2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഖുര്‍ആന്‍ നിങ്ങളുടെ മാര്‍ഗദര്‍ശി.

വിശുദ്ധറമാളാന്‍ വിടപറയുകയാണ്. ഈ മാസത്തന്റെ പ്രത്യേകതക്ക് കാരണം, ലോകാവസാനം വരെയുള്ള മനുഷ്യകുലത്തിന് ദൈവം മാര്‍ഗദര്‍ശകമായി നല്‍കിയ ഖുര്‍ആന്‍റെ അവതരണം സംഭവിച്ചത് ഈ മാസത്തിലാണ് എന്നതാണ്. ഇരുപത്തി മൂന്ന് വര്‍ഷത്തിനിടയില്‍ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് അപ്പപ്പോഴായി ഇറങ്ങിയ വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ . ഈ കാലയളവില്‍ മുഹമ്മദ് നബി കടന്നുപോയ അതിദുസ്സഹമായ കാലഘടത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. ഇത് മുഹമ്മദ് നബിയുടെ രചനയല്ലെന്ന്. ഇരുപത്തിമൂന്ന കൊല്ലത്തിനിടയിലാണ് അവതരണം പൂര്‍ത്തിയായതെങ്കിലും അതിന്റെ ഒരു അടയാളം ഖുര്‍ആനില്‍ കാണപ്പെടുന്നില്ല. ആദ്യവസാനം നിലനില്‍ക്കുന്ന വൈകാരികമായ സന്തുലിതത്വവും എത് തലത്തിലുള്ള മനുഷ്യനും മനസ്സിലാക്കാന്‍ കഴിയുന്ന അതിന്റെ ഘടനയും ഖുര്‍ആന്‍ മനുഷ്യമനസ്സ് അറിയുന്ന ദൈവത്തിന്റെ വചനമാണ് എന്നതിന് ഏറ്റവും ശക്തമായ തെളിവാണ്.

മുസ്ലിംകളുടെ ഒരു വേദഗ്രന്ഥം എന്നതാണ് വലിയ ഒരു വിഭാഗം ജനങ്ങളുടെയും ഇപ്പോഴത്തേയും ധാരണ. പക്ഷെ അതിന്റെ ഒന്നാമത്തെ പ്രത്യേകത അത് മനുഷ്യസമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനുള്ള ഗ്രന്ഥമാണ് എന്നതാണ്. അതിനെ മാര്‍ഗദര്‍ശനമായി ഉള്‍കൊണ്ടവര്‍ക്ക്, അത് കൂടുതല്‍ പ്രയോജനപ്പെടുന്നുവെന്നത് മാത്രമാണ് സത്യം.

ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യക്തമായ ധാരണ നല്‍കുന്ന സൂക്തങ്ങളാണ് അധ്യായം (17) അല്‍ ഇസ്റാഇലെ 9 മുതല്‍ തുടങ്ങുന്ന ഏതാനും സൂക്തങ്ങള്‍ . അതില്‍ ഖുര്‍ആനും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നും, ഖുര്‍ആന്‍ അനുസരിച്ച് മനുഷ്യജീവിതത്തിന്റെ ഒരു നല്ല നിര്‍വചനവും അടങ്ങിയിരിക്കുന്നു. പ്രസ്തുത സൂക്തങ്ങള്‍ വായിക്കുക. ചിന്തിക്കുക.

(9-10) യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍ , ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടി നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

(11) നന്മയെ തേടേണ്ടതുപോലെ മനുഷ്യന്‍ തിന്മയെത്തേടുന്നു. അവന്‍ വലിയ ധൃതിക്കാരനാകുന്നു.

(12) നോക്കുക, നാം രാവിനെയും പകലിനെയും രണ്ടു ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ പ്രകാശരഹിതമാക്കി. പകലെന്ന ദൃഷ്ടാന്തത്തെ പ്രകാശമാനവുമാക്കി. അതു നിങ്ങള്‍ക്ക് നാഥന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കാനും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കണക്കറിയാനും സാധിക്കേണ്ടതിനത്രെ. ഇവ്വിധം, സകല സംഗതികളെയും നാം വെവ്വേറെ വേര്‍തിരിച്ചുവെച്ചിരിക്കുന്നു.

 
(13-14) ഓരോ മനുഷ്യന്റെയും ശകുനത്തെ നാം അവന്റെ കഴുത്തില്‍ ബന്ധിച്ചിട്ടുണ്ട്. പുനരുത്ഥാനനാളില്‍ നാം അവനുവേണ്ടി ഒരു രേഖ പുറപ്പെടുവിക്കും. അത് ഒരു തുറന്ന പുസ്തകം പോലെ അവന്‍ കാണും-വായിക്കുക! നിന്റെയീ കര്‍മരേഖ. ഇന്നു നിന്റെ കണക്കുനോക്കുന്നതിന് നീ തന്നെ മതി.

(15) വല്ലവനും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അത് സ്വന്തം ഗുണത്തിന് വേണ്ടിയാകുന്നു. ദുര്‍മാര്‍ഗം ആചരിക്കുന്നുവെങ്കില്‍ അതിന്റെ ദോഷവും അവനു തന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ മറ്റൊരുവന്റെ ഭാരം വഹിക്കുകയില്ല. (സത്യവും മിഥ്യയും വിവേചിച്ചറിയുന്നതിനുവേണ്ടി) ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം (ജനങ്ങളെ) ശിക്ഷിക്കാറുമില്ല.


ഈ ഭൂമിയില്‍ ദൈവത്തിന്റെ നടപടിക്രമം എന്താണെന്ന് ഈ സൂക്തങ്ങള്‍ കൃത്യമായി വിവരിക്കുന്നു. മനുഷ്യന് വേണ്ട ഏറ്റവും ചൊവായ പാതയിലൂടെയാണ് ഈ ഖുര്‍ആന്‍ വഴിനടത്തുന്നത്. ആ മാര്‍ഗം പിന്‍പറ്റുന്നതിനും തള്ളിക്കളയുന്നതിനും ഒരേ ഫലമല്ല ദൈവം വാഗ്ദാനം ചെയ്യുന്നത്. പിന്‍പറ്റിയാല്‍ സ്വര്‍ഗം. തള്ളിക്കളയുന്നവര്‍ക്ക് പരലോകത്ത് നരകം. എന്നാല്‍ ഇതിനെ നിഷേധികള്‍ പരിഹസിച്ചു. അദ്ദേഹം വാഗ്ദാനം ചെയ്യുന്ന ശിക്ഷ എത്രയും പെട്ടെന്ന് കൊണ്ടുവരാന്‍ അവര്‍ വെല്ലുവിളിച്ചു. അതിലുള്ള ഖുര്‍ആന്‍റെ പ്രതിരകണമാണ് പതിനൊന്നാം സൂക്തം.

മനുഷ്യന്‍ സന്‍മാര്‍ഗം സ്വീകരിക്കണമെന്നത് ദൈവത്തിന്റെ ആവശ്യമല്ല അത് മനുഷ്യന്റെ മാത്രം ആവശ്യമാണ്. ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കേണ്ടതില്ല. അതേ പ്രകാരം ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ മാര്‍ഗഭ്രംശത്തില്‍ അകപ്പെട്ടതിന് ദൈവം ശിക്ഷിക്കാറുമില്ല.

ചിന്തിക്കുക. ഖുര്‍ആനെക്കുറിച്ച് ഇങ്ങനെ തന്നെയാണോ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് .. ?.

2012 ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

ഒരാഴ്ചക്കകം 100,000 പേര്‍ ശ്രവിച്ച മലയാള പ്രസംഗം.

ഏതാനും ദിവസം മുമ്പ് യൂറ്റൂബില്‍ ആരോ ഒരാള്‍ ഒരു പ്രസംഗം അപ്ലോഡ് ചെയ്തു. പക്ഷെ തുടക്കത്തിലേ ഒരു കല്ലുകടി. കാരണം അതിലെ തലക്കെട്ടും പ്രസംഗവും യോജിക്കുന്നില്ല.  DGP Jacob ponnoose ന്റെ പ്രസംഗമായിട്ടാണ് ആദ്യം നല്‍കിയതെങ്കിലും മതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ Dr.Alexander Jacob IPS ന്റേതാണ് പ്രസ്തുത പ്രസംഗം എന്ന അറിവ് ഇസ്ലാം വിശ്വാസികളെ സംബന്ധിച്ച് കൂടുതല്‍ സന്തോഷം നല്‍കുന്നതായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ട പ്രസ്തുത വിഡിയോ നല്‍കിയ ആളുതന്നെ ഡിലീറ്റ് ചെയ്തതായി കാണുന്നു. പ്രസംഗത്തില്‍ അദ്ദേഹത്തിന് ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് സ്വാഭാവികം മാത്രമായി കരുതുന്നു. അതില്‍ പലരും ചൂണ്ടിക്കാണിച്ചത്. റമളാന്‍ വ്രതം ഒരേ സമയത്ത് വരുന്നുവെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ്. അത് ശരിയല്ല. ലോകത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്ഥ അനുഭവം നല്‍കുമാറ്‍ കാലാവസ്ഥ മാറിവരത്തക്കവിധം ലഭിക്കുവാന്‍ ചാന്ദ്ര കലണ്ടര്‍ അനുസരിച്ചാണ് ഇസ്ലാമിലെ ആരാധനകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അത് ഏറെ ശാസ്ത്രീയവും ഇസ്ലാമിന്റെ സാര്‍വലൌകികതക്കുള്ള ശക്തമായ തെളിവുമാണ്.

ചില പരാമര്‍ശങ്ങള്‍ മുസ്ലിംകള്‍ യോജിക്കാന്‍ കഴിയില്ലെങ്കിലും മുസ്ലിമല്ലാത്ത ഒരു വ്യക്തിക്ക് അപ്രകാരം മാത്രമേ പറയാന്‍ കഴിയൂ. ഖുര്‍ആന്‍റെ അവതരണത്തെക്കുറിച്ച് പറയുന്നിടത്ത് മക്കയില്‍ എഴുതപ്പെട്ടതിനെ മക്കീ എന്നും മദീനയില്‍ എഴുതപ്പെട്ട ഖുര്‍ആനെ മദനീ എന്നും പറയുന്നുവെന്ന പരാമര്‍ശം വസ്തുതാപരമായി തെറ്റാണ്. പക്ഷെ അത് അവതരിച്ചതാണ് എന്ന് പറയുന്ന പക്ഷം ഖുര്‍ആന്‍ ദൈവികമാണ് എന്ന് അംഗീകരിക്കേണ്ടി വരും. മുസ്ലിമല്ലാത്ത ഒരു വ്യക്തിയുടെ ആഴത്തിലുള്ള ഇസ്ലാം പഠനത്തിന്റെ പ്രകടനം എന്ന നിലക്കാണ് ഈ പ്രസംഗത്തെ ഇസ്ലാം അനുയായികള്‍ കാണുന്നത്. പ്രസ്തുത പ്രസംഗം കേള്‍ക്കാത്ത എന്റെ ബ്ലോഗ് വായനക്കാര്‍ക്കായി അത് ഇവിടെ പങ്കുവെക്കുന്നു.



2012 ജൂലൈ 26, വ്യാഴാഴ്‌ച

ഗോഡ് സെ തെറ്റുകാരനാവുന്നതെങ്ങനെ ?

വിധിവിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാനപരമായ ആറ് വിശ്വാസങ്ങളില്‍ ഒന്നാണ്. ഇതേക്കുറിച്ച് ഈ ബ്ലോഗില്‍ നേരത്തെ പല ചര്‍ചകളും നടന്നിട്ടുണ്ട്. അന്ന് ചര്‍ചയില്‍ പങ്കെടുത്ത വി.ബി രാജന്‍ ഇന്ന് ഫെയ്സ് ബുക്കില്‍ നല്‍കിയ ചോദ്യവും അതിനുള്ള മറുപടിയും ഇവിടെയും ചേര്‍ക്കുകയാണ്.
  • Vb Rajan
    Shafi Koyamma <<<ദൈവം മനുഷ്യന് നല്‍കുന്ന സ്വാതന്ത്ര്യവും, ദൈവത്തിന്റെ അറിവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണ് Vb Rajan നെ കുഴക്കുന്നത്,..>>> എന്നെ ഒന്നും കുഴക്കുന്നില്ല എന്ന് ആദ്യം മനസ്സിലാക്കുക. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഒരു വിശ്വാസിയുടെ നിലപാട് അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. വ്യക്തമായ മറുപടി ലഭിക്കാത്തതുകൊണ്ടാണ് ആവര്‍ത്തിക്കുന്നത്

    ഗാന്ധിജിയുടെ മരണം ഗോഡ്സേയുടെ വെടിയുണ്ടകൊണ്ടായിരിക്കും എന്ന് ദൈവം ഗാന്ധിജി ജനിക്കുന്നതിനു മുമ്പുതന്നെ എഴുതിവച്ചുകഴിഞ്ഞാല്‍ ഗോഡ്സേയ്ക്ക് എത്ര സ്വാതന്ത്ര്യം നല്‍കിയാലും അദ്ദേഹത്തിന് ദൈവം എഴുതിയതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? ദൈവം എഴുതിയ രീതിയില്‍ പ്രവര്‍ത്തിച്ചതിന് എങ്ങനെ ഗോഡ്സേ തെറ്റുകാരനാണെന്ന് പറയാന്‍ കഴിയും? ഇനി ഗോഡ്സേ തനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിക്കുകയും അതിനാല്‍ ദൈവം ഗാന്ധിജിയുടെ മരണം ഗോഡ്സെയുടെ കൈകൊണ്ടായിരിക്കട്ടെ എന്നു തീരുമാനിക്കുകയുമാണോ? അങ്ങനെയെങ്കില്‍ മനുഷ്യന്‍ ദൈവത്തെ നിയന്ത്രിക്കുന്നുവെന്നു വരും.

