽകിയിട്ടുള്ളൂവെന്ന്.
'സബഉകാര്‍ക്കോ, അവരുടെ വാസസ്ഥലത്തുതന്നെ ഒരു ദൃഷ്ടാന്തമുണ്ടായിരുന്നു - ഇടത്തും വലത്തുമായി രണ്ടു തോപ്പുകള്‍. നിങ്ങളുടെ റബ്ബിന്റെ വിഭവങ്ങള്‍ ആഹരിക്കുവിന്‍. അവനോട് നന്ദികാണിക്കുകയും ചെയ്യുവിന്‍. വിശിഷ്ടമായ നാട്; വളരെ വിട്ടുവീഴ്ച ചെയ്യുന്ന നാഥനും. പക്ഷേ അവര്‍ പുറംതിരിഞ്ഞുകളഞ്ഞു. ഒടുവില്‍ നാം അവരുടെ നേരെ ചിറമുറിഞ്ഞ ജലപ്രവാഹത്തെ അയച്ചു. അവരുടെ പഴയ തോട്ടങ്ങള്‍ക്കു പകരം, കയ്പുറ്റ കനികളും കാറ്റാടി മരങ്ങളും ഏതാനും ഇലന്ത വൃക്ഷങ്ങളുമുള്ള മറ്റു രണ്ടു തോട്ടങ്ങള്‍ നല്‍കുകയും ചെയ്തു. ഇതായിരുന്നു അവരുടെ കൃതഘ്നതക്ക് നാം നല്‍കിയ പ്രതിഫലം. നന്ദികെട്ട മനുഷ്യര്‍ക്കല്ലാതെ മറ്റാര്‍ക്കും നാം ഇവ്വിധം പ്രതിഫലം നല്‍കുന്നില്ല.' (ഖുർആൻ 34:15-17)
ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.
പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?'
നിരക്ഷരൻ എന്ന സഹബ്ലോഗറുടെ വരികളാണ് മുകളിൽ, ഏതാനും ദിവസമായി മുല്ലപ്പെരിയാർ ഡാമും അതേക്കുറിച്ചുള്ള ചർചകളും ഫോട്ടോയും വീഡിയോയുമാണ് വാർത്താമാധ്യമങ്ങളിൽ പ്രത്യേകിച്ചും നെറ്റിൽ നിറഞ്ഞ് നിൽക്കുന്നത്. മുല്ലപ്പെരിയാർ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു ബ്ലോഗർ സൂചിപ്പിച്ച പോലെ ('പക്ഷേ ഒരു പ്രതീക്ഷയും വേണ്ട. വേനലില്‍ ചര്‍ച്ചയും വര്‍ഷത്തില്‍ വിഴുപ്പലക്കുമായി ഇനിയും ഇതു മുന്നോട്ടു പോകും... കാതോര്‍ക്കൂ..മറ്റൊരു ദുരന്തത്തിന്റെ കുളമ്പടികള്‍ കേല്‍ക്കുന്നില്ലേ... നിസ്സഹായരായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട് കാത്തിരിക്കുന്ന ഒരു ജനത അതിലൊരുവളായി ഇവിടെ ഞാനും') ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വർഷക്കാലം വരുമ്പോൾ ചർചയും വേനൽകാലത്ത് വിഴപ്പലക്കലുമാണ്.
സംഭവം എന്താണെന്ന് ഞാൻ വിവരിക്കുന്നില്ല. അത് എല്ലാവർക്കും ഇപ്പോൾ സുപരിചിതമായി. ഇനിയും അറിയാത്തവരുണ്ടെങ്കിൽ നിരക്ഷരന്റെ ബ്ലോഗും ചിത്രങ്ങൾക്കായി പാച്ചുവിന്റെ ബ്ലോഗും കാണുക.
കാര്യം ഭീകരമാണ് നാല് ജില്ലകളിൽ നേരിട്ടും ഇതര ജില്ലകളെ പരോക്ഷമായും ബാധിക്കാവുന്ന കൊടുംവിപത്താണ് കേരളം കാത്തിരിക്കുന്നത്. ഇടക്ക് അനുഭവത്തിൽ നിന്ന് ഒരു കാര്യം പറയട്ടേ. മുല്ലപ്പെരിയാർ ഡാം തമിഴ്നാട്ടിലെവിടെയോ ഉള്ള ഒരു ഡാമായിരിക്കുമെന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്. ഇന്നലെ ഗൂഗിൾ എർത്തിൽ നോക്കിയപ്പോഴാണ് ഡാം പൂർണമായും അതിലെ ജലക്കെട്ട് സഹിതം കേരളത്തിൽ നാല് ജില്ലക്കാരുടെ തലക്ക് മുകളിലാണ് എന്ന് മനസ്സിലായത്. ഡാം തകർന്നാൽ അതിന്റെ പൂർണമായ കെടുതികൾ അനുഭവിക്കേണ്ടത് കേരളമാണ്. ഒരു പക്ഷെ ലോകം ഇത് വരെ കണാത്തത്രയും ഒരു വലിയ ദുരന്തമായിരിക്കും അത്. നാല് ജില്ലകളെ നിശേഷം നഷിപ്പിക്കും. 1896 നിർമാണം പൂർത്തിയാക്കിയ ഡാമിന്റെ നിർമാതാക്കൾ നൽകിയ കാലാവധി കഴിഞ്ഞിട്ട് 63 കൊല്ലമായി. അഥവാ ഇനി അത് നിലനിൽക്കുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം പൂർണമായും അത് പുതുക്കിപ്പണിയാൻ ശ്രമിക്കാത്ത ഭരണകർത്താക്കളിൽ മാത്രമായിരിക്കും എന്ന് പറയാൻ വേണ്ടിയും വളരെ ഗൗരവപ്പെട്ട ഒരു വിഷയത്തിൽ ഈ ബ്ലോഗിന്റെ വായനക്കാരെകൂടി അറിയിക്കുന്നതിന് വേണ്ടിയുമാണ് ഈ പോസ്റ്റ്.
അതോടൊപ്പം നമ്മുടെ ഉത്തരവാദിത്തം നിർവഹിക്കാതെ ഇത്തരം വിഷയത്തിൽ ദൈവത്തിൽ പ്രതീക്ഷയർപ്പിക്കുന്നത് വിശ്വാസികൾക്ക് പോലും ഭൂഷണമല്ല എന്ന് പറയാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തുന്നു. യമനിലെ മആരിബ് അണക്കെട്ട് പൊട്ടി പ്രദേശങ്ങൾ നാമാവശേഷമായതിനെക്കുരിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. ചരിത്രത്തിൽ അത്തരം സംഭവങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ അശ്രദ്ധക്കും അവരുടെ ദുഷ്ചെയ്തികൾക്കും പരിഹാരം അവര് തന്നെയാണ് തേടേണ്ടത്. അതൊക്കെ ദൈവം നോക്കിക്കൊള്ളും എന്നത് ശരിയായ വിശ്വാസമല്ല. ആധുനിക മനുഷ്യന്റെ മുഖമുദ്ര അവന്റെ സ്വാർഥതയാണ്. തനിക്ക് പ്രയോജനം ലഭിക്കുന്നുവെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ കൊലചെയ്യപ്പെട്ടാലും അവന് പ്രശ്നമല്ല. തമിഴ്നാട് എതിര് നിൽക്കുന്നുവെന്ന് പറയുമ്പോൾ അവിടെയുള്ള സ്വാർഥരായ ഒരു കൂട്ടം ആളുകളാണ് അതിന് തടസ്സം എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
എത്രയും പെട്ടെന്ന് ഭരണകൂടങ്ങൾ ഇതിന് പരിഹാരം കാണേണ്ടതുണ്ട്. അവർ രാഷ്ട്രീയ താൽപര്യങ്ങളാൽ അതിന് വിമുഖകാണിക്കുന്നുവെങ്കിൽ കോടതി തന്നെയും ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ സംഭവിക്കുന്ന ദുരന്തം അപരിഹാര്യമായിരിക്കും. ഒരു ഭൂമികുലുക്കത്തിൽ ഏത് അണക്കെട്ടും തകർന്നേക്കാം. അത് നമ്മുടെ നിയന്ത്രണത്തിനതീതമാണ് എന്ന് പറഞ്ഞ് വിധിയിൽ സമാധാനിക്കാം. എന്നാൽ കാലപ്പഴക്കത്താൽ തകരുമെന്ന് ഉറപ്പുള്ള ഒരു അണക്കെട്ട് നിലനിർത്തി ദൈവത്തെ പരീക്ഷിക്കുന്നത് ജീവൻ അവസാനിപ്പിക്കാൻ ഉറപ്പിച്ചുകൊണ്ടാവണം.
മനുഷ്യനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം അവനെ ശിക്ഷിക്കുക എന്നതാണ് ദൈവത്തിന്റെ നടപടിക്രമം. കേരള ജനതയുടെ നിർഭാഗ്യത്തിന് അതെങ്ങാനും സംഭവിച്ചാൽ (നാം നിഃസംഗരായാൽ അത് സംഭവിക്കുമെന്നത് കട്ടായം. സമയത്തിന്റെ മാത്രം പ്രശ്നമേയുള്ളൂ.) നമ്മുക്കുറപ്പിക്കാം നാം അർഹിക്കുന്ന ശിക്ഷമാത്രമേ ദൈവം നൽകിയിട്ടുള്ളൂവെന്ന്.
'സബഉകാര്‍ക്കോ, അവരുടെ വാസസ്ഥലത്തുതന്നെ ഒരു ദൃഷ്ടാന്തമുണ്ടായിരുന്നു - ഇടത്തും വലത്തുമായി രണ്ടു തോപ്പുകള്‍. നിങ്ങളുടെ റബ്ബിന്റെ വിഭവങ്ങള്‍ ആഹരിക്കുവിന്‍. അവനോട് നന്ദികാണിക്കുകയും ചെയ്യുവിന്‍. വിശിഷ്ടമായ നാട്; വളരെ വിട്ടുവീഴ്ച ചെയ്യുന്ന നാഥനും. പക്ഷേ അവര്‍ പുറംതിരിഞ്ഞുകളഞ്ഞു. ഒടുവില്‍ നാം അവരുടെ നേരെ ചിറമുറിഞ്ഞ ജലപ്രവാഹത്തെ അയച്ചു. അവരുടെ പഴയ തോട്ടങ്ങള്‍ക്കു പകരം, കയ്പുറ്റ കനികളും കാറ്റാടി മരങ്ങളും ഏതാനും ഇലന്ത വൃക്ഷങ്ങളുമുള്ള മറ്റു രണ്ടു തോട്ടങ്ങള്‍ നല്‍കുകയും ചെയ്തു. ഇതായിരുന്നു അവരുടെ കൃതഘ്നതക്ക് നാം നല്‍കിയ പ്രതിഫലം. നന്ദികെട്ട മനുഷ്യര്‍ക്കല്ലാതെ മറ്റാര്‍ക്കും നാം ഇവ്വിധം പ്രതിഫലം നല്‍കുന്നില്ല.' (ഖുർആൻ 34:15-17)
2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച
സർവമതസത്യവാദം ഖുർആനിൽ ?
സർവമതസത്യവാദം കേൾക്കാൻ
സുഖമുള്ള ഒരു വാക്കാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം മതം എന്നാൽ ഇന്ന്
അറിയപ്പെടുന്നത് വിവിധ മതങ്ങളിൽ ജനിച്ചുവളർന്നവരുടെ ആൾക്കൂട്ടത്തെയാണ്.
മതത്തിന്റെ ഏക മാനദണ്ഡം ജനനമാണ്. കർമം വരുന്നേയില്ല. ആ നിലക്ക് ഇസ്ലാം
മാത്രം സത്യം എന്ന് പറയുന്നത് തീർത്തും അരോചകമായി അനുഭവപ്പെടുക സ്വാഭാവികം.
നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും എല്ലാ മതത്തിലും ഉണ്ടായിരിക്കെ
ഒരു മതത്തിൽ ജനിച്ചുപോയി എന്നത് കൊണ്ട് മാത്രം അവർക്ക് സ്വർഗവും
അല്ലാത്തവർക്കൊക്കെ നരകവുമാണെന്ന് പറയുന്ന ദൈവം ഒരിക്കലും യഥാർഥ
ദൈവമാകാനിടയില്ല എന്ന് ഒരു സത്യാന്വേഷി ചിന്തിച്ചാൽ ഞാനതിൽ തെറ്റ് പറയില്ല.
Azeezdas Sajin പറഞ്ഞു...
എന്ത് ചെയ്താലും അത് ശരി. ദൈവം ഒന്നെന്ന് പറഞ്ഞാലും, മൂന്നെണ്ണമാണ്
എന്ന് പറഞ്ഞാലും മുപ്പത്തിമുക്കോടിയാണ് എന്ന് പറഞാഞാലും ശരിയാണ് എന്ന്
പറയുന്നത് മനുഷ്യബുദ്ധിക്ക് ഉൾകൊള്ളാൻ പ്രയാസമുണ്ടാകും.
ദൈവമില്ലെങ്കിൽ ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിച്ചാലും പ്രശ്നമില്ല.
എന്നാൽ ദൈവമുണ്ടെന്ന് വിശ്വസിച്ചാലോ ഇതൊക്കെ ഒരേ സമയം ദൈവത്തെ സംബന്ധിച്ച
ശരിയാക്കുതെങ്ങനെ. ഇനി ചില മതങ്ങളിൽ ദൈവാവതാര സങ്കൽപം, ചിലതിൽ പ്രവാചകരിലെ
വിശ്വാസം ഇത് രണ്ടും ഒരേ സമയം ശരിയാകുമോ. രണ്ടും ഉണ്ടായിക്കൂടെ എന്ന്
ചിന്തിക്കാമായിരുന്നു എന്നാൽ പ്രവാചകരുടെ ആഗമനത്തിൽ വിശ്വസിക്കുന്നവർ
മറ്റുള്ളതിനെ നിരാകരിച്ചാലോ. മറ്റൊന്ന് മരണാനന്തര സങ്കൽപമാണ്. ചില മതങ്ങളിൽ
അത് ഇഹലോകത്തെ പുനർജന്മമാണ് ചിലതിൽ മരണാനന്തരം മറ്റൊരു ലോകത്തെ ജീവിതം.
വേറെ ചിലതിൽ അത്തരം വിശ്വാസമേ ഇല്ല. ഇതെല്ലാം ഒരേ സമയം ശരിയായാൽ മാത്രമേ
സർവമത സത്യവാദം എന്ന് ഉരുവിടുന്നതിൽ അർഥമുള്ളൂ.
