2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

പുത്രഭാര്യയെ പ്രവാചകന്‍ മോഹിച്ചുവോ ?

ഇതൊരു പഴയ ബ്ലോഗ് പോസ്റ്റാണ് (03/02/2010 3:36 PM) എന്നാല്‍ ഇയ്യിടെ ഒരു ഡി.വൈ.എഫ് ഐ പ്രദേശിക നേതാവിന്റെ പ്രസംഗത്തില്‍ ഈ വിഷയം വരികയും, പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പു പറയേണ്ടിവരികയും ചെയ്ത സന്ദര്‍ഭത്തില്‍ ഇത് റിപോസ്റ്റ് ചെയ്യുകയാണ്.
--------------------------

ഇതിന് നല്‍കിയ തലക്കെട്ട് അല്‍പം പ്രകോപനപരമാണ് എന്നറിയാം. എന്റെ ഇസ്‌ലാം വിശ്വാസികളായ സഹോദരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന പ്രയോഗം. പക്ഷെ ഈ ഒരു ധാരണയാണ് യുക്തിവാദി ബ്ലോഗുകളെ ഇസ്‌ലാം പഠനത്തിന് അവലംബിച്ച അന്യമതസഹോദരങ്ങളുടെ മനസ്സിലുള്ളത് എന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അത്തരമൊരാളുടെ അഭിപ്രായം കാണുക:


'നബി എന്തു ചെയ്തു? വളര്‍ത്തുമകന്റെ ഭാര്യയായിരുന്നവളേ പോലും സ്വന്തം ഭാര്യയാക്കിയില്ലേ? അതിനു എന്തു ന്യായീകരണമാണ് പറയാനുള്ളത്. അതില്‍ ഒരു തെറ്റു പോലും കാണാന്‍ നബിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ അതു ബാക്കിയുള്ളവരുടെ കുഴപ്പമല്ല. ബഹുഭാര്യാത്ത്വം ഒരു തെറ്റായി കാണുന്നില്ല. പക്ഷേ മറ്റുള്ളവരുടെ ഭാര്യയെ മോഹിക്കുക എന്നു പറഞ്ഞാല്‍ മോശയ്ക്ക് കൊടുത്തിട്ടൂള്ള 10 പ്രമാണങ്ങളില്‍ ഒന്നിന്റെ ലംഘനമാണ്.

എന്തുകൊണ്ട് നബിയെ ഞാന്‍ പ്രവാചകനായി അംഗീകരിക്കുന്നില്ല എന്നതിന്റെ ഒരു കാരണം ഇതാണ്. അത് ചര്‍ച്ച ചെയ്യാന്‍ ഇവിടുത്ത വിഷയമല്ല.

ഇത്രയും മനസ്സിലാകിയത് ജബ്ബാര്‍ മാഷിന്റേയോ മറ്റാരുടേയോ ബ്ലോഗിലൂടെയാണ്. നിങ്ങളിലൂടെ അതിന്റെ സത്യാവസ്ഥ മനസ്സിലാകിയാല്‍ കൊള്ളാം എന്നുണ്ട്.ഒരു ബ്ലോഗ് എഴുതൂ... ഇതിന്റെ ന്യായാ‍ന്യായങ്ങളെ കുറിച്ച്.'

സാജന്‍  നല്‍കിയ കമന്റിന്റെ ഒരു ഭാഗമാണിത്. പ്രവാചകന്‍ തന്റെ വളര്‍ത്തുമകന്റെ ഭാര്യയെ വിവാഹം കഴിച്ചിട്ടും മുസ്‌ലിംകള്‍ക്ക് അതില്‍ തെറ്റുകാണാന്‍ കഴിയാത്തതെന്ത്?. ദാവീദ് ചെയ്ത തെറ്റ് പോലെയല്ലേ ഇതും. അന്യന്റെ ഭാര്യയെ മോഹിക്കുക എന്ന് പറഞ്ഞാല്‍ ദൈവം മോശക്ക് നല്‍കിയിട്ടുള്ള 10 പ്രമാണങ്ങളിലൊന്നിന്റെ വ്യക്തമായ ലംഘനമാണ്. എന്നിരിക്കെ ഇതെല്ലാം ചെയ്ത ഒരാളെ എങ്ങനെ പ്രവാചകനെന്ന് പറയും. എന്നാണ് ക്രിസ്തുമത വിശ്വാസിയായി അറിയപ്പെടുന്ന സാജന്റെ സംശയങ്ങള്‍. മാത്രമല്ല അദ്ദേഹം മുഹമ്മദ് നബിയെ പ്രവാചകനായി കാണാത്തതിനുള്ള ഒരു കാരണവും പ്രസ്തുത സംഭവമാണ്. 

ഇവിടെ മുസ്‌ലിംകള്‍ക്ക് ചിലത് വേറെ പറയാനുണ്ട്. എന്റെ സഹബ്ലോഗര്‍മാരിലാരെങ്കിലും ഈ വിഷയം പറഞ്ഞത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇതുകൊണ്ട് മുഹമ്മദ് നബിയുടെ പ്രവാചകത്വം ബോധ്യപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്തുകൊണ്ട് ഇത് മുസ്‌ലിംകള്‍ ഒരു തെറ്റായി കാണുന്നില്ല എന്നെങ്കിലും ഏറ്റവും കുറഞ്ഞത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഈ ബ്ലോഗിലൂടെ സാധിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ വളര്‍ത്തു പുത്രനായിരുന്നു സൈദ് ബ്‌നു ഹാരിസ. കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് അദ്ദേഹത്തിന്റെ പിതാവ്.  നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി. പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും. ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു. അന്നത്തെ അറബികളുടെ വിശ്വാസപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്ന് അദ്ദേഹം അറിയപ്പെട്ടു. പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു. നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നബിയുടെ പിതൃസഹോദരിയുടെ പുത്രിയെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ നബി തീരുമാനിച്ചു. സൈനബ് ഉന്നത കുലത്തില്‍ പെട്ടവളായിരുന്നു. എന്നാല്‍ ഇസ്‌ലാമില്‍ വിവാഹബന്ധങ്ങള്‍ക്കും മറ്റും ഇത് പരിഗണനീയമായ കാര്യമല്ല. അത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കുക പ്രവാചകന്റെ ഉദ്ദേശ്യം കൂടി ഈ വിവാഹത്തിലുണ്ടായിരുന്നു. സൈദ് മുമ്പ് അടിമയായിരുന്നുവല്ലോ.


പ്രവാചകന്റെ ഉപദേശപ്രകാരം വിവാഹം നടന്നെങ്കിലും. സൈനബിന്റെ മനസ്സില്‍ മായാതെ നിന്ന ആ കുലീന നാട്യം അവരുടെ വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കി. സൈദ് തന്നെ ഇങ്ങോട്ട് വന്ന് പ്രവാചകനോട് വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. പ്രവാചകന്‍ അദ്ദേഹത്തെ ഉപദേശിച്ച് തിരിച്ചയച്ചു. പക്ഷെ ബന്ധം വീണ്ടും കൂടുതല്‍ ശിഥിലമായി. വിവാഹ ശേഷം ഒരു വര്‍ഷവും ഏതാനും മാസങ്ങളും അവസാനിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിവാഹമോചനത്തോളമെത്തി. സൈദ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അവളെ വിവാഹം ചെയ്യണമെന്ന് ദൈവകല്‍പനയുണ്ടായിരുന്നു. പക്ഷെ ഇത് പ്രവാചകന് വളരെയധികം പ്രയാസകരമായി തോന്നി. ജനങ്ങള്‍ തന്റെ പുത്രന്റെ ഭാര്യയെ വിവാഹം കഴിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ടാണ് പല പ്രവാശ്യം സൈദിനെ അനുനയിപ്പിച്ച് അയച്ചത്. പക്ഷെ ദൈവിക തീരുമാനമനുസരിച്ച് വിവാഹമോചനം നടക്കുകയും പ്രവാചകല്‍ സൈനബയെ വിവാഹം കഴിക്കുകയും ചെയ്തു.

പ്രവാചകന്‍മാരുടെ ദൗത്യം മനുഷ്യര്‍ക്ക് ദൈവിക സന്ദേശം പഠിപ്പിക്കുകയും അവരുടെ തെറ്റായ ധാരണകള്‍ തിരുത്തുകയും ചെയ്യുക എന്നതാണ്. ജനങ്ങളുടെ അവിടെ നിലനിന്ന ധാരണ ശരിയായിരുന്നില്ല. ദത്തുപുത്രന്‍മാര്‍ യഥാര്‍ഥ പുത്രന്മാരല്ല. അവരുടെ അവകാശങ്ങളും അധികാരങ്ങളും ഒരിക്കലും സമമല്ല. മാത്രമല്ല പ്രവാചകന്റെ കാര്യത്തില്‍ അത്തരമൊരു ചിന്താഗതി വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കും. അതിനാല്‍ ദത്തുസന്തതികളുടെ കാര്യത്തില്‍ അറബികളില്‍ പ്രചരിച്ചിരുന്ന അനാചാരങ്ങള്‍ തകര്‍ക്കാന്‍ അല്ലാഹുവിന്റെ ദൂതനിലൂടെ തന്നെ ശ്രമിച്ചു. അല്ലാതെ പ്രവാചക പത്‌നിമാരില്‍ ഒരാളെക്കൂടി ചേര്‍ക്കുക എന്നതായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. മറ്റുമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാഹങ്ങള്‍ അനവദനീയം മാത്രമായിരുന്നുവെങ്കിലും നബിയെ സംബന്ധിച്ച് ഇത് അല്ലാഹു ചുമത്തിയ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നു. ദൈവതീരുമാനമനുസരിക്കാന്‍ പ്രവാചകന്‍മാര്‍ ബാധ്യസ്ഥരാണ് ലോകം മുഴുവന്‍ അതിനെ എതിര്‍ത്താലും ശരി. ഇതാണ് വളര്‍ത്തു പുത്രന്റെ ഭാര്യയെ പ്രവാചകന്‍ വിവാഹം ചെയ്യാനുണ്ടായ സന്ദര്‍ഭം.

പ്രവാചകന് എതാണ് 58 വയസ് പ്രായമാകുമ്പോള്‍ സംഭവിച്ച ഇക്കാര്യത്തിലെ വസ്തുതകളാണ് നാം കണ്ടത്.  പ്രവാചകനെ കേവല മനുഷ്യനായി കാണുകയും അവിടുന്നങ്ങോട്ട് പ്രവാചകനെ കിട്ടുന്ന അവസരം മുതലെടുത്ത് അവമതിക്കാന്‍ അവസരം കാത്ത് കഴിയുകയും ചെയ്യുന്ന പ്രവാചകന്റെ ശത്രുക്കള്‍ ഈ അവസരം പ്രവാചകന്റെ കാലത്ത് തന്നെ മുതലെടുത്തിട്ടുണ്ട്. അത് ഇന്നും തുടര്‍ന്ന് പോരുന്നു. വളര്‍ത്തുപുത്രനായ സൈദിന്റെ ഭാര്യയെ വിവാഹമോചന ശേഷം മുഹമ്മദ് നബി വിവാഹം കഴിച്ചു എന്നത് മാത്രമാണ് ഇതിലെ വസ്തുത. ശേഷമുള്ളത് ഭാവനാ വിലാസമാണ്. അതെന്തൊക്കെയാണെന്ന് പരിശോധിക്കാം ചരിത്രവും ബുദ്ധിയും അതിനെ എത്രമാത്രം പിന്തുണക്കുമെന്നും.
'ഒരു ദിവസം ദത്തുപുത്രനായ സൈദിന്റെ വീട്ടിനടുത്തുകൂടി മുഹമ്മദ് കടന്നു പോകാനിടയായി സൈദ് വീട്ടിലുണ്ടായിരുന്നില്ല. സൈനബാണ് അദ്ദേഹത്തിന് ആഥിത്യമരുളിയത് സൈനബിന്റെ വസ്ത്രങ്ങള്‍ സുതാര്യമായിരുന്നു അവയിലൂടെ പ്രകടമായ സൗന്ദര്യം മുഹമ്മദിനെ വല്ലാതെ ആകര്‍ഷിച്ചു...' തുടങ്ങി പ്രവാചകന്റെ വിവാഹത്തിലെത്തിനില്‍ക്കുന്ന ഒന്നാതരം പൈങ്കിളി വര്‍ണന ഓറിയന്റലിസ്റ്റുകളും ക്രൈസ്തവ പുരോഹിതരും നല്‍കിയതായി മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ എന്ന ഈജിപ്ഷ്യന്‍ ചരിത്രപണ്ഡിതന്‍ തന്റെ ഹയാത്തുമുഹമ്മദ് എന്ന ചരിത്രഗ്രന്ഥത്തില്‍ പറയുന്നു. ഇതിന്റെ തനിയാവര്‍ത്തനമാണ് യുക്തിവാദികള്‍ എന്ന് പറയപ്പെടുന്നവരുടെ ബ്ലോഗില്‍ അലയടിക്കുന്നത്. ഇത്തരം ഭാവനാ വിലാസങ്ങള്‍ ചമക്കുമ്പോള്‍ അവര്‍ മറന്നുപോകുന്ന യാഥാര്‍ഥ്യങ്ങളുണ്ട്. മുഹമ്മദ് നബിയുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ് അവള്‍ വളര്‍ന്നത് അവരുടെ ബാല്യ-ശൈശവ -യുവത്വ ദശകളെല്ലാം നേരിട്ടുകണ്ടതാണദ്ദേഹം. ദത്തുപുത്രനായ സൈദിന് വേണ്ടി അവരെ വിവാഹന്വേഷണം നടത്തിയതും മുഹമ്മദ് നബി തന്നെയാണ്. എന്നിരിക്കെ വിവാഹം ശേഷം വാതില്‍ തുറന്നപ്പോള്‍ കണ്ട സൗന്ദര്യത്തില്‍ മയങ്ങി പോയി, എന്ന ഭാവനാസൗധം തകരാന്‍ ഈ ചരിത്രവസ്തുത മാത്രം മതി.  പര്‍ദ്ദനിര്‍ബന്ധമല്ലാതിരുന്ന അക്കാലത്ത് വിവാഹത്തിന് മുമ്പും ശേഷവും പ്രവാചകന് സൈനബിന്റെ സൗന്ദര്യത്തെക്കുറിച്ചറിയാമായിരുന്നു. അതിനാല്‍ വിവാഹത്തിന് ശേഷം ഒരവിചാരിത അവസരത്തില്‍ കണ്ടപ്പോള്‍ തോന്നിയ മോഹമാണ് വിവാഹത്തില്‍ കലാശിച്ചതെന്ന് പറയുന്നത് എത്രമാത്രം അസംബന്ധം. പ്രവാചകന്‍ സൈനബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അതിന് ദത്തുപുത്രന് വിവാഹം കഴിച്ച് ഒരു വര്‍ഷത്തിലധികം കഴിയാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. മാത്രമല്ല ആ വിവാഹത്തിന് സൈനബിനും അവരുടെ ബന്ധുക്കള്‍ക്കും നൂറ് വട്ടം സമ്മതവുമായിരുന്നു.
 
ഇനി പറയൂ, ഇതും ബൈബിളില്‍ പരാമര്‍ശിച്ച ദാവീദിന്റെ സംഭവവും താരതമ്യമര്‍ഹിക്കുന്നുണ്ടോ. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണോ മോശക്ക് നല്‍കിയ 10 പ്രമാണങ്ങളില്‍ നല്‍കിയ അന്യന്റെ ഭാര്യയെ മോഹിക്കരുതെന്ന കല്‍പനയും.
ഞാനൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്; പ്രവാചകനെ ആക്ഷേപിക്കാനായി ഉദ്ധരിക്കുന്ന സംഭവങ്ങളില്‍ പോലും ഖുര്‍ആനിന്റെ ദിവ്യത്വത്തെ മനസ്സിലാക്കാനാവശ്യമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പരിഹാസസാധ്യതയും ആക്ഷേപ സാധ്യതയും ഉള്ള ഇക്കാര്യം അദ്ദേഹം ഉള്‍പ്പെടുത്തുമായിരുന്നോ?.

കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടേ, ചില പൌരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ കെട്ടുകഥകള്‍ തങ്ങളുടെ വ്യഖ്യാനഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിനെയാണ് ഇക്കൂട്ടര്‍ തെളിവായി എടുത്ത് കാണിക്കുന്നത്. ആരോപണം കൊഴുപ്പിക്കാന്‍ അല്‍പം കൂട്ടിചേര്‍ക്കലുകള്‍ വീണ്ടും വിമര്‍ശകര്‍ നടത്തും. പക്ഷെ സമാന്യയുക്തിക്ക് പോലും ആ കഥ വഴങ്ങില്ല എന്ന് അവ വായിച്ചാല്‍ തന്നെ ബോധ്യമാകും.

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

മാധവിക്കുട്ടി മതം മാറിയത് നോബല്‍സമ്മാനം കിട്ടാന്‍ ?


മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ച് കമലാ സുരയ്യ ആയതിന്റെ പുതിയ കാരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലീലാമേനോന്‍ ചില കാരണങ്ങള്‍ പറഞ്ഞിരുന്നു. അന്ന് എഴുതിവെച്ച ഒരു പോസ്റ്റ് പുതിയ കണ്ടെത്തിലിന്റെ വെളിച്ചത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്, ടി. പത്മനാഭന്‍ അവര്‍കളാണ്. ഒരു കാരണം പുന്നയൂര്‍കുളത്തെ ആഢ്യമാരോടുള്ള എതിര്‍പ്പാണെങ്കില്‍ രണ്ടാമത്തെ കാരണമായി അദ്ദേഹം കാണുന്നത്, ഇസ്ലാം സ്വീകരിച്ച് അറബ് ലോകത്തിന്റെ പിന്തുണയോടെ നോബല്‍ സമ്മാനം നേടിയെടുക്കാമെന്ന മോഹമാണത്രെ. രണ്ടാമത് പറഞ്ഞ കാരണം, പ്രത്യക്ഷത്തില്‍ തന്നെ അല്‍പം തമാശയായി എന്ന് പറയാതെ വയ്യ. പൊതുവെ കരുതപ്പെടുന്നത്  നോബല്‍ സമ്മാനവും ചില പാശ്ചാത്യന്‍ ശക്തികളുടെ ചൊല്‍പടിക്ക് വിധേയമാണ് എന്നാണ്. യാഥാര്‍ഥ്യം എന്ത് എന്നത് ഇവിടെ ചര്‍ച ചെയ്യുന്നില്ല. ജൂതലോബിക്ക്  (ലോക ജനസംഖ്യയില്‍ കേവലം 0.2 ശതമാനം മാത്രമുള്ള ജൂതന്മാരാണ് ഇതുവരെ വിതരണം ചെയ്ത നോബല്‍ സമ്മാനത്തിന്റെ 22 ശതമാനം കരസ്ഥമാക്കിയത് എന്ന വസ്തുതവെച്ച്) ആ വിഷയത്തില്‍ സ്വാധീനമുണ്ട് എന്ന വാദവും നിലവിലുണ്ടെങ്കിലും  ഇന്നേവരെ അറബികള്‍ക്കോ മുസ്ലിംകള്‍ക്കോ ഇക്കാര്യത്തില്‍ പങ്കൊന്നുമില്ല എന്ന് പൊതുവെ ധരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ അധിക്രമം നടത്തിയവര്‍ക്കാണല്ലോ മിക്കവാറും സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാറുള്ളത്.

വിഷയം അതല്ല. എന്തുകൊണ്ടാണ് മരിച്ച് വര്‍ഷങ്ങള്‍ ആയെങ്കിലും അവരുടെ ഇസ്ലാമതാശ്ലേഷണത്തിന് വിവിധ കാരണങ്ങള്‍ കണ്ടെത്തുന്നത് എന്ന ചോദ്യമാണ്. ആരാണ് ഈ അന്വേഷണം നടത്തുന്നത് എന്നന്വേഷിച്ചാല്‍ തന്നെ അതിനുള്ള ഏകദേശ ധാരണ ലഭിക്കും. ഇസ്ലാമിന്റെ മേന്മകൊണ്ടൊന്നുമല്ല അവര്‍ ഇസ്ലാം സ്വീകരിച്ചത് എന്ന് വരുത്തണം അത്ര തന്നെ. ആളുകള്‍ ഏത് കാരണത്താല്‍ ഇസ്ലാം സ്വീകരിച്ചാലും അവരുടെ ഭാവിഭാഗധേയം ഇഹത്തിലും പരത്തിലും നിര്‍ണയിക്കപ്പെടുന്നത് ഇസ്ലാം സ്വീകരണത്തിന് ശേഷം അവര്‍ എങ്ങനെ അതിനെ ഉള്‍കൊള്ളുകയും ആചരിക്കുകയും ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. എത്രയോ ആളുകളുണ്ട് പേരില്‍ മാറ്റം വരികയും പിന്നീട് പഴയ ജീവിതം തന്നെ തുടരുകയും ചെയ്യുന്നവര്‍. എന്നാല്‍ ഇത്തരക്കാര്‍ എത്ര പ്രസിദ്ധരായിരുന്നാലും അതാരും പിന്നീട് വിഷയമാക്കാറില്ല. എന്നാല്‍ കമലാ സുരയ്യ പൂര്‍ണമായും മാറുന്നതാണ് നാം കണ്ടത്. അവരുടെ ജീവിതത്തെയും മനോഭാവത്തെയും വേഷത്തെയുമൊക്കെ അത് സ്വാധീനിച്ചു. 

നാം പിന്നീട് കണ്ടത് ഇങ്ങനെ ഇവര്‍ പറയുന്ന കാരണങ്ങളൊന്നും യാഥാര്‍ഥ്യമായിട്ടില്ല എന്നതാണ്. സമദാനി വിവാഹവാഗ്ദാനം നല്‍കിയതുകൊണ്ടാണ് മാധവിക്കുട്ടി മതം മാറിയത് എന്നായിരുന്നു, കഴിഞ്ഞ വര്‍ഷം ശ്രീമതി ലീലാമേനോന്‍ പറഞ്ഞതെങ്കില്‍ ഈ വര്‍ഷത്തെ കണ്ടുപിടുത്തം അവര്‍ നോബല്‍ സമ്മാനം ആഗ്രഹിച്ചാണ് മതം മാറിയത് എന്നാണ്. എങ്കില്‍ ജീവിതാന്ത്യത്തിലെങ്കിലും ഈ കൊടും ചതിയുടെ പേരില്‍ അവര്‍ക്ക് സ്വമതത്തിലേക്ക് തിരിച്ചു പോയിക്കൂടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.

ഇപ്രകാരം കാരണങ്ങള്‍ കണ്ടെത്തുന്നവര്‍ തന്നെ ഒരു കാര്യം സമ്മതിക്കാന്‍ നിര്‍ബന്ധിതരാണ്. പ്രേരകം എന്തായാലും കമലാ സുരയ്യ മരിക്കുന്നത് വരെ പൂര്‍വമതത്തിലേക്ക് തിരിച്ചുപോയിട്ടില്ല എന്നതാണ്. മറിച്ച് അവര്‍ ആ മാറ്റം അവര്‍ നന്നായി ആസ്വദിക്കുകയായിരുന്നു.

ഇനി പറയാന്‍ പോകുന്ന ഭാഗം 2013 ജൂണില്‍ എഴുതിവെച്ചതും ഇതുവരെ പബ്ലിഷ്  ചെയ്യാത്തതുമായ ബ്ലോഗ് പോസ്റ്റാണ്. അത്  ചേര്‍ക്കാന്‍ കാരണമുണ്ട്. അതില്‍ ഒരു സുഹൃത്ത് കമലാ സുരയ്യക്ക് നോബല്‍ സമ്മാനം ലഭിക്കാതെ വന്നത് തന്നെ ഇസ്ലാം സ്വീകരിച്ചതുകൊണ്ടാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്.  അത് ഇപ്പോഴത്തെ കണ്ടെത്തിലിന് വിരുദ്ധമാണ്. നോബല്‍ സമ്മാനം കിട്ടാനായിരുന്നെങ്കില്‍ ഏറ്റവും നല്ല മാര്‍ഗം ഇസ്ലാമിനെ രണ്ട് തെറിപറഞ്ഞുകൊണ്ട് പുസ്തകം രചിക്കുകയാണ് എന്ന് വരെ കരുതുന്നവരാണ് മുസ്ലിംകളില്‍ ചിലര്‍.

-------------------------------------

കമലാ സുരയ്യയെക്കുറിച്ച് നേരത്തെ എഴുതിയ പോസ്റ്റിന് ഒരു തുടര്‍ച്ച ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ വള്ളിക്കുന്നിന്റെ ബ്ലോഗിലെ ചില കമന്റുകള്‍ കണ്ടപ്പോള്‍ കുറച്ചുകൂടി എഴുതണമെന്ന് തോന്നി. ഒരു വ്യക്തിയുടെ മതമാറ്റത്തില്‍ വ്യക്തിപരമായി ദുഖിക്കുകയോ സന്തോഷിക്കുകയോ ചെയ്യേണ്ട ആവശ്യം മറ്റുള്ളവര്‍ക്ക് ഇല്ല. ലീലാ മേനോന്‍റെ ആരോപണത്തിലെ ഏറ്റവും ഗുരുതരമായ ഭാഗം. കമലാ ദാസിന് ആരോടെങ്കിലും പ്രേമമുണ്ടായിരുന്നുവെന്നതോ  ആ വ്യക്തിയുമായി അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നതോ അല്ല, മറിച്ച് അവര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും അത് മൂത്ത പുത്രന്‍ മുടക്കി എന്നും പറയുന്ന  വരികളാണ്. നേരത്തെ ഞാന്‍ മറുപടി പറഞ്ഞതും അതേ ആരോപണത്തിന്റെ പൊള്ളത്തരം തുറന്ന് കാണിക്കുന്നതിന് വേണ്ടിയാണ്. താഴെകാണുന്ന കമന്റ് എന്റെ ആശങ്കക്ക് അടിവരയിടുന്നു..

---------------------------------
ലീല മേനോന്റെ വെളിപ്പെടുത്തല്‍ വായിച്ചു .

പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ജീവിതത്തെ ആസ്വദിച്ച ഒരു അസാധാരണ സ്ത്രീ ആണ് അവരെന്നു അറിയാം. അതുകൊണ്ട് അവരുടെ തീരുമാനങ്ങളും അസാധാരണം തന്നെ. അവര്‍ മതം മാറി എന്ന് കേട്ടപ്പോള്‍ ഒരല്‍പം പോലും അത്ഭുതമോ മറ്റേതെങ്കിലും വികാരങ്ങളോ തോന്നിയിരുന്നില്ല. സമദാനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ നാട്ടുകാര്‍ക്ക് എന്ത് ? എനിക്ക് ഒന്നുമില്ല.! അതവരുടെ തീരുമാനവും സ്വാതന്ത്ര്യവും..ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ മാധവിക്കുട്ടി തന്നെ.

പിന്നെ ആകെ ഉണ്ടായ ഒരു തിരിച്ചറിവ് ( ലീലാ മേനോന്റെ എഴുത്തില്‍ നിന്ന് ) ഇതാണ് : മാധവിക്കുട്ടിയുടെ മകന്‍ മോനു നാലപ്പാട്‌ ആണും പെണ്ണും കെട്ട ഒരു അസത്ത് ആയിരുന്നു.

( സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. )
-----------------------------------------

ഇതിന്റെ നിജസ്ഥിതി വ്യക്കമാക്കാന്‍ കമലാ സുരയ്യ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ അവര്‍ എഴുതിയത് നമ്മുടെ മുന്നിലുണ്ട് ഈ ആരോപണത്തിലെ അവരുടെ പുത്രനും ഇവിടെയുണ്ട്. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സംസാരം ലീലാമേനോന്‍റെ ലേഖനം പുറത്ത് വരുന്നതിന് മുമ്പ് ഉണ്ടായതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ ഇതുമായ ബന്ധപ്പെട്ട പരാമര്‍ശം ഉണ്ടാവുകയില്ല. ഇപ്പോള്‍ ആരോപണത്തിന്റെ സത്യതക്ക് തെളിവായി ഉന്നയിക്കുന്നത് ബന്ധപ്പെട്ട വ്യക്തി പ്രതികരിക്കുന്നില്ലല്ലോ കേസ് കൊടുക്കുന്നില്ലല്ലോ എന്നൊക്കെയാണ്. അദ്ദേഹം അങ്ങനെ ഭയപ്പെടുത്തിയിരുന്നോ ഇല്ലയോ എന്ന കാര്യം പിന്നേക്ക് വീടാം എന്നാല്‍ അവരുടെ എഴുത്തിലെ വരികളില്‍ (ഇസ്ലാമില്‍ എത്തിപ്പെട്ടത് ഏത് രൂപത്തിലൂടെയാണെങ്കിലും) അവരതില്‍ സമാധാനം കൊള്ളുന്നതും ആത്മാര്‍ഥമായി വിശ്വസിക്കുന്നതുമാണ് കാണാന്‍ കഴിയുന്നത്. അവര്‍ ഇസ്ലാമില്‍നിന്ന് നേടിയതെന്ത് എന്ന് അതില്‍ വ്യക്തമായി പറയുന്നു. അവരുടെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതുന്നത് കാണുക..

'ഞങ്ങള്‍ വരും വര്‍ഷത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുവാന്‍ ഒരുങ്ങുകയാണ്. എല്ലാ മാസത്തിലും ആദ്യ ഞായറാഴ്ച എട്ടുമണിമുതല്‍ ഒന്നുവരെ ദരിദ്രരായ രോഗികളെ വിദഗ്ദരായ ഡോക്മര്‍മാര്‍ പരിശോധിക്കുകയും അവര്‍ക്കായി മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ദരിദ്രര്‍ വേണ്ടപ്പെട്ടവരായി മാറിയത് ഞാന്‍ ഇസ്ലാമിനെപ്പറ്റി പഠിച്ചപ്പോള്‍ മാത്രമാണ്. മുമ്പോക്കെ അവര്‍ മറ്റൊരു ഗ്രഹത്തില്‍ വസിക്കുന്നവരായിരുന്നു. അടുത്തുകൂടെ നടക്കുമ്പോഴും എല്ലാ അര്‍ഥത്തിലും അദൃശ്യര്‍, അപ്രധാനികള്‍, അവരുടെ മുഖങ്ങള്‍ നിറം മങ്ങിയ ഭൂപടങ്ങളായി ഞാന്‍ കണക്കാക്കി. എന്തുകൊണ്ടാണ് നിറം മങ്ങല്‍ സംഭവിച്ചത് എന്ന് ഞാന്‍ ചിന്തിച്ചതേയില്ല. പട്ടിണിയും തളര്‍ചയും കടബാധ്യതയും ഭയവും സ്ഥിരമായി അനുഭവിക്കുന്ന ഹതഭാഗ്യരുടെ ജീവ ചരിത്രങ്ങള്‍ എഴുതുവാന്‍ ഞന്‍ മിനക്കെട്ടതുമില്ല.  പ്രേമമെന്ന സ്വാര്‍ഥവികാരം എന്നെ അത്രകണ്ട് ബന്ധനസ്ഥയാക്കിയിരുന്നു. മറ്റുള്ളവരുടെ ഇതര വ്യഥകള്‍ എന്നെ അലട്ടിയില്ല. എന്റെ ശരീരം യാഥാര്‍ഥ ജീവിതത്തിലേക്കുള്ളത് പ്രയാണത്തിനുമുമ്പില്‍ ഒരു കടമ്പയായി. ഏറ്റവും നിര്‍ണായകമായ കടമ്പ.'

എന്റെ രണ്ടാമത്തെ മകന്‍ ഇന്നലെ പറഞ്ഞു. അമ്മ സ്വതന്ത്രയാണ്.  സ്വാതന്ത്ര്യം ഒരു നേട്ടമാണെന്ന് ഞാന്‍ പെട്ടെന്ന് മനസ്സിലാക്കി. സ്വതന്ത്ര്യം ഒരാഭാവമാണെന്ന് തോന്നിയിരുന്ന നാളുകള്‍ വിസ്മരിക്കപ്പെട്ടു. എന്റെ മുന്നില്‍ പുണ്യം ചെയ്യുവാനുള്ള സ്വാതന്ത്ര്യം കടല്‍പോലെ പരന്നു കിടക്കുന്നു.  ഈ സ്വാതന്ത്ര്യത്തിന് സീമകളില്ല. ഇതിന് കാലാവധിയില്ല. എനിക്ക് മേല്‍ ആരും ഉടമസ്ഥാവകാശം ഇനിമേല്‍ സ്ഥാപിക്കുകയില്ല. ദൈവമാണ് എന്റെ ഉടമ. അവന്‍ എന്നില്‍ സ്പന്ദനങ്ങള്‍ ഉണര്‍ത്തുന്നു. മറ്റൊരാള്‍ക്കും അതിനുള്ള കഴിവില്ല. (ജീവിതം കൊണ്ട് ഇത്രമാത്രം, പേജ്. 20,21)

സ്വാതന്ത്ര്യം എന്നുമെന്നും എന്റെ മതമായിരുന്നില്ലേ. ഇനി ആരും എന്ന വേദനിപ്പിക്കുകയില്ല എന്ന ബോധം എനിക്ക് വന്നുകഴിഞ്ഞു. പേരില്ലാത്ത ഭാഷകളില്‍ ഞാന്‍ എന്റെ ജീവന്റെ ജീവനോട് സംസാരിക്കുന്നു. അനേകം ജിഹ്വകളാല്‍ ഞാന്‍ അവനോട് രക്ഷക്കായി യാചിക്കുന്നു. തെറ്റിദ്ധാരണയുടെ മുള്‍പടര്‍പ്പുകളില്‍ അടിതെറ്റിവീഴുവാന്‍ ഞാന്‍ ഇനിയൊരിക്കലും തയ്യാറാവില്ല. ഭക്തി മൂര്‍ചയുള്ള ഒരായുധമല്ല. അതിന് ശത്രുതാബോധമില്ല. അത് ദാഹം ശമിപ്പിക്കുന്ന പുണ്യതീര്‍ഥം മാത്രം. ഭക്തിയെന്ന ശിരോവസ്ത്രം ഞാന്‍ ധരിക്കുന്നു. അതിന്റെ ഭാരത്താല്‍ എന്റെ ശിരസ്സ് താഴുന്നുവെന്ന് എനിക്കറിയാം. ഇനി ഈ ജീവിതം അവസാനിക്കുന്നത് വരെ എന്റെ ശിരസ്സ് താഴുന്നു തന്നെ കാണപ്പെടട്ടേ.. (പേജ് 21)

അടുത്ത അധ്യയം അവര്‍ തുടങ്ങുന്നതിങ്ങനെ...

'നിലാവിന്റെ അലങ്കാരങ്ങള്‍ മാത്രം ശരീരത്തിലണിഞ്ഞ് ചഞ്ചലനയനങ്ങളോടെ ഈ വഴിയെ കടുന്നുപോവുന്നവള്‍ ആരാണ്?.

അവള്‍ക്ക് സ്വന്തമായി ഒരു പേരില്ലേ ?