    ----------------------------------

    എന്റെ മറുപടി..
  • >>> ഗാന്ധിജിയുടെ മരണം ഗോഡ്സേയുടെ വെടിയുണ്ടകൊണ്ടായിരിക്കും എന്ന് ദൈവം ഗാന്ധിജി ജനിക്കുന്നതിനു മുമ്പുതന്നെ എഴുതിവച്ചുകഴിഞ്ഞാല്‍ ഗോഡ്സേയ്ക്ക് എത്ര സ്വാതന്ത്ര്യം നല്‍കിയാലും അദ്ദേഹത്തിന് ദൈവം എഴുതിയതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? ദൈവം എഴുതിയ രീതിയില്‍ പ്രവര്‍ത്തിച്ചതിന് എങ്ങനെ ഗോഡ്സേ തെറ്റുകാരനാണെന്ന് പറയാന്‍ കഴിയും? ഇനി ഗോഡ്സേ തനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിക്കുകയും അതിനാല്‍ ദൈവം ഗാന്ധിജിയുടെ മരണം ഗോഡ്സെയുടെ കൈകൊണ്ടായിരിക്കട്ടെ എന്നു തീരുമാനിക്കുകയുമാണോ? അങ്ങനെയെങ്കില്‍ മനുഷ്യന്‍ ദൈവത്തെ നിയന്ത്രിക്കുന്നുവെന്നു വരും. <<<<
    ------------------------------

    മനുഷ്യരെന്ന നിലക്ക് ഇവിടെ വിശ്വാസിക്കും അവിശ്വാസിക്കും ദൈവനിഷേധിക്കും തമ്മില്‍ അന്തരമൊന്നുമില്ല. ഇഛാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും മനുഷ്യര്‍ക്ക് ഉണ്ട് എന്നാണെങ്കില്‍ എല്ലാവര്‍ക്കും ഉണ്ട് ഇല്ല എന്നാണെങ്കില്‍ ആര്‍ക്കും ഇല്ല.

    ഇസ്ലാമിക ദര്‍ശനമനുസരിച്ച് മേല്‍ പറഞ്ഞ പ്രശ്നത്തിന്റെ ഞാന്‍ മനസ്സിലാക്കിയ വിധി ഇതാണ്.

    ദൈവം എല്ലാം അറിയുന്നവനും സ്ഥലകാലാധീതനുമാണ്, ഭാവി വര്‍ത്തമാനം ഭൂതം എന്നിവ അവനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. കാലം കടന്നുപോകുകയും സംഭവങ്ങള്‍ നടക്കുകയും ചെയ്യുന്നതിനനുസരിച്ച് അവന്റെ നേരത്തെ ഉള്ള അറിവ് വ്യത്യാസപ്പെടുന്നില്ല.

    മനുഷ്യന് അവന്‍ ഇഛാസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. അവന്റെ ഇഛക്കനുസരിച്ച് മനുഷ്യകഴിവിനകത്ത് നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാനും സാധിക്കും. (പറക്കാന്‍ ഇഛിച്ചതുകൊണ്ട് പക്ഷികളെ പോലെ പറക്കാന്‍ സാധിക്കില്ല). പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാലും ആ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനം പൂര്‍ണമായും മനുഷ്യന്റെ ഇഛ അനുസരിച്ച് അല്ല. അവന്റെ പ്രവര്‍ത്തനത്തിന്റെ ഫലം സംഭവിക്കുന്നത് ദൈവിക ഇഛകൂടി അനുവദിക്കുമ്പോള്‍ മാത്രമാണ്. അങ്ങനെ മനുഷ്യന് ഇഛാ-പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെങ്കിലും നിയന്ത്രണം ദൈവത്തിന്റെ പക്ഷത്താണ്.

    മനുഷ്യരില്‍ ആര്‍ക്കും തങ്ങളുടെ ചെയ്തികളും അവയുടെ ഫലങ്ങളും മുന്‍കൂട്ടി കണക്കാക്കാന്‍ സാധ്യമല്ല. നാളെ എന്ത് പ്രവര്‍ത്തിക്കുമെന്ന് പോലും കുറ്റമറ്റ രീതിയില്‍ നിശ്ചയിക്കാന്‍ സാധ്യമല്ല.

    മനുഷ്യന് നന്മചെയ്യാനും തിന്മചെയ്യാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവന് നല്‍കപ്പെട്ട സ്വാതന്ത്ര്യത്തെ ദൈവത്തിന് അതേക്കുറിച്ചുള്ള അറിവിനാല്‍ നിയന്ത്രിക്കപ്പെടുന്നില്ല. ദൈവം നേരത്തെ അതേക്കുറിച്ച് അറിയുന്നത് കൊണ്ടല്ല അവന്‍ അത് ചെയ്തത്. മറിച്ച് മനുഷ്യന് നല്‍കപ്പെട്ട ഇഛാ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന അറിവാണ് ദൈവത്തിന് ഉള്ളത്.

    ഇത്തരം ഒരു അറിവ് ദൈവത്തിന് ഇല്ലെങ്കില്‍ അത് ദൈവത്തിന്റെ അറിവ് അപൂര്‍ണമാണ് എന്നതിന് തെളിവാണ്. (തുടരും)


  • CK Latheef ഗോഡ് സെക്കും മറ്റേത് മനുഷ്യനും നല്‍കപ്പെട്ട പോലെയുള്ള ഇഛാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഗാന്ധിജിയുടെ അനുയായിയായി മാറാനും അദ്ദേഹത്തിന്റെ ഗാതകനായി മാറാനും അവസരം ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം തെരഞ്ഞെടുത്തത് രണ്ടാമത്തേതാണ്. അദ്ദേഹം ഗാന്ഡിജിയെ വധിക്കാന്‍ തീരുമാനിച്ചു. അത് നടപ്പാക്കി. ദൈവം അതിന് അനുമതി നല്‍കി. അങ്ങനെ ഗാന്ധിജി ഗോഡ് സെയാല്‍ കൊല്ലപ്പെട്ടു.

    ഇവിടെ ഇസ്ലാമിക വീക്ഷണപ്രകാരം ഗോഡ് സെ കുറ്റവാളിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് അദ്ദേഹം ഉത്തരവാദിയുമാണ്. ഇത് ദൈവത്തിന് മുന്‍കൂട്ടി അറിയുമായിരുന്നുവെന്നതും അത് രേഖപ്പെടുത്തിയെന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോ അദ്ദേഹത്തെ കുറ്റമുക്തമാക്കുന്നതോ അല്ല.


  • CK Latheef നാം എത്രതന്നെ ഇഛിച്ചാലും അത് നടപ്പാകുന്നത് ദൈവിക തീരുമാനത്തിനുസരിച്ചാണ്. ഇതാണ് മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയില്‍ ദൈവത്തിന്റെ നിയന്ത്രണം. ഉദാഹരണത്തിന് വര്‍ഗീയത മൂത്ത ഒരു വ്യക്തിക്ക് തന്റെ പ്രതിയോഗിയെ ഉന്‍മൂലനം ചെയ്യണം എന്നാഗ്രമുണ്ടാകും. അത്തരം ഒരു സംഘത്തിന് തങ്ങള്‍ ശത്രുക്കളായി കാണുന്ന മുഴുവന്‍ ആളുകളെയും ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കും. പക്ഷെ ആ ഇഛ നടപ്പാക്കാന്‍ ശ്രമിച്ചാലും ദൈവം അതിന് അനുവദിച്ചെങ്കില്‍ മാത്രമേ അത് നടപ്പാക്കാന്‍ കഴിയൂ. ഒരു വ്യക്തി ഇന്നേ ദിവസം കള്ള് കുടിക്കണം എന്ന് തീരുമാനിച്ചു. ചിലപ്പോള്‍ മാത്രമേ അത് നിര്‍വഹിക്കാന്‍ കഴിയൂ. എന്നാല്‍ ദൈവം ആ തീരുമാനത്തിലോ അതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലോ ഇടപെടുകയില്ല. അതുകൊണ്ട് തന്നെ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ ചിലപ്പോള്‍ അവരുടെ തന്നെ പ്രവര്‍ത്തനമായും ചിലപ്പോള്‍ ദൈവത്തിന്റെ പ്രവര്‍ത്തനമായും പരാമര്‍ശിക്കാറുണ്ട്. രണ്ട് വീക്ഷണ കോണിലൂടെ നോക്കിയാല്‍ രണ്ടും ശരിയാണ് താനും. ഗോഡ്സെ ഗാന്ധിജിയെ വധിച്ചുവെന്ന് പറഞ്ഞാലും ദൈവം വധിച്ചുവെന്ന് പറഞ്ഞാലും ശരിയാണ്. കാരണം ഗോഡ് സെ കാരണമാക്കുകയാണ് ഇവിടെ ചെയ്തത്. മരണം ദൈവിക തീരുമാനം അനുസരിച്ചാണ് സംഭവിച്ചത്.
    5 minutes ago ·

  • CK Latheef ഒരു മുസ്ലിം ദൈവത്തെക്കുറിച്ചും അവന്റെ തീരുമാനത്തെക്കുറിച്ചും മനുസ്സിലാക്കുന്നത് ഇപ്രകാരമായതിനാല്‍ യുക്തിവാദികള്‍ ഇവിടെ പരാമര്‍ശിക്കുന്ന പ്രയാസമൊന്നും ഈ വിഷയത്തില്‍ അവരെ ബാധിക്കുന്നില്ല. പിന്നെ യുക്തിവാദികള്‍ ഒന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയുമാണെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ സംസാരിക്കുന്നത് ഞങ്ങളുടെ ദര്‍ശനമനുസരിച്ചാണെങ്കില്‍ അത് പൂര്‍ണമായും സ്വീകരിക്കേണ്ടത് അതേ ദര്‍ശനമനുസരിച്ച് തന്നെയായിരിക്കണം.

    ഇനി ഇതല്ലാത്ത മറ്റു വിധിസങ്കല്‍പങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചുനോക്കുക (അങ്ങനെ ഉണ്ടെങ്കില്‍ ). അതൊക്കെയും യുക്തിശൂന്യവും വൈരുദ്ധ്യവും ആയിരിക്കും എന്ന് ഇവിടെ തെളിയിച്ചുതരാം.

    2 minutes ago ·

  • CK Latheef കൂട്ടത്തില്‍ ദൈവനിഷേധികളോടായി ഒരു ചോദ്യമുണ്ട്. നിങ്ങളുടെ അഭിപ്രായത്തില്‍ മനുഷ്യന് പ്രവര്‍ത്തന സ്വാതന്ത്ര്യവും ഇഛാസ്വതന്ത്ര്യവും ഉണ്ടോ ഉണ്ടെങ്കില്‍ എത്രമാത്രം ?.

2012 ജൂലൈ 15, ഞായറാഴ്‌ച

മതം തെരഞ്ഞെടുക്കാന്‍ മാനദണ്ഡമില്ലാതെ കുഴങ്ങുന്നവര്‍ ?.

നാം ഒരു ദര്‍ശനമോ തത്വശാസ്ത്രമോ നിയമസംഹിതയോ കര്‍മരീതിയോ സ്വീകരിക്കുന്നത് എന്തിന് വേണ്ടിയാണ് ആര്‍ക്ക് വേണ്ടിയാണ്?. അത് സ്വീകരിക്കുന്നതില്‍  നമ്മുടെ യുക്തിക്കും ബുദ്ധിക്കും നാം വിലകല്‍പിച്ചിട്ടുണ്ടോ ?. നമ്മുക്ക് ലഭിച്ച മതം/ രാഷ്ട്രീയം/തത്വസംഹിത/സാമ്പത്തിക സിദ്ധാന്തം എന്നിവയില്‍ ഏതാണ് അന്ധമായി പിന്തുരേണ്ടത്. ചിലതില്‍ ബുദ്ധിയും യുക്തിയും പ്രയോഗിക്കുകയും ചിലതില്‍ അത് ഉപയോഗപ്പെടുത്തേണ്ടതില്ലെന്നും നാം തീരുമാനിച്ചിട്ടുണ്ടോ?. മനുഷ്യന്റെ ബുദ്ധിയും യുക്തിയുമൊന്നും മതവിശ്വാസത്തില്‍ പരിഗണിക്കപ്പെടേണ്ടതേ അല്ല എന്ന ഒരു ധാരണ നമ്മിലാര്‍ക്കെങ്കിലും ഉണ്ടോ ?. യുക്തിവാദം അതൊരു രീതിശാസ്ത്രമാണെങ്കില്‍ നമ്മുക്കതിനോട് വിയോജിക്കേണ്ട കാര്യമുണ്ടോ?. യുക്തിവാദികള്‍ എല്ലാ കാര്യങ്ങളോടും യുക്തിയുടെ സമീപനമാണോ സ്വീകരിക്കുന്നത്. വളരെ ചെറിയ ഒരു ന്യൂനപക്ഷമെങ്കില്‍ മതങ്ങളെ താരതമ്യപഠനം നടത്തുകയും തങ്ങളുടെ ബുദ്ധിയും യുക്തിയും ഉപയോഗപ്പെടുത്തി അവയില്‍ നല്ലതെന്ന് തോന്നിയ ഒന്നിനെ പിന്‍പറ്റുകയും ചെയ്യുന്നു. ഇദ്ദേഹത്തിന് യുക്തിയില്ല എന്ന് അക്കാരണം കൊണ്ട് തന്നെ നാം പറയുമോ ?. മതങ്ങളിലൊന്ന് തെരഞ്ഞെടുക്കാന്‍ നമ്മുടെ യുക്തി പര്യാപ്തമല്ലേ. യുക്തി എന്നാല്‍ ഒരു തത്വശാസ്ത്രത്തെയും മാര്‍ഗദര്‍ശനത്തെയും പിന്‍പറ്റാതിരിക്കുക എന്നതാണോ ?. ഒരു മതത്തിന്റെ അനുയായിപ്പോയാല്‍ പിന്നെ അദ്ദേഹത്തിന് തന്റെ യുക്തിയെയും ബുദ്ധിയെയും വലച്ചെറിയേണ്ടി വരുമോ ?.

മതനിഷേധിയായി 40 വര്‍ഷത്തോളമായി ജീവിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്ലോഗറായ ഇ.എ. ജബ്ബാറിന്റെ ഈ പ്രസംഗം ഒന്ന് കേട്ടുനോക്കൂ...






2012 ജൂലൈ 7, ശനിയാഴ്‌ച

'ദൈവകണം' തന്നെ കണ്ടെത്തി; എന്നാലോ ?

2012 ജൂലൈ 4 ന് പ്രപഞ്ചോല്‍പത്തി തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചുകഴിഞ്ഞുവെന്ന് ശാസ്ത്രലോകം അവകാശപ്പെട്ടു. 1964 ല്‍ ഭൌതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും മറ്റു പ്രവചിച്ച പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന സൂക്ഷമ ആറ്റോമിക കണികയുടെ സാന്നിദ്ധ്യം ഏറെക്കുറെ സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നതാണ് സ്വറ്റസര്‍ലന്‍റിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്. ഹിഗ്സ് ബോസോണ്‍ എന്നാണ് പ്രവചനത്തിലെ ഈ കണികക്ക് നല്‍കപ്പെട്ടിരുന്ന പേര്‍. എന്നാല്‍ 20 വര്‍ഷം മുമ്പ് അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞനും നോബല്‍ പുരസ്കാരജേതാവുമായ ലിയോണ്‍ ലെതര്‍മാനാണ് ഹിഗ്സ് ബോസോണ്‍  എന്ന മൌലിക കണത്തിന് 'ദൈവകണം' എന്ന പേര്‍ നല്‍കിയത്. അദ്ദേഹം എഴുതിയ The God Particle: If the Universe is the Answer, What is the Question എന്ന പുസ്തകമാണ് ശാസ്ത്രവൃത്തത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഈ പഠനത്തെ ജനങ്ങളുടെ കൂടി ശ്രദ്ധാകേന്ദ്രമാക്കിമാറ്റിയത്.