സർവമതസത്യവാദത്തിന് വേണ്ടി വാദിക്കുന്ന ചിലരെ നേർക്ക് നേരെതന്നെ കണ്ടുമുട്ടാനിടയായിട്ടുണ്ട്. അവരിൽ ചിലർ സായി ഭക്തരാണ്. അവർ സാധാരണ മനുഷ്യരേക്കാൾ മോശക്കാരാണ് എന്നഭിപ്രായമില്ല. എല്ലാ മതങ്ങളെയും ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്. പല മതങ്ങളിലേയും ആചാരങ്ങളെ കലർത്തി അനുഷ്ഠിക്കുന്നവരുമുണ്ട്. ദൈവമുണ്ട് എന്നവർ അംഗീകരിക്കുന്നു. എല്ലാ മതങ്ങളും ദൈവത്തിലേക്ക് എത്തിച്ചേരാൻ മനുഷ്യനെ സഹായിക്കുന്നു. വിവിധ വഴികളിലൂടെയാണ് എന്ന് മാത്രം, ഇതാണ് അവരുടെ തത്വശാസ്ത്രം.
ഇത്തരക്കാരുദ്ദേശിക്കുന്ന നന്മലഭിക്കണമെങ്കിൽ മേലെ സൂചിപ്പിക്കപ്പെട്ട
വൈരുദ്ധ്യങ്ങളെ കണ്ടില്ലെന്ന് നടിച്ച് ആത്മവഞ്ചന നടത്തണോ. അല്ലാതെ
സൗഹാർദ്ധവും സഹവർത്തിത്തവും സാധ്യമല്ലേ. സാധ്യമാണ് എന്നതാണ് ഇസ്ലാം
പറയുന്നത്. അഥവാ ശരിയായ വിശ്വാസം അവതരിപ്പിക്കുന്നതും കർമം നൽകുന്നതും
അല്ലാഹുവാണ്. അവ സ്വീകരിക്കണോ എന്നത് മനുഷ്യന്റെ വിവേചനാധികാരത്തിന്
വിട്ടുകൊടുത്തിരിക്കുന്നു. വിശ്വാസം ഉൾകൊണ്ട് നന്മ പ്രവർത്തിച്ചാൽ സ്വർഗവും
അത് ധിക്കരിച്ചാൽ നരകവും അവന്റെ അധികാരത്തിൽ പെട്ടതാണ്. എത്തിച്ചു
കൊടുക്കുക എന്ന ഒരു ബാധ്യതമാത്രമേ ഇസ്ലാം വിശ്വാസികളുടെ മേലെ
ഉത്തരവാദിത്തമൊള്ളൂ. വിശ്വസിക്കാത്തതിന്റെ പേരിൽ ഒരു തരത്തിലുള്ള പ്രതികാരനടപടിക്കോ
മാനുഷിക ബന്ധം വിടർത്തുന്നതിനോ അവർക്ക് മാനുഷികമായ നന്മ
ചെയ്യാതിരിക്കുന്നതിനോ ന്യായമില്ല. തികഞ്ഞ സൗഹാർദ്ദത്തോടെ അവരോടുകൂടെ കഴിയാൻ
കൽപിക്കപ്പെട്ടിരിക്കുന്നു.
അതേസമയം ഇസ്ലാമിനെ കൂടതൽ മനസ്സിലാക്കാത്ത സർവമതസത്യവാദികൾ മുസ്ലിംകളോട് പറയാൻ ചില ഖുർആൻ സൂക്തങ്ങൾ അർഥ സഹിതം തന്നെ മനപ്പാഠമാക്കിയിട്ടുണ്ട്. അവർ ആ സൂക്തങ്ങൾ വെച്ച് മുസ്ലിംകളോട് പറയുന്നു സത്യത്തിൽ ഖുർആനും പറയുന്നത് സർവമത സത്യവാദത്തെക്കുറിച്ചാണ് ഇത് വായിച്ചുനോക്കൂക എന്ന്. ചില മുസ്ലിംനാമധാരികളെങ്കിലും അതിൽ വീണുപോകുന്നുണ്ട്. അവരും നന്മയാണ് ഉദ്ദേശിക്കുന്നത് എന്നാണ് വാദം.
കൂട്ടത്തിൽ ഒരാൾ ചർചക്കിടയിൽ നൽകിയ അഭിപ്രായം ഇങ്ങനെയാണ്.
സർവമതസത്യവാദത്തിന് വേണ്ടി വാദിക്കുന്ന ചിലരെ നേർക്ക് നേരെതന്നെ കണ്ടുമുട്ടാനിടയായിട്ടുണ്ട്. അവരിൽ ചിലർ സായി ഭക്തരാണ്. അവർ സാധാരണ മനുഷ്യരേക്കാൾ മോശക്കാരാണ് എന്നഭിപ്രായമില്ല. എല്ലാ മതങ്ങളെയും ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമാണ്. പല മതങ്ങളിലേയും ആചാരങ്ങളെ കലർത്തി അനുഷ്ഠിക്കുന്നവരുമുണ്ട്. ദൈവമുണ്ട് എന്നവർ അംഗീകരിക്കുന്നു. എല്ലാ മതങ്ങളും ദൈവത്തിലേക്ക് എത്തിച്ചേരാൻ മനുഷ്യനെ സഹായിക്കുന്നു. വിവിധ വഴികളിലൂടെയാണ് എന്ന് മാത്രം, ഇതാണ് അവരുടെ തത്വശാസ്ത്രം.

അതേസമയം ഇസ്ലാമിനെ കൂടതൽ മനസ്സിലാക്കാത്ത സർവമതസത്യവാദികൾ മുസ്ലിംകളോട് പറയാൻ ചില ഖുർആൻ സൂക്തങ്ങൾ അർഥ സഹിതം തന്നെ മനപ്പാഠമാക്കിയിട്ടുണ്ട്. അവർ ആ സൂക്തങ്ങൾ വെച്ച് മുസ്ലിംകളോട് പറയുന്നു സത്യത്തിൽ ഖുർആനും പറയുന്നത് സർവമത സത്യവാദത്തെക്കുറിച്ചാണ് ഇത് വായിച്ചുനോക്കൂക എന്ന്. ചില മുസ്ലിംനാമധാരികളെങ്കിലും അതിൽ വീണുപോകുന്നുണ്ട്. അവരും നന്മയാണ് ഉദ്ദേശിക്കുന്നത് എന്നാണ് വാദം.
കൂട്ടത്തിൽ ഒരാൾ ചർചക്കിടയിൽ നൽകിയ അഭിപ്രായം ഇങ്ങനെയാണ്.
'ഖുരാന് വിശ്യാസി ആയാലും ജുതര്,ക്രിസ്ത്യാനി, ബിംബാരാധനക്കാരായ സാബികള് എന്നിവര് ദൈവതില് വിശ്യാസിക്കുകയും സല് പ്രവര്തികല് ചെയ്യുന്നവര് ഇവര്ക്ക് ഭയപ്പെടേന്ടിവരുകയൊ, ദുക്കിക്കേന്റി വരികയൊ ഇല്ല, ഖു. 5-69, 2-62,
സര്വ മത സത്യ വാദം . ഖു. 3-114-115,
ഓരൊ സമുദായതിന്നും ഓരൊ ആരാധനാ ക്രമം നിശ്ചയിചു കൊടിതിട്ടുന്ട് അവര് അതാണു അനിഷ്റ്റിചു വരുന്നത് ഖു. 22-67
ഇനി മുസ്ലിം മാത്രമാണു ദൈവതിന്റെ അടുത് ശെരിയെന്നു നിങ്ഹല് പറയരുത്,
അതിന് ഞാനിങ്ങനെ മറുപടി നൽകി.
ഈ വിഷയത്തിൽ സ്വന്തമായി പറയാൻ ഒരു മനുഷ്യനും കഴിയില്ല. മുസ്ലിംകളും അപ്രകാരം പറയുന്നില്ല. മനുഷ്യരിലൊരു വിഭാഗത്തിന് ഇങ്ങനെ ചില സൂക്തങ്ങൾ കണ്ടപ്പോൾ, മനുഷ്യനായാൽ മതി അവൻ ചെയ്യുന്നതൊക്കെയും ശരിയാണ്. അതിന്റെ പേരിൽ അവന് ശിക്ഷയേ ഇല്ല (അപ്പോൾ നരകം ആർക്ക്) എല്ലാവർക്കും സ്വർഗം എന്നാണ് ബോധ്യപ്പെടുന്നതെങ്കിൽ അത് സ്വീകരിക്കട്ടേ..
പക്ഷെ അതല്ല ശരി വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങളുടെ വിശദീകരണം മറ്റുസൂക്തങ്ങളിലാണുള്ളത് എന്ന് ഖുർആനെ സമഗ്രമായി മനസ്സിലാക്കി സാകല്യത്തോട് സ്വീകരിക്കുന്നവർക്ക് തങ്ങൾ മനസ്സിലാക്കിയത് പറയാനുള്ള അവസവുമുണ്ട്. അത് പറയരുത് എന്ന് പറയുന്നത് ഫാസിസമാണ്.ഏതായാലും Azeezdas Sajin ന്റെ കൽപന ഒരു അപേക്ഷയായി പരിഗണിച്ച് ഞാപ്രകാരം ഇവിടെ പറയുന്നില്ല. പക്ഷെ അതിന് പകരം അസീസ് ഒരു കാര്യം ചെയ്യണം വിശുദ്ധ ഖുർആനിൽ ആറ് സ്ഥലത്താണ് അൽഇസ്ലാം എന്ന് പദം വന്നിട്ടുള്ളത് ആ സൂക്തങ്ങളുൾകൊള്ളുന്ന ഭാഗം ഞാനിവിടെ നൽകുന്നു. അതിന് യുക്തമായ ഒരു വിശദീകരണം താങ്കൾ നൽകണം.
[(3:18-20) അവനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സ്വയം സാക്ഷ്യംവഹിച്ചിരിക്കുന്നു.
അജയ്യനും അഭിജ്ഞനുമായ അവനല്ലാതെ സത്യത്തില്‍ ഒരു ദൈവവുമില്ലെന്ന്
മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യം വഹിച്ചിരിക്കുന്നു.
അല്ലാഹുവിങ്കല്‍ ദീന്‍ ഇസ്ലാം മാത്രമാകുന്നു. വേദം ലഭിച്ചവര്‍ ഈ
ദീനില്‍നിന്നും വ്യതിചലിച്ച് ഭിന്നമാര്‍ഗങ്ങള്‍ സ്വീകരിച്ചതിന്റെ കാരണം,
തങ്ങള്‍ക്കു ജ്ഞാനം അവതരിച്ചുകിട്ടിയിട്ടും അവര്‍ പരസ്പരം
പോരിനൊരുമ്പെട്ടതുമാത്രമാകു ന്നു.
അല്ലാഹുവിന്റെ വിധിവിലക്കുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും അനുസരിക്കാന്‍
വിസമ്മതിക്കുന്നവരെ വിചാരണ ചെയ്യുവാന്‍ അല്ലാഹുവിന് ഏറെ സമയമൊന്നും
വേണ്ടതന്നെ. ഇനി നിന്നോടവര്‍ തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: `ഞാനും
എന്റെ അനുയായികളും ദൈവസമക്ഷം സര്‍വം സമര്‍പ്പിച്ചിരിക്കുന്നു.` എന്നിട്ട്
വേദക്കാരോടും വേദക്കാരല്ലാത്തവരോടും ചോദിക്കുക: `നിങ്ങളും അവനോട് അനുസരണവും
അടിമത്തവും സ്വീകരിച്ചുവോ?`സ്വീകരിച്ചു വെങ്കില്‍ അവര് സന്മാര്‍ഗം പ്രാപിച്ചു. പുറംതിരിഞ്ഞുകളയുന്നുവെങ്കി ലോ, അപ്പോള്‍ അവര്‍ക്കു സന്ദേശമെത്തിച്ചുകൊടുപ്പാന്‍ മാത്രമേ നിനക്കു ബാധ്യതയുള്ളൂ. ശേഷം, അല്ലാഹുതന്നെ അവന്റെ അടിമകളുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവനത്രെ.]
'അല്ലാഹുവിങ്കല്‍ ദീന്‍ ഇസ്ലാം മാത്രമാകുന്നു'.
'അതായത്, അല്ലാഹുവിങ്കല്‍ മനുഷ്യന് ഒരേയൊരു ജീവിതവ്യവസ്ഥിതി മാത്രമാണ് ശരിയും ന്യായവുമായിട്ടുള്ളത്. അതിതാണ്: മനുഷ്യന്‍ അല്ലാഹുവെ ഉടമസ്ഥനും രക്ഷിതാവും ആരാധ്യനുമായി അംഗീകരിക്കുക, അവന്റെ അടിമത്തത്തിലും അനുസരണത്തിലും ആരാധനയിലും സ്വയം അര്‍പ്പിതനാവുക, അവന് അടിമവൃത്തി നിര്‍വഹിക്കാനുള്ള മാര്‍ഗം സ്വയം നിരീക്ഷിച്ച് കണ്ടുപിടിക്കുന്നതിന് പകരം അല്ലാഹു തന്റെ ദൂതന്മാര്‍ മുഖേന അയച്ചിട്ടുള്ള സന്മാര്‍ഗത്തെ യാതൊരുവിധ ഏറ്റക്കുറവും വരുത്താതെ അതേപടി അനുഗമിക്കുകയും ചെയ്യുക. ഇത് മാത്രമാണ് ശരിയും യുക്തവുമായിട്ടുള്ളത്. ഈ ജീവിതവ്യവസ്ഥിതിക്കാണ് ഇസ്ലാം എന്ന് പറയുന്നത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹു, തന്റെ സൃഷ്ടികളും പ്രജകളുമായ മനുഷ്യര്‍ക്ക് ഇസ്ലാമാകുന്ന ഈ വ്യവസ്ഥയല്ലാതെ മറ്റൊരു വ്യവസ്ഥയും അംഗീകരിച്ചു കൊടുത്തിട്ടില്ല. മനുഷ്യന്‍ വിഡ്ഢിത്തം കാരണമായി, നിരീശ്വരത്വം തൊട്ട് ബിംബാരാധന വരെ ഏത് വിശ്വാസവും ആചാരക്രമങ്ങളും അംഗീകരിക്കുവാന്‍ തനിക്കവകാശമുണ്ടെന്ന് തെറ്റിദ്ധരിച്ചിരിക്കാമെങ്ക ിലും പ്രപഞ്ചാധിപനായ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ അതെല്ലാം തനി രാജദ്രോഹം മാത്രമാണ്.' (തഫ്ഹീമുൽ ഖുർആൻ)
[(3:83-85) ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗം (അല്ലാഹുവിന്റെ ദീന്‍) വെടിഞ്ഞ് മറ്റേതെങ്കിലും മാര്‍ഗം കാംക്ഷിക്കുകയാണോ? വാന-ഭുവനങ്ങളിലുള്ളതൊക്കെയു ം ബോധപൂര്‍വമായും അല്ലാതെയും അവന്റെമാത്രം ആജ്ഞാനുവര്‍ത്തി(മുസ്ലിം)കള ായിരിക്കെ;
സകലവും അവനിലേക്കു മടങ്ങേണ്ടതുമായിരിക്കെ? പ്രവാചകന്‍ പറയുക: `ഞങ്ങള്‍
അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് അവതരിച്ച വേദത്തിലും
വിശ്വസിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്,
യഅ്ഖൂബ്സന്തതികള്‍ എന്നിവര്ക്കവതരിപ്പിക്കപ്പ െട്ടിരുന്ന
ശാസനകളിലും; മൂസാ, ഈസാ എന്നിവര്‍ക്കും ഇതര പ്രവാചകന്മാര്‍ക്കും അവരുടെ
നാഥങ്കല്‍നിന്നു അവതരിച്ചിട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍
വിശ്വസിക്കുന്നു. അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല.