ദൈവത്തെ പ്രേമഭാജനമായി അംഗീകരിച്ചവര്‍ നടന്ന ദുര്‍ഘടന പാതയാണ് ഈ മലഞ്ചെരുവില്‍ രണ്ടായി പിളരുന്നത്. ഒരു നിമിഷത്തിന് നടത്തം നിര്‍ത്തി ഇടത്തോട്ടും വലത്തോട്ടും നോക്കാത്ത പഥികരില്ല. സ്വര്‍ഗമോ നരകമോ തന്റെ ലക്ഷ്യമെന്ന് തീരുമാനിക്കുന്നത് ആ അവസാനകാത്തില്‍ മനുഷ്യന്‍ തന്നെയാണ്. പച്ചഗേറ്റിലൂടെ നിസ്സങ്കോചം പുറത്തുവന്ന വിദേശയാത്രക്കാരന്‍റെ പെട്ടിയില്‍ നികുതി അടക്കേണ്ട സ്വത്തുക്കള്‍ ഉണ്ടാവുകയില്ല. പാപത്തിന് നികുതിയുണ്ടെന്ന് അറിയാത്തവര്‍ ആരാണ്.'  (പേജ്. 23)

കഥയിലും നോവലിലുമൊന്നും വലിയ താല്‍പര്യമില്ലാത്ത മതമീംമാംസയില്‍ താല്‍പര്യമുള്ളവരെ പോലും അവരെ സ്നേഹിക്കുന്നവരാക്കിയത് ഇസ്ലാം ആശ്ലേഷത്തിന് ശേഷം അവര്‍ എഴുതിയ ആഴമുള്ള ഇതുപോലെത്തെ വരികളാണ്. (അവര്‍ അവരുടെ ജീവിതയാത്രയില്‍ അല്‍പ സമയം നിന്നു ഇടതും വലതും നോക്കി. സ്വര്‍ഗത്തെ അവര്‍ സ്വയം തെരഞ്ഞെടുത്തു. നികുതി അടക്കേണ്ട സ്വത്തുക്കള്‍ക്ക് നികുതി അടച്ചു. പച്ച ഗേറ്റിലൂടെ തന്നെ അവര്‍ ധൈര്യപൂര്‍വം പ്രവേശിച്ചു.)  അതില്‍ എന്തിന് അവരെ ഇങ്ങനെ പരിഹസിക്കണം. ബ്ലോഗ് കമന്റില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞു.

'കമല ദാസ് എന്നത് സ്വന്തം പേരിന്റെ കൂടെ ഭര്‍ത്താവായിരുന്ന ദാസിന്റെ പേരും കൂടിച്ചേര്‍ത്ത് പറഞ്ഞിരുന്നതാണ്. മതം മാറിയപ്പോള്‍ ഭര്‍ത്താവിന്റെ പേരു പോലും അവര്‍ ഉപേക്ഷിച്ചു. അത് മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ വേണ്ടി ആയിരുന്നു.

വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലും  പൊതു ജീവിതത്തിലും അര്‍ജ്ജവം വളരെ കുറഞ്ഞ ഒരു വ്യക്തി ആയിരുന്നു മാധവിക്കുട്ടി. എന്റെ കഥ എന്ന പുസ്തകം എഴുതിയപ്പോള്‍ അത് ആത്മകഥയാണെന്നു പറഞ്ഞു. സ്വന്തം ഭര്‍ത്താവിനും കുടുംബത്തിനും  വേദനയും നാണക്കേടും  ഉണ്ടാക്കുന്ന പലതും അതിലുണ്ടായപ്പോള്‍ കുടുംബത്തിലും പ്രശ്നമായി. അപ്പോള്‍  അതില്‍ പലതും ഭാവന ആയിരുന്നു എന്ന് മാറ്റി പറഞ്ഞു. ഒരെഴുത്തുകാരിയുടെ സത്യ സന്ധത അല്ല അതിലുള്ളത്.

മതം മാറി മുസ്ലിമായതുകൊണ്ട് കാരകുന്നിനേപ്പോലുള്ള മുസ്ലിങ്ങള്‍ അവരുടെ വക്കാലത്തേറ്റെടുക്കുന്നു. അല്ലെങ്കില്‍ ഒരു മുസ്ലിമും അവരേപ്പറ്റി ഒരു നല്ലവാക്കും പറയില്ല.

സാമാന്യം ഭേദപ്പെട്ട കഥകളും കവിതകളും അവര്‍ സാഹിത്യത്തിനു സംഭാവന ചെയ്തു. അതുകൊണ്ട് നോബല്‍ പുരസ്കാരത്തിനു വരെ ശുപാര്‍ശ ചെയ്യപ്പെട്ടു. പക്ഷെ ഇസ്ലാമില്‍ ചേര്‍ന്നതോടെ അവരുടെ സാഹിത്യ ജീവിതം  അവസാനിച്ചു. സര്‍ഗ്ഗ ശേഷിയും വറ്റി വരണ്ടു. എന്താണതിന്റെ കാരണമെന്ന് ഏതെങ്കിലും കുഴലൂത്തുകാര്‍ക്ക് ഒന്ന് വിശദീകരിക്കാമോ?'

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെ ഒരു കഥാകാരിയെന്ന നിലക്ക് അവര്‍ പലതും എഴുതിയിട്ടുണ്ട്. അതൊക്കെ സത്യമാകണമെന്നില്ല. എല്ലാ കഥയെഴുത്തുകാരും തങ്ങളെ പറ്റിപറയുന്നത് പൂര്‍ണമായ സത്യമാകണമെന്ന് വാശിപിടിക്കാനാവില്ല. അന്നവര്‍ അവരുടെ കഥയുടെയും കവിതയുടെയും നോവലിന്റെയും വായനക്കാരെയാണ് ലക്ഷ്യം വെച്ചത്, അവര്‍ തന്നെ പിന്നീട് പറഞ്ഞ പോലെ കാശാണ് ഉദ്ദേശിച്ചത്. സ്വാഭാവികമായും മറ്റുള്ളവര്‍ ഇതിന്റെ പേരില്‍ അവരെ ബുദ്ധിമുട്ടിച്ചപ്പോള്‍  ആ ഭാവനകള്‍ സത്യമല്ല എന്ന് തുറന്ന് പറഞ്ഞത് ഭീരുത്വം കാരണമാണ് എന്ന് വിധിക്കുന്നത് ശരിയല്ല. ഇതേക്കുറിച്ച് അവര്‍ മുസ്ലിമായ ശേഷം എഴുതിയതെന്തെന്ന് കാണുക.

'എന്റെ വാക്കുകള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കുത്തിമുറിവേല്‍പ്പിക്കുന്നുവെന്ന് ചില വായനക്കാര്‍ എന്റെ സെക്രട്ടറിയോട് ആവലാതിപ്പെട്ടുവത്രേ. അവരെ മനസ്സില്‍ കണ്ടുകൊണ്ടല്ല ഞാന്‍ ഉപന്യാസങ്ങളും കവിതകളും എഴുതിയത്. അവരുടെ ശങ്കാകുലമായ മനസ്സുകളുടെ ചെളിക്കുണ്ടില്‍ ഇനിയൊരിക്കലും ഞാന്‍ കാല്‍ താഴ്തുകയില്ല.  ആ വഴിയേ ഞാന്‍ ഇനി ഒരിക്കലും യാത്ര ചെയ്യുകയില്ല. എനിക്ക് ജീര്‍ണത മടുത്തുകഴിഞ്ഞു. തേജസിലേക്കുള്ള പ്രയാണം ആരും കാണുന്നില്ലേ. ഇനി എന്റെ വാസസ്ഥലം അവന്റെ ഉള്ളിലാണ്. അവന്റെ വാസസ്ഥലം എന്റെയുള്ളിലും. ഞാന്‍ അവനാകുന്ന ഖനിയില്‍ വിളഞ്ഞ സ്വര്‍ണം ശേഖരിക്കുന്നു. എന്റെ ശരീരം ഇന്ന് പാഴ്വസ്തുവാണ്. ഇനി സ്വര്‍ണം വിളയാത്ത ഖനി. അവന്റെ മുന്നില്‍ കൈകൂപ്പുന്നത് എന്റെ ആത്മാവ് മാത്രമാണ്. എന്റെ രക്തധമനികള്‍ വഹിക്കുന്ന നൌകകളില്‍ കൊയ്തെടുത്ത കതിര്‍കുലകള്‍ പോലെ ചൈതന്യം നിറക്കുന്നത് അവനാണ്. അവന്‍ എന്റെ മേല്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചുകഴിഞ്ഞു. ഇതാണോ ഭക്തിയെന്ന പ്രക്രിയ ?. ഇതാണോ പൂര്‍ണമായ കീഴടങ്ങല്‍ ?.' (പേജ്. 30)

എങ്ങനെയാണ് ഒരാള്‍ പൂര്‍ണനായ മുസ്ലിമാക്കുന്നത് (അഥവാ ദൈവത്തിന് മുന്നില്‍ സര്‍വസ്വവും അര്‍പിച്ച് കീഴടങ്ങുന്നത്) എന്ന് അനുഭവിച്ചറിയുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുകയാണ് കമലാ സുരയ്യ. ഇത്രയും സുന്ദരമായ സത്യസന്ധമായ വിധത്തില്‍ ഇസ്ലാം സ്വീകരിച്ചവര്‍ അത്യപൂര്‍വമാണ്. ഈ അനുഭവത്തെ ഇത്ര മനോഹരമായി വര്‍ണിച്ച ഇസ്ലാം സ്വീകര്‍ത്താക്കളെയും മലയാളം കണ്ടിട്ടില്ല. ഇസ്ലാം സ്വീകരിച്ചശേമുള്ള അവരുടെ മുഖത്ത് തെളിഞ്ഞു കത്തുന്ന പ്രകാശം നിങ്ങള്‍ കണ്ടിട്ടില്ലേ. അതേ കുറിച്ച് അവര്‍ നല്‍ക്കുന്ന ചിന്തോദീപകമായ മൊഴിമുത്തുകള്‍ പകര്‍ത്തി ഈ ബ്ലോഗ് അവസാനിപ്പിക്കുകയാണ്. ഇസ്ലാം വിമര്‍ശകരൊക്കെ ഇപ്പോള്‍ കമലാ സുരയ്യക്കെതിരെ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ് ബ്ലോഗിലും ഫെയ്സ് ബുക്കിലും. കമലാ സുരയ്യ പ്രപഞ്ചസ്രഷ്ടാവായ  അവരുടെ പ്രേമഭാജനത്തിലെത്തിക്കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് എന്തും പറയാം.

'മനുഷ്യരൊക്കെ എന്നോട് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്. ഞാന്‍ മനുഷ്യരില്‍നിന്ന് അകന്നകന്നുപോവുകയാണ്. അല്ലാഹുവിനോട് എനിക്ക് അഗാധമായ പ്രണയമുണ്ട്. എന്നാല്‍ അതിനുള്ളില്‍ നിറയെ ഭക്തിയാണ്. എല്ലാ പ്രണയത്തിലും എനിക്ക് ഭക്തികണ്ടെത്താന്‍ കഴിയുന്നു. അങ്ങനെയാണ് ഞാന്‍ ദൈവത്തിന്റെ ഒരു അവയവമായി മാറിയത്. എനിക്കതൊരക്കലും മുറിച്ച് കളയാന്‍ കഴിയില്ല. അതോടെ എന്റെ എല്ലാ സംശയങ്ങളും തീര്‍ന്നു. ദൈവത്തെ മാനം കെടുത്തി എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചിലരെന്നോട് തര്‍ക്കിക്കും, ഇതു പുതുതായി വന്ന ദൌര്‍ബല്യമാണെന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ദൈവത്തോട് അടുക്കുന്നത് എങ്ങനെയാണ് ദൌര്‍ബല്യമാകുന്നത്. എനിക്കത് മനസ്സിലാക്കുന്നില്ല. ആര്‍ക്കും എന്നെയും മനസ്സിലാകുന്നില്ല. പ്രണയം ദൈവത്തോട് മാത്രമായി ചുരുങ്ങുകയാണ്. എന്നെ ദൈവത്തിന് മനസ്സിലാകും. എന്റെ മക്കള്‍ക്കും. അതുമതി. അത്രയൊക്കെ നേടിയല്ലോ.' (ജീവിതം കൊണ്ട് ഇത്രമാത്രം , പേജ് 54)


2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ബഗ്ദാദിയുടെ ഖിലാഫത്ത് സ്വീകാര്യമാകാത്തതെന്തുകൊണ്ട് ?

ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എന്താണ് ഇസ്ലാമിലെ ഖിലാഫത്ത് എന്ന് ആദ്യം വിശദീകരിക്കേണ്ടതായി വരും.

ഖലീഫ, ഖിലാഫത്ത് എന്നീ പദങ്ങള്‍ ലോകത്തിന് അപരിചിതങ്ങളല്ല. എന്നാല്‍ ജിഹാദ് എന്ന പദം പോലെ അവയുടെ ശരിയായ വിവക്ഷ തെറ്റിദ്ധരിക്കുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഇറാഖിലെ വിമതസുന്നഗ്രൂപായ (ISIL/ISIS) ന്റെ സായുധമായ മുന്നേറ്റവും അവരുടെ ചെയ്തികളും പ്രഖ്യാപനങ്ങളും വീണ്ടും ഈ പദങ്ങളെ മതമേഖലയില്‍നിന്ന് മതേതരമേഖലയിലേക്ക് വരെ ഈ ചര്‍ചയെ എത്തിച്ചിരിക്കുന്നു. അതിനനുസരിച്ച് നെറ്റ് ലോകത്തെ പലമതേതരന്മാരും അതിനെ വിശദീകരിച്ച് നല്‍കുന്നു. സ്വാഭാവികമായും ഉപരിപ്ലവമായി കാണുന്നവ വെച്ച് നല്‍കപ്പെടുന്ന അത്തരം വിശദീകരണങ്ങള്‍ കുറേ പേരെ വഴിതെറ്റിക്കാന്‍ പര്യാപ്തമാണ്.

ഖലീഫ എന്ന പദം വിശുദ്ധഖുര്‍ആനില്‍ രണ്ടര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. 1. Successor  (പിന്‍ഗാമി, പിന്‍വരുന്നയാള്‍)  2. Deputy (പ്രതിനിധി, നിയുക്താധികാരി). ഇസ്ലാമിക ചരിത്രത്തില്‍ ഖലീഫ എന്ന് പ്രയോഗിക്കുന്നത് ഇസ്ലാമിക വ്യവസ്ഥയിലെ ഭരണാധികാരിക്കാണ്.  പ്രസ്തുത പദം ഉപയോഗിച്ചതിലൂടെ ഭരണാധികാരിയുടെ യഥാര്‍ഥ അവസ്ഥയെന്തെന്ന് അതു വ്യക്തമായി നിര്‍വചിക്കുന്നു. പ്രവാചകന് ശേഷം ഭരണാധികാരികളെക്കുറിക്കാന്‍ ഖലീഫ എന്നുപയോഗിച്ചപ്പോള്‍ അതിന്റെ അര്‍ഥം ഭരണപരമായി നബിയുടെ പിന്‍ഗാമി എന്ന അര്‍ഥത്തിലാണ്. അതോടൊപ്പം ഖലീഫ, ദൈവത്തിന്റെ പ്രതിനിധി എന്ന നിലക്ക് പ്രാതിനിധ്യവ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചയാളുമാണ് . മനുഷ്യന്റെ സ്ഥാനത്തെക്കുറിക്കാന്‍ ഖുര്‍ആനില്‍ ഖലീഫ എന്നുപയോഗിച്ചിട്ടുണ്ട്. അവിടെ അല്ലാഹുവിന്റെ പ്രതിനിധി (ഖലീഫത്തുല്ലാഹ്) എന്ന അര്‍ഥമാണ് യോജിക്കുക.

ഖലീഫയെന്നാല്‍ പ്രതിനിധിയോ പിന്‍ഗാമിയോ ?

കേരളത്തില്‍ അല്‍പം മുമ്പ് സംഘടനാ മത്സരത്തിന്റെ ഭാഗമായി ഖലീഫ, ഖിലാഫത്ത് പദം സംഘടനാ സംവാദത്തിന്റെ പിടുത്തത്തില്‍ പെട്ടിരുന്നു. അതിന്റെ ഫലമായി ഇബാദത്ത് എന്ന പദത്തെ ഉപയോഗിച്ചപോലെ  സന്ദര്‍ഭമോ സാഹചര്യമോ പരിഗണിക്കാതെ ചിലര്‍ പിന്‍ഗാമി എന്ന് മാത്രമായി ഉപയോഗിച്ചുവന്നു. ജമാഅത്തെ ഇസ്ലാമി ഖലീഫ, ഖിലാഫത്ത് എന്നീ പദങ്ങള്‍ക്ക് മിക്കയിടത്തും പ്രതിനിധി, പ്രാതിനിധ്യം എന്ന അര്‍ഥം നല്‍കിയപ്പോള്‍ മുജാഹിദ് വിഭാഗം സാധ്യമായ എല്ലായിടത്തും പിന്‍ഗാമി എന്നര്‍ഥം നല്‍കി. ഖലീഫക്ക് പ്രതിനിധി എന്ന അര്‍ഥമില്ലെന്ന് അവര്‍ വാദിച്ചു.  അങ്ങനെ ആദിമ  മനുഷ്യനായ ആദം ആരുടെ പിന്‍ഗാമി എന്നറിയാതെ വ്യാഖ്യാനകസര്‍ത്ത് നടത്തിയത് മലയാള തഫ്സീറുകളില്‍കാണാം.  ഇബാദത്തിന് മൂന്ന് അര്‍ഥങ്ങള്‍ ഉണ്ടെങ്കിലും മുജാഹിദ് സംഘടനകള്‍ ആരാധന എന്ന അര്‍ഥം മാത്രം എല്ലായിടത്തും ഫിറ്റാക്കാന്‍ ശ്രമിച്ചപോലെ തന്നെ. സത്യമാകട്ടേ, ഭാഷാപരമായി തന്നെ രണ്ട് അര്‍ഥത്തിലും ഖലീഫയും അതിന്റെ ബഹുവചനരൂപങ്ങളും ഖുര്‍ആനില്‍  ഉപയോഗിച്ചിട്ടുണ്ട്. സാങ്കേതികമായി ആ പദം ഉപയോഗിക്കുന്നത്, പ്രവാചകനെ പിന്തുടര്‍ന്ന് വന്ന നാല് ഖലീഫമാര്‍ക്കും അവരുടെ ഭരണ രീതിക്കുമാണ്. പിന്നീട് ഉമവി ഭരണത്തില്‍ ഉമറുബ്നുല്‍ അബ്ദുല്‍ അസീസ്  ആദ്യനാല് ഖലീഫമാരുടെ രൂപത്തില്‍ ഖിലാഫത്ത് പുനസ്ഥാപിച്ചു. അതിനാല്‍ അദ്ദേഹത്തെയും ഇസ്ലാമിക ലോകം യഥാര്‍ഥ ഖലീഫമാരുടെ കൂടെ എണ്ണി. പിന്നീട് പേരിലും ഘടനയിലുമല്ലാതെ പൂര്‍ണമായ സ്വാഭാവത്തില്‍ ഖലീഫ നിലനിന്നിട്ടില്ല.