ദൈവംകണം (God Particle) എന്ന് എന്തുകൊണ്ട് ഇതിന് പേര് വെക്കപ്പെട്ടു. രണ്ട് മറുപടികളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.  ശാസ്ത്രത്തിനു പിടിതരാത്ത നിഗൂഢതയായി ഒളിഞ്ഞു നിന്നതിനാലാണ് ലാഡര്‍മാന്‍ തന്‍െറ പുസ്തകത്തില്‍ ഈ കണത്തെ ദൈവകണം എന്ന് ആദ്യമായി വിളിച്ചത് എന്നാണ് ഒരു മറുപടി. മറ്റൊന്ന്, ഇത് വരെ ദൈവവിശ്വാസികളായ മനുഷ്യര്‍ വിശ്വസിച്ച് പോരുന്നത് ദൈവമാണ് പ്രപഞ്ചത്തിന് ഈ ഘടന പ്രദാനം ചെയ്തതും അതിനെ നിലനിര്‍ത്തുന്നതും എന്നതാണ്. പ്രപഞ്ചത്തിന് ഒരു വ്യവസ്ഥാപിതത്വം ഉണ്ട് എന്നത് താഴെകിടയിലുള്ള യുക്തിവാദികളാല്ലാതെ ശാസ്ത്രലോകത്ത് ആരും നിഷേധിക്കുന്നില്ല. ഈ വ്യവസ്ഥാപിതത്വം എങ്ങനെയുണ്ടായി എന്നത് സ്വാഭാവികമായും ശാസ്ത്രത്തിന്റെ കൌതുകമാണ്. അതിന്റെ ഭൌതികകാരണം കണ്ടെത്താനുള്ള ശ്രമായിട്ടാണ് പീറ്റര്‍ ഹിഗ്സ് അതിന് പിന്നില്‍ ഒരു നിഗൂഢമായ മൌലിക കണത്തെ പ്രവചിച്ചത്. അത് പ്രവചിക്കുമ്പോള്‍ കേവല ഊഹത്തിനപ്പുറം അത് തെളിയിക്കാനാവശ്യമായ ഒരു സാധ്യതയെക്കുറിച്ചും അദ്ദേഹത്തിന് അറിവ് ഉണ്ടായിരുന്നില്ല. പ്രപഞ്ചത്തിന് വ്യവസ്ഥാപിതത്വം നല്‍കുന്നത് ദൈവത്തിന് പകരം നില്‍ക്കുന്ന കണിക എന്ന അര്‍ഥത്തിലാണ് ഭൌതികവാദികളായ ലോകം ഇതിനെ ദൈവകണം എന്ന് ഇതിനെ വിളിച്ചുവരുന്നത് .

ജനീവക്ക് സമീപം സ്വിറ്റസര്‍ലന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമിറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (L.H.C) നടന്ന കണികാ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങള്‍ വിലയിരുത്തിയാണ് പരീക്ഷണത്തില്‍ പെട്ട രണ്ട് സംഘങ്ങള്‍ ഈ പ്രഖ്യാപനം നടത്തിയത്. അഥവാ 2100 ശാസ്ത്രജ്ഞരുടെ സംഘമായ സി.എം. എസ് മേധാവി ജോ ഇന്‍ കാന്‍ഡെല യും 3000 ശാസ്ത്രജ്ഞരുടെ സംഘമായ അറ്റ്ലസ് മേധാവി ഫാബിയോള ഗയാനോട്ടിയും. ഹിഗ്സ് ബോസോണ്‍ എന്ന ആശയം മുന്നോട്ട് വെച്ച പീറ്റര്‍ ഹിഗ്സും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

ഇപ്പോള്‍ കണ്ടെത്തി എന്ന് അവകാശപ്പെടുന്നത് പീറ്റര്‍ ഹിഗ്സ് പ്രവചിച്ച പദാര്‍ഥത്തിന് പിണ്ഡം നല്‍കുന്നതെന്ന് കരുതപ്പെടുന്ന ഹിഗ്സ് ബോസോണ്‍ കണിക തന്നെ ആണോ ?. പൂര്‍ണമായ ഉറപ്പില്ല. ഹിഗ്സ് ബോസോണിനോട് സാമ്യമുണ്ട് എന്നേ ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുള്ളൂ. ഏത് തരത്തിലുള്ള ഹിഗ്സ് ബോസോണാണ് ഇതെന്ന് ഇനിയും കണ്ടെത്തേണ്ടതായിട്ടാണ് ഇരിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. അത് സ്ഥിരീകരിക്കാന്‍ ഇനിയും ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിച്ചുള്ള പരീക്ഷണം ഇനിയും നടക്കേണ്ടതുണ്ട് എന്ന് ചുരുക്കം.

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിലെ പല വിടവുകളും പൂരിപ്പിക്കാന്‍ ഈ കണത്തെക്കുറിച്ച് ഇനിയുള്ള ഗവേഷണങ്ങള്‍ സഹായിക്കും.  കുന്നോളം ഡാറ്റകള്‍ക്കിടയില്‍ പുതു കണത്തിന്‍െറ ഒരു ഡസനോളം സിഗ്നലുകള്‍ മാത്രമാണ് ഗവേഷകര്‍ക്കു ലഭ്യമായിരിക്കുന്നത്.   ഹിഗ്സ് ബോസോണ്‍ കണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം  കൃത്യമായി ഇത് നിലനിര്‍ത്തുന്നുണ്ടോ, പൂജ്യം സ്പിന്‍ ( സ്വയം ഭ്രമണം ചെയ്യാത്ത) അവസ്ഥയിലാണോ അത് നിലകൊള്ളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരീക്ഷണങ്ങളില്‍ ഉറപ്പാക്കണം. എന്നാല്‍  മാത്രമേ ഈ ദൈവ കണത്തെ നമുക്ക് ശാസ്ത്ര സിദ്ധാന്തങ്ങളില്‍ കുടിയിരുത്താനാവൂ.

അപ്പോള്‍ ഇതാണ് യഥാര്‍ഥ അവസ്ഥ. എന്നാല്‍ ഇത്തരശാസ്ത്രീയ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ശാസ്ത്രത്തിന്റെ യഥാര്‍ഥ വക്താക്കളായി ചിലര്‍ രംഗത്ത് വരാറുണ്ട് അവരുടെ അവകാശവാദങ്ങള്‍ക്ക് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല. പലപ്പോഴും നല്‍കപ്പെടുന്ന ശാസ്ത്രനിഗമനം പോലും ശരിക്ക് വെളിപ്പെടുത്താതെ, ഞങ്ങള്‍ പണ്ട് പറഞ്ഞത് (പ്രപഞ്ചം തനിയെ ഉണ്ടായതാണ് . അത് ആരാലും സൃഷ്ടിക്കപ്പെട്ടതല്ല എന്നവാദം) ശരിയായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന് മേനി പറയാറുണ്ട്.

'ശാസ്ത്രലോകത്തിന്‍െറ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവകണം പിടിതന്നിരിക്കുന്നു. ', 'ദൈവകണം ശാസ്ത്രത്തിന്റെ പിടിയില്‍ ' തുടങ്ങിയ തലക്കെട്ടുകള്‍ പോലും യഥാര്‍ഥ വസ്തുതയെ പ്രതിഫലിപ്പിക്കുന്നില്ല. കാര്യം ഇതായിരിക്കെ 'ആദികണത്തിന്റെ കണ്ടെത്തല്‍ മതങ്ങളുടെ അടിസ്ഥാനശില തകര്‍ത്തു വെന്ന് പ്രസ്താവന (മാധ്യമം 2012 ജൂലൈ 6) ഇറക്കാന്‍ ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി ശ്രീനി പട്ടത്താനത്തിന് എങ്ങനെ കഴിയുന്നുവെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പ്രഖ്യാപനം നടത്തിയ ശാസ്ത്രഞ്ഞരുടെ ആവകാശവാദത്തിനപ്പുറം യുക്തിവാദികള്‍ താഴെ പറയുന്ന നിഗമനത്തിലെത്തിയാണ് തങ്ങളുടെ മതത്തിനെതിരെയുള്ള വിതണ്ഡവാദം ഉയര്‍ത്തുന്നത്.

'99.99 ശതമാനവും കൃത്യമാണ് പുതിയ കണ്ടെത്തല്‍ എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറുശതമാനമാകല്‍ കേവലം ഔപചാരികത മാത്രമാണ്. ബോസോണ്‍ കണ്ടെത്തിയ ബോസിനു മുമ്പില്‍ നാം ആദരവോടെ തലകുനിക്കുക. ഈ പ്രപഞ്ചം നാം കാണുന്ന രൂപത്തിലാകാന്‍ എന്താണ് കാരണമെന്ന കണ്ടെത്തലാണിത്. ഹിഗ്സ് ബോസോണിന്റെ സാന്നിധ്യമാണത്രേ ഈ പ്രപഞ്ചരൂപത്തെ നിര്‍ണയിച്ചത്.'
ഇതാണ് മതങ്ങള്‍ അപ്രസക്തമായി എന്ന് പറയാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്നത്. ഇവിടെ നൂറുശതമാനമാക്കുന്നതിന് എന്താണ് തടസ്സമുള്ളത്. എങ്കില്‍ ഔപചാരികത കൂടി കഴിയാന്‍ കാത്തിരിക്കാമായിരുന്നില്ലേ ഇത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ അതിന് മുമ്പ് ഈ വാദം തള്ളിപ്പോയേക്കുമോ എന്ന ഭയമായിരിക്കാം. എനിക്ക് ചോദിക്കാനുള്ളത്. നൂറ് ശതമാനം തന്നെ കണ്ടെത്തിയത് ഹിബ്സ് ബോസോണാണെന്ന് സ്ഥിരപ്പെട്ടാല്‍ ദൈവത്തിന്റെ സ്ഥാനം പോകുമോ?. പരമാവധി അതുകൊണ്ട് വരുന്നത്. മഴപെയ്യുന്നത് നീരാവി ഘനീഭവിച്ചാണ് എന്ന ഭൌതികമായ ഉത്തരം പോലെ പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിതത്വത്തിന് ഒരു കാരണം കണ്ടെത്തി എന്നതല്ലേ വരുന്നുള്ളൂ. ഹിബ്സ് ബോസോണ്‍ നിലവില്‍വരാനുള്ള കാരണം വീണ്ടും കണ്ടത്തേണ്ടി വരുമല്ലോ.

സത്യത്തില്‍ മതം എന്താണെന്നോ, എന്തിന് വേണ്ടിയാണെന്നോ ദൈവനിഷേധികളായ യുക്തിവാദികള്‍ ഇനിയും മനസ്സിലാക്കിയിട്ട് വേണം. പ്രപഞ്ച സൃഷ്ടിക്ക് പിന്നില്‍ ദൈവമില്ലെന്ന് സ്ഥിരീകരണം നല്‍കാന്‍ അടുത്തകാലത്തൊന്നും ശാസ്ത്രത്തിന് സാധ്യമല്ല എന്നാണ് ഈ വെളിപ്പെടുത്തല്‍ ഒരു ദൈവവിശ്വാസിക്ക് നല്‍കുന്ന അറിവ്. ഇപ്പോള്‍ കണ്ടെത്തിയത് പ്രപഞ്ചത്തിന് വ്യവസ്ഥാപിത്വം നല്‍കുന്ന ഹിഗ്സ് ബോസോണാണ് എന്ന് വന്നാല്‍ പോലും എങ്ങനെ വ്യവസ്ഥാപിതത്വം ലഭിക്കുന്നുവെന്നതിന്റെ ഭൌതിക കാരണം മാത്രമേ ആകൂ. ദൈവത്തെക്കുറിച്ച് ഇസ്ലാമിന്റെ ഒരു പ്രയോഗം കാരണങ്ങളുടെ കാരണക്കാരന്‍ (മുസബ്ബിബുല്‍ അസ്ബാബ് ) എന്നാണ്. ഈ പ്രപഞ്ചത്തിന് പിണ്ഡം കൊണ്ട് ലഭിക്കുന്ന വ്യവസ്ഥാപിതത്വം മാത്രമല്ല. പദാര്‍ഥങ്ങളില്‍ കണിശമായ ആസൂത്രണവും അതിസങ്കീര്‍ണമായ ഘടനയും സൌന്ദര്യവും ഒക്കെയുണ്ട് അതൊന്നും ഈ കണ്ടുപിടുത്തം കൊണ്ട് പരിഹരിക്കപ്പെടുന്നില്ല. ജീവജാലങ്ങളുടെ സൃഷ്ടിപ്പും നിലനില്‍പ്പും വ്യാഖ്യാനിച്ച് എവിടെയും എത്തിയിട്ടില്ല. പരിണാവാദം ഏറെക്കുറെ ഇനിയും പിടിച്ച് നിര്‍ത്തപ്പെടുന്നത് പാഠപുസ്തകങ്ങളില്‍ മാത്രമാണ്. അത് പഠിപ്പിക്കുന്ന ഒരു ശതമാനം അധ്യാപകര്‍ക്ക് പോലും അതില്‍ വിശ്വാസമില്ല. എന്നിരിക്കെ ദൈവകണം ആണെന്ന് സംശയിക്കപ്പെടുന്ന ഹിഗ്സ് ബോസോണിന്റെ കണ്ടുപിടുത്തത്തില്‍ യുക്തിവാദികള്‍ വല്ലാതെ വഞ്ചിതരാക്കുന്നുണ്ടെങ്കില്‍ മുമ്പ് പലപ്പോഴും സംഭവിച്ച തങ്ങളുടെ അബദ്ധത്തില്‍നിന്ന് പാഠം ഉള്‍കൊള്ളുന്നില്ല എന്നേ അതു അര്‍ഥമാക്കുന്നുള്ളൂ.