ഞങ്ങള്‍ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തി (മുസ്ലിം)കളല്ലോ. ഈ അനുസരണം
(ഇസ്ലാം) അല്ലാത്ത ഏതൊരു മാര്‍ഗം ആര് കൈക്കൊണ്ടാലും അത് ഒരിക്കലും
സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിലോ, അവന്‍ പരാജിതരില്‍പ്പെട്ടവനായിരിക്കും.` ]
ഓരൊ സമുദായതിന്നും ഓരൊ ആരാധനാ ക്രമം നിശ്ചയിചു കൊടുത്തിട്ടുണ്ട്. അവര് അതാണു അനിഷ്റ്റിചു വരുന്നത് ഖു. 22-67
ഇതാണ് അസീസ് ദാസ് തെറ്റിദ്ധരിച്ച മറ്റൊരു സൂക്തം. ഇതിന്റെ വിശദീകരണവും ഇസ്ലാമിനെക്കുറിച്ച് സാമാന്യധാരണയുള്ളവർക്ക് അജ്ഞാതമല്ല.
[(22:67-70) എല്ലാ സമുദായത്തിനും നാം ഇബാദത്തിന്റെ മാര്‍ഗം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ അതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ നിന്നോട് കലഹിക്കേണ്ടതില്ല. അവരെ നിന്റെ റബ്ബിങ്കലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുക. നീ നേര്മാര്ഗത്തില്തന്നെയാക ുന്നു.
അവര് തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: നിങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്. നിങ്ങള്‍
ഭിന്നിക്കുന്ന സംഗതികളിലൊക്കെയും ഉയിര്ത്തെഴുന്നേല്പുനാളില ്‍
അല്ലാഹു തീര്‍പ്പു കല്‍പിക്കുന്നതാകുന്നു. വാന-ഭുവനങ്ങളിലുള്ള സകല
കാര്യങ്ങളും അല്ലാഹുവിന്റെ ജ്ഞാനത്തിലുള്ളതെന്നു നിങ്ങള്‍ അറിയുന്നില്ലയോ?
ഒക്കെയും ഒരു ഗ്രന്ഥത്തിലുള്ക്കൊണ്ടിരിക ്കുന്നു. അല്ലാഹുവിന് അതൊട്ടും ക്ളേശകരമല്ല.]
ഈ സൂക്തത്തിൽ നിന്ന് നമ്മുടെ സുഹൃത്ത് മനസ്സിലാക്കിയത് ഇന്ന് വിവിധവിഭാഗങ്ങളിൽ കാണപ്പെടുന്ന ആരാധനാ കർമങ്ങളെല്ലാം അല്ലാഹു നിശ്ചയിച്ചുകൊടുത്തതാണെന്നു ം അതിനാൽ അവയൊക്കെയും അല്ലാഹു അംഗീകരിച്ച് സ്വീകരിക്കുമെന്നും ഇത് സർവമതസത്യവാദത്തിന് തെളിവാണെന്നുമാണ്.
എന്നാൽ ഇതിന്റെ അർഥം അതുതന്നെയോ. നാം (അല്ലാഹു) നിശ്ചയിച്ചുകൊടുത്ത ആരാധാരൂപങ്ങൾ എന്നത് കൊണ്ടുദ്ദേശിച്ചത് ഒരിക്കലും പൗരോഹിത്യം പിന്നീട് കെട്ടിപ്പടച്ചതാകാൻ ഇടയില്ല. അഥവാ വിവിധ കാലഘട്ടത്തിലെ വിവിധ പ്രവാചകൻമാർക്ക് നൽകിയ ആരാധന കർമങ്ങളെയും ശരീഅത്തിനെയും കുറിച്ചാണ്. (സൂറ അല്‍മാഇദയിലെ ) 5:48സൂക്തത്തിന്റെ ആശയത്തിന്റെ ആവര്‍ത്തനം തന്നെയാണിത്. (لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا) (നാം നിങ്ങളില്‍ എല്ലാവര്‍ക്കും ഓരോ ശരീഅത്തും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്.). മൂസാ നബിയുടെയും ഇസാനബിയുടെ സമുദായത്തിന് നൽകിയ ആരാധനാ രീതികൾ മുഹമ്മദ് നബിയുടെ സമുദായത്തിന് നൽകിയവയിൽനിന്നും വ്യത്യസ്തമായിരുന്നു. ഒരോ പ്രവാചക സമൂഹത്തിന്റെയും ഉത്തരവാദിത്തം അവർക്ക് നൽകപ്പെട്ട ആരാധനാകർമങ്ങളും ശരീഅത്തും അംഗീകരിക്കുക എന്നതാണ്. മുഹമ്മദ് നബി മുഴുവൻ ലോകത്തിനുമായി ആഗതനായ പ്രവാചൻ എന്ന നിലക്ക് ഇനി അദ്ദേഹത്തിലൂടെ നൽകപ്പെട്ട നിയമനിർദ്ദേശങ്ങളും ആരാധനാരീതികളും പിന്തുടരുക. എന്നാണ് ഇവിടെ പറയുന്നത്.
എന്നാൽ ഇങ്ങനെ പറയുന്നത് എല്ലാവരും അങ്ങനെ തന്നെ ചെവികൊണ്ടെന്ന് വരികയില്ല കുതർക്കങ്ങളുന്നയിച്ചുകൊണ്ട ിരിക്കും
അത്തരക്കാരോട് എന്ത് നിലപാട് കൂടി സ്വീകരിക്കണം എന്ന് ഈ ഖുർആൻ സൂക്തം
വ്യക്തമാക്കുന്നു. അഥവാ താങ്കൾ ഇങ്ങനെ കാര്യം മനസ്സിലാക്കുക.
(അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ നിന്നോട് കലഹിക്കേണ്ടതില്ല. അവരെ നിന്റെ റബ്ബിങ്കലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുക. നീ നേര്മാര്ഗത്തില്തന്നെയാക ുന്നു.
അവര് തര്‍ക്കിക്കുകയാണെങ്കില്‍ പറയുക: നിങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്. നിങ്ങള്‍
ഭിന്നിക്കുന്ന സംഗതികളിലൊക്കെയും ഉയിര്ത്തെഴുന്നേല്പുനാളില ്‍
അല്ലാഹു തീര്‍പ്പു കല്‍പിക്കുന്നതാകുന്നു. വാന-ഭുവനങ്ങളിലുള്ള സകല
കാര്യങ്ങളും അല്ലാഹുവിന്റെ ജ്ഞാനത്തിലുള്ളതെന്നു നിങ്ങള്‍ അറിയുന്നില്ലയോ?
ഒക്കെയും ഒരു ഗ്രന്ഥത്തിലുള്‍ക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന് അതൊട്ടും ക്ളേശകരമല്ല.)
ഈ വിഷയത്തിൽ സ്വന്തമായി പറയാൻ ഒരു മനുഷ്യനും കഴിയില്ല. മുസ്ലിംകളും അപ്രകാരം പറയുന്നില്ല. മനുഷ്യരിലൊരു വിഭാഗത്തിന് ഇങ്ങനെ ചില സൂക്തങ്ങൾ കണ്ടപ്പോൾ, മനുഷ്യനായാൽ മതി അവൻ ചെയ്യുന്നതൊക്കെയും ശരിയാണ്. അതിന്റെ പേരിൽ അവന് ശിക്ഷയേ ഇല്ല (അപ്പോൾ നരകം ആർക്ക്) എല്ലാവർക്കും സ്വർഗം എന്നാണ് ബോധ്യപ്പെടുന്നതെങ്കിൽ അത് സ്വീകരിക്കട്ടേ..
പക്ഷെ അതല്ല ശരി വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങളുടെ വിശദീകരണം മറ്റുസൂക്തങ്ങളിലാണുള്ളത് എന്ന് ഖുർആനെ സമഗ്രമായി മനസ്സിലാക്കി സാകല്യത്തോട് സ്വീകരിക്കുന്നവർക്ക് തങ്ങൾ മനസ്സിലാക്കിയത് പറയാനുള്ള അവസവുമുണ്ട്. അത് പറയരുത് എന്ന് പറയുന്നത് ഫാസിസമാണ്.ഏതായാലും Azeezdas Sajin ന്റെ കൽപന ഒരു അപേക്ഷയായി പരിഗണിച്ച് ഞാപ്രകാരം ഇവിടെ പറയുന്നില്ല. പക്ഷെ അതിന് പകരം അസീസ് ഒരു കാര്യം ചെയ്യണം വിശുദ്ധ ഖുർആനിൽ ആറ് സ്ഥലത്താണ് അൽഇസ്ലാം എന്ന് പദം വന്നിട്ടുള്ളത് ആ സൂക്തങ്ങളുൾകൊള്ളുന്ന ഭാഗം ഞാനിവിടെ നൽകുന്നു. അതിന് യുക്തമായ ഒരു വിശദീകരണം താങ്കൾ നൽകണം.
[(3:18-20) അവനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സ്വയം സാക്ഷ്യംവഹിച്ചിരിക്കുന്നു.
'അല്ലാഹുവിങ്കല്‍ ദീന്‍ ഇസ്ലാം മാത്രമാകുന്നു'.
'അതായത്, അല്ലാഹുവിങ്കല്‍ മനുഷ്യന് ഒരേയൊരു ജീവിതവ്യവസ്ഥിതി മാത്രമാണ് ശരിയും ന്യായവുമായിട്ടുള്ളത്. അതിതാണ്: മനുഷ്യന്‍ അല്ലാഹുവെ ഉടമസ്ഥനും രക്ഷിതാവും ആരാധ്യനുമായി അംഗീകരിക്കുക, അവന്റെ അടിമത്തത്തിലും അനുസരണത്തിലും ആരാധനയിലും സ്വയം അര്‍പ്പിതനാവുക, അവന് അടിമവൃത്തി നിര്‍വഹിക്കാനുള്ള മാര്‍ഗം സ്വയം നിരീക്ഷിച്ച് കണ്ടുപിടിക്കുന്നതിന് പകരം അല്ലാഹു തന്റെ ദൂതന്മാര്‍ മുഖേന അയച്ചിട്ടുള്ള സന്മാര്‍ഗത്തെ യാതൊരുവിധ ഏറ്റക്കുറവും വരുത്താതെ അതേപടി അനുഗമിക്കുകയും ചെയ്യുക. ഇത് മാത്രമാണ് ശരിയും യുക്തവുമായിട്ടുള്ളത്. ഈ ജീവിതവ്യവസ്ഥിതിക്കാണ് ഇസ്ലാം എന്ന് പറയുന്നത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹു, തന്റെ സൃഷ്ടികളും പ്രജകളുമായ മനുഷ്യര്‍ക്ക് ഇസ്ലാമാകുന്ന ഈ വ്യവസ്ഥയല്ലാതെ മറ്റൊരു വ്യവസ്ഥയും അംഗീകരിച്ചു കൊടുത്തിട്ടില്ല. മനുഷ്യന്‍ വിഡ്ഢിത്തം കാരണമായി, നിരീശ്വരത്വം തൊട്ട് ബിംബാരാധന വരെ ഏത് വിശ്വാസവും ആചാരക്രമങ്ങളും അംഗീകരിക്കുവാന്‍ തനിക്കവകാശമുണ്ടെന്ന് തെറ്റിദ്ധരിച്ചിരിക്കാമെങ്ക
[(3:83-85) ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗം (അല്ലാഹുവിന്റെ ദീന്‍) വെടിഞ്ഞ് മറ്റേതെങ്കിലും മാര്‍ഗം കാംക്ഷിക്കുകയാണോ? വാന-ഭുവനങ്ങളിലുള്ളതൊക്കെയു
ഓരൊ സമുദായതിന്നും ഓരൊ ആരാധനാ ക്രമം നിശ്ചയിചു കൊടുത്തിട്ടുണ്ട്. അവര് അതാണു അനിഷ്റ്റിചു വരുന്നത് ഖു. 22-67
ഇതാണ് അസീസ് ദാസ് തെറ്റിദ്ധരിച്ച മറ്റൊരു സൂക്തം. ഇതിന്റെ വിശദീകരണവും ഇസ്ലാമിനെക്കുറിച്ച് സാമാന്യധാരണയുള്ളവർക്ക് അജ്ഞാതമല്ല.