ഖിലാഫത്ത്; വഞ്ചിതരാവരുത്

ആധുനിക ജനാധിപത്യത്തിന്റെ എല്ലാ നല്ല മൂല്യങ്ങളെയും ഉള്‍കൊള്ളുന്നതും എന്നാല്‍ അതിന്റെ ദൌര്‍ബല്യങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും ഒഴിവായതുമായ ഒരു ഭരണരീതിയായിരുന്നു ഖിലാഫത്ത്. നാലാം ഖലീഫ അലി (റ) മരണത്തോടെ ഖിലാഫത്ത് രാജാധിപത്യത്തിലേക്ക് വഴിമാറി. പിന്നീടുള്ള കാലഘട്ടങ്ങളില്‍ നേരത്തെ സൂചിപ്പിച്ച ഉമര്‍ രണ്ടാമന്റെ രണ്ട് വര്‍ഷം ഒഴികെ തികഞ്ഞ രാജാധിപത്യമാണ് നിലനിന്നതെങ്കിലും ഖലീഫ എന്ന സ്ഥാനവും ഖിലാഫത്തും 1923 ല്‍ തുര്‍ക്കി ഭരണാധികാരിയായ മുസ്തഫാ കമാല്‍പാഷ ഖിലാഫത്ത് പിരിച്ചുവിടുന്നത് വരെ ഉപയോഗിച്ചുവന്നു. അതുവരെ നടന്നത് രാജാധിപത്യമാണെങ്കിലും, ഖിലാഫത്ത് എന്ന് പേരുകൊണ്ടെങ്കിലും മുസ്ലിം സമുദായം അംഗീകരിച്ച് നല്‍കിയത് മുസ്ലിം രാജ്യങ്ങളുടെയും മുസ്ലികളുടെയും ആഗോളനേതൃത്വം എന്ന നിലയിലായിരുന്നു.  പേരിനെങ്കിലും നിലനിന്ന കാര്യമായ സ്വാധീനമില്ലാത്ത ഖിലാഫത്ത് പിരിച്ചുവിടപ്പെട്ടപ്പോള്‍ അത് മുസ്ലിംകള്‍ക്ക് ഒരു നൊമ്പരമായി. അക്കാലത്തെ മുസ്ലിം ചിന്തകരില്‍ പ്രമുഖനായിരുന്ന മൌലാനാ മൌദൂദി അതേ തുടര്‍ന്ന് ഖിലാഫത്തിനെ ഒരു സമ്പുര്‍ണപഠനത്തിന് വിധേയമാക്കി. അതിന്റെ ഫലമായിരുന്നു. ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകം. ഖിലാഫത്ത് പലകാരണങ്ങളാല്‍ മുസ്ലിംകള്‍ക്ക് സുന്ദരമായ സ്വപ്നമാണ്. പ്രത്യേകിച്ചും ഏകാധിപത്യത്തിന്റെ എല്ലാ ദുരന്തവും അനുഭവിക്കുന്ന അറബി മുസ്ലിം ജനതക്ക്. മുസ്ലിംജനസാമാന്യത്തിന്റെ ഇഛകളെയോ അഭിപ്രായങ്ങളെയോ താല്‍പര്യങ്ങളെയോ തരിമ്പും പരിഗണിക്കാതെ പാശ്ചാത്യശക്തികള്‍ക്ക് വിനീതവിധേയരായ ഭരണാധികാരികള്‍ക്കെതിരെയുള്ള ജനങ്ങളുടെ രോഷവും പ്രവാചകന്റെ ചില പ്രവചനങ്ങളും അവരെ പ്രമാണത്തിനുപരിയായി അത്തരം ഖിലാഫത്ത് അവകാശപ്പെടുന്നവരിലേക്ക് എടുത്ത് ചാടാന്‍ അപൂര്‍വം ചിലരെയെങ്കിലും  പ്രേരിപ്പിക്കുന്നുവെന്നാണ് കാര്യങ്ങളെ നിരീക്ഷിക്കുമ്പോള്‍ ബോധ്യമാകുന്നത്.

ബഗ്ദാദിയാണോ പ്രവാചകന്‍ പറഞ്ഞ ഖലീഫ !

മുസ്ലിംകളിലെ ഈ ആഗ്രഹം കണ്ടറിഞ്ഞുള്ള ഒരു മുന്നേറ്റമാണ്  ISIS എന്ന ഇറാഖിലേയും സിറിയയിലെയും സുന്നി വിമത തീവ്രവാദ സംഘടന നടത്തിയത്. ഇസ്ലാമിക രാഷ്ട്രമെന്ന് സ്വയം വിശേഷിപ്പിക്കുകയും ഖിലാഫത്ത് വാദിക്കുകയും അതിന്റെ ചിഹ്നങ്ങളെന്ന് നിലക്ക് അറിയപ്പെടുന്നവ ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ട് ലോകമെമ്പാടുമുള്ള ചെറിയൊരു വിഭാഗത്തിന്റെ അനുഭാവം അവര്‍ നേടിയെടുത്തു. ഭൂമിയില്‍ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കല്‍ ഓരോ മുസ്‌ലിമിന്റെയും ലക്ഷ്യവും ആഗ്രഹവുമാണ്. പ്രവാചകനില്‍ നിന്നും ഹുദൈഫ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഖിലാഫതിന്റെ പുനസ്ഥാപനവുമായി ബന്ധപ്പെട്ട സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു : 'അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ് നിങ്ങള്‍ക്കിടയില്‍ പ്രവചാകത്വം സംഭവിക്കുന്നത്, അവന്‍ ഉദ്ദേശിക്കുമ്പോള്‍ പ്രവാചകത്വം ഉയര്‍ത്തിക്കളയുകയും ചെയ്യുന്നു. പിന്നീട് അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം പ്രവാചക മാതൃകയില്‍ ഖിലാഫത്ത് നിലവില്‍ വരും, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതും ഉയര്‍ത്തിക്കളയും, പിന്നീട് അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം ഖിലാഫത്ത് രാജാധിപത്യത്തിന് വഴിമാറും, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനെയും ഉയര്‍ത്തിക്കളയും, പിന്നീട് അവന്റ ഉദ്ദേശ്യമനുസരിച്ച് സ്വേഛാധിപതികളായ രാജാക്കന്മാരായിരിക്കും വരിക, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനെയും നീക്കും, ശേഷം പ്രവാചക മാതൃകയിലുള്ള ഖിലാഫത്തായിരിക്കും ഉണ്ടാകുക' ഇത് പറഞ്ഞ് പ്രവാചകന്‍ മൗനിയായി. (ഇമാം അഹ്മദ്)

എന്നാല്‍ ഇതുവരെ ലഭ്യമായ വിവരം വെച്ച് ഇസ്ലാമിക ഖിലാഫത്തിന്റെ എന്തെങ്കിലും പ്രത്യേകതകള്‍ ഈ സംഘം പിന്തുടരുന്നില്ല എന്ന് മാത്രമല്ല. അതിന് വിരുദ്ധമായി തികഞ്ഞ ഏകാധിപത്യത്തിന്റെയും സങ്കുചിതത്വത്തിന്റെയും സ്വഭാവമാണവര്‍ പ്രദര്‍ശിപ്പിക്കുന്നത്. സൌദി അറേബ്യ പിന്തുടരുന്ന തീവ്രസലഫിസത്തേക്കാള്‍ അല്‍പം കൂടി ഡോസ് കൂടിയ, അത്രപോലും നീതിബോധം പ്രദര്‍ശിപ്പിക്കാത്ത, എന്നാല്‍ പച്ചയായി ക്രൂരത അനുവര്‍ത്തിക്കുകയും അത് വീഡിയോ ആക്കി പ്രദര്‍ശിപ്പിക്കുന്ന അന്തക്കേട് കാണിക്കുകയും ചെയ്ത്. ഇസ്ലാമിക ഖിലാഫത്തിനെയും ഇസ്ലാമിക രാഷ്ട്രീയത്തെയും അവര്‍ കരിവാരിത്തേക്കുക കൂടി ചെയ്യുന്നു. ഈ വസ്തുത തിരിച്ചറിയണമെങ്കില്‍ ആരാണ് ഖലീഫ, എന്താണ് ഖിലാഫത്ത് എന്ന് കുറേകൂടി സൂക്ഷമായി വിശകലനം ചെയ്യേണ്ടതുണ്ട്.

ആരാണ് ഖലീഫ ?.

മനുഷ്യന് ഭൂമിയില്‍ അല്ലാഹുവിന്റെപ്രതിനിധി എന്ന സ്ഥാനമാണുള്ളത്. എല്ലാ മനുഷ്യരും പ്രതിനിധികളാകേണ്ടവരാണെങ്കിലും പ്രാധിനിധ്യം സ്വയം വഹിക്കുന്നവരാണ് ഉത്തരവാദിത്തം നിറവേറ്റുന്നവര്‍. എല്ലാ മനുഷ്യരും ദൈവത്തിന്റെ അടിമകളാണെങ്കിലും സ്വമേധയാ അടിമത്തം അംഗീകരിക്കുന്നവരാണല്ലോ പ്രതിഫലാര്‍ഹരാകുന്ന ദൈവദാസന്‍മാര്‍ എന്ന പോലെയാണ് ഈ പ്രാധിനിധ്യവും. ദൈവത്തിന്റെ പ്രതിനിധിയാകാന്‍ വേണ്ടത് പ്രാതിനിധ്യവ്യവസ്ഥ പൂര്‍ത്തീകരിക്കുക എന്നതാണ്.

പ്രതിനിധ്യവ്യവസ്ഥകള്‍

1. പ്രതിനിധി പരമാധികാരിയോ സാക്ഷാല്‍ ഉടമസ്ഥനോ അല്ല എന്നംഗീകുക.

2. പ്രതിനിധി   പ്രാതിനിധ്യംനല്‍കുന്നആളുടെ   നിര്‍ദ്ദേശം അനുസരിക്കേണ്ടതാണ്.

3. തന്റെ അധികാരങ്ങള്‍ പ്രാതിനിധ്യം നല്‍കുന്നആള്‍ നിശ്ചയിച്ചുകൊടുത്ത പരിധിയിലൊതുങ്ങിയേ നിര്‍വ്വഹിക്കാവൂ.

4. പ്രതിനിധി തന്റെ ഉദ്ദേശ്യമല്ല മറിച്ച് പ്രാതിനിധ്യം നല്‍കുന്ന ആളുടെ ഉദ്ദേശ്യമാണ് പൂര്‍ത്തീകരിക്കേണ്ടത്.

ആര്‍ ആരുടെ പ്രതിനിധിയായാലും പൂര്‍ത്തീകരിക്കേണ്ട അടിസ്ഥാന വ്യവസ്ഥകളാണിത്. ഇവിടെ പ്രതിനിധി മനുഷ്യനും പ്രാതിനിധ്യംനല്‍കുന്നആള്‍ ദൈവവും ആണ്. ആ നിലക്ക് ദൈവിക പ്രാതിനിധ്യത്തിന്റെ (ഖിലാഫത്തിന്റ) ഉദ്ദേശ്യം, ദൈവത്തിന്റെ ഭൂമിയില്‍ ദൈവം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കൊത്ത് അവന്‍ നിശ്ചയിച്ച പരിധിക്കുള്ളില്‍നിന്നുകൊണ്ട് അവന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ്. ഇതിന് സ്വയം തയ്യാറാകുന്നതോടെ ആ വ്യക്തി ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) എന്ന സ്ഥാനത്തിന് അര്‍ഹനാകുന്നു. ഇതാണ് ഭൂമിയില്‍ മനുഷ്യന്‍ ഏറ്റെടുക്കേണ്ട സ്ഥാനം. ഇതില്‍ കൂടുതലുമല്ല കുറവുമല്ല.

ഈ വിവക്ഷയനുസരിച്ച് ഖലീഫ ഏതെങ്കിലും ഒരു വ്യക്തിയോ,  മനുഷ്യനായി ജനിച്ചുവെന്നതിനാല്‍ സ്വയം വന്നുചേരുന്ന സ്ഥാനമോ അല്ല എന്ന് വ്യക്തമാകും. ദൈവത്തിന്റെ പ്രതിനിധിയാകുന്നവര്‍ തങ്ങളുടെ അധികാരത്തിന്റെ ഒരു ഭാഗം (രാജ്യത്തിന്റെ ഭരണനിര്‍വഹണപരമായ ഭാഗം) നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയാണ് ഇസ്ലാമിലെ ഭരണാധികാരിയായ ഖലീഫ.   സ്വയം ഒരു സായുധ സംഘത്തിന് രൂപം നല്‍കുകയും അതിന്റെ ബലത്തില്‍ സ്വയം അധികാരസ്ഥനാവുകയും പിന്നീട് ആ അധികാരത്തിന് വഴിപ്പെടാന്‍ ജനങ്ങളെയും രാജ്യങ്ങളെയും നിര്‍ബന്ധിക്കുന്ന വ്യക്തി ഒരു അര്‍ഥത്തിലും ഖലീഫ എന്ന പദവിക്ക് അര്‍ഹനല്ല. അദ്ദേഹത്തെ അംഗീകരിക്കേണ്ട ഉത്തവാദിത്തം മുസ്ലിം സമൂഹത്തിനോ മറ്റുള്ളവര്‍ക്കോ ഇല്ല. എന്നാല്‍ ചില പ്രവാചകന്‍മാരെ അല്ലാഹു നേരിട്ട് ഖലീഫയായിക്കിയിരുന്നു. ഉദാഹരണം ദാവൂദ് നബി [(നാം അദ്ദേഹത്തോട് പറഞ്ഞു:) 'അല്ലയോ ദാവൂദ്! നിന്നെ നാം ഭൂമിയില്‍ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ നീ ജനങ്ങളെ നീതിപൂര്‍വം ഭരിക്കുക. സ്വേച്ഛകളെ പിന്‍പറ്റരുത്. അത് നിന്നെ ദൈവികമാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിച്ചുകളയും. ദൈവിക മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നവര്‍ക്കുള്ളത് കഠിനദണ്ഡനമാകുന്നു; അവര്‍ വിചാരണനാളിനെ വിസ്മരിച്ചുകളഞ്ഞതിനാല്‍.' - ഖുര്‍ആന്‍ 38:26] പ്രവാചകത്വം നിലച്ചതിനാല്‍ ഇനി അപ്രകാരം പ്രതീക്ഷിക്കാവതല്ല.

ഖിലാഫത്തിന്റെ പ്രധാന സവിശേഷതകള്‍

1. മനുഷ്യന്റെ പരമാധികാരമല്ല, പ്രത്യുത മനുഷ്യന്റെ പ്രാധിനിത്യമാണ് ഇതിന്റെ അടിസ്ഥാനം ആ നിലക്ക് ദൈവപ്രോക്തമായ ധര്‍മങ്ങളാണ് നിയമനിര്‍മാണത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുക. അതിനാല്‍തന്നെ ദുര്‍ബല വിഭാഗങ്ങളുടെ മേല്‍ ഭൂരിപക്ഷത്തിന് ആധിപത്യം സ്ഥാപിക്കാനോ അവര്‍ക്ക് ഗുണകരമല്ലാത്ത നിയമങ്ങള്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ നിര്‍മിക്കാനോ സാധ്യമല്ല. ഏതൊരു നിയമവും കണിശമായ ധാര്‍മിക പരിധികള്‍ പാലിച്ചുകൊണ്ടാകണം.

2. ഖിലാഫത്ത് എന്നത് ഥിയോക്രസിയല്ല. മതപുരോഹിതന്മാരുടെ പ്രത്യേക വര്‍ഗത്തെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി വാഴിച്ച് രാജ്യനിവാസികളുടെ മേല്‍ അവരുടെ പരമമായ ആധിപത്യം സ്ഥാപിക്കുകയാണ് ഥിയോക്രസിയില്‍ ചെയ്യുന്നത്. എന്നാല്‍ ഖിലാഫത്തില്‍ രാജ്യത്ത് വസിക്കുന്നവരുടെ മുഴുവന്‍ മാനുഷികാവകാശങ്ങളും സംരക്ഷിക്കുന്ന വിധം പൊതുവായ ധാര്‍മികതെയ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണമാണ്.

3. ഭരണകൂടത്തെ നിശ്ചയിക്കുന്നതും മാറ്റുന്നതും ചലിപ്പിക്കുന്നതുമെല്ലാം ബഹുജനാഭിപ്രായപ്രകാരമായിരിക്കണം. ഖിലാഫത്ത് ആ അര്‍ഥത്തില്‍ ആരുടെ മേലും അടിച്ചേല്‍പ്പിക്കേണ്ടതല്ല.  ഈ അര്‍ഥത്തില്‍ ഇത് ഡമോക്രസി (ജനാധിപത്യം)യോട് ചേര്‍ന്ന് നില്‍ക്കുന്നു. എന്നാല്‍ ബഹുജനം സര്‍വ്വതന്ത്ര സ്വതന്ത്രരല്ല എന്നതാണ് ജനാധിപത്യത്തില്‍നിന്ന് ഇതിനെ വ്യത്യസ്ഥമാക്കുന്നത്. ജനാധിപത്യമനുസരിച്ച് രാഷ്ട്രത്തിന്റെ നിയമം,  അഭ്യന്തര വൈദേശിക നയങ്ങള്‍ എന്നിവയൊക്കെ ഭൂരിപക്ഷത്തിന്റെ അഭീഷ്ടമനുസരിച്ച് മാറാം. എന്നാല്‍ ഖിലാഫത്തില്‍ മേല്‍പറഞ്ഞ ദൈവപ്രോക്തമായ ധാര്‍മികമൂല്യങ്ങളിലൂന്നിയല്ലാതെ ഒരു നിയമവും നിര്‍മിക്കപ്പെടാവതല്ല.