ഇനി ഈ ബ്ലോഗില്‍ ഈ വിഷയം കൈകാര്യം ചെയ്യാനുള്ള കാരണം പറയാം. പ്രകൃതി പ്രതിഭാസങ്ങളുടെ ഭൌതിക കാരണത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു ശ്രമത്തോടും എനിക്ക് വിയോജിപ്പ് ഇല്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിനും അപ്രകാരം ഉള്ളതായി അറിയില്ല. അതോടൊപ്പം ഇത്രയും മനുഷ്യധ്വാനവും സമ്പത്തും ചെലവഴിച്ച് നേടുന്ന നേട്ടങ്ങള്‍ ആപേക്ഷികമായി മനുഷ്യന് പ്രത്യേകിച്ച് എന്തെങ്കിലും നന്മകൊണ്ട് വരുന്നുണ്ട് എന്ന് കരുതുന്നില്ല. എല്ലാ പരീക്ഷണങ്ങളേയും അല്ല ഉദ്ദേശിച്ചത്.

ദൈവത്തെക്കുറിച്ചുള്ള വിശ്വാസം അന്ധമാണ് എന്നാണ് യുക്തിവാദികളുടെ ആരോപണം എന്നാല്‍ പരീക്ഷണങ്ങള്‍ മുന്നോട്ട് പോകുത്തോറും ദൈമില്ല എന്നതിനെക്കാള്‍ ദൈവം ഉണ്ടാകണം എന്നതിലേക്കാണ് സൂചനകള്‍ കൂടുതല്‍ ഉള്ളത്. മതം എന്നാല്‍ ദൈവം ഉണ്ട്, ദൈവമാണ് സൃഷ്ടിച്ചത് എന്ന ഒരു വിശ്വാസത്തില്‍ ഒതുങ്ങുന്നതല്ല. ഇസ്ലാമിനെങ്കിലും ഇക്കാര്യത്തില്‍ വിശാലമായ ചില ലക്ഷ്യങ്ങളുണ്ട്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണോ എന്ന ഒരു അന്വേഷണത്തിന് നാം ഇതുവരെ എടുത്ത സമയവും സമ്പത്തും അധ്വാനവും ഒന്ന് വിലയിരുത്തി നോക്കൂക. സത്യത്തില്‍ മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത ഒന്നായത് കൊണ്ടാണ് ഇത്തരം അദൃശ്യകാര്യങ്ങള്‍ ദൈവം പ്രവാചകന്‍മാരിലൂടെ മനുഷ്യവംശത്തിന് നല്‍കിപ്പോന്നത്. അതിന് ചെലവഴിക്കുന്ന അധ്വാനം കുറേകൂടി സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ചെലവഴിച്ച് മനുഷ്യവംശത്തിന് സേവനം ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഏര്‍പ്പെടേണ്ടത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ .

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി എന്ന പ്രഖ്യാപനം ഉണ്ടായപ്പോഴും. ജീനിന്റെ ഘടന വ്യക്തമായപ്പോഴും, ചൊവ്വയിലേക്ക് പാത്ത് ഫൈന്ററിനെ അയച്ചപ്പോഴുമൊക്കെ ദൈവം മരിച്ചേ  മതം തകരുന്നേ എന്ന മുറവിളി ഉയര്‍ന്നിട്ടുണ്ട്. ഇനി കണ്ടുപിടുത്തമുണ്ടാകുമ്പോഴും ഇത്തരം യുക്തിബോധം തൊട്ടുതെറിക്കാത്ത അവകാശവാദം നമുക്ക് തമാശയോടെ കണ്ട് നില്‍ക്കാം.

2012 ജൂലൈ 5, വ്യാഴാഴ്‌ച

മുഹമ്മദ് നബിയെ പിന്‍പറ്റാമായിരുന്നു പക്ഷേ ?.

മുഹമ്മദ് നബിയുടെ മാതൃക പിന്‍പറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ എന്ത് ചെയ്യാം എനിക്ക് പിന്തുടരാന്‍ പറ്റുന്ന മാതൃകയാണോ പ്രവാചകന്‍ . സ്വന്തം അനുയായികളെ വിട്ട് കളവ് പറയിപ്പിച്ച് ഒരാളെ കൊല്ലുന്നു. ഞാനെങ്ങനെ മുഹമ്മദ് നബിയെ പിന്‍പറ്റും ? . അനില്‍കുമാര്‍ എന്ന സുഹൃത്ത് ഫെയ്സ് ബുക്കില്‍ നല്‍കിയ പോസ്റ്റില്‍നിന്ന് എനിക്ക് ലഭിച്ചത് ഇങ്ങനെ ഒരു സംശയമാണ് അദ്ദേഹത്തെ കുഴക്കുന്നത് എന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലേക്ക്.
----------------------------------

Anil Kumar Said...

ഇവിടെ ചില മുസ്ലീം സുഹൃത്തുക്കള്‍ പറഞ്ഞു, മുഹമ്മദിനെ പിന്‍പറ്റിയാല്‍ അല്ലാഹു പാപങ്ങള്‍ പൊറുത്തു തരും എന്നും സ്വര്‍ഗ്ഗം നിശ്ചയം എന്നും. മുഹമ്മദിനെ പിന്‍പറ്റാന്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ മുഹമ്മദിനെപ്പറ്റി എന്താണ് എഴുതിവെച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് "അത് ഖുര്‍ആനില്‍ അല്ല, ഹദീസില്‍ ആണെ"ന്ന്. ശരി, ഹദീസെങ്കില്‍ ഹദീസ്‌. അദ്ദേഹത്തെ പിന്‍പറ്റിക്കളയാം എന്ന് വിചാരിച്ചു ഹദീസ്‌ തുറന്നപ്പോള്‍ കണ്ടത് ഇതാണ്. വായനക്കാരുടെയും അറിവിലേക്കായി ഞാനത് താഴെ കൊടുക്കുന്നു. വായിച്ചിട്ട് നിങ്ങള്‍ തീരുമാനിക്കുക, ഇതില്‍ ഏതു ഭാഗമാണ് പിന്‍പറ്റേണ്ടത് എന്ന്:

"ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്‌?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ്‌ ബ്നു മസലമത്ത് പറഞ്ഞു: 'ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?' നബി പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.' നബി പറഞ്ഞു: 'പറഞ്ഞുകൊള്ളുക.' അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: 'ഈ മനുഷ്യന്‍ ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.' ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.' അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' അവന്‍ ചോദിച്ചു: 'നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?' അദ്ദേഹം ചോദിച്ചു:'എന്ത് പണയം തരണം?' അവന്‍ പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകളെ പണയം തരണം.' അദ്ദേഹം പറഞ്ഞു: 'നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?' അപ്പോള്‍ അവന്‍ ചോദിച്ചു: 'എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അപ്പോള്‍ ഞങ്ങളില്‍ ഒരാളുടെ പുത്രന്‍ ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ്‌ ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.' അവന്‍ പറഞ്ഞു: 'ശരി, അങ്ങനെയാകട്ടെ.' ഹാരിസ്‌, അബു അബ്സ്‌ ബ്നു ജബ്ര്‍, അബ്ബാദ് ബ്നു ബിശ്ര്‍ എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

ജാബിര്‍ പറയുന്നു: 'അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക്ഇറങ്ങിച്ചെന്നു. (ഹദീസ്‌ റിപ്പോര്‍ട്ടര്‍മാരിലെ സുഫ്‌യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ്‌ അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: 'രക്തം (തെടുന്നവന്‍റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.' അവന്‍ പറഞ്ഞു: അത് മുഹമ്മദ്‌ ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ്‌ ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.' മുഹമ്മദ്‌ ബ്നു മസലമ പറയുകയാണ്‌: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. 'നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.' അവന്‍ പറഞ്ഞു: 'അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.' അദ്ദേഹം ചോദിച്ചു: 'അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?' അവന്‍ പറഞ്ഞു: 'ഓ, മണത്തോളൂ.' അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: 'ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.' അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ്‌ നമ്പര്‍.119 (1801).

പാപമോചനം ലഭിക്കാന്‍ മുഹമ്മദ്‌ നബിയെ പിന്തുടരുക എന്ന് പറഞ്ഞ മുസ്ലീം സ്നേഹിതന്മാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ, മുഹമ്മദ്‌ ചെയ്ത (അല്ലെങ്കില്‍ ചെയ്യിച്ച) ഈ കാര്യത്തില്‍ എനിക്ക് പിന്തുടരാനുള്ള മാതൃക എന്താണ്? എനിക്ക് കിട്ടിയത് രണ്ടു മാതൃകകളാണ്:

1) ശത്രുവിനെ എനിക്ക് കൊല്ലാന്‍ നുണ പറയാം!

2) ഒരു മനുഷ്യനോട് എനിക്ക് വിശ്വാസ വഞ്ചന കാണിക്കാം!!

2) നിരായുധനായ ഒരു ധീരനെ ഇരുളിന്‍റെ മറവില്‍ കൂടെയുള്ളവരുടെ ബലത്തില്‍ എനിക്ക് ചതിച്ചു കൊല്ലാം!!!

പറയൂ, മുഹമ്മദ്‌ കാണിച്ചു തന്ന ഈ മാതൃകകളില്‍ എനിക്ക് പാപമോചനം ലഭിക്കാന്‍ ഞാന്‍ ഏതാണ് അനുഷ്ഠിക്കേണ്ടത് ???
---------------------------------------------

ഈ പോസ്റ്റിന് എനിക്ക് പറയാനുള്ള മറുപടി.. (അതിന് മുമ്പ് ഫെയ്സ ബുക്ക് ചര്‍ചയില്‍ ആരാണ് കഅ്ബ്നു അഷ്റഫ് എന്നും എന്തായിരുന്നു അദ്ദേഹത്തിന് വധശിക്ഷ നല്‍കാനുള്ള കാരണമെന്നും മറ്റൊരു സുഹൃത്ത് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അത് അവസാനം നല്‍കാം).
മനുഷ്യന്റെ ഇഹപരനന്മക്ക് ദൈവത്താല്‍ നിയുക്തനായ അന്ത്യപ്രവാചകനെ പിന്‍പറ്റണം എന്നാണ് മുസ്ലിംകള്‍ അവരെ ഏല്‍പിക്കപ്പെട്ട ദൌത്യം എന്ന നിലക്ക് ആവശ്യപ്പെടുന്നത്. ഇത് അനിലിനോട് മാത്രമല്ല ഈ ലോകത്തിലെ സത്യന്വേഷികളായ മുഴുവന്‍ ജനതയോടുമാണ്.മുഹമ്മദ് നബി (സ) മുസ്ലിംകളുടെ ഒരു പ്രവാചകന്‍ എന്ന നിലക്ക് നോക്കുമ്പോള്‍ സ്വാഭാവികമായും അല്‍പം പ്രയാസം തോന്നും. ക്രൈസ്തവരുടെ ഒരു നേതാവിനെ പിന്‍പറ്റാന്‍ ഒരു മുസ്ലിമിനോട് ആവശ്യപ്പെടുമ്പോഴുള്ള അതേ പ്രയാസം. അത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മുഹമ്മദ് നബി സ്വയം പരിചയപ്പെടുത്തുന്നത് ലോകരിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ എന്നതാണ്.

ഈ ആവശ്യത്തോട് പലവിധത്തില്‍ ലോകത്തിലെ ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അവയില്‍ അല്‍പം വിചിത്രമായ ഒരു പ്രതികരണമായിട്ടാണ് അനിലിന്റെ പ്രതികരണം ഞാന്‍ കാണുന്നത്.

ഈ പ്രതികരണത്തിലെ ധ്വനി ഇതാണ്. അത് മുഹമ്മദ് നബിയെ പിന്‍പറ്റാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ അദ്ദേഹത്തിന്റെ സ്വാഭാവമായി ഞാന്‍ കണ്ടത് എനിക്ക് പിന്തുടരാന്‍ കഴിയുന്ന കാര്യമല്ല. അതിനാല്‍ എനിക്ക് അതിന് കഴിയില്ല.
ഒരു രാജ്യത്തെ ഭരണകൂടത്തിന് അതിലെ കുറ്റവാളികളെ രാജ്യസുരക്ഷയും സമാധാനവും മുന്‍നിര്‍ത്തി ശിക്ഷിക്കേണ്ടിവരും. അങ്ങനെ ഒരു തീരുമാനം കൈകൊണ്ടാല്‍ അതിന്റെ പേരില്‍ ആരും ആക്ഷേപിക്കപ്പെടാറില്ല. പക്ഷെ നബി ചരിത്രത്തിലെ അത്തരം ഒരു സംഭവം ചൂണ്ടിക്കാട്ടി. അതില്‍നിന്നും തികച്ചും അനുചിതമല്ലാത്ത നിഗമനത്തിലും വിധിതീര്‍പ്പിലും എത്തിച്ചേരുകയാണ് അനില്‍ കൂമാര്‍ .
ഇന്നയിന്ന കുറ്റം കാരണം കഅ്ബ് ബ്നു അഷ്റഫിന് പ്രവാചകന്‍ വധശിക്ഷ വിധിച്ചു എന്ന് പറയുന്നതിന് പകരം, കണ്ടതപ്പടി പകര്‍ത്തുന്ന ഹദീസ് ശൈലി അനുസരിച്ച് ആ സംഭവം വിവരിക്കുകയാണ് ഹദീസ് റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്നത്. അപ്പോള്‍ അവിടെ നടക്കുന്ന സംസാരവും സംഭാഷണവും അത് ആര്‍ക്കെതിരെ ആരുടെ സഹാനുഭൂതി ഇള്ളക്കിവിടും എന്നൊന്നും റിപ്പോര്‍ട്ടര്‍മാരെ അലോസരപ്പെടുത്താറില്ല.

കുറ്റവാളിയെ പിടിക്കാന്‍ പല തന്ത്രങ്ങള്‍ ഉപയോഗിച്ചേക്കാം. പൊതുവെ മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കാത്ത ഒരു ശൈലി അതില്‍ സ്വീകരിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ തന്നെ സ്ത്രീകളെ ശല്യം ചെയ്യുന്ന ആളെ പോലീസ് പിടിക്കാറുള്ളത് അതേ സ്ത്രീയെ ഉപയോഗിച്ച് ഇന്ന സ്ഥലത്ത് ഹാജറാകാന്‍ ആവശ്യപ്പെട്ടാണ്. ഇതിനെ പോലീസിന്റെ വഞ്ചന എന്ന ബുദ്ധിയുള്ള ആളുകള്‍ പറയാറില്ല. ഇതേ പോലിസിന് തന്നെ മറ്റൊരു ശൈലിയും സ്വീകരിക്കാം. രാത്രി അദ്ദേഹം ഉറങ്ങുന്ന വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയും കുട്ടികളെയുമൊക്കെ പ്രയാസപ്പെടുത്തി മല്‍പിടുത്തം നടത്തി കീഴടക്കാം. (രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ചിലപ്പോള്‍ അത്തരം പരിപാടിയും നമ്മുടെ പോലീസ് നടത്താറുണ്ട്) നീതിബോധമുള്ള ഒരാളും ഇത് ന്യായീകരിക്കുകയില്ല. ഒരു അര്‍ഥത്തില്‍ നേരത്തെ പറഞ്ഞ വഞ്ചന ഇവിടെ ഇല്ലെങ്കില്‍ പോലും.