[(22:67-70) എല്ലാ സമുദായത്തിനും നാം ഇബാദത്തിന്റെ മാര്‍ഗം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ അതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ നിന്നോട് കലഹിക്കേണ്ടതില്ല. അവരെ നിന്റെ റബ്ബിങ്കലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുക. നീ നേര്മാര്ഗത്തില്തന്നെയാക
ഈ സൂക്തത്തിൽ നിന്ന് നമ്മുടെ സുഹൃത്ത് മനസ്സിലാക്കിയത് ഇന്ന് വിവിധവിഭാഗങ്ങളിൽ കാണപ്പെടുന്ന ആരാധനാ കർമങ്ങളെല്ലാം അല്ലാഹു നിശ്ചയിച്ചുകൊടുത്തതാണെന്നു
എന്നാൽ ഇതിന്റെ അർഥം അതുതന്നെയോ. നാം (അല്ലാഹു) നിശ്ചയിച്ചുകൊടുത്ത ആരാധാരൂപങ്ങൾ എന്നത് കൊണ്ടുദ്ദേശിച്ചത് ഒരിക്കലും പൗരോഹിത്യം പിന്നീട് കെട്ടിപ്പടച്ചതാകാൻ ഇടയില്ല. അഥവാ വിവിധ കാലഘട്ടത്തിലെ വിവിധ പ്രവാചകൻമാർക്ക് നൽകിയ ആരാധന കർമങ്ങളെയും ശരീഅത്തിനെയും കുറിച്ചാണ്. (സൂറ അല്‍മാഇദയിലെ ) 5:48സൂക്തത്തിന്റെ ആശയത്തിന്റെ ആവര്‍ത്തനം തന്നെയാണിത്. (لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا) (നാം നിങ്ങളില്‍ എല്ലാവര്‍ക്കും ഓരോ ശരീഅത്തും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്.). മൂസാ നബിയുടെയും ഇസാനബിയുടെ സമുദായത്തിന് നൽകിയ ആരാധനാ രീതികൾ മുഹമ്മദ് നബിയുടെ സമുദായത്തിന് നൽകിയവയിൽനിന്നും വ്യത്യസ്തമായിരുന്നു. ഒരോ പ്രവാചക സമൂഹത്തിന്റെയും ഉത്തരവാദിത്തം അവർക്ക് നൽകപ്പെട്ട ആരാധനാകർമങ്ങളും ശരീഅത്തും അംഗീകരിക്കുക എന്നതാണ്. മുഹമ്മദ് നബി മുഴുവൻ ലോകത്തിനുമായി ആഗതനായ പ്രവാചൻ എന്ന നിലക്ക് ഇനി അദ്ദേഹത്തിലൂടെ നൽകപ്പെട്ട നിയമനിർദ്ദേശങ്ങളും ആരാധനാരീതികളും പിന്തുടരുക. എന്നാണ് ഇവിടെ പറയുന്നത്.
എന്നാൽ ഇങ്ങനെ പറയുന്നത് എല്ലാവരും അങ്ങനെ തന്നെ ചെവികൊണ്ടെന്ന് വരികയില്ല കുതർക്കങ്ങളുന്നയിച്ചുകൊണ്ട
(അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ നിന്നോട് കലഹിക്കേണ്ടതില്ല. അവരെ നിന്റെ റബ്ബിങ്കലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുക. നീ നേര്മാര്ഗത്തില്തന്നെയാക
2011, ഒക്‌ടോബർ 2, ഞായറാഴ്‌ച
എന്തുകൊണ്ട് ദൈവവിശ്വാസിയായി ?
Nabeel Hassan പറഞ്ഞു...
"തികച്ചും മുന്‍ധാരണയോട് കുടി യുക്തിവാധതേ കാണുന്ന ചില ആളുകള്‍ എന്ത് കൊണ്ട് വിശ്വാസിയായി എന്ന് ഒന്ന് പറഞ്ഞു തരിക മത വിശ്വാസം പാരമ്പര്യമായി കിട്ടിയ ആളുകള്‍ ആണല്ലോ ഇവിടെ ഉള്ളത്"
------------------------------ -----
യുക്തിവാദിയുടെ യഥാർഥ പ്രശ്നം കൃത്യമായ ഒരു ദൈവസങ്കൽപം സാധ്യമാകുന്നില്ല
എന്നത് തന്നെയാണെന്ന് നബീൽ ഹസ്സന്റെ പോസ്റ്റും തുടർ ചർചയും
വ്യക്തമാക്കുന്നു.
ദൈവവിശ്വാസം അന്ധമാണ് എന്നാണ് നബീലിന്റെ
അഭിപ്രായം എന്നാൽ അതേ പോലെ നബീലിന്റെ തലച്ചോർ നബീലിന് ഒരു വിശ്വാസം
മാത്രമാണല്ലോ എന്ന അനിൽ കുമാറിന്റെ ചോദ്യം പ്രസക്തമാണ്. അതിനെതിരെ തലച്ചോർ
സ്കാൻ ചെയ്ത് കണ്ടെത്താം എന്നതാണ് നബീലിന്റെ ന്യായം. അപ്പോൾ സ്കാനർ
വരുന്നതിന് മുമ്പ് ഓരോരുത്തരും തനിക്ക് തലച്ചോറുണ്ടെന്ന് വിശ്വസിച്ചത്
അന്ധമായ വിശ്വാസമായിരുന്നില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. മറ്റൊരു
മനുഷ്യന് തലച്ചോറുണ്ട് എന്ന് കണ്ട് തനിക്കും അതുണ്ടാകാം എന്ന്
വിശ്വസിക്കുകയാണ്. അല്ലെങ്കിൽ ഒരു സ്കാൻ റിപ്പോർട്ട് കണ്ട് അത് എടുത്തവരെ
വിശ്വസിച്ച് കൊണ്ട് എനിക്കും ഒരു തലച്ചോറുണ്ടെന്ന് യുക്തിവാദി
വിശ്വസിക്കുന്നു. എന്തൊക്കെയായാലും വിശ്വാസമില്ലാത്ത ഒരു ജീവിതമില്ല.
യുക്തിവാദി ആവശ്യപ്പെടുന്ന തെളിവ് ദൈവത്തിന്റെ ഒരു ഫോട്ടോയോ സ്പരർശനാനുഭവമോ
അതുമല്ലെങ്കിൽ പദാർഥത്തത്തെ മാത്രം വിഷയമാക്കി കൊണ്ട് നടക്കാൻ കഴിയുന്ന
ശാസ്ത്രപരീക്ഷണ ശാലയിൽ നിന്നുള്ള ഒരു റിപ്പോർട്ടോ ആയിരിക്കും. പരീക്ഷണ
ശാലയിലൂടെ ലഭിച്ചാലും അത് ഒരു വിശ്വാസത്തിനപ്പുറം ഒന്നുമല്ല. എന്നാൽ ഈ
രൂപത്തിലേത് വിധേന തെളിവ് ലഭിച്ചാലും അത് സ്രഷ്ടാവായ ദൈവമായിരിക്കില്ല.
കാരണം പദാർഥാതീതനായ ഒന്നിന് മാത്രമേ പദാർഥത്തെ സൃഷ്ടിക്കാൻ കഴിയൂ.
സ്രഷ്ടാവ് പദാർഥത്തിന്റെ പരിമിതിയിൽ നിന്ന് മുക്തനായിരിക്കണം. അപ്പോൾ ഒരു
സ്രഷ്ടാവുണ്ട് എന്നതിന്റെ ഒരു തെളിവ് സ്രഷ്ടാവായ ദൈവത്തെ മനുഷ്യഗോചരമായ
രൂപത്തിൽ ഹാജറാക്കാൻ കഴിയുന്നില്ല എന്നത് തന്നെ.
ഇത് ദൈവമാണ്
എന്ന് എന്തിനെക്കുറിച്ച് പറയുന്നുവോ അത് ദൈവമല്ല എന്ന പൂരാണ വേദങ്ങളുടെ
വാചകത്തിന്റെ പൊരുൾ ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
സത്യത്തിൽ
നബീൽ ഹസ്സന് മാത്രമല്ല നമ്മുക്കും തലച്ചോറുണ്ടെന്ന് നാം വിസ്വസിക്കുന്നു.
അത് സ്കാനിംഗ് റിപ്പോർട്ട് കണ്ടതുകൊണ്ടല്ല. ബുദ്ധിയുടെ പ്രവർത്തനങ്ങൾ നാം
അനുഭവിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ നമ്മുടെ ആ വിശ്വാസം
അന്ധമാണെന്ന് കരുതാനാവില്ല. കാണുന്നില്ല എന്നത് ശരി. കണ്ടതിൽ
വിശ്വസിക്കേണ്ടതുമില്ലല്ലോ. അന്ധവിശ്വാസം തെളിവില്ലാത്ത വിശ്വാസമാണ്.
ദൈവമുണ്ടെന്നതിന്റെ തെളിവ് അത്ഭുതകരമായ ഈ പ്രപഞ്ചവും അതിലെ
അത്യത്ഭുതകരമായയും വ്യവസ്ഥാപിതമായതുമായ സൃഷ്ടിജാലങ്ങളുമാണ്. മനുഷ്യബുദ്ധി
മൊത്തത്തിൽ ഇത് അംഗീകരിക്കുന്നു. മഹാഭൂരിപക്ഷം മനുഷ്യരുടെ ബുദ്ധി
അന്ധമായതിനെ പിൻപറ്റുകയില്ല. അതുകൊണ്ട് ദൈവമുണ്ടെന്നതിന് വേറെ തെളിവ്
വേണ്ട. എന്നാൽ അതിനെതിരെ ഇല്ല എന്ന് സ്ഥാപിക്കാൻ പുറപ്പെടുന്നവർ അതിന്
തെളിവ് ഹാജറാക്കേണ്ടതുണ്ട്. എന്ന് വെച്ചാൽ ഇല്ലാത്ത ഒന്നിനല്ല തെളിവ്
ചോദിക്കുന്നത്. മറിച്ച് ഉള്ള പ്രപഞ്ചം അത് എങ്ങനെ ഒരു സ്രഷ്ടാവില്ലാതെ
ഉണ്ടായി എന്നതിന് തെളിവ് കൊണ്ട് വരിക. അതിനുള്ള ശ്രമമായിരുന്നു പരിണാമവാദം.
അത് ഇപ്പോൾ ഏറ്റവും വലിയ ഒരു അന്ധവിശ്വാസമാണ് എന്ന് പറയുന്നത് ശാസ്ത്രജ്ഞർ
തന്നെ. കാരണം ഒരു നൂറ്റാണ്ട് മുമ്പത്തെ പഠനത്തിൽ നിന്നും നാം ഏറെ
പുരോഗമിച്ചപ്പോൾ കണ്ടെത്തിയതൊന്നും പരിണാമത്തെ സാധൂകരിക്കുന്നതിനേക്കാൾ
അതിനെ നിരാകരിക്കുന്നതായിരുന്നു.
മനുഷ്യൻ പൊതുവെ എക്കാലത്തും
ദൈവവിശ്വാസികളായിരുന്നു. പക്ഷെ ദൈവത്തെക്കുറിച്ചുള്ള വീക്ഷണം അവർക്ക്
ലഭിച്ച വിവരങ്ങൾക്കനുസരിച്ച് ഭിന്നമായിരുന്നു. അവ ഭിന്നമായതിനാൽ ദൈവമില്ല
എന്ന വിശ്വാസം യുക്തിസഹമല്ല. മനുഷ്യയുക്തിക്ക് കൂടുതൽ ഇണങ്ങുന്ന ദൈവ
വീക്ഷണമേത് എന്ന് കണ്ടത്താൻ എക്കാലത്തും മനുഷ്യൻ ശ്രമിച്ചിട്ടുണ്ട്.
പ്രവാചകൻമാർ എന്ന് വിളിക്കപ്പെടുന്നവർ ഇക്കാര്യത്തിൽ മനുഷ്യരെ
സഹായിച്ചിട്ടുണ്ട്.
എന്തിന് ദൈവത്തിൽ വിശ്വസിക്കണം എന്ന് നബീൽ
നിരന്തരം ചോദിക്കുന്നു. അതിന് കൃത്യമായ മറുപടി പ്രവാചകൻമാർ നൽകിയിട്ടുണ്ട്.
പക്ഷെ അത് തുറന്ന മനസ്സോടെ പരിശോധിക്കാനുള്ള ക്ഷമ ദൈവനിഷേധികളായ
യുക്തിവാദികൾക്കുണ്ടോ എന്നതാണ് കാതലായ ചോദ്യം.
2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച
നടൻ സലീം കുമാറും അലവിക്കുട്ടിക്കായുടെ ഹജ്ജും.
ഈ വർഷം കേരളത്തിൽനിന്ന് ഹജ്ജിന് പോകുന്നവരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി അലവിക്കുട്ടിക്കയാണത്രേ. ഇത്തരത്തിലൊരു പോസ്റ്റിന് എന്താ ഇവിടെ കാര്യം എന്ന ഒരു സംശയമുണ്ടാവും. കാര്യമുണ്ട് ഇവിടെയാണ് പ്രശ്നം... 'ഞായറാഴ്ച രാവിലെ ഹജ്ജ്
ഹൗസിലെത്തിയ അലവിക്കുട്ടിയോട് മക്കത്തുവെച്ച് സലിംകുമാറിനുവേണ്ടി
പ്രാര്‍ഥിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മറ്റാര്‍ക്കും
ലഭിക്കാതെ കൈവന്ന ഭാഗ്യം പോലെത്തന്നെയായിരുന്നു ഉത്തരവും - അതൊന്നും
ഇപ്പോള്‍ പറയാനാവില്ലെന്ന്.'
വാർത്ത പൂർണമായി കാണുക...
കൊണ്ടോട്ടി: അലവിക്കുട്ടി ഇന്നോളം ഒരു സിനിമ
കണ്ടിട്ടില്ല. ഇനി കാണാനാഗ്രഹിക്കുന്നുമില്ല. പക്ഷേ, മലയാള സിനിമയിലെ
മികച്ച നടന്‍ അലവിക്കുട്ടിയുടെ ഭാഗ്യതാരമായിരിക്കുകയാണ് 'ഭരത്
സലിംകുമാര്‍.' അദ്ദേഹമാണ് അലവിക്കുട്ടിയുടെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള
മുഴുവന്‍ ചെലവും വഹിക്കുന്നത്. കോഡൂര്‍ കോപ്പിലാക്കല്‍ വലിയാട്ട്
അലവിക്കുട്ടി (71) ഹജ്ജിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട്
അഞ്ചുവര്‍ഷമായി. അഞ്ച് പെണ്‍മക്കളുടെയും വിവാഹത്തിനുശേഷം തുടങ്ങിയ
ആഗ്രഹമാണ്.