4. ഭദ്രമായ ചില ആദര്‍ശങ്ങളിലൂന്നി നിലകൊള്ളുന്നതിനാല്‍ രാജ്യങ്ങള്‍ പൊതുവെ അനുവര്‍ത്തിക്കുന്ന തോന്നിവാസങ്ങളും അക്രമ-അനീതി-മര്‍ദ്ധനങ്ങളും ആര്‍ക്കെതിരെയും നടപ്പാക്കപ്പെടുകയില്ല.

5. വര്‍ഗ-വര്‍ണ-ഭാഷാ-ദേശ പക്ഷപാതങ്ങള്‍ക്കതീതമായി ചില തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമാകുന്ന രാഷ്ട്രമാണിത്. ആളുകള്‍ക്കിടയില്‍ യാതൊരു വിവേചനവും കാണിക്കുകയില്ല. പൌരന്മാര്‍ക്കിടയിലെ തുല്യാവകാശം ഇതിന്റെ മാറ്റമില്ലാത്ത നിലപാടായിരിക്കും.

6. ഭരണവര്‍ഗത്തിന്റെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി അന്യായം പ്രവര്‍ത്തിക്കുയോ ധാര്‍മിക മൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന നിലപാട് കൈകൊള്ളുകയോ ചെയ്യില്ല. അതിലെ കൈകാര്യകര്‍ത്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ ധാര്‍മിക മൂല്യങ്ങളും മേല്‍ തത്വങ്ങളോട് അവര്‍ക്കുള്ള കൂറുമാണ് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുക. സമ്പത്തും കയ്യൂക്കുമല്ല. വിശ്വസ്ഥത, സത്യസന്ധത, നിര്‍ഭയമായ നീതിദീക്ഷ, വാഗ്ദത്തപാലനം, സമാധാനകാംക്ഷ, അന്താരാഷ്ട്രനീതി, സഹവര്‍ത്തിത്തം എന്നിവയായിരിക്കും ജനപ്രതിനിധിയില്‍ തേടുന്ന ഗുണങ്ങള്‍.

7. കേവലം ക്രമസമാധാനം പാലിക്കുക, അതിര്‍ഥി സംരക്ഷിക്കുക തുടങ്ങിയ ജോലികള്‍ മാത്രം ചെയ്യുന്ന രാജ്യമല്ല. രാജ്യത്തിലെ ജനതയുടെ ക്ഷേമവും അവകാശവും ഉറപ്പുവരുത്തുകയും അവരെ ബാധിക്കാനിടയുള്ള തിന്മകളില്‍നിന്ന് സംരക്ഷണം നല്‍കുകയും  നന്മ വളര്‍ത്തി തിന്മ തുടച്ചുനീക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയായിരിക്കും അത്.

8. അവകാശങ്ങള്‍, പദവികള്‍, അവസരങ്ങള്‍ എന്നിവയില്‍ സമത്വം, നിയമവാഴ്ച, നന്മയില്‍ സഹകരണം, തിന്മയില്‍ നിസ്സഹകരണം, അവകാശത്തെക്കാള്‍ ബാധ്യതയെക്കുറിച്ച വിചാരം, ഏതൊരു പൌരന്റെയും ജീവിതോപാധികള്‍ തടയാതിരിക്കല്‍ എന്നിവ ഖിലാഫത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി അനുവര്‍ത്തിക്കും.

9. ഈ വ്യവസ്ഥ വ്യക്തിക്കും രാഷ്ട്രത്തിനുമിടയില്‍ സന്തുലിതത്വം നിലനിര്‍ത്തുന്നു. പരമവും സമഗ്രവുമായ ആധിപത്യം കയ്യിലൊതുക്കി വ്യക്തികളെ നിസ്സഹായരായ അടിമകളാക്കി മാറ്റാന്‍ രാഷ്ടത്തിന് സാധിക്കുകയില്ല. (ജനാധിപത്യ ഇന്ത്യയില്‍ ഭരണത്തിലേറുന്നവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരണം നടത്തുകയും പാവപ്പെട്ടവരെ അവഗണിക്കുകയും ചെയ്യുന്നത് ഇവിടെ ഓര്‍ക്കുക)

10. ഏതൊരു പൌരന്റെയും അഭിപ്രായ സ്വാതന്ത്ര്യവും, മതസ്വാതന്ത്ര്യവും സംരക്ഷിക്കും. ഭരണാധികാരികളെയും ഭരണത്തെയും നയനിലപാടുകളിലെയും വൈകല്യം ചൂണ്ടിക്കാണിക്കാന്‍ ഏതൊരു പൌരനും അവകാശം ഉണ്ടായിരിക്കും. (മിക്ക അറബ് രാജ്യങ്ങളിലും രാജാക്കന്‍മാരോ, സ്വേഛാധിപതികളോ ആണ് ഭരണത്തില്‍ എന്നതിനാല്‍ ഇസ്ലാമിക ഭരണവ്യവസ്ഥ തന്നെ ജനാധിപത്യവിരുദ്ധമാണ് എന്ന് ചിലര്‍ ധരിച്ചിരിക്കുന്നു)

11. സംശയത്തിന്റെ പേരില്‍ ശിക്ഷനല്‍കുകയില്ല. ശിക്ഷനല്‍കുന്നതില്‍ തെറ്റുപറ്റുന്നതിനേക്കാള്‍ നല്ലത് മാപ്പുനല്‍കുന്നതില്‍ തെറ്റുപറ്റുന്നതാണ് എന്നത്രെ ഇത് പിന്തുടരുന്ന തത്വം. നീതി നിര്‍വഹണത്തില്‍ ഇടപെടലുകളോ ശുപാര്‍ശകളോ അംഗീകരിക്കുകയില്ല. കേവല പരാതിയുടെ പേരില്‍ ആരെയും തടവിലിടുകയില്ല. ആരോപണവിധേയനായ ആളെ വിചാരണ ചെയ്യുകയും സാക്ഷികളെ ഹാജറാക്കി വിധി പ്രസ്താവിക്കുക. ദീര്‍ഘമായ വിചാരണത്തടവ് ആരുടെ കാര്യത്തിലും നടപ്പാക്കുകയില്ല. ആരോപണങ്ങളെമാത്രം അടിസ്ഥാനമാക്കി പ്രതികളെ പ്രഹരിക്കുകയില്ല. (UAPA, പോട്ട, ടാഡ പോലുള്ള നിയമങ്ങള്‍ തീര്‍ത്തും മനുഷ്യത്വവിരുദ്ധവും അനീതിപരവുമാണ്, ഒരു ഭരണകൂടത്തിന്റെ യുക്തിസഹമല്ലാത്ത ഭയപ്പാടും, ആത്മവിശ്വാസക്കുറവുമാണ് ഇത്തരം നിയമങ്ങള്‍ക്ക് ആധാരം. അത്തരം നിയമങ്ങള്‍ ഒരു യഥാര്‍ഥ ഇസ്ലാമിക സ്റ്റേറ്റിന് നിര്‍മിക്കാനാവില്ല. പ്രത്യക്ഷത്തില്‍ തന്നെ അനീതിപരവും നിരപരാധികള്‍ ശിക്ഷിക്കപ്പെടാനിടയാക്കുന്നതുമാണ് കാരണം)

12. ആരുടെ കയ്യില്‍നിന്നും ഭൂസ്വത്ത് അന്യായമായി ഭരണകൂടം കൈവശപ്പെടുത്തുകയില്ല. എന്നാല്‍ തരിശായികിടക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും അവ കൃഷിഭൂമിയാണെങ്കില്‍ മൂന്ന് വര്‍ഷം തരിശായി ഇടുന്ന പക്ഷം അത് പിടിച്ചെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കാനും ഭരണകൂടത്തിന് അവകാശമുണ്ടായിരിക്കും.

ഇസ്ലാമിക ഖിലാഫത്ത് ജനാധിപത്യപരം

അങ്ങനെ നോക്കുമ്പോള്‍ ഖിലാഫത്ത് എന്നാല്‍ ജനാധിപത്യവിരുദ്ധമല്ല. മറിച്ച് ജനാധിപത്യത്തിന്റെ ജനോപകാരപ്രദമായ മുഴുവന്‍ മൂല്യങ്ങളെയും ഉള്‍കൊള്ളുന്നതും, അതിന്റെ സഹജദൌര്‍ബല്യങ്ങളില്ലാത്തതുമായ സ്വപ്നതുല്യമായ ഭരണവ്യവസ്ഥയാണ് എന്ന് കാണാന്‍ പ്രയാസമില്ല. ഭാഷാ-മതന്യൂനപക്ഷങ്ങളുടെ മേല്‍ അന്യായമായ അധികാരം സ്ഥാപിക്കുന്നതോ, അവരെ ഞെരുക്കുന്നതോ ഖിലാഫത്തിന്റെ സ്വാഭാവമായിരിക്കുകയില്ല. ഇക്കാര്യങ്ങളെക്കുറിച്ച തികഞ്ഞ ബോധ്യമുള്ളതുകൊണ്ടാണ് ഇസ്ലാമിക ലോകത്തെ സമാദരണീയരായ പണ്ഡിതന്മാര്‍ ബഗ്ദാദിയുടെ ഖിലാഫത്തിനെ അംഗീകരിക്കേണ്ടതില്ല എന്ന് നിലപാട് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഖിലാഫത്ത് എത്രമാത്രം സ്വീകാര്യമാകും എന്നറിയാല്‍ മുകളില്‍ നല്‍കിയ വിശദീകരണം മതിയാവും. അതോടൊപ്പം പ്രസക്തമായ ചില ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെട്ടാല്‍ പോലും പരിഹാരം കാണേണ്ട ചില വിഷയങ്ങളുണ്ട്. അവര്‍ തന്നെ നല്‍കുന്ന വീഡിയോവില്‍ നിന്ന് മനസ്സിലാക്കുന്നതനുസരിച്ച് സൌദിഭരണകര്‍ത്താക്കളേക്കാള്‍ കുറേകൂടി തീവ്രസ്വഭാവത്തില്‍ യുക്തിയോ സാഹചര്യമോ നോക്കാതെ പ്രമാണങ്ങളുടെ അക്ഷരങ്ങളെ മാത്രം പരിഗണിച്ച് നടത്തുന്ന ഒരു സങ്കുചിത ഭരണമാണ് തങ്ങള്‍ക്ക് അധീനപ്പെട്ട പ്രദേശങ്ങളില്‍ അവര്‍ നടത്തുന്നതെന്നാണ്. തെറ്റുകള്‍ക്ക് ഉടനടി കര്‍ക്കശ ശിക്ഷലഭിക്കുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ ആളുകള്‍ (സുന്നികള്‍ എന്ന് പറയുന്നതാകും ശരി) നിര്‍ഭയരാവുകയും കുറ്റകൃത്യഗണ്യമായികുറഞ്ഞിട്ടുണ്ടാകും എന്നത് ശരിയാണ്. എന്നാല്‍ അത് മാത്രമല്ലല്ലോ ഖിലാഫത്ത്.  ഏതായാലും സംശയത്തിന്റെ പുകമറനീങ്ങാത്ത ഈ സംഘത്തെ ചാടിക്കേറി ബൈഅത്ത് ചെയ്യാനുദ്ദേശിക്കുന്നവര്‍ കാര്യങ്ങളെ കുറേകൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക.

(ഇസ്ലാം ഓണ്‍ലൈവ് സൈറ്റില്‍ അല്‍ മുസ്ലിമില്‍ വന്ന ലേഖനഭാഗം വായിക്കുക.)

[' ഈ സന്ദര്‍ഭത്തില്‍ ഇറാഖില്‍ ഖിലാഫത്ത് സ്ഥാപിച്ച് വിമത വിഭാഗമായ ഐ.എസ്.ഐ.എസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഖലീഫയെ തെരഞ്ഞെടുത്തതും അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ ചെയ്യേണ്ടത് എങ്ങനെയെന്നതുമാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ട ചോദ്യം.

ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിച്ചതായി പ്രഖ്യാപിച്ച സുന്നീ വിമതര്‍ അബൂബക്കല്‍ ബഗ്ദാദി (അബ്ദുല്ല ഇബ്രാഹീം സാംറാഈ)യെ എല്ലാ മുസ്‌ലിംകളുടെയും പുതിയ ഖലീഫയായും പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള പോരാട്ട സംഘങ്ങളോട് അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്യാനും ഐ.എസ്.ഐ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതരായ പണ്ഡിതന്മാരോടും നേതാക്കന്മാരോടും ആലോചിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അബൂബക്കര്‍ ബഗ്ദാദിയെ ഖലീഫയായി തെരഞ്ഞെടുത്തതെന്ന് വിമത വിഭാഗം വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

1. മുതിര്‍ന്ന പണ്ഡിതന്മാരോട് കൂടിയാലോചിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തെരഞ്ഞെടുത്ത ഖലീഫ എവിടെയാണുള്ളത്? അജ്ഞാതനായ ഖലീഫക്ക് ലോക മുസ്‌ലിംകള്‍ എങ്ങനെ അനുസരണ പ്രതിജ്ഞ ചെയ്യും? ഇസ്‌ലാമിക ഖിലാഫത്തില്‍ അനുസരണ പ്രതിജ്ഞക്ക് വലിയ സ്ഥാനമുള്ളതെന്നിരിക്കെ ഖലീഫക്ക് അനുസരണ പ്രതിജ്ഞ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഒരിക്കലെങ്കിലും 'ഖലീഫ' പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ?

ഒരിക്കല്‍ പോലും കാണുകയും കേള്‍ക്കുകയും ചെയ്യാത്ത ഒരു വ്യക്തിക്ക് തന്റെ മകളേയോ സഹോദരിയേയോ വിവാഹം കഴിച്ചു കൊടുക്കാന്‍ ഒരാള്‍ക്ക് സാധ്യമല്ലന്നിരിക്കെ, ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തരവാദിത്വം 'ഏല്‍പ്പിക്കപ്പെട്ട' ഖലീഫയെ ഒരിക്കല്‍ പോലും കാണാതെയും കേള്‍ക്കാതെയും മുസ്‌ലിംകള്‍ അദ്ദേഹത്തിനെങ്ങനെ പ്രതിജ്ഞ ചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്.

2. ഇറാഖിലും സിറിയയിലും പോരാട്ടത്തിലേര്‍പ്പെട്ട നിരവധി സംഘടനകളുണ്ടായിരിക്കെ, ഖിലാഫത്ത് സ്ഥാപിക്കുന്ന വിഷയത്തില്‍ ഇവരെയൊന്നും കൂടെക്കൂട്ടാന്‍ ഐ.എസ്.ഐ.എസ് തയ്യാറാകാത്തതെന്താണ്? ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ മുസ്‌ലിംകള്‍ക്കിടയിലുള്ള കൂടിയാലോചന അനിവാര്യമാണല്ലോ.

ഇറാഖില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെല്ലാം വര്‍ഷങ്ങളായി സിറിയയിലും പോരാട്ടം നടത്തുന്നവയാണ്. ഇറാഖിലിപ്പോള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്താനും ഇവര്‍ക്ക് സാധിച്ചിരിക്കുന്നു. എന്നാല്‍ ഈ പോരാട്ട ഗ്രൂപ്പുകളില്‍ ഒന്നുമാത്രമായ ഐ.എസ്.ഐ.എസ് ഖിലാഫത്ത് സ്ഥാപിക്കുന്ന വിഷയത്തില്‍ മറ്റുള്ളവരെ അവഗണിക്കുകയും, എന്നിട്ട് എല്ലാവരും 'ഖലീഫ'ക്ക് പ്രതിജ്ഞ ചെയ്യണമെന്ന് പറയുന്നതും എങ്ങനെ ശരിയാകും?

3. അബൂബക്കര്‍ ബഗ്ദാദിയെ മുസ്‌ലിംകളുടെ ഖലീഫയാക്കാനുള്ള തീരുമാനം ഏതൊക്കെ പണ്ഡിതന്മാര്‍ ചേര്‍ന്നാണ് കൈകൊണ്ടത്? എന്തുകൊണ്ടാണ് അവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താത്തത്? ഇമാം മാവര്‍ദി തന്റെ 'അഹ്കാമു സ്സുല്‍ത്വാനിയ്യ' എന്ന പുസ്തകത്തില്‍ ഖലീഫയെ തെരഞ്ഞെടുക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ പറയുന്നുണ്ട്. 1. നീതിമാന്മാരായിരിക്കുക. 2. നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങളെന്താല്ലാം എന്ന അറിവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. 3. ഏറ്റവും മികച്ച നേതാവിനെ തെരഞ്ഞെടുക്കാനുള്ള വിവരവും യുക്തിയും ഉണ്ടായിരിക്കണം. ഈ പറയപ്പെട്ട ഗുണങ്ങളെല്ലാം ഉള്‍ച്ചേര്‍ന്ന പണ്ഡിതന്മാര്‍ തന്നെയാണോ പുതിയ 'ഖലീഫ'യെ തെരഞ്ഞെടുത്തത്?

4. ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിക്കാന്‍ ഈ സംഘര്‍ഷ മുഖരിതമായ സന്ദര്‍ഭം തന്നെ തെരഞ്ഞെടുത്തത് എന്തിന്? ബഗ്ദാദിലും ഡമസ്‌കസിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ലാത്ത, പ്രത്യേകിച്ച് പോരാളികള്‍ ബഗ്ദാദിനു സമീപം എത്തി നില്‍ക്കുന്ന ഈ വേളയില്‍? ഖിലാഫത്ത് പ്രഖ്യാപിക്കുന്നതിന് മുമ്പ് തങ്ങളുടെ പോരാട്ടം വിജയത്തിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനല്ലേ ഐ.എസ്.ഐ.എസ് മുഖ്യപരിഗണന നല്‍കേണ്ടത്?

മറ്റുള്ളവരെ അവഗണിച്ച് ഐ.എസ്.ഐ.എസ് തനിച്ച് ഖലീഫയെ പ്രഖ്യാപിച്ചതും, ഖലീഫക്ക് പ്രതിജ്ഞ ചെയ്യേണ്ടത് എല്ലാ മുസ്‌ലിംകളുടേയും ബാധ്യതയാണെന്ന് പ്രഖ്യാപിച്ചതും, മറ്റെല്ലാ ഭരണകൂടങ്ങളേയും സംഘടനകളെയും അധികാരങ്ങളേയും റദ്ദു ചെയ്തതായുള്ള പ്രഖ്യാപനവും ഐ.എസ്.ഐ.എസിന്റെ ഏകാധിപത്യ സ്വഭാവമാണ് വ്യക്തമാക്കുന്നത്.

ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ എല്ലാ മുസ്‌ലിംകളും ആഗ്രഹിക്കുന്ന വേളയില്‍ ബഗ്ദാദില്‍ നിന്നും ഉണ്ടായിരിക്കുന്ന പുതിയ ഖിലാഫത് പ്രഖ്യാപനം ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളെയാണ് ലോക മുസ്‌ലിംകളുടെ മനസ്സില്‍ ഉയര്‍ത്തി വിട്ടിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക?‍']

ബഗ്ദാദിയെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് സംഘടനകളുടെ സഹചദൌര്‍ബല്യമായ മറ്റുള്ളവരെ അംഗീകരിക്കാനുള്ള സങ്കുചിതത്വം  കാരണമാണ് എന്ന് ചില സുഹൃത്തുക്കള്‍ നിഗമനത്തിലെത്തിയിരിക്കുന്നു. മറ്റുചിലരാകട്ടെ മതസംഘടനകളുടെ ഭീരുത്വമായി അതിനെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരം ഒരു പോസ്റ്റ് അനിവാര്യമെന്ന് തോന്നിയത്. യഥാര്‍ഥ ഖിലാഫത്തും ഇപ്പോള്‍ പ്രഖ്യാപിച്ച ഖിലാഫത്തും തമ്മിലുള്ള അന്തരമാണ് ഇതിനെ അസ്വീകാര്യമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ വിശദീകരണം മതിയാകും. അതിലപ്പുറം വേണ്ടവര്‍ക്ക് കമന്റ് ബോക്സ് ഉപയോഗപ്പെടുത്താം. 

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

പോത്തും ഒരു മുസ്ലിം അല്ലേ ?

ഗസയില്‍ മനുഷ്യമക്കളെ അവര്‍ താമസിക്കുന്ന വീടിനോടൊപ്പം സയണിസ്റ്റ് ഭീകരര്‍ ചതച്ചരച്ച് കൊന്നുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലും ചില യുക്തിവാദികള്‍ക്ക് പെരുന്നാളിന് പോത്തിനെ അറുക്കുന്നതിലാണ് വിഷമം. ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മുഖ്യകാരണം കാര്യങ്ങളെ ഭാഗികമായി മനസ്സിലാക്കി അവരുടെ മുന്‍ധാരണയും കൂട്ടിച്ചേര്‍ത്ത് സത്യത്തെ വികലമാക്കുന്നുവെന്നതാണ്. ഇവിടെയും ഇതാ അത്തരമൊരു വിമര്‍ശനം. ഇസ്ലാമിക ദര്‍ശനമനുസരിച്ച് പോത്തും ഒരു മുസ്ലിമല്ലേ. അപ്പോള്‍ പെരുന്നാളിന് മുസ്ലിമായ പോത്തിനെ അറുത്ത് ഭക്ഷിക്കാമോ എന്നാണ് അധ്യാപകന്‍ എന്നവകാശപ്പെടുന്ന യുക്തിവാദിയുടെ ഇമ്മിണി വലിയ ചോദ്യം. ഈ ചോദ്യത്തിന് ഗ്രൂപില്‍ നല്‍കിയ മറുപടി അതേ ചോദ്യം ഉന്നയിക്കാനുദ്ദേശിക്കുന്നവര്‍ക്ക് വേണ്ടി ഇവിടെയും പേസ്റ്റ് ചെയ്യുന്നു.


ഹസീം ടീച്ചറെ ഒരു ചെറിയ കാര്യം അങ്ങോട്ട് പഠിപ്പിക്കുന്നത് തെറ്റാവില്ലെന്ന് കരുതുന്നു.


'മുസ്ലിം' എന്നതിന് 'ദൈവിക നിയമങ്ങള്‍ക്ക് സര്‍വാത്മനാ കീഴടങ്ങിയവന്‍' എന്നാണ് ഇസ്ലാമിലെ സാങ്കേതിക അര്‍ഥം. ആ നിലക്ക് സകല സൃഷ്ടിജാലങ്ങളെയും മുസ്ലിംകള്‍ എന്ന് പറയാം. സൂര്യനും ചന്ദ്രനും ഇതര ഗോളങ്ങള്‍ക്കും, ഭൂമിയിലെയും ആകാശത്തിലെയും ജീവജാലങ്ങള്‍ക്കും ദൈവം നിശ്ചയിച്ച നിയമം, അവ കടുകിട തെറ്റാതെ പിന്തുടരുന്നു. അവ ദൈവിക നിയമത്തിന് വിധേയമായിരിക്കുന്നു. ആ അര്‍ഥത്തില്‍ അവയൊക്കെ മുസ്ലിംകളാണ്. ഇന്നറിയപ്പെടുന്ന കാനേഷുമാരി മുസ്ലിം അല്ല. മനുഷ്യവര്‍ഗത്തിന് ദൈവം നിശ്ചയിച്ച നിയമങ്ങളില്‍ ചിലത് മനുഷ്യശരീരം നിര്‍ബന്ധിതമായി അനുസരിച്ച് വരുന്നു. അതിനാല്‍ മനുഷ്യശരീരം പോലും സാങ്കേതികമായി മുസ്ലിം ആണ്. കണ്ണുകൊണ്ട് കാണുക ചെവികൊണ്ട് കേള്‍ക്കുക എന്നിവയൊക്കെ ദൈവിക നിയമങ്ങളാണ്.


അതേ സമയം കര്‍മപരമായ മേഖലയില്‍ മനുഷ്യന് ദൈവിക നിയമം പാലിക്കാനും പാലിക്കാതിരിക്കാനും സൃഷ്ടിപരമായി സാധിക്കും. ദൈവം ഇഛാ സ്വാതന്ത്ര്യം നല്‍കിയ മേഖലയില്‍ കൂടി ദൈവിക നിയമങ്ങള്‍ പാലിച്ച് പ്രകൃതിയുടെ താളത്തിനൊത്ത് സമാധാനപൂര്‍വം ജീവിതം മുന്നോട്ടുകൊണ്ടുപോയി, ഭയത്തില്‍നിന്ന് മുക്തനായി, ഇഹലോകത്ത് മരിക്കുന്നത് വരെ സമാധാനപൂര്‍വം ജീവിക്കണം എന്നാണ് അല്ലാഹു മനുഷ്യന് തൃപ്തിപ്പെടുന്നത്. അത്തരം ജീവിതം നയിക്കുന്നവര്‍ക്ക് ഇഹലോകത്ത് സമാധാനവും പരലോകത്ത് മോക്ഷവും പ്രതിഫലവും നല്‍കപ്പെടുകയും ചെയ്യും.


അതിന് വിരുദ്ധം പ്രവര്‍ത്തിക്കുമ്പോള്‍ അത് സ്വന്തത്തിനും സമൂഹത്തിനും പ്രകൃതിക്കും എതിരാവുന്നു. അതുകൊണ്ടുതന്നെ അത്തരം ആളുകള്‍ ക്രമത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലക്ക് അക്രമികളാണ്. അക്രമത്തിന്റെ ദൂഷ്യം അത് ചെയ്യുന്ന വ്യക്തിയില്‍ പരിമിതമല്ലാത്തതിനാല്‍ അക്രമി ശിക്ഷിക്കപ്പെടണം. ഇവിടെ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പോലും മരണാനന്തര ലോകത്ത് ശിക്ഷിക്കപ്പെടും. അതിലാണ് നീതി.


ഇത്രയും വ്യക്തവും മനുഷ്യപറ്റുള്ളതും ലളിതവുമായ ഒരു ജീവിത സിദ്ധാന്തം എവിടെയും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ പൂര്‍ണമുസ്ലിം (പ്രകൃതിപരമായും ഇഛാപരമായും ദൈവത്തിന് കീഴടങ്ങിയവന്‍) ആയിരിക്കുന്നതിലെ ന്യായവും അതുതന്നെ.
Photo: പോത്തും ഒരു മുസ്ലിം അല്ലേ ? 
-------------------------------------

ഗസയില്‍ മനുഷ്യമക്കളെ അവര്‍ താമസിക്കുന്ന വീടിനോടൊപ്പം സയണിസ്റ്റ് ഭീകരര്‍ ചതച്ചരച്ച് കൊന്നുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലും ചില യുക്തിവാദികള്‍ക്ക് പെരുന്നാളിന് പോത്തിനെ അറുക്കുന്നതിലാണ് വിഷമം.  ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മുഖ്യകാരണം കാര്യങ്ങളെ ഭാഗികമായി മനസ്സിലാക്കി അവരുടെ മുന്‍ധാരണയും കൂട്ടിച്ചേര്‍ത്ത് സത്യത്തെ വികലമാക്കുന്നുവെന്നതാണ്. ഇവിടെയും ഇതാ അത്തരമൊരു വിമര്‍ശനം. ഇസ്ലാമിക ദര്‍ശനമനുസരിച്ച് പോത്തും ഒരു മുസ്ലിമല്ലേ. അപ്പോള്‍ പെരുന്നാളിന് മുസ്ലിമായ പോത്തിനെ അറുത്ത് ഭക്ഷിക്കാമോ എന്നാണ് അധ്യാപകന്‍ എന്നവകാശപ്പെടുന്ന യുക്തിവാദിയുടെ ഇമ്മിണി വലിയ ചോദ്യം. ഈ ചോദ്യത്തിന് ഗ്രൂപില്‍ നല്‍കിയ മറുപടി അതേ ചോദ്യം ഉന്നയിക്കാനുദ്ദേശിക്കുന്നവര്‍ക്ക് വേണ്ടി ഇവിടെയും പേസ്റ്റ് ചെയ്യുന്നു. 

ഹസീം ടീച്ചറെ ഒരു ചെറിയ കാര്യം അങ്ങോട്ട് പഠിപ്പിക്കുന്നത് തെറ്റാവില്ലെന്ന് കരുതുന്നു. 

'മുസ്ലിം' എന്നതിന്  'ദൈവിക നിയമങ്ങള്‍ക്ക് സര്‍വാത്മനാ കീഴടങ്ങിയവന്‍' എന്നാണ്  ഇസ്ലാമിലെ സാങ്കേതിക അര്‍ഥം. ആ നിലക്ക് സകല സൃഷ്ടിജാലങ്ങളെയും മുസ്ലിംകള്‍ എന്ന് പറയാം. സൂര്യനും ചന്ദ്രനും ഇതര ഗോളങ്ങള്‍ക്കും, ഭൂമിയിലെയും ആകാശത്തിലെയും ജീവജാലങ്ങള്‍ക്കും ദൈവം നിശ്ചയിച്ച നിയമം, അവ കടുകിട തെറ്റാതെ പിന്തുടരുന്നു. അവ ദൈവിക നിയമത്തിന് വിധേയമായിരിക്കുന്നു. ആ അര്‍ഥത്തില്‍ അവയൊക്കെ മുസ്ലിംകളാണ്. ഇന്നറിയപ്പെടുന്ന കാനേഷുമാരി മുസ്ലിം അല്ല. മനുഷ്യവര്‍ഗത്തിന് ദൈവം നിശ്ചയിച്ച നിയമങ്ങളില്‍ ചിലത് മനുഷ്യശരീരം നിര്‍ബന്ധിതമായി അനുസരിച്ച് വരുന്നു. അതിനാല്‍ മനുഷ്യശരീരം പോലും സാങ്കേതികമായി മുസ്ലിം  ആണ്. കണ്ണുകൊണ്ട് കാണുക ചെവികൊണ്ട് കേള്‍ക്കുക എന്നിവയൊക്കെ ദൈവിക നിയമങ്ങളാണ്.  

അതേ സമയം കര്‍മപരമായ മേഖലയില്‍ മനുഷ്യന് ദൈവിക നിയമം പാലിക്കാനും പാലിക്കാതിരിക്കാനും സൃഷ്ടിപരമായി സാധിക്കും. ദൈവം ഇഛാ സ്വാതന്ത്ര്യം നല്‍കിയ മേഖലയില്‍ കൂടി ദൈവിക നിയമങ്ങള്‍ പാലിച്ച് പ്രകൃതിയുടെ താളത്തിനൊത്ത് സമാധാനപൂര്‍വം ജീവിതം മുന്നോട്ടുകൊണ്ടുപോയി, ഭയത്തില്‍നിന്ന് മുക്തനായി, ഇഹലോകത്ത് മരിക്കുന്നത് വരെ സമാധാനപൂര്‍വം ജീവിക്കണം എന്നാണ് അല്ലാഹു മനുഷ്യന് തൃപ്തിപ്പെടുന്നത്. അത്തരം ജീവിതം നയിക്കുന്നവര്‍ക്ക് ഇഹലോകത്ത് സമാധാനവും പരലോകത്ത് മോക്ഷവും പ്രതിഫലവും നല്‍കപ്പെടുകയും ചെയ്യും. 

അതിന് വിരുദ്ധം പ്രവര്‍ത്തിക്കുമ്പോള്‍ അത് സ്വന്തത്തിനും സമൂഹത്തിനും പ്രകൃതിക്കും എതിരാവുന്നു. അതുകൊണ്ടുതന്നെ അത്തരം ആളുകള്‍ ക്രമത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലക്ക് അക്രമികളാണ്. അക്രമത്തിന്റെ ദൂഷ്യം അത് ചെയ്യുന്ന വ്യക്തിയില്‍ പരിമിതമല്ലാത്തതിനാല്‍ അക്രമി ശിക്ഷിക്കപ്പെടണം. ഇവിടെ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ പോലും മരണാനന്തര ലോകത്ത് ശിക്ഷിക്കപ്പെടും. അതിലാണ് നീതി. 

ഇത്രയും വ്യക്തവും മനുഷ്യപറ്റുള്ളതും ലളിതവുമായ ഒരു ജീവിത സിദ്ധാന്തം എവിടെയും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ പൂര്‍ണമുസ്ലിം (പ്രകൃതിപരമായും ഇഛാപരമായും ദൈവത്തിന് കീഴടങ്ങിയവന്‍) ആയിരിക്കുന്നതിലെ ന്യായവും അതുതന്നെ.
  • Basheertm Theyyampadimeethal അയ്യോ പോത്ത് മുതലാളീ.... പോത്ത് മാത്രമല്ല കോഴിയും കാടയും മാനും കാളയും പശുവും ഒക്കേ മുസ്ലിം ആണു.. ഇവകളേ ഒക്കേ മുസ്ലിം ജനത ഭക്ഷിക്കാറും ഉണ്ട്.... ഈ മ്രുഗങളേ പെരുന്നാളിനു മാത്രമല്ല ഞങൾ തിന്നുന്നത് അല്ലാത്തപ്പോഴും തിന്നും..... നല്ല അടിപൊളിയായി വറുത്തും കറിവെച്ചും ചുട്ടും.. ഹൌ ഹൌ അതിന്റേ രുചി..... അടിപൊളി ആയിരിക്കും.... പക്ഷേ പന്നിയേ ഞങൾ തിന്നാറില്ല... കാരണം അതു ഞങളൂടേ വിശ്വാസ ഗ്രന്ധം വിലക്കിയിരിക്കുന്നു...... ഇപ്പോൾ സംശയം തീർന്നില്ലേ....??
  • Habeeb Rahman Mankarathodi Mm ivanodunnum paranjittu karyam illa.
  • Basheer Ch വേദം ഓതണോ
  • Sirajudeen Siraj പുനർജന്മസിദ്ധാന്തപ്രകാരം ഈ പോത്തും കോഴിയും മീനും സാമ്പാറുമഒക്കെ കഴിക്കുന്നവർ ഓർക്കണം അവർ മരിച്ചിപോയ അപ്പനെയും അമ്മയെയും അപൂപ്പനെയും അമ്മൂമ്മയെയുമൊക്കെയാണ് കറിവെച്ച് കഴിക്കുന്നതെന്ന്!
  • Abu Thai ഇവരെ യുക്തിവാദികള്‍ എന്നു ദയവു ചെയ്തു വിളിക്കരുത്.
    ഇതൊരു തരം രോഗമാണ്. മസിലുകള്‍ വലിഞ്ഞു പിടിക്കുന്ന ഒരു തരം രോഗം.
    യുക്തിയുമായി ഇത് ചേരില്ല..
  • Vb Rajan "അതേ സമയം കര്‍മപരമായ മേഖലയില്‍ മനുഷ്യന് ദൈവിക നിയമം പാലിക്കാനും പാലിക്കാതിരിക്കാനും സൃഷ്ടിപരമായി സാധിക്കും."
    അതെങ്ങനെ സാധിക്കും? പാലസ്തീനിലും ഇറാക്കിലും കൊല്ലപ്പെടുന്ന ഹതഭാഗ്യരുടെ മരണം ദൈവത്തിന്റെ നിശ്ചയപ്രകാരമല്ലേ? അവരുടെ അന്ത്യത്തിന് ദൈവം തയ്യാറാക്കിയ തിരക്കഥ അനുസരിക്കുന്ന പാവകള്‍ മാത്രമല്ലേ കൊലയാളികള്‍. ഈ കൊലയാളികള്‍ക്ക് എങ്ങനെ സമാധാന പൂര്‍‌വ്വം ജീവിക്കാന്‍ സാധിക്കും? ദൈവ നിശ്ചയപ്രകാരം ചലിക്കുന്ന പാവകള്‍ മാത്രമാണ് അവര്‍. ദൈവത്തിന്റെ തിരക്കഥ പിന്തുടരുന്ന അവരെ എങ്ങനെ ശിക്ഷിക്കാന്‍ സാധിക്കും?
  • Abdul Latheef CK വി.ബി രാജന്‍, താങ്കള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ചോദ്യമാണിത്. ഇസ്ലാമിക വീക്ഷണത്തില്‍ അപ്പോഴൊക്കെ ഞാന്‍ അതിന് ലളിതമായ മറുപടിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മറുപടി ബോധിക്കുന്നില്ല എന്നതിനേക്കാള്‍ ആ വിശയത്തില്‍ മറ്റൊരു സാധ്യത താങ്കള്‍ മുന്നോട്ട് വെക്കുന്നുമില്ല. എങ്കിലും പലരുടെ മനസ്സിലും ഉയരാനിടയുള്ള ചോദ്യം എന്ന നിലക്ക് വീണ്ടും മറുപടി പറയട്ടേ.
  • Abdul Latheef CK "അതേ സമയം കര്‍മപരമായ മേഖലയില്‍ മനുഷ്യന് ദൈവിക നിയമം പാലിക്കാനും പാലിക്കാതിരിക്കാനും സൃഷ്ടിപരമായി സാധിക്കും."
    അതെങ്ങനെ സാധിക്കും?
    --------------------

    ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും, പ്രവര്‍ത്തനമേഖലയില്‍ അവന്റെ ഇഛാസ്വാതന്ത്ര്യമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്‍കുകയുമാണ് ദൈവം ചെയ്തത് എന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നു. മനുഷ്യന് അവന് ഇഛിക്കുന്നത് ചെയ്യാന്‍ കഴിയും (മനുഷ്യന്റെ ഭൌതിക കഴിവിനുള്ളിലുള്ളതാണ് ഇഛിക്കുന്നതെങ്കില്‍) എന്നത് ആരും ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലാത്ത പരമസത്യമാണ്. നാട്ടിലെ കോടതി ഒരാളെ ശിക്ഷിക്കുന്നത് ഇതേ മാനദണ്ഡമനുസരിച്ചാണ്. നല്‍കപ്പെട്ട ഇഛാ സ്വാതന്ത്ര്യം ഉപയോഗിച്ച് ദൈവത്താല്‍ നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിക്കണമെന്നേ അല്ലാഹു ആവശ്യപ്പെടുന്നുള്ളൂ. മനുഷ്യന്‍ ഒരു കര്‍മത്തിനും നിര്‍ബന്ധിതനല്ല. ഒരാളെ കൊല്ലണമെന്ന് തീരുമാനിച്ച് അത് നടപ്പിലാക്കാന്‍ ഒരു മനുഷ്യന് സാധിക്കും. അതേ മനുഷ്യനെ സാമ്പത്തികമായി സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും. എന്നാല്‍ മനുഷ്യന്‍ ഉദ്ദേശിച്ച പ്രവര്‍ത്തനം ഫലപ്രാപ്തിയിലെത്തെണോ എന്നത് ദൈവത്തിന്റെകൂടി തീരുമാനപ്രകാരമാണ് നടക്കുക. അതിനാല്‍ ചിലത് സംഭവിക്കുകയും ചിലത് നടക്കാതെ പോകുകയും ചെയ്യും. അതില്‍ ദൈവത്തിന്റെ യുക്തിക്ക് മാത്രമാണ് പ്രസക്തി. രണ്ടായാലും കര്‍മഫലം കണക്കാക്കുകയും പ്രതിഫലമോ ശിക്ഷയോ നല്‍കപ്പെടുകയും ചെയ്യും.
  • Abdul Latheef CK പാലസ്തീനിലും ഇറാക്കിലും കൊല്ലപ്പെടുന്ന ഹതഭാഗ്യരുടെ മരണം ദൈവത്തിന്റെ നിശ്ചയപ്രകാരമല്ലേ? അവരുടെ അന്ത്യത്തിന് ദൈവം തയ്യാറാക്കിയ തിരക്കഥ അനുസരിക്കുന്ന പാവകള്‍ മാത്രമല്ലേ കൊലയാളികള്‍. ഈ കൊലയാളികള്‍ക്ക് എങ്ങനെ സമാധാന പൂര്‍‌വ്വം ജീവിക്കാന്‍ സാധിക്കും?

    ------------------------------

    ഫലസ്തീനിലും ഇറാഖിലും മാത്രമല്ല ജനിച്ചമനുഷ്യരൊക്കെയും ഏതോ കാരണത്താല്‍ മരിക്കും. അതില്‍ ചിലര്‍ സ്വാഭാവികമായ രോഗത്താലും മറ്റുചിലര്‍ അപകടം മൂലവും വേറെ ചിലര്‍ മറ്റു ജനങ്ങളാലും മരിക്കും. ജനിച്ചവര്‍ മരിക്കുക എന്നത് ദൈവനിശ്ചയമാണ്. അവര്‍ എങ്ങനെയാണ് മരണപ്പെടുക എപ്പോഴാണ് എന്നതും ദൈവത്തിന്റെ അറിവില്‍ പെട്ടതാണ്. എന്നാല്‍ നാം വധിക്കണമെന്ന് ഇഛിക്കാതെ നാം കാരണം ആരും വധിക്കപ്പെടുന്നില്ല. ഇനി അങ്ങനെ വധിക്കപ്പെട്ടാല്‍ നാം അതിന് ഉത്തരവാദികളും അല്ല. മനുഷ്യന്‍ ഇഛാ സ്വാനന്ത്യമോ പ്രവര്‍ത്തന സ്വാതന്ത്ര്യമോ ഇല്ലാത്ത ദൈവത്തിന് കയ്യിലെ പാവകളല്ല. ഗസയില്‍ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ഓരേ പോലെ ബാധകമാകുന്ന നിയമമാണ് ദൈവം നല്‍കിയത്. മതം തിരിച്ച് നിയമം നല്‍കിയതല്ല. ചിലര്‍ നിയമത്തെ പിന്‍പറ്റുകയും ചിലര്‍ അതിനെ തള്ളിക്കളയുകയും ചെയ്തതാണ്. തള്ളിയവര്‍ക്ക് ദൈവത്തിന്റെ ശിക്ഷ ലഭിക്കും. അത് ഇവിടെ വെച്ചാകാം. ഇല്ലെങ്കില്‍ പരലോകത്തെങ്കിലും അവര്‍ ശിക്ഷിക്കപ്പെടും. ആരോടും ഒട്ടും അനീതി ചെയ്യപ്പെടുകയില്ല.
  • Abdul Latheef CK ദൈവ നിശ്ചയപ്രകാരം ചലിക്കുന്ന പാവകള്‍ മാത്രമാണ് അവര്‍. ദൈവത്തിന്റെ തിരക്കഥ പിന്തുടരുന്ന അവരെ എങ്ങനെ ശിക്ഷിക്കാന്‍ സാധിക്കും?
    -----------------------

    ദൈവത്തിന്റെ നിശ്ചയപ്രകാരം ചലിക്കുന്ന പാവകളാണ് മനുഷ്യര്‍ എന്നത് താങ്കളുടെ തെറ്റിദ്ധാരണയല്ലാതെ മറ്റൊന്നും അല്ല. മനുഷ്യന് ഇഛാസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നുവെന്നാണ് ഇസ്ലാം അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ അവരു‍ടെ ദുഷ്പ്രവര്‍ത്തിന് അവര്‍ ശിക്ഷിക്കപ്പെടുന്നത് നീതിമാത്രമാണ്. ദൈവം ഒരു തിരക്കഥയും മുന്‍കൂട്ടി രചിച്ച് അതിനനുസരിച്ച് നിര്‍ബന്ധപൂര്‍വം ആടാന്‍ ആരെയും വിധിക്കുന്നില്ല. ജനനവും മരണവും ദൈവിക വിധി അനുസരിച്ചാണ് നടക്കുക, എന്നാല്‍ ആ തീരുമാനമനുസരിച്ച് ആരെയെങ്കിലും കൊല്ലാനും കൊല്ലപ്പെടാനും നിര്‍ബന്ധിക്കുന്നില്ല, മറിച്ച് ദൈവത്തിന് ഈ വിഷയത്തിലുള്ള മുന്‍ അറിവുണ്ട് എന്നേ അത് അര്‍ഥമാക്കുന്നുള്ളൂ. അതില്ലാതെ പോകുന്നത് ദൈവത്തിന്റെ ഒരു ന്യൂനതയാണ്. അന്യായമായി ആരെയും വധിക്കാവതല്ല എന്ന കല്‍പന സയണിസ്റ്റുകള്‍ക്കും ബാധകമാണ്. അല്ലാഹു എന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ദൈവം എല്ലാവരുടെയും ദൈവമാണ്. ആ ദൈവം എല്ലാവര്‍ക്കും വേണ്ടിയാണ് നിയമം അവതരിപ്പിച്ചിട്ടുള്ളത്. അതിനെ അംഗീകരിച്ചവര്‍ മുസ്ലിംകള്‍ എന്ന് സാങ്കേതികമായി വിളിക്കപ്പെടുന്നു. കാനേഷുമാരി മുസ്ലിംകളൊക്കെ മുസ്ലിംകള്‍ (ദൈവിക നിയമത്തിന് വിധേയരായവര്‍ ആകണം എന്നില്ല). ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹമാകുന്നത് യഥാര്‍ഥ മുസ്ലിംകളാണ്. അവര്‍ ആരുടെ ഉദരത്തില്‍ പിറന്നുവെന്നതല്ല, ഏത് നാട്ടില്‍ ജീവിക്കുന്നുവെന്നതല്ല ദൈവിക നിയമം എത്രമാത്രം പിന്തുടരുന്നുവെന്നതാണ് പ്രതിഫലാര്‍ഹരാക്കുന്നത്. ഇപ്പോള്‍ സയണിസ്റ്റുകള്‍ ചെയ്യുന്നത് മുസ്ലിംകളില്‍ ഒരു വിഭാഗം ചെയ്യുന്നുവെങ്കില്‍ അതില്‍ സയണിസ്റ്റുകള്‍ മാത്രം ശിക്ഷിക്കപ്പെടുകയും മുസ്ലിം വിഭാഗം മാത്രം രക്ഷപ്പെടുകയുമില്ല. സയണിസ്റ്റുകളുടെ ക്രൂരതക്ക് പിന്തുണ നല്‍കുന്നവര്‍ എത്ര വലിയ താടിയും മുസ്ലിം വേഷവും ഉള്ളവരായാലും അതേക്രൂരതയില്‍ കുറ്റവാളികളാണ്. തങ്ങള്‍ വിശ്വാസികളാണ് എന്ന നാവുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ കാര്യമുണ്ടാവുകയില്ല. വാക്കും പ്രവൃത്തിയും ഭിന്നമായവരെ കുറിക്കുന്ന സാങ്കേതിക പദമാണ് മൂനാഫിഖ് (കപടവിശ്വാസി). അതിനാല്‍ അത്തരക്കാരെ കണ്ട് തെറ്റിദ്ധരിക്കേണ്ടതില്ല. അക്രമികള്‍ അതിനുള്ള ഫലം അനുഭവിക്കാന്‍ പോകുന്നു.
  • Abdul Latheef CK പിന്നെ എന്തുകൊണ്ട് ദൈവം നോക്കിനില്‍ക്കുന്നു ഈ ക്രൂരത എന്നാണെങ്കില്‍ അതിന് ഖുര്‍ആന്‍ നല്‍കുന്ന മറുപടി കാണുക. ഇപ്പോള്‍ സയണിസവും അവരുടെ കൂട്ടാളികളും പയറ്റിക്കൊണ്ടിരിക്കുന്ന തന്ത്രങ്ങള്‍ മലകളെ വരെ നീക്കിക്കളയും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവാം. എന്നാല്‍ അല്ലാഹുവിന്റെ നിലപാട് നോക്കുക.