സത്യത്തില്‍ ഇത്രമാത്രമല്ലേ ഈ സംഭവത്തിലും നടന്നിട്ടുള്ളൂ. പ്രവാചകത്വത്തിന് ശേഷം നീതിയുടെയും സത്യസന്ധതയുടെയും കാരുണ്യത്തിന്റെയും അതുല്യമായ ജീവിതം നയിച്ച ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരാള്‍ക്ക് ആകെ ലഭിച്ചത് ഈ ഹദീസാണ് എന്ന് വെക്കുക,  അത് ഇപ്രകാരം വക്രീകരിച്ച് മനസ്സിലാക്കാന്‍ മാത്രമേ ദൈവം അദ്ദേഹത്തിന് കഴിവ് നല്‍കിയിട്ടുള്ളുവെങ്കില്‍ പ്രവാചകനെ പിന്തുടരുന്നതിന് അദ്ദേഹത്തിന് ഒഴികഴിവ് പ്രതീക്ഷിക്കാം എന്ന് തോന്നുന്നു.


ദൈവം അദ്ദേഹത്തിന് കാര്യം മനസ്സിലാക്കാനുള്ള ഉതവി നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കാനെ ഈ ഘട്ടത്തില്‍ നമുക്ക് കഴിയൂ..

ഇനി അനില്‍കുമാറിന്റെ ചോദ്യത്തിന് ഉത്തരം പറയാം. അതിന് മുമ്പ് കഅ്ബ് ബ്നു അഷ്റഫിനെ വധശിക്ഷാര്‍ഹനാക്കുന്നതിലേക്ക് നയിച്ച കാരണങ്ങളില്‍ ചിലത് പരിശോധിക്കാം. ഫെയ്സ് ബുക്കിലെ ചര്‍ചയില്‍നിന്ന് തുടരുന്നു.
--------------

Ramees Mohamed Odakkal പറഞ്ഞു.

‎Anil Kumar,,, ആദ്യം ആയി കഹ്ബ്‌ ബിന്‍ അഷ്‌റഫ്‌ ആരാണെന്ന് മനസ്സിലാക്കുക. മുസ്ലിമ്കല്‍ക്കെതിരില്‍ ശത്രുക്കലെ യുദ്ധത്തിനു പ്രേരിപ്പിക്കുകയും മുസ്ലിം സ്ത്രീകളെ പറ്റി മോശം ആയി കവിത എഴുതി പ്രചരിപ്പിക്കുകയും ചെയ്ത ആള്‍ .....ഇദ്ദേഹം മദീനയില്‍ ഉള്ള ആള്‍ ആണ്. പ്രവാചകന്‍ അന്ന് മദീനയിലെ ഭരണാധികാരിയും ആണ്. കഹ്ബിന്റെ ഗോത്രം പ്രവാചകനും ആയി സന്ധിയില്‍ ഏര്‍പ്പെട്ടിരുന്ന ജൂത ഗോത്രം ആയിരുന്നു. ബദ്റില്‍ ക്വുറൈശികളുടെ പരാജയവും നേതാക്കള്‍ വധിക്കപ്പെട്ടതും കേട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്: 'ഈ കേള്‍ക്കുന്നത് സത്യമാണോ? ഇവര്‍ അറബികളുടെ നേതാക്കളും രാജാക്കളുമാണല്ലോ. അല്ലാഹുവാണെ! മുഹമ്മദ് ഇത് സാധിച്ചെങ്കില്‍ ഇനി ഭൂമിയുടെ അകമാണ് പുറത്തേക്കാള്‍ ഉത്തമം.''

ബദ്റിലെ സംഭവം ശരിയാണെന്ന് ബോധ്യമായപ്പോള്‍ ഇദ്ദേഹം ശത്രുക്കളെ നബി(സ)ക്കെതിരില്‍ പ്രേരിപ്പിച്ചു. ഇതുകൊണ്ട് തൃപ്തിവരാതെ അദ്ദേഹം മക്കയിലേക്ക് കുതിച്ചു. അവിടെ, ബദ്റില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് അനുശോചനകാവ്യങ്ങളാലപിച്ചുകൊണ്ട് ക്വുറൈശികളെ ഇസ്ലാമിന്നെതിരില്‍ പ്രകോപിതരാക്കിക്കൊണ്ടുവന്നു. ഒരിക്കല്‍ അബൂസുഫ്യാന്‍ ചോദിച്ചു. "ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ ഏതാണ് നിനക്കിഷ്ടം? ഇതില്‍ ഏതാണ് ശരിയായ മാര്‍ഗത്തിലുള്ളത്? "നിങ്ങളത്രെ അവരേക്കാള്‍ സന്മാര്‍ഗികളും ഏറെ ശ്രേഷ്ഠരും'' അവന്‍ പറഞ്ഞു. ഇതിനെക്കുറിച്ചാണ് അല്ലാഹു അവതരിപ്പിച്ചത്.

"വേദത്തില്‍നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു: ഇക്കൂട്ടരാണ് നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്.'' (4:51)

പിന്നീട് മദീനയിലേക്കുതന്നെ തിരിച്ച കഅബ് തന്റെ മൂര്‍ച്ചയേറിയ നാവുകൊണ്ട് മുസ്ലിംകളെ ഉപദ്രവിക്കാന്‍ തുടങ്ങി. അവരുടെ ഭാര്യമാരെക്കുറിച്ച് ശൃംഗാര കാവ്യങ്ങള്‍ ആലപിച്ചു. ഇതിനു ശേഷം ആണ് നിങ്ങള്‍ പറഞ്ഞ ഹദീസിലെ സംഭവങ്ങള്‍ നടക്കുന്നത്. അതിവിടെ വീണ്ടും വിശദീകരിക്കുന്നില്ല.(ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇബ്നു ഹിശാം 2:51 ,57 ബുഖാരി 1:341 , 425 2:577 അബൂദാവൂദ് 2:42 ,43 സാദുല്‍ മആദ്‌ 2:91 എന്നിവയില്‍ നിന്നെടുത്തതാണ്.)
-----------------

കേവലം ഒരു വധത്തേക്കാള്‍ എത്രയോ ഇരട്ടി കുറ്റകരമായ കാര്യമാണ് കഅ് ബ് ഇവിടെ ചെയ്തത്. ഒരു വ്യവസ്ഥക്കെതിരെ യുദ്ധം ചെയ്യാന്‍ ശത്രുക്കളെ ഇളക്കി വിടുക. ലോകത്ത് ഒരു രാജ്യവ്യവസ്ഥയും ശത്രുക്കളെ അതിന് അനുവദിക്കുകയില്ല. അഥവാ അപ്രകാരം നിരുപാധികം ഇത്തരം കുറ്റങ്ങള്‍ അവഗണിച്ചാല്‍ താമസിയാതെ ഏതൊരു വ്യവസ്ഥയും നാമാവശേഷമാകും. ഏതാനും അധാര്‍മിക വൃത്തിചെയ്യുന്നവര്‍ക്ക് നശിപ്പിക്കാന്‍ നിന്നുകൊടുക്കുക എന്നത് ഒരു വ്യവസ്ഥയുടെ അങ്ങേ അറ്റത്തെ കഴിവില്ലായ്മയാണ്. ഇസ്ലാം ഭദ്രമായതും നീതിയുക്തമായതും യുക്തിപൂര്‍ണവുമായ ധാരണകളിലും തത്വങ്ങളിലുമാണ് അതിന്റെ ഭരണ വ്യവസ്ഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇനി ഇതേ ഹദീസ് മാത്രം മുന്നില്‍ വെച്ച് കഅ്ബ് ബ്നു അഷ്റഫിനെ മനസ്സിലാക്കാന്‍ ശ്രമിക്കുക. തന്റെ കൂട്ടുകാരന്‍ കടം ചോദിച്ചപ്പോള്‍ പണയമായി ആവശ്യപ്പെടുന്നത് സുഹൃത്തിന്റെ ഭാര്യയെ തന്നെയാണ്. ഇല്ലെങ്കില്‍ ആണ്‍മക്കളെ.....!! വധിക്കാന്‍ ചെല്ലുമ്പോള്‍ വ്യഭിചാരത്തിലാണ് പ്രസ്തുത വ്യക്തി. അക്കാലത്ത് ഏതൊരു വ്യക്തിയും ഒരു യോധാവ് കൂടിയായിരിക്കും. വധശിക്ഷ നടപ്പാക്കാന്‍ നിന്നുകൊടുക്കുകയില്ല അത്തരം ആളുകള്‍ . പരമാവധി ആളെക്കൂട്ടി പ്രതിരോധിച്ചുവെന്നും വരാം. അപ്പോള്‍ സംഭവിക്കുക ഒരു കുറ്റവാളിക്ക് പകരം അനേകം പേര്‍ കൊലചെയ്യപ്പെടുക എന്നതായിരിക്കും. ഇതൊക്കെ ഒഴിവാക്കാനാണ് വളരെ തന്ത്രപരമായ ചില നീക്കള്‍ക്കും സംസാരത്തിനും നബി അനുവാദം നല്‍കിയത്. ദ്വയാര്‍ഥമുള്ള പദങ്ങളാണ് അവിടെ പ്രയോഗിക്കുന്നത്. അതുപോലും നബിയോട് അനുവാദം ചോദിച്ചതിന് ശേഷം.

ഇതും ഈ അത്യാധുനിക യുഗത്തില്‍ പലരാജ്യങ്ങളും ക്രിസ്ത്യാനിറ്റിയുടെ നാമത്തില്‍ പോലും തുല്യതയില്ലാത്ത ഭീകര കൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഉസാമ ബിന്‍ ലാദനെ പിടിക്കാന്‍ അഫ്ഗാനിസ്ഥാനിലെ എത്ര ലക്ഷം ആളുകളെ കൊല്ലേണ്ടി വന്നുവെന്നും, സദ്ദാം ഹുസൈനെ പിടിക്കാന്‍ എത്ര ഇറാഖികള്‍ക്ക് രക്തം നല്‍കേണ്ടി വന്നുവെന്നും ഓര്‍ക്കുക. ഇതൊക്കെ മുന്നിലിരിക്കെയാണ്. കുറ്റവാളിയെ മാത്രം പിടികൂടി വധശിക്ഷ നടപ്പാക്കിയ ഒരു സംഭവത്തില്‍ അനില്‍കുമാര്‍ എന്ന വ്യക്തിക്ക് മാതൃക ലഭിക്കാതെ പോകുന്നത്. 


പാപമോചനം ലഭിക്കാന്‍ മുഹമ്മദ്‌ നബിയെ പിന്തുടരുക എന്ന് പറഞ്ഞ മുസ്ലീം സ്നേഹിതന്മാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ, മുഹമ്മദ്‌ ചെയ്ത (അല്ലെങ്കില്‍ ചെയ്യിച്ച) ഈ കാര്യത്തില്‍ എനിക്ക് പിന്തുടരാനുള്ള മാതൃക എന്താണ്?



ഇതില്‍ മാതൃക വ്യക്തികള്‍ക്കല്ല ഭരണാധികാരികള്‍ക്കാണ് ഉള്ളത്. ഭരണാധികാരിഎന്ന നിലക്കുള്ള അവരുടെ ചെയ്തികള്‍ വ്യക്തികള്‍ മാതൃകയാക്കാന്‍ ശ്രമിക്കരുത്. ഭരണാധികാരിക്ക് ലഭിക്കുന്ന മാതൃക: വധ ശിക്ഷാര്‍ഹനാകുന്ന വ്യക്തിയെ ശിക്ഷിക്കേണ്ടി വരുമ്പോള്‍ ശിക്ഷ പരമാവധി അദ്ദേഹത്തില്‍മാത്രം പരിമിതമാകുന്ന തന്ത്രങ്ങള്‍ സ്വീകരിക്കണം. അത് വഞ്ചനയായി പരിഗണിക്കുകയില്ല.



വാസ്തവത്തില്‍ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ വിശിഷ്ടമായ മാതൃകയുണ്ടായിരുന്നു; അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷ പുലര്‍ത്തുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക് (ഖുര്‍ആന്‍ 33:21)

2012 ജൂൺ 28, വ്യാഴാഴ്‌ച

അല്ലാഹുവും ഇബ്ലീസും ഒരാളാണോ ?

ഇസ്ലാം വിമര്‍ശനം ഒരു പുതിയ രൂപത്തില്‍ അവതരിപ്പിച്ച് ശ്രദ്ധേയമാകുകയാണ് അനില്‍കുമാര്‍ . ജബ്ബാര്‍ മാഷടക്കമുള്ള യുക്തിവാദികള്‍ അവതരിപ്പിച്ച പഴകിപുളിച്ച ആരോപണങ്ങള്‍ക്ക് പുറമെ മറ്റുചില ആരോപണങ്ങള്‍ തേടുകയാണ് അദ്ദേഹം. ഒരു പുതിയ കണ്ടുപിടുത്തം അല്ലാഹുവും ഇബ്ലീസും ഒരാളാണെന്നാണ്. തെളിവ് ഖുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ. ഇങ്ങനെ ഗവേഷണം നടത്തിയാല്‍ ദൈവം മനുഷ്യനാണെന്നും ജിന്നാണെന്നും വാദിക്കാം. മാത്രമല്ല മലക്കുകള്‍ എന്നാല്‍ ഇസ്ലാമിക ദൃഷ്ട്യാ ദൈവങ്ങളാണ് കുറേകൂടി വിശ്വാസ്യമായ രീതിയില്‍ നെടുങ്കല്‍ ലേഖനങ്ങളും തയ്യാറാക്കാം.

ബുദ്ധി നമ്മുടെ വിധികര്‍ത്താവാണ്. നാം കേട്ടതും കണ്ടതുമായ കാര്യങ്ങളെ നമ്മുടെ മുന്നറിവുകളും മുന്‍ധാരണകളുമായി കൂട്ടികലര്‍ത്തി അഥവാ ചിന്തിച്ച് നമുക്ക് ലഭിക്കുന്ന ഉല്‍പന്നമാണ് നമ്മുടെ പുതിയ ധാരണകളായി നാം അവതരിപ്പിക്കുന്നത്. ഖുര്‍ആന്‍ 14 നൂറ്റാണ്ടായി കോടിക്കണക്കിന് ആളുകള്‍ പഠിച്ചുവരുന്നു. ലക്ഷക്കണക്കിന് വ്യാഖ്യാനഗ്രന്ഥങ്ങള്‍ പുറത്തിറങ്ങി. അസാമാന്യ പ്രതിഭാശാലികള്‍ അതില്‍ ആഴത്തില്‍ ഗവേഷണം നടത്തി. പക്ഷെ അവര്‍ക്ക് തോന്നിയില്ല ഇബ്ലീസും അല്ലാഹുവും ഒരാളാണെന്ന്. അപ്പോള്‍ എന്തോ ഒരു പന്തികേടുണ്ട്. പറയുന്നത് ആരെങ്കിലുമൊക്കെ വിശ്വസിക്കുന്നെങ്കില്‍ ആകട്ടേ എന്ന ഒഴുക്കന്‍ മട്ടിലുള്ള ഒരു ആരോപണം മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്നാണ് പ്രത്യക്ഷത്തില്‍ ഇത് നല്‍കുന്ന സൂചന.