കൂലിപ്പണിയില്‍നിന്നും യതീംഖാന റിസീവര്‍ ജോലിയില്‍നിന്നുമെല്ലാം
മിച്ചംവെച്ച് ഇതിനുവേണ്ടി തുക സ്വരൂപിക്കുന്നുമുണ്ട്. സംസ്ഥാന
ഹജ്ജ്കമ്മിറ്റി മുഖേന നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിച്ച്, കൈയില്‍
കരുതിയിരുന്ന 31,000 രൂപ അടച്ചസമയത്താണ് സലിംകുമാര്‍ അലവിക്കുട്ടിക്ക്
ഭാഗ്യ'താര'മായത്. ഹജ്ജ് എന്ന പുണ്യത്തിനുവേണ്ടി ജീവിതത്തിലുടനീളം
കഷ്ടപ്പെടുന്ന ഒരാളുടെ കഥയ്ക്ക് അഭ്രപാളിയില്‍ ജീവന്‍പകര്‍ന്ന
സലിംകുമാറിന്റെ വലിയ ആഗ്രഹമായിരുന്നു ഒരാളെ ഹജ്ജിനയക്കുക എന്നത്.
സലിംകുമാര്‍ 200 പേരെ നറുക്കിട്ടെടുത്താണ് അലവിക്കുട്ടിയെ തിരഞ്ഞെടുത്തത്.
അലവിക്കുട്ടി ബാങ്കിലടച്ച 31,000 രൂപയും സലിംകുമാര്‍ തിരിച്ചുനല്‍കി. മറ്റ് മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന് ഏല്‍ക്കുകയുംചെയ്തു. ഒക്ടോബര്‍ നാലിനാണ് ഇദ്ദേഹം ഹജ്ജിന് പുറപ്പെടുന്നത്. ഞായറാഴ്ച രാവിലെ ഹജ്ജ്
ഹൗസിലെത്തിയ അലവിക്കുട്ടിയോട് മക്കത്തുവെച്ച് സലിംകുമാറിനുവേണ്ടി
പ്രാര്‍ഥിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മറ്റാര്‍ക്കും
ലഭിക്കാതെ കൈവന്ന ഭാഗ്യം പോലെത്തന്നെയായിരുന്നു ഉത്തരവും - അതൊന്നും
ഇപ്പോള്‍ പറയാനാവില്ലെന്ന്.
--------------------ഈ വാർത്തയിൽ ഇസ്ലാം വിമർശകർക്ക് ഇഷ്ടപ്പെട്ടത് ആവസാനം വാചകമാണ്. അതുവെച്ച് ഏതാനും ഇസ്ലാം വിമർശകരുടെ അഭിപ്രായം പ്രകടനം നോക്കൂ......നാസർ മഴവില്ല് സലീം കുമാരിന്റെ പണം കൊണ്ട് ഹജ്ജ് ചെയ്യുന്ന ആളോട് സലീംകുമാറിനു വേണ്ടി പ്രാർത്ഥിക്കില്ലയോ എന്ന ചോദ്യത്തിനു കിട്ടിയ മറുപടി തികച്ചും നിരാശാജനകമായിപ്പോയി. അതൊന്നും ഇപ്പോൾ പറയാനാവില്ലെന്ന്4 hours ago · · 7 people
George Mathews കൊള്ളാം അവിടെ പോയി കാഫിരിനു വേണ്ടി പ്രാര്‍ത്തിച്ച്ചാല്‍ ആപ്പീസ് പൂട്ടും. പിന്നെ സ്വര്‍ഗത്തിന്റെ പടി കാണേണ്ടി വരില്ലാ.2 hours ago · · 3 people
- Vadakkan Hassan തീര്‍ച്ചയായും സലീം കുമാറിനു വേണ്ടി പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിനു സന്‍മാര്‍ഗ്ഗത്തിലാക്കി സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ എന്ന്.about an hour ago · · 2 people
- Vadakkan Hassan സന്‍മാര്‍ഗ്ഗം എന്നാല്‍ നേരായ മാര്‍ഗ്ഗം എന്നാണ്. കൈവെട്ടല്‍ എന്നൊരര്‍ത്ഥം അതിനുള്ളതായി അറിയില്ല.
about an hour ago ·
എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ഇസ്ലാം വിമർശനമായി ഇപ്പോൾ തുടങ്ങിയ ഈ ചർച ഇനി മുഹമ്മദ് നബിയുടെ ക്രൂരതയിലും അസഹിഷ്ണതയിലൂടെയും വിവാഹത്തിലൂടെയും കടന്നുപോയി 200 ഉം 300 ഒക്കെ കമന്റുകളാകും.
ഈ വിഷയകവുമായി ബന്ധപ്പെട്ട യഥാർഥ പ്രശ്നം എന്താണ്. അവിടെ ഞാൻ നൽകിയ കമന്റ് തന്നെ ഇവിടെയും നൽകുന്നു.
- Abdul Latheef അദ്ദേഹം അതുതന്നെയാണ് പറഞ്ഞതെങ്കിൽ മാധ്യമ പ്രവർത്തകർ പ്രതീക്ഷിച്ച ഉത്തരം ലഭിച്ചുവെന്നാണ് മനസ്സിലാക്കുന്നത്.
സലീം കുമാറിന്റെ മഹാമനസ്കതയും വഴിഞ്ഞൊഴുക്കുന്ന കാരുണ്യവും നാം എല്ലാവരും അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്തതാണ്. അത്രയും കരുണയുള്ളവർക്ക് ദൈവം തന്റെ സന്മാഗം കാണിക്കാതിരിക്കില്ല. അദ്ദേഹത്തിന് കൂടുതൽ നന്മ ചെയ്യാനും ഇഹലോക ജീവിതത്തിൽ സന്മാർഗമാകുന്ന വെളിച്ചം ലഭിച്ച് പരലോകത്ത് പാപമോചനവും പ്രതിഫലവും ദൈവം നൽകി അനുഗ്രഹിക്കുമാറാകട്ടേ...
41 minutes ago · · 2 people
Abdul Latheef സാധാരണ ഗതിയിൽ മുസ്ലിംകളാണ് ഹജ്ജിന് പോകുന്നവർ മക്കയിൽ വെച്ച് പ്രാർഥിക്കാൻ ആവശ്യപ്പെടാറ്. ഇവിടെ തികച്ചും വ്യത്യസ്ഥമായ ഒരു ആവശ്യം വന്നപ്പോൾ ഇസ്ലാമിക നിയമത്തിന്റെ സൂക്ഷമ വശങ്ങൾ അറിയാത്ത ഒരു പാമരൻ അത് പിന്നീട് തീരുമാനിക്കും എന്ന് പറഞ്ഞത് വലിയ കാര്യമായി ആഘോഷിക്കുന്നത് മാത്രം മതി യുക്തിവാദികളെന്ന് പറയുന്നവരുടെ നീതിബോധം മനസ്സിലാക്കാൻ.
വെറും ഒരു സലീം കുമാറിന് വേണ്ടിമാത്രമല്ല. ഇവിടെയുള്ള കടുത്ത വിദ്വേഷവും വെറുപ്പും ശത്രുതയും പേറുന്ന സംഘികൾക്ക് വരെ ആത്മാർഥമായി ഇവിടെയുള്ള മുസ്ലിം സുഹൃത്തുക്കൾ പ്രാർഥിക്കാറുണ്ട്.
പ്രവാചകനെ ത്വായിഫിൽ നിന്ന് കല്ലെറിഞ്ഞോടിച്ചവർക്ക് അതിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ ഉടനെ പ്രാർഥിക്കുകയാണ് പ്രവാചൻ ചെയ്തത്.
സത്യവിശ്വാസികൾക്ക് പ്രാർഥിക്കുന്നത് പോലെയോ അതിനേക്കാളെറെയോ പ്രാർഥന അർഹിക്കുന്നവരാണ് നിഷേധികളും. പക്ഷെ സത്യം ബോധ്യപ്പെട്ടിട്ടും നിഷേധിക്കുന്നവർക്ക് പാപമോചനത്തിന് വേണ്ടി പ്രാർഥിച്ചാൽ അത് സ്വീകരിക്കപ്പെടുകയില്ല എന്ന ഒരു വചനം ഖുർആനിൽ കാണാം. അത് തിച്ചുകച്ചും ന്യായമാണല്ലോ. ദൈവത്തെയും പരലോകത്തെയും നിഷേധിക്കുന്നവർക്ക് പ്രാർഥിക്കാത്തതെങ്ങനെയാണ് അവർ പരാതിയായി ഉന്നയിക്കുക.
34 minutes ago · · 1 person
Subhash J George സാധാരണ നീതി ബോധമുള്ള ഒരാള്‍ക്ക് , ഒരു അന്യ മതസ്ഥന്‍, അതും തനിക്കു സഹായം ചെയ്യുന്ന ഒരാള്‍ അയാള്‍ക്ക് വേണ്ടി പ്രാര്തിക്കണം എന്ന് പറയുമ്പോള്‍ അതിനും നിയമം നോക്കണം എന്ന് പറയേണ്ടി വരുമോ...? അങ്ങനെ പറയേണ്ടി വന്നാല്‍ ആ പാമരന്റെ മനസ്സില്‍ ഇങ്ങനൊരു സംശയം എന്ത് കൊണ്ട് വന്നു എന്നതാണ് നോക്കേണ്ടത്.
31 minutes ago ·
Prashanth Menon ലതീഫെ , അങ്ങനെ പറഞ്ഞതല്ല ഇവിടത്തെ വിഷയം.. രാജീവ് സൂചിപ്പിച്ചത് മറ്റൊന്നാണ്.. ഇങ്ങനെ മറ്റൊരാളുടെ സഹായം കൊണ്ട് ഹജ്ജിനു പോകരുതെന്ന് പറയുന്ന ഒരു പോസ്റ്റ് ഉണ്ടായിരുന്നു മുമ്പിവിടെ .. സലിം കുമാറിന്റെ ഈ വാഗ്ദാനം ഒരു മുസ്ലിമും സ്വീകരിക്കുഗയില്ല എന്ന് ആ സമയത്ത് അഭിപ്രായമുയര്‍ന്നു.. അതിനു കടക വിരുദ്ധമായി സംഭവിച്ചു എന്നതാണ് ഈ പോസ്ടിനാധാരം..
27 minutes ago ·
Abumiyan Gujarat muslim allathavark vendiyum muslimkal prarthikarund .......mUHMMED NABIYUM ....MTTU ELLLA AULIYAKKALUM ITHU CHEYYARUNDU ....AYAL ORU PAVAM ...NADAN ...VERUTHE VITTODE AA PAAVATHINE .....
27 minutes ago ·
Abdul Latheef നടൻ സലിം കുമാർ ഈ രംഗത്ത് നേരിട്ട 'പ്രതിസന്ധി' അദ്ദേഹം കാര്യം കൂടിയാലോചിക്കാതെ ചെയ്തിന്റെ ഫലമായിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് അങ്ങനെ തന്നെ അത് സ്വീകരിക്കുന്നത് തടസ്സമുണ്ട് എന്നാണ് എന്റെ അന്നത്തെ നിഗമനം. കാരണം ഇത് നാസർ സൂചിപ്പിച്ചപോലെ ഇരന്നും കടം വാങ്ങിയും നിർവഹിക്കാൻ കൽപിക്കപ്പെട്ട ആരാധനയല്ല. അതുകൊണ്ട് അതിന് നിശ്ചയിച്ച പരിതികൾ പാലിക്കേണ്ടതുണ്ട്. ഇപ്പോൾ ഇത് എങ്ങനെ നടന്നുവെന്ന് ചോദിച്ചാൽ നടൻ സലീം കുമാർ ഒരാൾക്ക് ഹജ്ജിന് പോകാനുള്ള സംഖ്യ ഗവൺമെന്റിൽ അടക്കുകയും തെരഞ്ഞെടുക്കപ്പെട്ട 200 പേരിൽ ഏറ്റവും അർഹനെ കണ്ടത്തുകയുമായിരുന്നു. ഇവർ സ്വന്തം പണം ഉപയോഗിച്ച് ഹജ്ജിന് പോകാൻ തീരുമാനിച്ചവരാണ്. ഇവരിലൊരാളെ നടൻ നൽകിയ പണം നൽകി ഗവൺമെൻറ സഹായിക്കുന്നുവെന്ന് മാത്രം. അപ്രകാരം സ്വീകരിക്കുന്നതിൽ തടസ്സമൊന്നുമില്ല. അതാണ് ഇവിടെ സംഭവച്ചത്. വളരെ പ്രയാസപ്പെട്ടാണ ഇദ്ദേഹം ഹജ്ജിനുള്ള പണം കണ്ടെത്തിയത് എന്നതാണ് ഇദ്ദേഹത്ത തെരഞ്െടുക്കാനുള്ള കാരണം.
ഇതിലൊന്നും യുക്തിവാദികൾക്കും ഇസ്ലാം വിമർശകർക്കും തുള്ളിച്ചാടാൻ ഒന്നുമില്ല. അഥവാ അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അവരുടെ മനസ്സ് വളർന്നിട്ടില്ല എന്ന് മാത്രമേ അർഥമാക്കുന്നുള്ളൂ. ഫെയ്ക് മുഖം മൂടി വെച്ച് ഇത്തരം കാര്യം ചെയ്യുന്നതിന്റെ ഗുട്ടൻസ് അതാണ്.
24 minutes ago ·
((( ഒരു യഥാര്‍ത്ഥ മുസ്ലിം ഒരിക്കലും സലിംകുമാറിന്‍റെ ഈ ഓഫര്‍ സ്വീകരിക്കില്ലെന്നോ ,അതുകൊണ്ട് ഇത് നടക്കില്ലെന്നോ ഒക്കെ ഇവിടെ ആരോ പറയുന്നത് കേട്ടു )))
ചർച തുരട്ടേ ഓരോ ചർചയും ഇസ്ലാമിനെ ഭംഗിയായി ജനസമക്ഷം തുറന്നുകാണിക്കാനുള്ള അവസരമായി മാറുന്നു. ഇതിന് ഒന്നാമത് നന്ദി പറയേണ്ടത് ഇസ്ലാം വിമർശകരോട് തന്നെ.