    (14:42-46) ഈ ധിക്കാരികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അല്ലാഹു അജ്ഞനാണെന്നു നീ ധരിക്കരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്കുവേണ്ടി പിന്തിച്ചിടുകയാകുന്നു. അന്നവര്‍ ഭയവിഹ്വലരായി തലപൊക്കിപ്പിടിച്ച് പാഞ്ഞടുക്കും. തുറിച്ച കണ്ണുകള്‍ അവരിലേക്ക് മടങ്ങുകയില്ല. അവരുടെ ഹൃദയങ്ങള്‍ ശൂന്യമായിരിക്കും. ശിക്ഷ വന്നെത്തുന്ന ആ ദിനത്തെക്കുറിച്ച് പ്രവാചകന്‍ അവരെ താക്കീതുചെയ്യുക. അപ്പോള്‍ ഈ ധിക്കാരികള്‍ കേഴും: `നാഥാ, ഞങ്ങള്‍ക്ക് ഒരല്‍പം അവസരവും കൂടി നല്‍കേണമേ! ഞങ്ങള്‍ നിന്റെ ക്ഷണം സ്വീകരിച്ചുകൊളളാം, ദൈവദൂതന്മാരെ അനുസരിക്കയും ചെയ്യാം.` (പക്ഷേ, അവര്‍ക്ക് സ്പഷ്ടമായ മറുപടി ലഭിക്കും:) ഇതിനു മുമ്പ്,‘`ഞങ്ങള്‍ക്കൊരിക്കലും ഒരു മാറ്റവും വരികയില്ല` എന്ന് ആണയിട്ടു പറഞ്ഞിരുന്ന അതേ ആളുകള്‍ തന്നെയല്ലേ നിങ്ങള്‍? തങ്ങളോടുതന്നെ അതിക്രമം പ്രവര്‍ത്തിച്ച ജനത്തിന്റെ വാസസ്ഥലങ്ങളിലാണല്ലോ നിങ്ങള്‍ പാര്‍ത്തിരുന്നത്. അവരെ നാം എന്താണ് ചെയ്തതെന്ന് നിങ്ങള്‍ വ്യക്തമായി കണ്ടിട്ടുമുണ്ട്. അവരെ ഉദാഹരിച്ചുകൊണ്ട് നാം നിങ്ങളെ ഉദ്ബോധിപ്പിച്ചിട്ടുമുണ്ട്. അവര്‍ സ്വന്തം തന്ത്രങ്ങളൊക്കെയും പയറ്റിനോക്കി. പക്ഷേ, അല്ലാഹുവിങ്കല്‍ അവരുടെ തന്ത്രങ്ങളൊക്കെയും പൊളിഞ്ഞുപോയി-അവരുടെ തന്ത്രങ്ങള്‍ മലകള്‍ നീങ്ങിപ്പോകാന്‍ മാത്രം ഭയങ്കരങ്ങളായിരുന്നുവെങ്കിലും.
  • Abdul Azeez Athiyanathil Oru jeevanay himsikkathay onnum kaxhikkan pattilla. Sasyangalkkum jeevanundu.
  • Abdul Latheef CK വി.ബി രാജന്‍, താങ്കള്‍ നാല് വര്‍ഷത്തിലേറെയായി ഞാനിട്ട മിക്ക പോസ്റ്റുകളും വായിച്ച വ്യക്തിയാണ്. മേല്‍ സൂക്തങ്ങള്‍ രണ്ടാവര്‍ത്തി ശ്രദ്ധയോടെ വായിക്കുക. ആ പറഞ്ഞത് നിങ്ങള്‍ക്കും ബാധകമാണ്. അല്ലാഹുവും ഖുര്‍ആനും പറയുന്നത് മുസ്ലിംകളോട് മാത്രമാണ് എന്ന ധാരണ വേണ്ട..
  • Ab Naz വിവരമില്ലായ്മ ഒരു രൊഗമല്ല. പക്ഷെ അതു പബ്ലിക്കായി പ്രകടിപ്പിക്കുന്നതു പ്രത്യെകിചു എതെങ്കിലും സമൂഹത്തെ കരിവാരി തെക്കാനയി, ഒരു രൊഗം തന്നെയാണു. മനൊരൊഗം. സദാരണ ആന്റി സൊസ്യലിസ്റ്റുകളിൽ പ്രകടമാകുന്ന തരം രൊഗം...
  • Vb Rajan ഒരു ഭരണകൂടം കുറെ നിയമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ സൃഷ്ടിക്കുകയും അവ അനുസരിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്നതുപോലെ ലഘുവല്ല ദൈവത്തിന്റെ കാര്യം. ദൈവം ഒരു മനുഷ്യന്റെ ഭ്രൂണാവസ്ഥയില്‍ തന്നെ അവന്റെ ഭാവി, മരണമുള്‍പ്പെടെ ഇന്നരീതിയിലായിരിക്കും എന്ന് അറിഞ്ഞ് എഴുതിവച്ചിരിക്കുകയാണെന്ന് മതഗ്രന്ഥങ്ങള്‍ പറയുന്നു. ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് അതീതമാണ് അവന്റെ മരണം. അത് ദൈവതീരുമാനമാണെങ്കില്‍ ആ മരണത്തിന് പിന്നില്‍ മറ്റൊരു മനുഷ്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതും ദൈവതീരുമാനം തന്നെ. അങ്ങനെ ഒരു തീരുമാനം ദൈവം എടുത്തുകഴിഞ്ഞാല്‍ കൊലപാതകിക്കെങ്ങിനെ അവന്റെ ഇച്ഛാശക്തിയനുസരിച്ച് നന്മപ്രവര്‍ത്തിക്കാന്‍ സാധിക്കും? അത് ബോധ്യമാകാത്തതുകൊണ്ടാണ് വീണ്ടും എഴുതുന്നത്. ദൈവത്തെ സര്‍‌വ്വശക്തനായി സങ്കല്പിച്ചതുകൊണ്ടുള്ള ഒരു പ്രശ്നമാണിത്.
  • Abdul Latheef CK വി.ബി രാജന്‍, ഞാനും നിങ്ങളും മനുഷ്യര്‍ തന്നെ താങ്കള്‍ ചിന്തിച്ചുനോക്കുക, താങ്കള്‍ ഇഛിക്കുന്നത് താങ്കള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള കഴിവില്ലേ. ഈ കഴിവ് വെച്ചല്ലേ താങ്കളുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തവാദിത്തം താങ്കള്‍ ഏല്‍ക്കുന്നത്. മേശപ്പുറത്ത് കള്ളും പാലും ഉണ്ടെങ്കില്‍ അവയിലൊന്ന് താങ്കള്‍ തെരഞ്ഞെടുക്കുന്നതിന് താങ്കള്‍ക്ക് തടസ്സം വല്ലതും അനുഭവപ്പെടുന്നുണ്ടോ. നന്മ ചെയ്യാനും തിന്മ ചെയ്യാനും താങ്കള്‍ക്ക് സാധിക്കുന്നില്ലേ. ഇക്കാലമത്രയും താങ്കള്‍ മതത്തെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നില്ലേ. ഇതൊക്കെ താങ്കള്‍ നിര്‍ബന്ധിക്കപ്പെട്ടതുകൊണ്ടാണോ ?. അല്ല എങ്കില്‍ സകലമനുഷ്യരുടെയും അവസ്ഥ ഇതുതന്നെയാണ്. ഈ ഇഛാസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നും ദൈവിക വെളിപാടില്‍ വന്നിട്ടില്ല. ദൈവം സര്‍വശക്തനായതുകൊണ്ട് എന്ത് പ്രശ്നമാണുള്ളത്. ദൈവം അറിവില്ലാത്തവനായിരുന്നെങ്കില്‍ താങ്കള്‍ ദൈവവിശ്വാസിയാകുമായിരുന്നോ ?. ഭൂമിയിലെ കാര്യങ്ങള്‍ മൊത്തം മനുഷ്യര്‍ക്ക് വിട്ടുകൊടുക്കാത്തത് ദൈവത്തിന്റെ നീതിയും യുക്തിയുമാണ്. സയണിസ്റ്റുകള്‍ക്ക് ഫലസ്തീനികളായവരെ മുച്ചൂടും നഷിപ്പിക്കണം എന്ന് ഉദ്ദേശ്യമുണ്ടാവും, ദൈവത്തിന്റെ വിധിക്കും തീരുമാനത്തിനുമനുസരിച്ചല്ല കാര്യങ്ങളെങ്കില്‍ അവര്‍ക്ക് അത് സാധിക്കുമായിരുന്നു. എന്നാല്‍ മനുഷ്യന് പ്രവര്‍ത്തന കഴിവ് നല്‍കപ്പെട്ടപ്പോള്‍ തന്നെ ദൈവത്തിന്റെ ഒരു വിധി അതിന് നിയന്ത്രണം വരുത്തി. മനുഷ്യരുടെ ജനനത്തിന്റെയും മരണത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ ദൈവം നിശ്ചയിച്ച തീരുമാനത്തിന് അത്രയേ അര്‍ഥം നല്‍കേണ്ടതുള്ളൂ. താങ്കളും ഞാനും മരിക്കും പക്ഷെ എപ്പോള്‍ എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കുമോ?. കയ്യിലെ ഞരമ്പുമുറിച്ച് ഒരു കുപ്പിവിഷമെടുത്ത് കുടിച്ച് കടലില്‍ ചാടിയാല്‍ പോലും നൂറ് ശതമാനം മരണം ഉറപ്പിക്കാനാവുമോ ?. കെട്ടിത്തൂങ്ങാന്‍ വിചാരിച്ച് കയര്‍ പൊട്ടിവീണ് പിന്നീട് ആ പണിവേണ്ടന്ന് വെച്ചവരില്ല. അപ്പോള്‍ നമ്മുടെ ഇഛക്കപ്പുറമുള്ള ഒരു മേഖല നമ്മുടെ തന്നെ ജീവിതത്തില്‍ ഉണ്ട്. അത് സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനമനുസരിച്ചാണ് എന്ന് വിശ്വസിക്കുന്നു ഒരു മുസ്ലിം. താങ്കള്‍ ദൈവനിഷേധിയായതിനാല്‍ എല്ലാം യാദൃശ്ചികമെന്ന് വിശ്വസിക്കുന്നുണ്ടോവും. രണ്ടായാലും വിശ്വാസം തന്നെ. രണ്ടാലൊന്ന് ശരിയായിരിക്കും. ദൈവത്തിന്റെ തീരുമാനമനുസരിച്ചാണ് എന്നത് ശരിയായാല്‍ അതിന് ഒരു നല്ല ഫലം ഉണ്ട്. അത് വിശ്വാസിക്ക് നല്‍കുന്ന ആത്മശാന്തിയാണ്. മറിച്ച് ദൈവമില്ല. അങ്ങനെ ഒരു തീരുമാനവുമില്ല എന്ന് വിശ്വസിക്കുന്നത് ഒരു നന്മയും മനുഷ്യന് നേടിത്തരുന്നില്ല.
  • Abdul Latheef CK (22:17-18) വിശ്വസിച്ചവര്‍, യഹൂദരായവര്‍, സാബികള്‍, നസ്രാണികള്‍, മജൂസികള്‍, ബഹുദൈവാരാധകര്‍ -ഇവര്‍ക്കെല്ലാമിടയില്‍ പുനരുത്ഥാന നാളില്‍ അല്ലാഹു തീരുമാനമെടുക്കുന്നതാകുന്നു. അല്ലാഹു സകല സംഗതികള്‍ക്കും സാക്ഷിയല്ലോ. ആകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജന്തുജാലങ്ങള്‍, ധാരാളം മനുഷ്യര്‍, ദൈവശിക്ഷക്കര്‍ഹരായ വേറെയും വളരെയാളുകള്‍, ഇവരൊക്കെ അല്ലാഹുവിന്റെ മുന്നില്‍ പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലയോ? ആരെ അല്ലാഹു നിന്ദിതനും അപമാനിതനുമാക്കുന്നുവോ, അവന്നു പിന്നെ മഹത്വമേകുന്നവരാരുമില്ല. അല്ലാഹു അവനിച്ഛിക്കുന്നത് പ്രവര്‍ത്തിക്കുന്നു.
  • Abdul Latheef CK (57:22-23) ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ.അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.
  • Vb Rajan <<<അപ്പോള്‍ നമ്മുടെ ഇഛക്കപ്പുറമുള്ള ഒരു മേഖല നമ്മുടെ തന്നെ ജീവിതത്തില്‍ ഉണ്ട്. അത് സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനമനുസരിച്ചാണ് എന്ന് വിശ്വസിക്കുന്നു ഒരു മുസ്ലിം. >>> ഇതാണ് ഞാനും പറയുന്നത്. നമ്മുടെ ഇഛയ്ക്കപ്പുറമുള്ള കാര്യമാണ് നമ്മുടെ മരണം? അത് ദൈവതീരുമാനമനുസരിച്ചാണെന്ന് താങ്കളും സമ്മതിക്കുന്നു. അപ്പോള്‍ ഹിറ്റലര്‍ കൂട്ടക്കൊലചെയത യഹൂദരുടെ മരണം ദൈവ തീരുമാനമല്ലേ. ദൈവം അങ്ങനെ തീരുമാനമെടുക്കാന്‍ കാരണം ഹിറ്റലര്‍ ഈ നിരപരാധികളെ വധിക്കാന്‍ തീരുമാനിച്ചതിനാലോണോ? അപ്പോള്‍ ദൈവതീരുമാനത്തിന് അടിസ്ഥാനം മനുഷ്യന്‍ അവന്റെ ഇച്ഛ അനുസരിച്ച് ചെയ്യുന്ന പ്രവര്‍ത്തികളവില്ലേ? ദൈവ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് മനുഷ്യനാണെന്ന് വരില്ലേ? അത്തരം ഒരു ദൈവത്തെ സര്‍‌വ്വശക്തനെന്ന് എങ്ങനെ വിളിക്കും? ഇറാക്കിലേയും, പാലസ്തീനിലേയും, ഹിരോഷിമയിലേയും, നാഗസാക്കിയിലേയും നിസ്സഹായരുടെ മരണം ഇപ്രകാരമാവണമെന്ന് ദൈവം തീരുമാനിച്ചത് അവരുടെ കൊലയാളികളുടെ ഇഛാപൂര്‍ത്തീകരണത്തിന് വേണ്ടിയാണോ? മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്ന ദൈവത്തെയല്ലെ അത് കാണിക്കുന്നത്.
  • Abdul Latheef CK http://yukthivadikalumislamum.blogspot.in/.../blog-post...
    yukthivadikalumislamum.blogspot.com
    ഇവ കൂടി വായിക്കുക. ദൈവേഛയും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും ദൈവം ഇഛിച്ചിരുന്നുവെങ്കില്‍ ഞങ്ങളും വിസ്വാസികളാകുമായിരുന്നു
  • Abdul Latheef CK http://yukthivadikalumislamum.blogspot.in/.../blog-post...
    yukthivadikalumislamum.blogspot.com
    അഭിപ്രായം രേഖപ്പെടുത്തുന്നവരും വിമര്‍ശിക്കുന്നവരും നല്‍കപ്പെട്ട പോസ്റ്റിനെ കുറിച... See More
  • Abdul Latheef CK ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കാം. രാജന്‍ അപ്രകാരം ചോദിച്ചുകൊണ്ടികിക്കുന്നു. ഇനിയും അത് തുടരുകയും ചെയ്യും. ഈ ചോദ്യങ്ങളുടെ ഒന്നാമത്തെ ലക്ഷ്യമായി രാജന്റെ ശൈലിയില്‍നിന്ന് എനിക്ക് തോന്നിയിട്ടുള്ളത് ദൈവവിശ്വാസികള്‍ അവരുടെ വിധിവിശ്വാസം കാരണമായി വല്ലാത്ത ഒരു പ്രതിസന്ധി അനുഭവിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാനാണ്. ദൈവത്തില്‍ വിശ്വസിക്കാത്തിനാല്‍ എനിക്ക് ഇങ്ങനെ ഒന്ന് ഇല്ല എന്ന് സ്വയം സമാധാനിക്കാനും. അങ്ങനെയല്ലെങ്കില്‍ അദ്ദേഹം വ്യക്തമാക്കട്ടേ...
  • Abdul Latheef CK എന്നാല്‍ വിനയപൂര്‍വം അദ്ദേഹത്തെ പലതവണ കേള്‍പിച്ചത് വീണ്ടും കേള്‍പ്പിക്കട്ടേ. മനുഷ്യരുടെ ഇഛാസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും അല്ലാഹു അനുവദിച്ചതാണ്. അത് ഉപയോഗിച്ച് താന്‍ നല്‍കിയ മാര്‍ഗദര്‍ശനമനുസരിച്ച് ചരിക്കാനാണ് അവന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അവന്റെ മുന്‍തീരുമാനമോ, കാര്യങ്ങള്‍ നടക്കുന്നതിന് മുമ്പുള്ള അറിവോ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നില്ല. കാലദേശക്കള്‍ക്കതീതമായ അവന്റെ ഉന്നതമായ അറിവിന്റെ ഫലമായിട്ടാണ് അത് സംഭവിക്കുന്നത്. മനുഷ്യരൊക്കെ പ്രവര്‍ത്തിച്ചതിന് ശേഷമേ ദൈവത്തിന് കാര്യം മനസ്സിലാക്കാനാവൂ എന്നതാണ് പകരം മറ്റൊരു സാധ്യത. ദൈവത്തിന്റെ ഒരു പരിമിതിയും കഴിവുകേടുമാണത്. മനുഷ്യന് ഇഛിക്കുന്നതൊക്കെ ചെയ്യാന്‍ കഴിയില്ല, ദൈവത്തിന്റെ അനുമതി പ്രകാരമല്ലാതെ എന്ന ഇസ്ലാമിക വിശ്വാസത്തിന്റെ മറ്റേ സാധ്യത മനുഷ്യനിഛിക്കുന്നതൊക്കെ ചെയ്യാനാവും എന്നതാണല്ലോ. അപ്പോഴും അത് ദൈവത്തിന്റെ പരിമിതിയും നിയന്ത്രണമില്ലായ്മയുമാണ് തെളിയിക്കുന്നത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് ആരും അവരുടെ പ്രവര്‍ത്തനത്തിന് ദൈവത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഒരു പഴുത് ഇല്ല. മക്കയിലെ ദൈവനിഷേധികളും ബഹുദൈവാരാധകരും അതിനുള്ള ശ്രമം നടത്തിനോക്കിയിരുന്നു. അവര്‍ പറഞ്ഞത് ഇങ്ങനെയാണ്.
  • Abdul Latheef CK [ (നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: `അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.` അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: `നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.` ഇനിയും പറയുക: `(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു (Quraan 6:148-149)]
  • Abdul Latheef CK ഖുര്‍ആന്‍ പറഞ്ഞത് തന്നെയാണ് രാജനോട് എനിക്കും പറയാനുള്ളത്. `നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.`
  • Abdul Latheef CK ഇത് വ്യക്തമാവുക പകരം കുറച്ച് ചോദ്യങ്ങള്‍ യുക്തിവാദിയോട് അങ്ങോട്ടും ചോദിക്കാന്‍ ആരംഭിക്കുമ്പോഴാണ്. ആ ചോദ്യങ്ങള്‍ക്ക് ഈ ഭൌതികവാദികളുടെ ഉത്തരം എന്താണെന്ന് അറിയുമ്പോഴാണ്, വലിയ ബുദ്ധിമാന്‍മാരെ പോലും ചോദ്യം ഉന്നയിക്കുന്ന ഇവരുടെ ആശയപ്പാപരത്തം വ്യക്തമാവുക. രാജന്‍ കുറേ ചോദ്യങ്ങള്‍ ഇങ്ങോട്ട് ചോദിച്ചുവല്ലോ. താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് താങ്കളുടെ മറുപടി കേള്‍ക്കാന്‍ താത്പര്യമുണ്ട്. ഏതടിസ്ഥാനത്തിലാണ് അവ എന്നും വ്യക്തമാക്കുക.

    1. ഭൌതികവാദ വീക്ഷണത്തില്‍ മനുഷ്യന്‍ അവന്റെ ഇഛയിലും പ്രവര്‍ത്തനത്തിലും സ്വതന്ത്രരാണോ ?.

    2. അതനുസരിച്ച് അവന്റെ പ്രവര്‍ത്തനത്തിന്റെ ഉത്തവാദിത്തം അവനില്‍തന്നെ ചുമത്തുന്നത് നീതീകരിക്കപ്പെടുമോ ?.

    3. ക്രോമസോമുകളിലെ ജീനുകളിലുള്ള ജനിതകകോഡുകളാണ് ഒരാളുടെ സ്വാഭാവം നിശ്ചയിക്കുന്നത് എന്ന ഭൌതികവാദമനുസരിച്ച്, കുറ്റവാളികളെ ഭൌതികമായി ശിക്ഷിക്കുന്നത് നീതിയാണോ ?.

    4. മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹത്തിന്റെയും പദാര്‍ഥപരമായ ഘടനയാണ് ഒരാളുടെ ഇഛയും സ്വഭാവവും നിര്‍ണയിക്കുന്നത് എന്നല്ലേ ഭൌതികവാദിയുടെ നിലപാട്. അതനുസരിച്ച് മനുഷ്യന്‍ പ്രകൃതിവിധിക്ക് നിര്‍ബന്ധിതനല്ലേ ?.

    5. ശരി, തെറ്റ്, നന്മ, തിന്മ, ധര്‍മം, അധര്‍മം, അഹങ്കാരം, വിനയം എന്നിവയെല്ലാം ജീനുകളിലെ ജനിതകോഡിനനുസരിച്ച് ഒരാളില്‍ ഉണ്ടാവുന്നതാണ് എന്നല്ലേ ഒരു ഭൌതികന്റെ വാദം ?.
  • Abdul Latheef CK 6. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം അനുസരിച്ച്, മനുഷ്യന്റെ സ്വഭാവവും പെരുമാറ്റവും നിര്‍ണയിക്കുന്നതില്‍ പാരമ്പര്യത്തിന് വലിയ സ്വാധീനമുണ്ടെന്നതാണല്ലോ വാദം. അതനുസരിച്ച് മനുഷ്യന്‍ കാലത്തിന്റെ കൈകളിലെ കളിപ്പാവ മാത്രമല്ലേ?.

    (ഈ ധാരണയുള്ളതുകൊണ്ടാണ് ദൈവിക തീരുമാനത്തിന് വിരുദ്ധം പ്രവര്‍ത്തിക്കാനാവാത്തിനാല്‍ ഇസ്ലാമികമായും മനുഷ്യന്‍ കേലവം ദൈവത്തിന് കയ്യിലെ കളിപ്പാവയല്ലേ എന്ന് ഭൌതികവാദി ചോദിക്കുന്നത്. എന്നാല്‍ ഇസ്ലാം വീക്ഷണമനുസരിച്ച് ദൈവിക തീരുമാനം എന്നത് മനുഷ്യപ്രവര്‍ത്തനത്തില്‍ ബലപ്രയോഗം കൊണ്ടുവരുന്നില്ല എന്ന് സൂചിപ്പിക്കുകയുണ്ടായി)
  • Abdul Latheef CK 7. ഭൌതികവാദികളൊക്കെയും മനുഷ്യന്‍ പ്രകൃതിവ്യവസ്ഥക്ക് കീഴപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരല്ലേ ?. ഇത് മനുഷ്യനെ അവന്റെ കര്‍മങ്ങളുടെ പ്രതിഫലത്തില്‍നിന്ന് മുക്തമാക്കുന്നതും യുക്തിഹീനവുമല്ലേ. ഇതനുസരിച്ച് കോടതിയും ശിക്ഷാവിധിയും അന്യായമല്ലേ ?
  • Abdul Latheef CK ഒരു ഭൌതികവാദി ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കിയാല്‍ അറിയാം. ഇസ്ലാമിക വിധിവിശ്വാസത്തിന്റെയും മനുഷ്യേഛയുമായും അതിന്റെ ഫലമായുണ്ടാകുന്ന പെരുമാറ്റങ്ങളും ബുദ്ധിക്കും യുക്തിക്കും അതിലുപരി മനുഷ്യന്‍ പിന്തുടരുന്ന നിയമനടപടിക്രമവുമായും അതിന് എത്രമാത്രം അടുപ്പവും രഞ്ജിപ്പും ഉണ്ടെന്ന്.
  • Abdul Latheef CK ഖുര്‍ആനനസരിച്ച് കാര്യം വളരെ ലളിതമാണ്. മനുഷ്യന്‍ എന്ന അധ്യായത്തില്‍ (76) ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു.

    (1) മനുഷ്യന്‍ പറയപ്പെടാവുന്ന ഒന്നുമേ അല്ലാതിരുന്ന സുദീര്‍ഘമായ കാലഘട്ടം അവനില്‍ കടന്നുപോയിട്ടില്ലയോ? (2 3) മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം. (4) നിഷേധികള്‍ക്ക് നാം ചങ്ങലകളും വളയങ്ങളും ആളിക്കത്തുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review