മറ്റൊന്ന് ഇസ്ലാമിനെക്കുറിച്ച് അടിസ്ഥാനമായി അറിയേണ്ട പലവിവരങ്ങളും കരസ്ഥമാക്കാതെയാണ് ഇസ്ലാമിക വിമര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഏതായാലും വാദങ്ങളെ തെളിവുകള്‍ സാക്ഷീകരിക്കുന്നുണ്ടോ എന്ന് നോക്കാം.

-----------------------------------------------

Anil Kumar:

ഖുറാന്‍ വെച്ച് തന്നെ മനസ്സിലാക്കാന്‍ പറ്റും അല്ലാഹുവും ഇബിലിസും ഒരാളാണെന്ന്. താഴെ കൊടുക്കുന്നു, തെളിവുകള്‍:

1) പിശാച് നരകത്തിലെക്കാണ് ക്ഷണിക്കുന്നത്. സൂറ. 31:21.

ഫറവോനെയും മറ്റും നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്മാരാക്കിയത് അല്ലാഹുവാണ്. സൂറാ. 28:41.

2) പിശാച് സത്യനിഷേധികളുടെ പ്രവര്‍ത്തനം അവര്‍ക്ക് ഭംഗിയായി തോന്നിപ്പിക്കും. സൂറാ. 29:38, 6:43.

അല്ലാഹു സത്യനിഷേധികളുടെ പ്രവര്‍ത്തനം അവര്‍ക്ക് ഭംഗിയായി തോന്നിപ്പിക്കും. സൂറാ. 27:4.

3) പിശാചു സത്യനിഷേധികളെ നരകത്തിലേക്ക് നയിക്കും. സൂറാ. 22:4.

അള്ളാഹു സത്യനിഷേധികളെ നരകത്തിലേക്ക് നയിക്കും. സൂറാ. 19:86, 4:169.

4) പിശാചു പിന്നിലൂടെ മനുഷ്യരെ വലയം ചെയ്യും. സൂറാ. 7:17.

അല്ലാഹു പിന്നിലൂടെ മനുഷ്യരെ വലയം ചെയ്യും. സൂറാ. 85:20.

5)പിശാചു സത്യനിഷേധികളെ വഞ്ചിക്കും. സൂറാ. 4:120.

അല്ലാഹു സത്യനിഷേധികളെ വഞ്ചിക്കും. സൂറാ. 4:142.

6) നരകം സത്യനിഷേധികളെ വലയം ചെയ്യും. സൂറാ. 29:54.

അള്ളാഹു സത്യനിഷേധികളെ വലയം ചെയ്യും. സൂറാ. 2:19.

7) ദുര്‍മൂര്‍ത്തികളുടെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:76.

അല്ലാഹുവിന്‍റെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:84.

8) അനേകം ആളുകളെ പിശാചു നശിപ്പിച്ചു. സൂറാ. 36:62.

അനേകം ആളുകളെ അല്ലാഹു നശിപ്പിച്ചു. സൂറാ. 77:16.

9) പിശാച് തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ. 3:175.

അള്ളാഹു തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ.3:151.

10) പിശാച് മറവിയുണ്ടാക്കും. സൂറാ. 6:68.

അള്ളാഹു ഉദ്ദേശിച്ചെങ്കിലെ ഓര്‍മ്മിക്കൂ. സൂറാ. 74:56.

11) പിശാച് കുതന്ത്രം പ്രയോഗിക്കുന്നവനാണ്. സൂറാ. 4:76.

അള്ളാഹു കുതന്ത്രം ഉണ്ടാക്കിക്കുന്നവനാണ്. സൂറാ. 6:123.

തെളിവുകള്‍ ഇത്ര മതിയാകുമെന്ന് ഞാന്‍ കരുതുന്നു. പേര് രണ്ടാണെങ്കിലും പ്രവൃത്തി ഒന്നാണ്, അല്ലാഹുവിന്‍റെയും പിശാചിന്‍റെയും. ഇത് ക്രിസ്ത്യാനികളുടെ പുസ്തകങ്ങളില്‍ നിന്നൊന്നുമല്ല, ഖുറാനില്‍ നിന്നാണ് തെളിവ് തന്നിരിക്കുന്നത്...

----------------------------------------------

1) പിശാച് നരകത്തിലെക്കാണ് ക്ഷണിക്കുന്നത്. സൂറ. 31:21.

ഫറവോനെയും മറ്റും നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കന്മാരാക്കിയത് അല്ലാഹുവാണ്. സൂറാ. 28:41.

അനില്‍കുമാറിന് ആദ്യം മാറേണ്ട ധാരണ ഇബ്ലീസ് എന്നത് പിശാചിന്റെ മറ്റൊരു പേരോ പര്യായമോ അല്ല. ആദമിന് സൂജൂദ് ചെയ്യാതെ ദൈവിക ശാപത്തിന് വിധേയമായി സ്വര്‍ഗത്തില്‍നിന്ന് നിഷ്കാസിതനായ ഒരു ജിന്ന് മാത്രമാണ് ഇബ്ലീസ്. ഇബ്ലീസ് ഒരു പിശാചാണ് എന്ന് പറയാം. എന്നാല്‍ പിശാച് എന്നാല്‍ എല്ലായിടത്തും ഇബ്ലീസല്ല. ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലും പിശാചുക്കളുണ്ട്. നാം കണ്ടുകൊണ്ടിരിക്കുന്നത് മനുഷ്യനെ വഴിതെറ്റിക്കുന്നത് മനുഷ്യപിശാചുകള്‍ തന്നെയാണ്.  ദൈവിക മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കുന്ന ആര്‍ക്കും പിശാച് (ശൈത്വാന്‍ ) എന്ന് പറയാം.

അവരോട്, അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുവിന്‍ എന്നുപദേശിക്കുമ്പോള്‍ പറയുന്നു: `ഇല്ല, ഞങ്ങളുടെ പൂര്‍വ പിതാക്കളെ ഏതു മാര്‍ഗത്തില്‍ കണ്ടുവോ, ആ മാര്‍ഗമേ ഞങ്ങള്‍ പിന്തുടരുകയുള്ളൂ.` ചെകുത്താന്‍ അവരെ ആളിക്കത്തുന്ന അഗ്നിയിലേക്കാണ് വിളിക്കുന്നതെന്നുവന്നാലും അവര്‍ ആ മാര്‍ഗം തന്നെ പിന്തുടരുമെന്നോ? (31:21)



ഫറവോനും അവന്റെ പടയും ഭൂമിയില്‍ അന്യായമായി നിഗളിച്ചു. ഒരിക്കലും നമ്മിലേക്കു മടങ്ങേണ്ടിവരില്ലെന്നായിരുന്നു അവരുടെ വിചാരം. ഒടുവില്‍ ഫറവോനെയും പടയെയും നാം പിടികൂടുകയും സമുദ്രത്തില്‍ ചിതറിക്കളയുകയും ചെയ്തു. ആ ധിക്കാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. നാം അവരെ, നരകത്തിലേക്ക് വിളിക്കുന്ന സാരഥികളാക്കിയിരിക്കുന്നു.പുനരുത്ഥാനനാളില്‍ അവര്‍ക്ക് എങ്ങുനിന്നും സഹായം കിട്ടുകയില്ല. (28:39-41)
ഈ രണ്ട് സൂക്തം വായിക്കുന്ന ഒരാള്‍ക്ക് തോന്നുമോ അല്ലാഹുവും ഇബ്ലീസും ഒരാളാണെന്ന്. ഇവിടെ ഇബ്ലീസ് എന്ന ഒരു പരാമര്‍ശമേ ഇല്ലെന്നത് പോകട്ടേ. ഇവിടെ പരാമര്‍ശിക്കപ്പെട്ട ചെകുത്താന്‍ മനുഷ്യമനസ്സില്‍ ദുര്‍ബോധനം നടത്തുന്ന ജിന്ന് വര്‍ഗത്തില്‍ പെട്ട പിശാച് തന്നെ എന്ന് വന്നാലും ഈ വാചക ഘടന വായിക്കുന്ന ആള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ് അതിന്റെ ഉദ്ദേശ്യമെന്തെന്ന്.

അതായത്, അവന്‍ പിന്‍തലമുറക്ക് ഒരു ദൃഷ്ടാന്തമായി സ്ഥാപിക്കപ്പെട്ടു. ധിക്കാരമനുവര്‍ത്തിക്കുകയും സത്യത്തെ കരുതിക്കൂട്ടി നിഷേധിക്കുകയും അന്ത്യനിമിഷംവരെ അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് ആരുതന്നെ ആയിരുന്നാലും അവരുടെ നില ഇതായിരിക്കും. സത്യത്തിനെതിരില്‍ മിഥ്യയുടെ വാഹകര്‍ക്ക് പലവിധ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. അവരെല്ലാം ഐഹിക മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്ത് നരകത്തിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. അവരുടെ പിന്‍ഗാമികളും ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് അതേ താവളത്തിലേക്ക് തന്നെ സഞ്ചരിക്കുകയാണ്.  (തഫ്ഹീമുല്‍ ഖുര്‍ആന്‍ )

ഇതാണ് അല്‍പമെങ്കിലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള സൂക്തത്തിന്റെ അവസ്ഥ. പിന്നീട് നല്‍കിയ സൂക്തങ്ങള്‍ ഖുര്‍ആനില്‍ ദൈവത്തിന്റെ പ്രവര്‍ത്തനവും മനുഷ്യരുടെ പ്രവര്‍ത്തനവും എങ്ങനെ ബന്ധപ്പെടുത്തപ്പെട്ടിരിക്കുന്നവെന്നതിനെക്കുറിച്ച ധാരണയില്ലാത്തതുകൊണ്ടാണ്. ഭൂമിയിലെ സകല കാര്യങ്ങളും ദൈവഹിതമനുസരിച്ചാണ് നടക്കുന്നത്. ദൈവത്തെ നോക്കുകുത്തിയാക്കിയോ നിസ്സഹായനാക്കിയോ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ഒരു മനുഷ്യന് മറ്റൊരാളെ കൊല്ലാന്‍ കഴിയുന്നത് കൊലയാളി മാത്രം വിചാരിച്ചിട്ടല്ല. അതിന് ദൈവം അനുവധിക്കുമ്പോള്‍ മാത്രമാണ്. ഈ നിശ്ചയം ഏത് മാനദണ്ഡമനുസരിച്ച് എന്നത് ദൈവിക വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ചിലരെ വധിക്കാന്‍ എത്രയോ തവണ ശ്രമിച്ച് പരാജയപ്പെട്ട് പിന്നീട് അദ്ദേഹം സ്വാഭാവിക മരണം വരിച്ചുവെന്ന് വരാം. ചിലപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ കൊല്ലപ്പെട്ടുവെന്നും വരാം. ഇങ്ങനെയൊക്കെ തന്നെയാണ്  ജിന്നുകളുടെ പ്രവര്‍ത്തനവും ഇവരിലുള്ളവരാണല്ലോ പിശാചുകള്‍ എന്ന് പറയുന്നത്. പിശാച് എന്ന  പ്രത്യേകമായ  രൂപഭാവങ്ങളോട് കൂടിയ ഒരു സൃഷ്ടിയില്ല. ആര് എറിഞ്ഞാലും ഏറ് കൊള്ളണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്. എന്നതിനാല്‍ ഏറ് കൊള്ളുന്ന പക്ഷം ആ പ്രവര്‍ത്തനം ചില ഘട്ടത്തില്‍ ദൈവത്തോട് ചേര്‍ത്ത് പറയും. ഒരു ഉദാഹരണം.

വാസ്തവത്തില്‍ നിങ്ങളല്ല അവരെ വധിച്ചത്. പ്രത്യുത, അല്ലാഹുവാകുന്നു. പ്രവാചകാ, നീ എറിഞ്ഞിട്ടില്ല; അല്ലാഹുവാണ് എറിഞ്ഞത്. (വിശ്വാസികള്‍ ഇതില്‍ ഉപയോഗിക്കപ്പെട്ടതോ) അല്ലാഹു, അവരെ മഹത്തായ ഒരു പരീക്ഷണം വിജയകരമായി തരണം ചെയ്യിക്കേണ്ടതിന്നുമായിരുന്നു. (8:17)
ഇവിടെ മനുഷ്യന്‍ നടത്തിയ പ്രവര്‍ത്തനത്തിന് ഫലം നല്‍കിയത് അല്ലാഹുവായതിനാല്‍ ആ പ്രവര്‍ത്തനം അല്ലാഹുവിന്റേതായി ചിത്രീകരിക്കുകയാണിവിടെ. പ്രത്യക്ഷത്തില്‍ വധിച്ചതും എറിഞ്ഞതുമൊക്കെ പ്രവാചകന്‍ തന്നെയാണ്. ആര്‍ വധിക്കപ്പെടണം എന്നത് ദൈവനിശ്ചയമനുസരിച്ചായതിനാല്‍ അത് ദൈവത്തോട് ചേര്‍ത്ത് പറയുന്നതും സംഗതമാകും. ഈ നിലക്ക് പിശാചിന്റെ (ജിന്നിലും മനുഷ്യരിലും പെട്ട) പ്രവര്‍ത്തനങ്ങളെ ചില സമയത്ത് ദൈവത്തോട് ചേര്‍ത്ത് ദൈവത്തിന് അതീതമല്ല ഇവിടെ നടക്കുന്ന ഒരു പ്രവര്‍ത്തനവും എന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട് ഖുര്‍ആനില്‍ അത്തരം ഏതാനും സൂക്തങ്ങളാണ് ഇബ്ലീസും അല്ലാഹുവും ഒന്ന് തന്നെ എന്ന് പരയാന്‍ അനില്‍കുമാര്‍ എടുത്ത് ഉദ്ധരിച്ചിരിക്കുന്നത്.