2011, ജൂലൈ 17, ഞായറാഴ്‌ച
ഇസ്ലാമിന്റെ പ്രചാരത്തില്‍ വാളിന്റെ പങ്ക്. (3)
- Nisar Pallipuram@HASANUL BENNA താങ്കള്‍ നമ്മുടെ ഗ്രാമീണ ശൈലിയില്‍ ഇങ്ങിനെ വിട്ടോടാ......... എന്ന് വിളിച്ചുപരഞ്ഞപ്പോ എനിക്കോര്‍മ വന്നത് പണ്ട് വിഡ്ഢിയുമായ രാജാവ് റോഡിലൂടെ നക്നനായി എന്താണ് തന്റെ അവസ്ഥ എന്നറിയാതെ വലിയ അഹങ്കാരത്തില്‍ റോഡിലൂടെ നടന്നുനീങ്ങുബോ രോടരികില്‍നിന്നു ധൈര്യ സമേതം സത്യം വിളിച്ചുപറയാന്‍ തയ്യാറായ ആ പയ്യനെയാണ്. വിഷയം വായിച്ചു മനസ്സിലാക്കി യാഥാര്‍ത്യതോട് ഇങ്ങിനെയെങ്കിലും പ്രേതികരിച്ചല്ലോ ! മണ്ടാതിരിക്കുന്നതിനേക്കാള്
എത്രയോ ഭേതം !!! KEEP IT UP ....... 09 July at 18:50 · · 2 people - Naser Kpഞാന്‍ ആലോചിക്കുമ്പോള്‍ ലത്തീഫിനെ കുറ്റം പറയാന്‍ ഒരു മാര്‍ഗവും കാണുന്നില്ല. കാരണം ലത്തീഫിനെ സംപന്തിച്ചു ഇസ്ലാം മതമാണ്, രാഷ്ട്രീയമാണ്, ഭരണ വ്യവസ്ഥിതിയാണ്... ഈ വ്യവസ്ഥിതി അതിന്റെ എല്ലാ ഗ്രന്ഥ നിബന്ധമായ അര്‍ത്ഥത്തിലും നടപ്പാക്കെണ്ടാതാണ്... ആ ഗ്രന്ഥമാണ് ഖുറാന്‍..
ഇത്തരം ഒരു മത വീക്ഷണത്തില്‍ നിന്ന് കൊണ്ട് ഒരു ബഹുസ്വര സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചെയ്യേണ്ട മഖം മൂടുന്ന മാന്യ ഭാഷനതിനപ്പുരം ലത്തീഫിന്റെ ഇസ്ലാം ആന്തരികാര്‍ത്ഥത്തില്‍ വാള് കൊണ്ട് വെട്ടി പിടിച്ചു രാജ്യം ഉണ്ടാക്കുകയും, വാള് കൊണ്ട് തന്നെ അധികാരം നില നിര്‍ത്തുകയും, അതെ വാള് കൊണ്ട് തന്നെ ബഹുസ്വരതയുടെ എല്ലാ വിഭിന്ന സൌന്ധര്യങ്ങളെയും വെട്ടി ഒതുക്കുകയും ചെയ്യുന്നു.
ലത്തീഫ് തന്റെ കമന്റില്‍ പറഞ്ഞതിനെ വീണ്ടും സൂചിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം (.....ഫലമായി അതിന് കാരണമായ ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ പേരില്‍ നിര്‍ബാധം പ്രചരിക്കുന്നത് ഒരു കുറ്റമല്ല. ..by Latheef ) ഇവിടെ ലത്തീഫിനെ വാക്കുകളിലെ പിഴവുകളില്‍ തൂങ്ങിയുള്ള ഒന്നല്ല. അങ്ങനെ വാക്ക് പിഴക്കാന്‍ മാത്രം റുബീന അല്ല ലത്തീഫ്, എന്നാല്‍ വളരെ ചിന്തിച്ചു എഴുതിയ വാക്കുകളില്‍ നിര്‍ബന്ധിതമായ ഒരു കീഴടങ്ങലില്‍ ലത്തീഫ് ഊറ്റം കൊള്ളുന്നു. നിരബന്ധിതമായ ഒരു കീഴടങ്ങല്‍ എന്നത് കേവലം വാക്കര്ത്ഖ്‌തിലുള്ള ഒന്നല്ല, അത് ഒരു വ്യക്തിയുടെ ചിന്തയെ ഭയം കൊണ്ട് മൂടുകയും, അയാള്‍ക്ക് തനിക്കിഷ്ടമില്ലെങ്കില്‍ പോലും വിരുദ്ധ ആധാര്ഷത്തിനു മുന്‍പില്‍ സാഷ്ടാംഗം പ്രനമിക്കെണ്ടിയും വരുന്നു. ഇതൊരു ഭയത്തിന്റെ രാശ്രീയമാണ്. അതിനെ മൌദൂദി പ്രണയിക്കുന്നു, അത് തന്നെ ലത്തീഫും പകര്‍ത്തുന്നു...
തുടരും,...10 July at 08:56 · - Naser Kpഇനി മൌദൂദി പറയുന്നത് നോക്കുക... (വിഷയത്തില്‍ നിന്നും മാറി pokunnu... സാരമില്ല...)
"'എങ്കില്‍ യാതൊരു നിയമവാഴ്ചയുമില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച് അല്‍പനേരം ഒന്ന് സങ്കല്‍പിച്ചുനോക്കൂ." ഇതിനെ യുദ്ധ തന്ത്രമെന്ന വാക്കുപയോഗിക്കുന്നത് ഏറ്റവും മാന്യമാണ്. ഇറാക്കില്‍ ഒരു നിയമ വ്യവസ്ഥയും ഇല്ല, അവിടെ ആയുധങ്ങളുടെ കൂമ്പാരമാണ് എന്ന് ബുഷിന്റെ പ്രസ്താവന പോലെ ഒന്ന്. ഒരനു നിയമ വാഴചയും ഇല്ലാത്ത സ്ഥലത്തേക്ക് ഇസ്ലാം അതിന്റെ നിയമ പുസ്തകവുമായി കടന്നു വരികയും സമൂഹത്തെ ഒന്നടങ്കം അങ്ങ് മാറ്റി കലഞ്ഞെക്കും എന്നുമുള്ള ദ്വാനിയാണ്. ഇങ്ങനെ നിയമ വ്യവസ്ഥയെ നിരാകരിച്ച വല്ല സമൂഹവും ഉണ്ടെങ്കില്‍ അത് അറേബ്യന്‍ ഗോത്രങ്ങള്‍ ആയിരുന്നു കൂടുതലും, ആ സാമൂഹിക ചുറ്റുപാടിലേക്ക് ലോകത്തെ മുഴുവനും എല്ലാ കാലത്തേക്കും വെട്ടി മുറിച്ചു പാകപ്പെടുത്തുന്നത് തികഞ്ഞ വന്ജനയാണ്.
--
"ഓരോവ്യക്തിയും ധാര്‍മികപരിധിയുടെ ബന്ധനത്തില്‍നിന്ന് സ്വതന്ത്രരാണ്. കിട്ടുന്നതെന്തും കൊള്ളചെയ്യുന്നു. ശത്രുതയുള്ളവരെയെല്ലാം കൊലചെയ്യുന്നു.... എന്ത് ആവശ്യം നേരിട്ടാലും അത് കട്ടെടുക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്യുന്നു. മനസ്സില്‍ രൂപം കൊള്ളുന്ന എന്തഭിലാശവും ഏതുമാര്‍ഗമുപയോഗിച്ചും പൂര്‍ത്തീകരിക്കുന്നു. നിഷിദ്ധമെന്നോ അനുവദനീയമെന്നോ ഉള്ള യാതൊരു വിവേചനവും അവര്‍ക്കില്ല..."
ഇവിടെ ധാര്‍മിക പരിധിയും, നിയമ പരിധിയും മൌധൂധി കൂട്ടി കുഴക്കുന്നു. മനുഷ്യന്‍ അധിസ്ഥാന പരമായി നന്മയും തിന്മയും സമ്മേളിച്ച ഒന്നാണ്. അവന്‍ സാമൂഹികമായി കൂടുതല്‍ നന്മയുള്ളവനായി ജീവിച്ചു കാണിക്കാന്‍ ഇഷ്ടപ്പെടുന്നു ഒരു വ്യക്ത് ധാര്‍മിക പരിധിയുടെ ബന്ധനസ്തന്‍ എന്നത് പോലെതന്നെ അതിന്റെ ലങ്കകനും ആണ്. അവന്റെ ഉള്ളില്‍ ഉള്ള ധര്‍മ ബോധവും, അവന്റെ സാമൂഹിക ബോധവും, അവന്റെ ആവശ്യങ്ങളും തമ്മില്‍ ഉള്ള സങ്കര്‍ഷങ്ങള്‍ ആണ് തട്ടിപ്പറിയിലും കളവിലും എത്തുന്നത് എന്ന് സാമൂഹ്യ ശാസ്ത്രഞ്ഞര്‍ മനസ്സിലാക്കുന്നു.നിക്കി ദിയസിനെ പോലുള്ളവര്‍ ഈ മേഖലയില്‍ പഠനം നടത്തിയവരാണ്.
ഇത്തരം ഒരു ശാസ്ത്രീയമായി ചിട്ട പെടുത്തിയ സാമൂഹിക പഠനങ്ങളില്‍ നിന്നും ഉയിര്‍ കൊള്ളേണ്ട നിയമ വ്യവസ്ഥ നിശിതമായ മാറ്റി തിരുത്തലുകളോട് കൂടിയല്ലാതെ പ്രയോഗവല്കരണ തലങ്ങളിലേക്ക് കടക്കുകയെ ഇല്ല. അവ സാമൂഹിക മനശ്ശസ്ത്രഞ്ഞര്‍ തൊട്ടു, യുദ്ധ തന്ത്രക്ഞ്ഞന്മാര്‍ വരെ പരിശോധിച്ച ശേഷമാണ് പൊതു നിയമങ്ങളായി വരുന്നത്. അത്തരം ഒരവസ്തയല്ലാതെ, ആകാശത്തില്‍ നിന്നും കിട്ടിയ നിയമം പൊക്കി പിടിച്ചു ഇതില്‍ എല്ലാം ഉണ്ട്, ഇതല്ലാതെ മറ്റൊന്നും അനുസരിക്കരുത് എന്ന് പറയുന്നത് തികഞ്ഞ നീതി നിഷേധം എന്നതിലുപരി കൊടിയ മനുഷ്യത്വ വന്ജനയാണ് എന്ന് കൂടി പറയേണ്ടി വരും. ഇവിടെ അനുവധനീയതിന്റെ പരിതി നിരീക്ഷനങ്ങലോ, സാമൂഹിക ച്ചുട്ടുപാടുകാലോ അല്ല, മരിച്ചു വിശ്വാസം എന്നായതിനാല്‍ തന്നെ, അത് നടപ്പാക്കാന്‍ വാള്‍ വേണ്ടി വരികയും ചെയ്യും.
തുടരും...10 July at 09:27 · - Naser Kp".... കടമകളെയും ബാധ്യതകളെയും കുറിച്ച ചിന്തയേ അവര്‍ക്കില്ല..."
ഇത് ഇതു ഉട്ടോപ്യന്‍ ലോകത്തെ കുറിച്ചാണ് മൌധൂധി പറയുന്നത് എന്നെനിക്കു മനസ്സിലാവുന്നില്ല. ഒരു പക്ഷെ അറേബിയയിലെ ഗോത്ര വര്‍ഗത്തെ കുറിച്ചാണെങ്കില്‍ പോലും അതില്‍ ചരിത്ര സത്യം ഇല്ല. മനുഷ്യന്‍ അവന്റെ പുരോഗതിയുടെ ചരിത്രം തന്നെ വരച്ചിട്ടത് കടമകളുടെ ബാധ്യതകളുടെയും പൂര്തീകരനതിലൂടെയാണ്. "അവന്‍" എന്ന ഏക വചനത്തെ പൊതു മനുഷ്യ സമൂഹം എന്ന് ദ്യോതിപ്പിക്കുന്ന രീതിയില്‍ സാഹിബ് പ്രയോഗിചിട്ടുന്ടെങ്കില്‍ അത് അക്ഷന്തവ്യമായ ഒരു ചരിത്ര വഞ്ചന എന്നെ പറയാനാവൂ.
തുടന്നു,,,,
"പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്"
ഇതോടെ തന്നിലെ വാള്‍ മൌധൂതി പുറത്തെടുക്കുന്നു. സമൂഹം ഒന്നാകെ കൊള്ളയും കൊലയും നടക്കുകയും, നീതിയും നിയമവും ഇല്ലാതെ വരികയും ചെയ്യുന്ന ഒരു ഉട്ടോപ്യന്‍ ലോകത്തില്‍ നീതിയുടെ പൊന്‍ പുസ്തകവുമായി നന്മയുടെ പുലരിയിലേക്ക് മനുഷ്യരെ നയിക്കാന്‍ ഒരാള്‍ വരികയും ചെയ്‌താല്‍ അയാളെ സമൂഹം സ്വീകരിക്കുമോ എന്നാണു ചോദ്യം? ഇല്ല എന്ന് തന്നെ ആണ് ഉത്തരം എന്ന് സങ്കല്പിച്ചു കൊണ്ടാണ് ലേഖനം തുടരുന്നത്. എല്ലാവരും എല്ലാവരുടെതും കൊള്ള ചെയ്യുക എന്ന ഒരു ഭ്രാന്തന്‍ ലോകം ഉണ്ടാവില്ല., സമൂഹത്തില്‍ കുറച്ചു ആളുകള്‍ കൂടുതല്‍ ആളുകളുടെത് കൊള്ള ചെയ്യുക. അതിനു മാത്രമേ യുക്തി പരമായി സംഭവ്യത ഉള്ളൂ. കാരണം കൊള്ളയുടെ ഉദ്ദേശ്യം മുതലിന്റെ ഒരുക്കു കൂട്ടല്‍ ആണ്. അല്ലാതെ ആചാരമല്ല. ഒരു സമൂഹത്തില്‍ നൂറു പേര്‍ ആണെങ്കില്‍ ഈ നൂറു പേരും പരസ്പരം കൊള്ള ചെയ്യില്ല. അങ്ങിനെ വന്നാല്‍ അത് കൊല്ലയുമല്ല , തികഞ്ഞ സാമൂഹിക ബോധത്തോടെ വസ്തുക്കള്‍ എന്റേത് എന്നോ, നിന്റേതു എന്നോ ഉള്ള ചിന്തയില്ലാതെ ഉപയോഗിക്കുക എന്നുള്ളതാണ് (ഓഷോ ഇത്തരം ചില കാര്യങ്ങള്‍ വിഷധീകരിച്ചിട്ടുണ്ട് എന്നാണു എന്റെ ഓര്മ) . മാത്രവുമല്ല കൊള്ളയുടെ സാമ്പത്തിക ശാസ്ത്രം തന്നെ ഒരു ഭൂരിപക്ഷ കൊല്ല എന്ന സങ്കല്പത്തെ നിരാകരിക്കുന്നു. ഇത് ചിത്ര കഥകളിലെ പോലെ സുന്ദരിമാര്‍ മാത്രമുള്ള നഗരം പോലെ തികച്ചും അസംഭാവ്യം ആണ്. ഇങ്ങനെ അസംഭാവ്യം ആയ ഒരു സാമൂഹ്യ വ്യവസ്ഥിതിയിലാണ് തന്റെ വാള്‍ പ്രയോഗവുമായി മൌധൂധി കടന്നു വരുന്നത് (ഭാവിയിലെ ജമായത് പിള്ളേര്‍ക്ക് ഇങ്ങനെ സംഭവിക്കാത്ത ലോകത്ത് വാള്‍ പ്രയോഗിക്കാം എന്ന് മൌദൂദി പറഞ്ഞതിനാല്‍, വാള്‍ പ്രയോഗിക്കുന്നതിനെ മൌധൂധി എതിര്‍ക്കുകയാണ് എന്ന് പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു വാദിക്കാം)
അപ്പോള്‍ ജനങ്ങള്‍ ഒരു നിയമ വ്യവസ്ഥയെ കയ്യും നീട്ടി സ്വീകരിക്കുമോ എന്നാണു ചോദ്യം? ഇല്ല എന്നുതരവും വ്യങ്ങമായി തരുന്നു. അതായത് ജനങള്‍ക്ക് വേണ്ടാത്ത ഒരു സാമൂഹിക ചുറ്റുപാധിനെ വിപാടനം ചെയ്യാന്‍ ജനങ്ങള്‍ അനുവദിക്കില്ല എന്ന വരട്ടു തത്വവാധമാണ് മൌധൂടി ഉയര്‍ത്തുന്നത്..10 July at 09:48 · - Abdul Latheefഇസ്ലാം കേവലം ഒരു ആത്മീയ വ്യവസ്ഥ മാത്രമല്ല. ഒരു രാഷ്ട്രീയ വ്യവസ്ഥയും കൂടിയാണ് എന്നംഗീകരിക്കുന്നതോടെ തീരുന്ന പ്രശ്നമേ നാസറിനിപ്പോള്‍ ബാക്കിയുള്ളൂ.