ഉദാഹരണം വേണ്ടത്ര ലഭിക്കാത്തത് കൊണ്ടാകും ഒരിക്കലും ഈ ഗണത്തില്‍ വരാത്ത അല്‍പം ബുദ്ധിയുണ്ടെങ്കില്‍ പോലും ഗ്രഹിക്കാവുന്ന താഴെകാണുന്ന സൂക്തങ്ങള്‍ അക്കമിട്ട് ഉദ്ധരിച്ചത്.
-----------------------------

7) ദുര്‍മൂര്‍ത്തികളുടെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:76.


അല്ലാഹുവിന്‍റെ ദാസര്‍ യുദ്ധം ചെയ്യുന്നവരാണ്. സൂറാ. 4:84.

8) അനേകം ആളുകളെ പിശാചു നശിപ്പിച്ചു. സൂറാ. 36:62.

അനേകം ആളുകളെ അല്ലാഹു നശിപ്പിച്ചു. സൂറാ. 77:16.

9) പിശാച് തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ. 3:175.

അള്ളാഹു തന്‍റെ ദാസര്‍ക്കുവേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും. സൂറാ.3:151.

10) പിശാച് മറവിയുണ്ടാക്കും. സൂറാ. 6:68.

അള്ളാഹു ഉദ്ദേശിച്ചെങ്കിലെ ഓര്‍മ്മിക്കൂ. സൂറാ. 74:56.
----------------------------------------------

ദൂര്‍മൂര്‍ത്തിയുടെ ദാസര്‍ യുദ്ധം ചെയ്തതുകൊണ്ടാണ് അല്ലാഹുവിന്റെ ദാസര്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ യുദ്ധം ചെയ്യേണ്ടി വന്നത്. അനേകം ആളുകളെ പിശാചു നശിപ്പിച്ചു എന്നത് ശരി. അത്തരം ദുര്‍മാര്‍ഗികളെ അല്ലാഹുവും നഷിപ്പിച്ചു. ഈ രണ്ട് നശിപ്പിക്കലും രണ്ട് വിധത്തിലാണ്. പിശാച് തന്റെ ശിങ്കിടികള്‍ക്ക് വേണ്ടി ആളുകളെ ഭയപ്പെടുത്തുന്നത് നാം കാണാറുണ്ടല്ലോ അല്ലാഹുവും അവന്റെ ദര്‍ശനത്തിനോട് ശത്രുതകാണിച്ച് അതിക്രമത്തിന് വരുന്ന പക്ഷം അവരെ ഭയപ്പെടുത്തിയേക്കാം. ഖുര്‍ആനില്‍ ആ സൂക്തം ഇപ്രകാരമാണ് ഉള്ളത് (((സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ അടുത്തുതന്നെ നാം ഭയം ജനിപ്പിക്കുന്നതാകുന്നു.))) മക്റ് എന്നാല്‍ തന്ത്രം എന്നാണ് അര്‍ഥം എന്നാല്‍ അതിന്റെ രീതിഅനുസരിച്ച് കുതന്ത്രമായിത്തീരുന്നതാണ്. ഈ തന്ത്രത്തിനെതിരെ ദൈവത്തിന്റെ ഭാഗത്ത് നിന്നുള്ള മറുതന്ത്രത്തെയും മക്ര് എന്നാണ് ഉപയോഗിക്കുന്നത്. അത്രമാത്രേ ആ സൂക്തത്തിലും കാണാന്‍ കഴിയു.
നിന്നെ തടവിലാക്കുകയോ വധിച്ചുകളയുകയോ നാടുകടത്തുകയോ ചെയ്യുന്നതിനുവേണ്ടി സത്യവിരോധികള്‍ തന്ത്രങ്ങളാവിഷ്കരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭവും അനുസ്മരണീയമാകുന്നു.25 അവര്‍ സ്വന്തം തന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അല്ലാഹുവോ അവന്റെ തന്ത്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്ത്രം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ഥന്‍ അല്ലാഹുവത്രെ. (8:30)
ഇതേപ്രകാരംതന്നെ എല്ലാ നാട്ടിലും അതിലെ കേമന്മാരായ ധിക്കാരികളെ അവരില്‍ (സത്യത്തിനെതിരെ) കുത്സിതതന്ത്രങ്ങള്‍ പരത്തുന്നതിനായി നാം നിശ്ചയിച്ചിട്ടുള്ളതാകുന്നു. യഥാര്‍ഥത്തില്‍ അവര്‍ തങ്ങളുടെ കുതന്ത്രങ്ങളില്‍ കുടുക്കുന്നത് അവരെത്തന്നെയാകുന്നു. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. (6:123)

ഇതേ സൂക്തം അനില്‍കുമാര്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ് (((അള്ളാഹു കുതന്ത്രം ഉണ്ടാക്കിക്കുന്നവനാണ്. സൂറാ. 6:123.))) ഇത് തെറ്റിദ്ധരിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്.
ചുരുക്കത്തില്‍ ഇതൊക്കെ ഒരു പാളിപ്പോയ ആരോപണശ്രമമായിട്ടാണ് എനിക്ക് തോന്നുന്നത്. ഖുര്‍ആന്‍വിമര്‍ശകര്‍ക്ക് മുന്നില്‍ അത് അജയ്യമായി നിലകൊളളുക തന്നെ ചെയ്യും. ഇതുപോലെ നിരൂപണത്തിന് വിധേയമാക്കാവുന്ന ഒരു ഗ്രന്ഥവും നിലവില്‍ ഇല്ല. വിമര്‍ശകര്‍ക്ക് വലിയ തോതില്‍ കളവും വഞ്ചനയും നടത്തികൊണ്ടല്ലാതെ ആരോപണങ്ങള്‍ പോലും ഉന്നയിക്കാനാവില്ല.

അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

സ്നേഹത്തിന്റെ മതം ഏതാണ്, ആരാണ് ഏറ്റവും കൂടുതല്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ഈ രണ്ട് ചോദ്യത്തിനും ഉത്തരം ക്രിസ്തുമതം, കൃസ്ത്യാനികള്‍ എന്നായിരിക്കും പൊതുസമൂഹത്തിന് പറയാനുണ്ടാവുക. അല്ലെങ്കിലും അതായിരിക്കും അവരുടെ മനസ്സില്‍ ആദ്യം വരിക. അതേ സമയം തീവ്രതയുടെയും ഭീകരതയുടെയും മതമേതാണ്, ഏറ്റവും അസഹിഷ്ണുത നിറഞ്ഞമതവിഭാഗമേതാണ് എന്ന ചോദ്യത്തിന് ഇസ്ലാം, മുസ്ലിം എന്നും ഒരാളുടെ മനസ്സിലേക്ക് കടന്നുവരാം. ഇതാണ് പ്രോപഗണ്ടയുടെ ശക്തി. അത്തരം ഒരു ധാരണ കടന്നുകൂടിയാല്‍ ചിലര്‍ ഇങ്ങനെ ചോദിച്ചുവെന്ന് വരാം. ഒരു സുഹൃത്ത് മുസ്ലിംകള്‍ മറുപടി പറയാന്‍ നല്‍കിയ ചോദ്യങ്ങള്‍ നോക്കൂ...


"സ്നേഹ"ത്തെപ്പറ്റിയുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്ത് ?


1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?

5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?


7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?

14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?

ഈ ചോദ്യങള്‍ക്കെല്ലാം പ്രിയ മുസ്ലീം സഹോദരങള്‍ മറുപടി നല്‍കുമല്ലോ..
------------------------------------


ഒരു ദര്‍ശനം എന്ന നിലക്ക് ഇസ്ലാം അങ്ങേ അറ്റത്തെ സമാധാനവും സഹവര്‍ത്തിത്തവുമാണ് മുന്നോട്ട് വെക്കുന്നത്. സ്നേഹവും കാരുണ്യവുമാണ് അത് ആവശ്യപ്പെടുന്നത്. ഖുര്‍ആനില്‍ അല്ലാഹുവിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വിശേഷണം കാരുണ്യവാന്‍ കരുണാനിധി എന്നിവയാണ്. ഇസ്ലാം എന്ന പദം സമാധാനം എന്നര്‍ഥമുള്ള സലാം എന്ന പദത്തിന്റെ അതേ മുലപദത്തില്‍നിന്നുള്ളതാണ്. ദൈവത്തിന് വിധേയമാകുന്നതിലൂടെ പ്രകൃതിയില്‍ കാണപ്പെടുന്ന അതേ ശാന്തതയോടെ മനുഷ്യന് ജീവിക്കാം എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

ക്രിസ്തുമതം അശാന്തിയും അസമാധാനവുമാണ് വഹിക്കുന്നത് എന്ന് എനിക്ക് അഭിപ്രായമില്ല. സ്നേഹത്തെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും പരമാര്‍ശമുണ്ട്. ഒരു അഭിമുഖ സംഭാഷണത്തില്‍ ക്രൈസ്തവ പാതിരി ഒരു മുസ്ലിം പണ്ഡിതനോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. നിങ്ങള്‍ മുസ്ലിംകള്‍ വിഢികളാണ് ... നിങ്ങളുടെ പ്രബോധനം ശ്രവിച്ചാല്‍ ദൈവം മനുഷ്യനെ ശിക്ഷിക്കാനായിട്ട് ഒരുങ്ങി നില്‍ക്കുന്ന ഒരു ക്രൂരനാണ് എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം നോക്കൂ. എന്നാല്‍ ഞങ്ങളെ നോക്കൂ. സ്നേഹം എന്ന പദം കൂടുതലായിട്ടൊന്നും ബൈബിളില്‍ ഇല്ലെങ്കിലും ഞങ്ങളതിനെ വലിച്ച് നീട്ടി, നീട്ടിപ്പരത്തി ക്രിസ്തു എന്നതിനെ സ്നേഹത്തിന്റെ പര്യായമാക്കി ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമാക്കി. (കേട്ടത് ഉദ്ധരിച്ചതിനാല്‍ വാചകഘടന അല്ലറചില്ലറ മാറ്റം പ്രതീക്ഷിക്കാം. പക്ഷെ ഭാവനയല്ല ഇത് എന്ന് ഞാന്‍ അടിവരയിടുന്നു)

ബൈബിളും ഖുര്‍ആനും ഒരുമിച്ച് വായിച്ചവര്‍ക്ക് ഈ വാദം പെട്ടെന്ന് മനസ്സിലാകും. എന്തിന് വേണ്ടിയാണ് അച്ചന്‍ ഇത് പറഞ്ഞത് എന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഗുണകാംക്ഷയോടെയായിരിക്കാം. ഏതായാലും പറഞ്ഞതില്‍ ഏറെ ശരിയുണ്ട്. രണ്ട് മതസ്ഥരുടെയും മേല്‍ സൂചിപ്പിച്ച ശൈലി വേരുറച്ച് പോയതിനാല്‍ അതുണ്ടാക്കിയ സംശയമാണ് സഹോദരന്‍ ചോദ്യമായി മുസ്ലിംകളുടെ മുന്നിലേക്ക് ഇടുന്നത്.

ചോദ്യങ്ങളോടുള്ള എന്റെ വ്യക്തിപരമായ പ്രതികരണം നല്‍കാം. ഈ ചോദ്യങ്ങള്‍ക്ക് ഇങ്ങനെയല്ല മറുപടി നല്‍കേണ്ടത് എന്ന് അഭിപ്രായമുള്ളവര്‍ക്ക് തങ്ങളുടെ ഉത്തരം കമന്റ് ബോക്സില്‍ നല്‍കാം... 


1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ? 

ഒരു മുസ്ലിമിന് ഇതെന്ത് ചോദ്യം എന്ന് തോന്നുന്നുണ്ടാകും. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ആമുഖമായി ചില കാര്യങ്ങള്‍ പറഞ്ഞത്. അഥവാ സ്നേഹിക്കുന്ന അല്ലാഹു എന്നത് അവര്‍ കേട്ടിട്ടേ ഇല്ല. ദൈവത്തെ സ്നേഹിക്കണം എന്നതും അവര്‍ കേട്ടിരിക്കില്ല. ഖുര്‍ആനില്‍ 90 ലധികം സ്ഥലത്ത് സ്നേഹം എന്നര്‍ഥമുള്ള ഹുബ്ബ് എന്ന പദത്തിന്റെ വിവിധ രൂപങ്ങള്‍ വന്നിട്ടുണ്ട്. നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം വ്യക്തമല്ല. മുസ്ലിംകള്‍ എന്ന ഒരു സമുദായത്തോടല്ല ദൈവത്തിനുള്ള സ്നേഹം. മറിച്ച് മനുഷ്യരില്‍ അവന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുന്നവരോടാണ്. അഥവാ മനുഷ്യനെ തന്നെയാണ് അല്ലാഹു സ്നേഹിക്കുന്നത്. ദൈവസ്നേഹത്തിന് അര്‍ഹത മനുഷ്യരില്‍ ചിലര്‍ സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(3:31)

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

ഈ സ്നേഹം ദൈത്തിന്റെ വാഗ്ദാനമാണ്. ഈ സ്നഹത്തിന്റെ പ്രതിഫലനം യഥാര്‍ഥത്തില്‍ അറിയാന്‍ കഴിയുന്നത് പരലോകത്ത് വെച്ചാണ്. ഇഹലോകത്ത് പ്രകടമാകുന്നത് അവന്റെ കാരുണ്യമാണ്. അതാകട്ടേ വിശ്വാസിക്കും അവിശ്വാസിക്കുമെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നു.


 3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

ചോദ്യം ഒരു കൃസ്തീയ പശ്ചാതലത്തില്‍നിന്നുള്ളതാണ്. എന്നാല്‍ ഇസ്ലാമിക ദര്‍ശനത്തില്‍ ഈ ചോദ്യത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല.

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

ദൈവവും മനുഷ്യനും കേവലം യജമാനനും അടിമയുമല്ല. മനുഷ്യനെ എല്ലാവിധ സംവിധാനത്തോടെയും സൌകര്യങ്ങളോടെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സൃഷ്ടാവാണ്. ആ സൃഷ്ടിയോട് ദൈവത്തിന് ഒരു പിതാവിന് പുത്രനോടുള്ളതിനേക്കാള്‍ സ്നേഹം ഉണ്ടാകും. അതേ പ്രകാരം തന്റെ ജന്മത്തിന് കാരണമായി എന്ന ഒരൊറ്റകാര്യത്തിനപ്പുറം കരുണയുള്ള പിതാവിനെ പോലും നല്‍കിയ സ്രഷ്ടാവും സംരക്ഷകനും യജമാനനുമായവനോട് പിതാവിനോട് തോന്നുന്നതിനേക്കാള്‍ സ്നേഹവും കടപ്പാടും ഉണ്ടാവും. അതുകൊണ്ട് ചോദ്യകര്‍ത്താവ് ബേജാറാകുന്നതില്‍ അര്‍ഥമില്ല.   