ഞാന്‍ ഉദ്ധരിച്ച ഭാഗത്ത് നിന്നും നാസര്‍ തന്നെ മുന്‍ധാരണകളില്‍നിന്ന് കൊണ്ട് മൗദൂദിയെ അല്‍പം കൂടി വായിച്ചു. മൗദൂദിയെ താങ്കള്‍ ഒന്നുകൂടി വായിക്കുക. ഇപ്പോഴുള്ള താങ്കളുടെ വാക്കുകള്‍ അന്ധന് ആനയെ കണ്ടതിനെ ഓര്‍മിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
ഏത് വ്യവസ്ഥയിലും അക്രമികള്‍ സ്വമേധയാ അല്ല നിര്‍ബന്ധിതമായി തന്നെയാണ് വഴങ്ങുന്നത്. ഇല്ലായിരുന്നെങ്കില്‍ ഏത് രാജ്യത്തിനും ലക്ഷക്കണക്കിന് പട്ടാളത്തെയും പോലീസിനെയും തീറ്റിപ്പോറ്റേണ്ടി വരില്ലായിരുന്നുവെന്ന് ആര്‍ക്കാണ് അറിയാത്തത്. ആ കാര്യം തന്നെയാണ് മറ്റൊരു വിധത്തില്‍ മൗദൂദി പറയുന്നത്.
മൗദൂദി ഒരു വാളിന്റെ അല്ലെങ്കില്‍ അധികാരത്തിന്റെ വശം സൂചിപ്പിച്ചതുകൊണ്ട് ഭാവിയില്‍ ജമാഅത്തുകാരില്‍നിന്ന് എന്തെല്ലാമോ സംഭവിവിച്ചുപോകുമെന്ന് താങ്കള്‍ ബേജാറാകുന്നുവെങ്കില്‍ താങ്കളുടെ കാര്യത്തില്‍ ഇപ്പോള്‍ ഇവിടെ ഞാന്‍ നിസ്സഹായനാണ്. കാരണം നമ്മുടെ ചര്‍ച ഊന്നേണ്ടത്, ഇസ്ലാമിക പ്രചാരണത്തില്‍ വാളിന് വല്ല പങ്കുമുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു. വാളുകൊണ്ടാണ് ഇസ്ലാം പ്രചരിച്ചത് എന്നതിന് അനുകൂലമായ രൂപത്തില്‍ മൗദൂദി അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്ന പുസ്തകത്തില്‍ പറയുന്നുവെന്ന ആരോപണത്തിനാണ് ഇവിടെ ഞാന്‍ മറുപടി പറഞ്ഞത്. ബാക്കി കാര്യങ്ങള്‍ ഇവിടെ ചര്‍ച ചെയ്യേണ്ടതാണ് എന്ന് തോന്നുന്നില്ല. പൂസ്തകം വായിക്കാത്തവരും മുന്‍ധാരണകളില്‍ അഭിരമിക്കുന്നവരും മാത്രം നമ്മുടെ ചര്‍ചകളുടെ ഉന്നമാകാന്‍ പാടില്ല.
ചര്‍ച ഏറെക്കുറെ സമാപനത്തിലേക്കടുക്കുന്നതിന ്റെ സൂചനകള്‍ ലഭിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് ചര്‍ച നീങ്ങുക എന്നതാണ് അതിലൊന്ന്. അതിവിടെ സംഭവിച്ചിട്ടുണ്ട്. ദീര്‍ഘമായി താങ്കള്‍ ഉപന്യസിച്ചതിലൂടെ താങ്കളുടെ വാദം സ്ഥാപിച്ചെടുത്തുവെന്ന് താങ്കള്‍ക്ക് മനസ്സമാധാനം കൊള്ളാം എന്ന് മാത്രം. ഞാന്‍ വിശദീകരിച്ച ഭാഗത്ത് നിന്ന് ചിലവരികളെടുത്ത് ഉദ്ധരിക്കുമ്പോള്‍ എനിക്ക് അതിനു പരിഹാരമായി ചെയ്യാനുള്ളത് വീണ്ടും ഞാന്‍ പറഞ്ഞത് മുഴുവന്‍ റി പേസ്റ്റ് ചെയ്യുക എന്നതാണ്. അറ്റമില്ലാത്ത അത്തരം ഒരു പ്രവര്‍ത്തനത്തിന് മുതിരുന്ന പക്ഷം അത് നമ്മുടെ രണ്ടുകൂട്ടരുടെയും സമയം വെറുതെ കളയലാകും.
മുക്കാല്‍ സെഞ‌്ചുറി കടന്ന ഈ സംവാദം ഇനിയും നീട്ടുന്നതിലര്‍ഥമില്ല. അഥവാ താങ്കള്‍ ഈ വിഷയത്തില്‍ പറഞ്ഞുതീര്‍ന്നിട്ടില്ലെങ്ക ില്‍. എന്താണ് ഇനിയും അവശേഷിക്കുന്ന താങ്കളുടെ പരാതി എന്ന് വ്യക്തമായി പറയുക. മൗദൂദിയോ ജമാഅത്തോ ആയി മാത്രം ബന്ധപ്പെട്ടതാണെങ്കില്‍ ആ ഗ്രൂപില്‍ അത് നല്‍കുക. ഇവിടെ ഇപ്പോള്‍ ഏറെക്കുറെ താങ്കള്‍ക്ക് പറയാനുള്ളതും എനിക്ക് പറായനുള്ളതും പറഞ്ഞുകഴിഞ്ഞു. ഈ ചര്‍ച എന്റെ ബ്ലോഗിലും നല്‍കിയിട്ടുണ്ട്. യുക്തിവാദികള്‍ പൊതുവെ നല്‍കാറുള്ള ഈ ഉദ്ധരണി വിശദീകരിക്കാന്‍ സജീവമായി പങ്കെടുത്തതില്‍ താങ്കള്‍ക്കുള്ള നന്ദി അറിയിക്കുന്നു. 10 July at 10:26 · · 1 person - Abdul Latheefഒരു അവിസ്വാസിക്ക് ഒരു വിശ്വാസിയുടെ ഒരോ വരിയും വാക്കും എതിര്‍ക്കപ്പെടേണ്ടതായി വന്നേക്കാം. നാസര്‍ ഇതിനകം അദ്ദേഹത്തിന്റെ ആരോപണമെന്താണ് എന്ന കാര്യം തന്നെ മറന്നുപോയി എന്ന് തോന്നുന്നു.
നാം ഇത്രയും ചര്‍ച ചെയ്തല്ലോ. മൗദൂദി ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചതാണ് എന്ന ഇസ്ലാം വിമര്‍ശനത്തെ അനുകൂലിക്കുന്നുവെന്നോ അതല്ല പ്രതികൂലിക്കുന്നുവെന്നോ, എന്താണ് താങ്കള്‍ മനസ്സിലാക്കിയത്. അത് പറഞ്ഞിട്ട് ബാക്കി തുടരൂ.
ഇനി അതും കഴിഞ്ഞ്. ആളുകളുടെ വാക്കുകള്‍ വിട്ടേക്കുക. ഇസ്ലാം ലോകത്ത് ഇത് വരെ പ്രചരിച്ചതും ഇപ്പോഴും ഏറ്റവും പ്രചാരമുള്ള മതമായി തുടരുന്നതിന്റെയും പിന്നില്‍ വാളിന്റെ പങ്ക് താങ്കള്‍ തെളിയിക്കുക. അല്ലാതെ ഈ വിഷത്തില്‍ താങ്കള്‍ക്ക് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കാലത്തോളം ഇവിടെ അത് തുടരുമെന്ന് തീരുമാനിക്കേണ്ടതില്ല. ഇത് കഴിഞ്ഞാല്‍ പ്രസക്തമായ മറ്റുവിഷയത്തിലേക്ക് കടക്കാല്ലോ.10 July at 23:09 · - Naser Kpലത്തീഫ് ആണ് ചര്‍ച്ചയുടെ ഗതി മാറ്റാനായി മറ്റു വിഷയങ്ങള്‍ കൂടി ചര്‍ച്ചയില്‍ തിരുകി കയറ്റിയത്. സംശയമുള്ളവര്‍ക്ക് ഈ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഇതെല്ലാം. എന്റെ ആരോപണങ്ങള്‍ ഞാന്‍ മറന്നു പോയി എന്നാ ലത്തീഫിന്റെ വാദം ഞാന്‍ അദ്ധേഹത്തിന്റെ ആഗ്രഹം എന്നാ മാന്യമായ പ്രയോഗതാല്‍ ആധരിക്കട്ടെ. ഇസ്ലാം അതിന്റെ പ്രചാരണത്തിന് വാല്‍ തലപ്പിന്റെ ശൌര്യം തന്നെയാനുപയോഗിച്ചത്. ഇസ്ലാം അതിന്റെ സാമ്രാജ്യങ്ങള്‍ വെട്ടി പിടിച്ചതും വാല് കൊണ്ട് തന്നെ. ഈ കാര്യം താങ്കളും അന്ഗീകരിച്ചതില്‍ എനിക്ക് നന്ദിയുണ്ട്. അല്ലെങ്കില്‍ ഞാന്‍ ഉന്നയിച്ച ആരോപണത്തിന് മറ്റു ലോക കാര്യങ്ങള്‍ പറഞ്ഞു സമയം നഷ്ടപെടുതുകയില്ലയിരുന്നു.
"പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്"
ഇതാണ് താങ്കള്‍ തന്നെ ക്വാട്ട് ചെയ്ത മൌധൂതി വചനം. ഇവിടെ ഉപദേശ നിര്‍ദേശങ്ങളും ന്യായ പ്രമാണങ്ങളും അല്ലാത്ത ഒരു ശക്തി എന്നത് കൊണ്ട് എന്താണെന്ന് മനസ്സിലാക്കാന്‍ അല്പം വിവേകം മതി. താങ്കള്‍ അതുപയോഗിക്കും എന്ന പ്രതീക്ഷയോടെ. താങ്കള്‍ക്കു സല്‍ബുദ്ധി വരട്ടെ എന്ന ആഗ്രഹത്തോടെ....11 July at 02:32 · · 1 person - Abdul Latheef ഇസ്ലാം കേവലം ചിലവിശ്വാസാചാരങ്ങളുടെ മതമല്ലെന്നും രാഷ്ട്രീയമുള്‍പ്പെടെയുള്ള സമഗ്രജീവിത ദര്‍ശനമാണെന്നും അംഗീകരിക്കാന്‍ താങ്കളുടെ മനസ്സ് പാകപ്പെടുന്ന്ത വരെ നിങ്ങള്‍ അബദ്ധങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. മേല്‍പറഞ്ഞ ഉദ്ധരണി താങ്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്.11 July at 14:04 · · 1 person
- Biju Chandran ഈ ചര്‍ച്ച വീക്ഷിച്ച നിഷ്പക്ഷമതികള്‍ക്കൊക്കെ കാര്യം മനസ്സിലായിട്ടുണ്ടാവും. കാര്യങ്ങള്‍ വളച്ചൊടിക്കാനും സങ്കീര്‍ണ്ണ മാക്കാനുമുള്ള ലത്തീഫിന്റെ " കഴിവ് " അപാരം. നാസറിന്റെ ഉദ്യമത്തിന് ഒരു സല്യൂട്ട് .11 July at 16:52 · · 1 person
- Sayoob Vc ഈ ചര്‍ച്ച വീക്ഷിച്ച എല്ലാവര്ക്കും മനസ്സിലായത് കൃതിമമായി 'തെളിവുകള്‍' ഉണ്ടാക്കിയ നാസറിനെ കയ്യോടെ പിടികൂടാനുള്ള ലത്തീഫിന്റെ കഴിവ് ആണ്...!!!11 July at 16:57 ·
- Naser KpAbdul Latheef ഇസ്ലാം കേവലം ചിലവിശ്വാസാചാരങ്ങളുടെ മതമല്ലെന്നും രാഷ്ട്രീയമുള്‍പ്പെടെയുള്ള സമഗ്രജീവിത ദര്‍ശനമാണെന്നും അംഗീകരിക്കാന്‍ താങ്കളുടെ മനസ്സ് പാകപ്പെടുന്ന്ത വരെ നിങ്ങള്‍ അബദ്ധങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. മേല്‍പറഞ്ഞ ഉദ്ധരണി താങ്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്.****////////
ഇസ്ലാം എന്നാല്‍ അറേബ്യന്‍ ഗോത്ര നീതിയുടെ പുനരാവിഷ്കാരമാണ് എന്ന് മനസ്സിലാക്കാത്തിടത്തോളം താങ്കള്‍ ഈ തമോഗര്‍ത്തത്തില്‍ തന്നെയാവും. ചിന്തിക്കുക എന്നത് പോയിട്ട് ചിന്തിക്കാനോ എന്ന് വരെ ചിന്തിക്കാന്‍ പോലും താങ്കള്‍ ആശക്തനായിരിക്കും വിധം മതം താങ്കളുടെ യുക്തി ചിന്തയെ ഭക്തിയുടെ മൂക്ക് കയര്‍ കൊണ്ട് ബന്ധിക്കും. ഒരു പക്ഷെ നബിയുടെ കാലത്തെ അവസ്ഥ തന്നെ. നബി പുതിയ ഒരാശം പറഞ്ഞപ്പോള്‍ പലരും അതിനെ എതിര്‍ത്ത്. ഞങ്ങള്‍ ഞങ്ങളുടെ പിതാ മഹാന്മാരുടെ മാര്‍ഗം മാത്രമേ പിന്‍ പറ്റൂ എന്നവര്‍ പറയുന്നു. ഇത്തരക്കാര്‍ക്കാന് നാശം എന്ന് ഖുറാനും, ഹദീസും പല വട്ടം പറഞ്ഞതാണ്. താങ്കള്‍ക്കു നാശം സംഭവിക്കാതിരിക്കട്ടെ. ചിന്തിക്കാന്‍ താങ്കളുടെ അള്ളാഹു താങ്കള്‍ക്കു തുണയെകട്ടെ.11 July at 17:03 · - Naser KpSayoob Vc ഈ ചര്‍ച്ച വീക്ഷിച്ച എല്ലാവര്ക്കും മനസ്സിലായത് കൃതിമമായി 'തെളിവുകള്‍' ഉണ്ടാക്കിയ നാസറിനെ കയ്യോടെ പിടികൂടാനുള്ള ലത്തീഫിന്റെ കഴിവ് ആണ്...!!!******/////
"പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്"
ലത്തീഫ് ഉദ്ധരിച്ച ഈ ഭാഗം സയൂബിന്റെ കഴുത്തില്‍ ഒരു ഹാരമായി ചാര്തട്ടെ. ഇടയ്ക്കു ചിന്തിക്കുമ്പോള്‍ ഇത് പ്രയോജനപ്പെട്ടേക്കും.11 July at 17:06 · - Nisar Pallipuram ഇങ്ങിനെ ഇസ്ലാമിക ചിന്തക്കും നവോഥാനത്തിനും നല്‍കിയ മികച്ച സംഭാവനകളെ പരികണിച്ചു 1978 ലെ പ്രഥമ അന്താരാഷ്‌ട്ര ഫൈസല്‍ അവാര്‍ഡ് മൌദൂദിക്ക് ലഭിച്ചു.......12 July at 02:30 ·
- Nisar Pallipuram "അല ജിഹാദ് ഫില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തെകുറിച്ച് മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്‌ബാല്‍ ഇങ്ങിനെ വാഴ്ത്തുന്നു :-- ഇസ്ലാമിന്റെ ജിഹാദ് സിദ്ധാന്തവും യുദ്ധ - സമാധാന നിയമങ്ങളും പ്രതിപാദിക്കുന്ന ഒരുത്തമ കൃതിയാണിത്. ഈ കൃതി വായിക്കുവാന്‍ ഓരോ മനുഷ്യനോടും ഞാന്‍ ശുപാര്‍ശ ചെയ്യുന്നു!!!12 July at 02:59 ·
- Ea Jabbar അഹമ്മദിയ്യാ മുസ്ലിങ്ങള്‍ക്കെതിരെ കൂട്ടക്കൊലയും വംശനാശവും നടത്തിയ കേസില്‍ മൌദൂദിക്കു വധശിക്ഷ വിധിച്ചിരുന്നു.. !12 July at 07:31 ·
- Riyas Kodinhi ജബ്ബാര്‍ വിഷയം മാറ്റുന്നു. ഈ പുതിയ വിഷയവും പല തവണ ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്തതാണ്. മറ്റൊരു യുക്തിവാദ സുഹൃത്തിന്‍റെ ബ്ലോഗില്‍ തന്നെ അത് വായിക്കാം.
http://nurungerikal.blogspot.com/2010/09/blog-post_1 8.html 12 July at 09:17 · · 1 person - Favas Kv Ea Jabbarഎന്തു വിണ്ടിത്തം ആണ് താങ്കള്‍ ഈ പറയുനത്. പച്ച കള്ളമാണ് താങ്കള്‍ ഇവിടെ പറഞ്ഞത് സയ്യിദ് മൗദൂദി സാഹിബ് അങ്ങനെ ഒരു പ്രവര്‍ത്തി ചെയ്തിട്ട് വരെ ഇല്ല പിന്നെ വധശിക്ഷക്ക് വിധിച്ചത് അതിനാണ് എന്ന്‍താങ്കളോട് ആരാണ് പറഞ്ഞത്. കഷ്ട്ടം താങ്കളുടെ നിലപാടുകളെ കുറിചാലോചിക്കുമ്പോള്‍ എന്താ പറയ "I pity about u ".12 July at 09:41 ·
- Abdul Latheefഈ ചർച തുടരേണ്ടതില്ല. ഇവിടെ ഈ പോസ്റ്റ് അനുവദിച്ചത് തന്നെ വളരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം കൃത്രിമമായി പടച്ചുണ്ടാക്കിയ ഒരു ഉദ്ധരണി വെച്ച് ഒരു ഇസ്ലാമിക പണ്ധിതനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തന്റെ ഇസ്ലാം വിമർശനത്തിന് ശക്തികൂട്ടാനുള്ള ശ്രമം കണ്ടതുകൊണ്ടാണ്. അത് ഇവിടെ തുറന്ന് കാട്ടേണ്ടതുണ്ടായിരുന്നു. തുടക്കത്തില് തന്നെ ആ കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. മൗദൂദിയെക്കുറിച്ചുള്ള ചർച ചെയ്യാനായി മാത്രം ഒട്ടേറെ ഗ്രൂപുകൾ ഉണ്ടായിരിക്കെ ഇവിടെയും അത് ആവശ്യമില്ല. ഈ വിഷയത്തിൽ ഏറെക്കുറെ പറയാൻ എല്ലാവർക്കും അവസരം ലഭിച്ചിട്ടുണ്ട്. നന്നായി തന്നെ പറഞ്ഞിട്ടുമുണ്ട്. ഇനി വിലയിരുത്തേണ്ടത് വായനക്കാരാണ്. ഇതെല്ലാം വായിച്ചതിന് ശേഷം ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്ന് ആരെങ്കിലും മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കിക്കൊള്ളട്ടേ. അതല്ല ഈ കര്യത്തിൽ യുക്തിവാദികൾ ചില ഒളിച്ചുകളി നടത്തുന്നുണ്ട് എന്ന എന്റെ അഭിപ്രായം പരിഗണിക്കുന്നവർ ഇതിലെ വായനക്കൊപ്പം നിഷ്പക്ഷമായ ചരിത്ര പഠനം നടത്തുകയും മൗദൂദി അതിനെ അനുകൂലിക്കുന്നുണ്ടോ എന്നറിയാൻ പരാമർശിക്കപ്പെട്ട് പുസ്തകം വായിക്കുകയും ചെയ്യട്ടേ.12 July at 09:49 · · 3 people
- Nisar Pallipuramവാദിയെ പ്രേതിയാക്കുകയോ ? മൌദൂദിയുടെ ആയുധം പേനയായിരുന്നു ഉറങ്ങുന്നവരെ വിളിച്ചുനര്‍താനും ആക്രെമികളുടെ ഉറക്കം കേടുതാനുമുള്ള കഴിവ് ആ പേനക്കുണ്ടായിരുന്നു. ശരിയാണ് അന്ന് ഖാടിയാനി വിരുദ്ധ പ്രക്ഷോഭം കൊടുബിരിക്കൊണ്ടു. പക്ഷെ പാക് വിദേശ മന്ത്രിയുടെ അനുയായികളായ ഖാദിയാനികലായിരുന്നു സുരക്ഷാ സേനയിലെ സ്വാദീനമുപയോഗിച്ചു സമാധാന പരമായി സമരം നടത്തുന്നവരെ നേരിടുകയും നൂറുകണക്കിനാളുകളെ കൊലപ്പെടുത്തുകയും ചെയ്തത്. തീര്‍ന്നില്ല ഖാടിയാനിസത്തെ കുറിച്ച് മൌദൂദി എഴുതിയ കൃതി പ്രേകൊപനപരമാണ് എന്ന് പറഞ്ഞു മൌദൂദിയെയും അറസ്റ്റ് ചെയ്തു. (ഖാടിയാനികളുടെ ഭരണ സ്വാധീനം) ഈജിപ്തിലും , തുക്കിയിലും , ഇന്ത്യനേഷ്യയിലും ഒക്കെ നടക്കുന്നപോലെ പേരിനൊരു വിചാരണ നടത്തി സൈനികകോടതി വധശിക്ഷ വിധിച്ചു. നീതി കേടിനെതിരെ ലോകം അടങ്ങിയിരിക്കുമോ.... ലോകത്തുള്ള പണ്ഡിത പ്രേതാനികള്‍ , പ്രസ്ഥാനങ്ങള്‍ , പത്രങ്ങള്‍ , എലാം പ്രസ്തുത വിധിക്കെതിരെ രംഗത്തുവന്നു. ഈജിപ്തിലെ അല അഹ്രാം പത്രം എഴുതി ... ലോകത്തിലെ ഉന്നതനായ പണ്ഡിതനാണ് മൌദൂദി ,അദ്ധേഹത്തെ വധ ശിക്ഷക്ക് വിധിച്ചത് ലോക രാഷ്ട്രങ്ങള്‍ പകിസ്ഥാനോടുള്ള ബന്ധ വിച്ചേദത്തിന് തന്നെ കാരണമായേക്കും. ലോകം മൌദൂദിയെ ഇങ്ങിനെ വീക്ഷിക്കുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു .12 July at 09:53 · · 1 person
- Anwar Km ഇ. എ ജബ്ബാര്<<<<<<<<<<<<<<<<<<<
<അഹമ്മദിയ്യാ മുസ്ലിങ്ങള്‍ക്കെതിരെ കൂട്ടക്കൊലയും വംശനാശവും നടത്തിയ കേസില്‍ മൌദൂദിക്കു വധശിക്ഷ വിധിച്ചിരുന്നു.. ! >>>>>>>>>>>>>>>>മൌദൂദിക്ക് വധ ശിക്ഷ വിധിച്ചത് കൂട കൊലനടതിയതിനലാണോ? ആ വിധിയുടെ പകര്‍പ്പ് ഇല്ലെങ്കിലും ഏതെങ്കിലും വസ്തു നിഷ്ടമായ ഖുഒറെ എങ്ങിലും തരുമോ ജമാത് തിരഞ്ഞെടുപ്പിനിരങ്ങിയപ്പോള ്‍ മര്കിസ്ടുകര്‍ പടച്ച തെളിവല്ലാതെ മറ്റേതെങ്കിലും പ്ലീസ് 12 July at 11:28 · - Abdul Latheef ഈ വിഷയം വളരെ സുദീർഘമായി ചർച ചെയ്തതാണ്. ഈ ഗ്രൂപിൽ അത്തരം ഭാഗത്തേക്ക് ചർച കൊണ്ടുപോകരുതെന്നാണ് ഞാനുദ്ദേശിച്ചത്. ജബ്ബാറുന്നയിച്ച് ആരോപണത്തിന് വസ്തുനിഷ്ഠമായ മറുപടി റിയാസ് കൊടിഞ്ഞി നൽകിയ ലിങ്കിലുണ്ട്. ഇത്രയും വിശദമായി ആ വിഷയം എവിടെയും ചർച്ച ചെയ്തതായി കണ്ടിട്ടില്ല. ആവശ്യമായ റെഫറന്സോടെ നല്കപ്പെട്ട ആ സംവാദത്തിൽ തോറ്റിട്ടില്ല എന്ന് സ്ഥാപിക്കാനുള്ള യുക്തിവാദികളുടെ ശ്രമം വരികൾക്കിടയിൽ കാണാം.12 July at 11:36 · · 3 people
- Abdul Latheefമറുപടി പറയാനാകാത്ത ഒരു വിഷയമായതുകൊണ്ടല്ല ഇവിടെ സ്റ്റോപ്പ് ചെയ്യുന്നതെന്ന് ചുരുക്കം. അങ്ങനെ വരുത്തിതീർക്കാനുള്ള ശ്രമം ഇനിയും കാണും. ഇവിടെ നൽകപ്പെട്ട പോസ്റ്റിൽ ആവശ്യമായ ചർച്ച വന്നിട്ടുണ്ട്. കൂടുതൽ സംസാരിക്കുന്നത് വിഷയത്തിന് പുറത്തായിരിക്കും. അതുകൊണ്ട് പ്രസക്തമായ ഇതര പോസ്റ്റുകളെ അവഗണിക്കുന്നതരത്തിൽ ഇവിടെ ഇനിയാരും കമന്റുകയില്ല എന്ന് ശുഭാപ്തി പ്രകടിപ്പിച്ചുകൊള്ളട്ടേ...
ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്നഭിപ്രായമുള്ളവർ വ്യക്തമായ സാക്ഷ്യത്തോടെ പോസ്റ്റായി നൽകുന്ന പക്ഷം ഇനിയും ചർച്ച ചെയ്യാവുന്നതാണ്.12 July at 11:42 · · 3 people - Naser Kp അതുകൊണ്ട് പ്രസക്തമായ ഇതര പോസ്റ്റുകളെ അവഗണിക്കുന്നതരത്തിൽ ഇവിടെ ഇനിയാരും കമന്റുകയില്ല എന്ന് ശുഭാപ്തി പ്രകടിപ്പിച്ചുകൊള്ളട്ടേ...
-- ആയതിനാല്‍ സി. പി. എസ. യു. വിന്റെ കേന്ത്രീക്ര്‍ത്ത നിലപാടിനെതിരായി ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല എന്ന് ധരിക്കട്ടെ. - ക്രൂഷ്ചേവ്
നന്ദി ലത്തീഫ്, പ്രതികരിക്കുന്നെ ഇല്ല.22 minutes ago · · 1 person - Abdul Latheef ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്നഭിപ്രായമുള്ളവർ വ്യക്തമായ സാക്ഷ്യത്തോടെ പോസ്റ്റായി നൽകുന്ന പക്ഷം ഇനിയും ചർച്ച ചെയ്യാവുന്നതാണ്.5 minutes ago ·