6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?

അടിമ-യജമാനല്‍ എന്ന ബന്ധത്തിനപ്പുറം ഇസ്ലാം മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ കണ്ടിട്ടേ ഇല്ല എന്ന ഒരു മുന്‍ധാരണയുണ്ടെങ്കിലേ ഇങ്ങനെ ചോദിക്കാന്‍ കഴിയൂ. അല്ലാഹുവിന് തന്റെ സൃഷ്ടിയായ മനുഷ്യനില്‍നിന്ന് അനുസരണം ആവശ്യപ്പെടാം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല സ്രഷ്ടാവിന് മാത്രമേ പരമമായ അനുസരണം പാടുള്ളൂവെന്നത് ഇസ്ലാമിന്റെ ആദര്‍ശത്തിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ കല്‍പനക്കെതിരില്‍ ഒരു സൃഷ്ടിയെയും അനുസരിക്കാനും പാടില്ല. തന്റെ കല്‍പനകള്‍ പൂര്‍ണമായി അനുസരിക്കപ്പെടണം എന്നാണ് അടിമത്തം എന്ന ഉപമാലങ്കാരം കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. അതേ പോലെ സ്രഷ്ടാവ് എന്ന നിലക്ക് ഒരു പിതാവിനെക്കാളേറെ ദൈവത്തിന് മനുഷ്യനില്‍നിന്ന് സ്നേഹവും ആവശ്യപ്പെടാം.

7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

സാധാരണഗതിയിലുള്ള മനുഷ്യരിലെ അടിമ യജമാനന്‍ ബന്ധമല്ല ഇവിടെ ചര്‍ചാവിഷയം. ദൈവം എല്ലാറ്റിലും ഉപരിയായി മനുഷ്യന്റെ സ്രഷ്ടാവാണ് എന്നതിനാല്‍ ആ ബോധമുള്ള മനുഷ്യന്‍ എല്ലാറ്റിലും ഉപരി ദൈവത്തെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കും.

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

സ്നേഹം ലഭിക്കും എന്നാണ് ഉത്തമെന്നതിനാല്‍ ഈ ചോദ്യം നിലനില്‍ക്കുന്നില്ല.

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസികള്‍ മുഹമ്മദ് നബിയെ സ്നേഹിക്കുന്നു. ഞങ്ങളുടെ ജീവിത്തിന് ദിശാബോധം നല്‍കിയ ഞങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യവും ദൌത്യവും നിര്‍ണയിച്ച് തരിക്കയും അതിലൂടെ ഞങ്ങളുടെ മനസ്സുകള്‍ക്ക് ലോകത്തെ ഏത് മനുഷ്യനും നല്‍കാന്‍ കഴിയുന്നിതിനേക്കാളെറെ ശക്തിയും സമാധാനവും നല്‍കിയ മുഹമ്മദ് നബിയെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളെക്കാളും ഭാര്യമാരെക്കാളും സന്താനങ്ങളെക്കാളും എന്തിനേറെ ഞങ്ങളുടെ സ്വന്തം ശരീരത്തേക്കാളേറെ. മറ്റൊന്നുകൂടി ഇപ്രകാരം സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശ്വാസം അവകാശപ്പെടാന്‍ പോലും കഴിയൂ.

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍. പറയുക: `അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.`(7:157-158) 

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?


ഇത്തരം ചോദ്യത്തെക്കുറിച്ച് നേരത്തെ വന്നു ചോദ്യം ഇവിടെ ആവര്‍ത്തിക്കപെടുകയാണ്. ക്രൈസ്തവ ഭൂമികയില്‍നിന്നുള്ള മുസ്ലിംകളെ സംബന്ധിച്ച് നോക്കുമ്പോള്‍ അര്‍ഥമില്ലാത്ത ചോദ്യങ്ങള്‍ . മനുഷ്യനോടുള്ള അങ്ങേ അറ്റത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിവ് മനുഷ്യനെ സൃഷ്ടിച്ചതോടൊപ്പം അവന് സാന്‍മാര്‍ഗിക നിയമനിര്‍ദ്ദേശം കൂടി നല്‍കി എന്നതാണ്. അതോടൊപ്പം വിശ്വാസികള്‍ക്ക് പരലോകത്ത് സ്വര്‍ഗം വാഗ്ദാനം ചെയ്തുകൊണ്ട് ദൈവത്തിന് തന്റെ സൃഷ്ടിയോടുള്ള അദമ്യമായ സ്നേഹം തുറന്ന് കാട്ടുകയും ചെയ്തിരിക്കുന്നു.


14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?


ഇല്ല ഖുര്‍ആനില്‍ ഇങ്ങനെ ഒരു വാചകം ഇല്ല. ഇതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്. മനുഷ്യന് ഇഷ്ടം പോലെ എന്ത് തെറ്റും ചെയ്യാമെന്നും ഏന്ത് തന്നെ ചെയ്താലും ശിക്ഷിക്കുകയില്ല എന്നൊക്കെയാണെങ്കില്‍ അത്തരം ഒരു പ്രസ്താവന അല്ലാഹുവിനെ സംബന്ധിച്ചടത്തോളം വസ്തുനിഷ്ഠമായി വരികയില്ല.

ഖുര്‍ആനനുസരിച്ച് ബൈബിളില്‍ പറയുന്നതും ശരി ?

ബൈബിള്‍ പൂര്‍ണമായി ദൈവവചനമാണെന്ന് ക്രൈസ്തവര്‍ പോലും വിശ്വസിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്‍ ആരുടെയൊക്കെയോ കൈകടത്തലുകളുണ്ടായിട്ടുണ്ട് എന്നതിന് വ്യത്യസ്ഥമായ ബൈബിള്‍ കോപ്പികള്‍ തന്നെയാണ് നമുക്ക് ബോധ്യമാകുന്ന തെളിവ്. ഖുര്‍ആനും ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അവയുടെ മൂലം ദൈവദത്തമായിരുന്നുവെന്നത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. തൌറാത്ത്, ഇഞ്ചീല്‍ എന്നൊക്കെ ഖുര്‍ആന്‍ പരമാര്‍ശിക്കുമ്പോള്‍ അത് പ്രവാചകന്‍മാര്‍ക്ക് ലഭിച്ച അതേ ഗ്രന്ഥത്തെ മാത്രമേ ഉദ്ദേശിക്കപ്പെടുന്നുള്ളൂ എന്ന വാദം ശരിയല്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന (പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് നിലനിന്ന) കോപ്പിയെയും അപ്രകാരം പേര് പറഞ്ഞിട്ടുണ്ട്. ചിലകാര്യങ്ങള്‍ വേദക്കാരോട് ചോദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് . അതുകൊണ്ട് ഖുര്‍ആന്‍ നിലവിലുള്ള ബൈബിളിന്റെ ദൈവികതയും അപ്രമാദിത്വവും അംഗീകരിച്ചുവെന്ന് പറയാന്‍ കഴിയുമോ ?.  അങ്ങനെ ഒന്ന് പറഞ്ഞു നോക്കുകയാണ് ഇസ്ലാം വിമര്‍ശനം നടത്തുന്ന ചില  സുഹൃത്തുക്കള്‍ . അവരുടെ വാദം എന്തെന്ന് നോക്കാം.
-----------------------------------------------

Anil Kumar: ശുദ്ധവും/ഹലാലുമായ ഭക്ഷണത്തെ സംബന്ധിച്ച് യഹൂദന്മാരുമായി ഒരു മുസ്ലീമിന് തര്‍ക്കമുണ്ടായാല്‍, യഹൂദന്മാരോട് മൂസയുടെ ഗ്രന്ഥത്തില്‍നിന്ന് തെളിവ് കൊണ്ടുവരേണ്ടതിനു ആവശ്യപ്പെടാന്‍ ഒരു മുസ്ലീമിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.

"പറയുക: നിങ്ങള്‍ നേര് പറയുന്നവരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു വായിക്കുവിന്‍" (സൂറാ.3:93. U.C.K.തങ്ങള്‍)

തൌറാത്ത്‌ റദ്ദാക്കപ്പെട്ടതോ വികലമാക്കപ്പെട്ടതോ ആണെങ്കില്‍ എങ്ങനെയാണ് ഒരു യഹൂദന് തന്‍റെ ഗ്രന്ഥം പഠിച്ചു സത്യം നിര്‍ണ്ണയിക്കുവാന്‍ കഴിയുക? ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കണമെങ്കില്‍ തീര്‍ച്ചയായും മുന്‍വേദഗ്രന്ഥങ്ങള്‍ ശരിയായിരിക്കണമല്ലോ. ഇതേ നിഗമനം ശരിവയ്ക്കുന്നതാണ് താഴെപ്പറയുന്ന ആയത്ത്:

"ജൂതരോ ക്രിസ്ത്യാനികളോ ആയവരല്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ലെന്നു അവര്‍ പറഞ്ഞു, അത് അവരുടെ വ്യാമോഹങ്ങലാണ്. നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ നിങ്ങള്‍ക്കുള്ള രേഖ കൊണ്ടുവരുവിന്‍ എന്ന് പറയുക" (സൂറ.2:11, K. ഉമര്‍ മൌലവി സാഹിബ്).
-----------------------------------------------

എന്താണ് ഇവിടെ സംഭവിച്ചത് എന്ന് നോക്കാം. ഇസ്ലാം മനുഷ്യാരംഭം മുതല്‍ ലോകവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദൈവിക സന്ദേശത്തിന്റെ പേരാണ്. ആദിമ മനുഷ്യനായ ആദം നബി മുതല്‍ ദിവ്യസന്ദേശം നല്‍കി പോന്നിട്ടുണ്ട്. അതില്‍ പെട്ട ധാരാളം പ്രവാചകന്‍മാരെ ഖുര്‍ആനും ബൈബിളും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമി ദൃഷ്ട്യാ പ്രവാചകന്‍മാര്‍ക്ക് നിരക്കാത്ത പല സ്വഭാവങ്ങളും ബൈബിള്‍ വചനങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എങ്കിലും അത്തരം കലര്‍പില്ലാത്ത സച്ചരിതരായ മനുഷ്യരായിട്ടാണ് ഖുര്‍ആന്‍ അവരെ പുനരവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെയൊക്കെ മനുഷ്യന്റെ ഭാവനയും സങ്കല്‍പവും കടന്നുകൂടിയിട്ടുണ്ട് എന്നാണ് ഖുര്‍ആനിന്റെ അനുയായികള്‍ മനസ്സിലാക്കുന്നത്. മനുഷ്യര്‍ക്ക് മുഴുവന്‍ ഉള്ള സന്ദേശമെന്ന നിലക്ക് അതിന്റെ അഭിസംബോധിതര്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരും മതമില്ലാത്തവരും ആകുക സ്വാഭാവികമാണ്. അവരുടൊക്കെയും യുക്തിപരമായ സംവാദം ഖുര്‍ആന്‍ നടത്തുന്നു. പ്രവാചകന്‍റെ അഭിസംബോധിതരില്‍ വേദക്കാര്‍ എന്ന് അറിയപ്പെടുന്ന ജൂത-ക്രൈസ്തവര്‍ പ്രാധാനമായിരുന്നതിനാല്‍ അവര്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നു.

സംവാദം ചില പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ആ നിലക്ക് അവരുടെ ചില വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കാനും അവരുടെ പ്രമാണങ്ങളില്‍ പോലും തെളിവില്ലെന്ന് ബോധ്യപ്പെടുത്താനും ചില ചോദ്യങ്ങള്‍ ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ട്. വാദിക്കുന്നവ കാര്യങ്ങള്‍ക്ക് മിനിമം സ്വന്തം പ്രമാണങ്ങളിലെങ്കിലും തെളിവുണ്ടായിരിക്കണം എന്ന സംവാദത്തിന്റെ ഒരു മര്യാദ സൂചിപ്പിക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. അനില്‍കുമാര്‍ ഇവിടെ നടത്തിയ വാദം കുറേകൂടി ആഴത്തില്‍ പരിശോധിച്ചാല്‍ ഈ കാര്യം നമുക്ക് വ്യക്തമാകും.

എന്താണ് അനില്‍കുമാര്‍ പറയുന്നത്
Anil Kumar: ശുദ്ധവും/ഹലാലുമായ ഭക്ഷണത്തെ സംബന്ധിച്ച് യഹൂദന്മാരുമായി ഒരു മുസ്ലീമിന് തര്‍ക്കമുണ്ടായാല്‍, യഹൂദന്മാരോട് മൂസയുടെ ഗ്രന്ഥത്തില്‍നിന്ന് തെളിവ് കൊണ്ടുവരേണ്ടതിനു ആവശ്യപ്പെടാന്‍ ഒരു മുസ്ലീമിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു.

"പറയുക: നിങ്ങള്‍ നേര് പറയുന്നവരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു വായിക്കുവിന്‍ " (സൂറാ.3:93. U.C.K.തങ്ങള്‍)
സത്യത്തില്‍ എന്താണിവിടെ പ്രശ്നം. ഇബ്രാഹീമും മോശയും യേശുവും മുഹമ്മദും (എല്ലാവരുടെ മേലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടേ) ദൈവത്തിന്റെ പ്രവാചകന്‍മാരാണ്. അവരിലൂടെ നല്‍കപ്പെട്ട മൌലിക തത്വങ്ങള്‍ക്ക് അന്തരം ഉണ്ടാവുകയില്ല. എന്നാല്‍ യേശു ആഗതനായപ്പോള്‍ ജൂതന്മാരിലൊരു വിഭാഗം വിശ്വസിക്കാതിരുന്നത് പോലെ മുഹമമദ് നബി ആഗതമായപ്പോഴും ജൂതന്മാരിലും ക്രൈസ്തവരിലും ഒരു വിഭാഗം വിശ്വസിക്കാതെ നബി അനുവദനീയമാക്കിയ ചില ഭക്ഷണത്തെ എടുത്ത് ആക്ഷേപിക്കാന്‍ തുടങ്ങി. മൌദൂദി പറയുന്നതിങ്ങനെ ....

ഖുര്‍ആന്റെയും തിരുമേനിയുടെയും മൌലിക ശിക്ഷണങ്ങളെപ്പറ്റി യാതൊരാക്ഷേപവും കൊണ്ടുവരിക സാധ്യമായില്ല. കാരണം, അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം പൂര്‍വപ്രവാചകന്മാരും തിരുനബിയും ഒരേ സംഗതിയാണ് പ്രബോധനം ചെയ്തിട്ടുള്ളത്. അതിനാല്‍ കര്‍മശാസ്ത്രപരമായ ചില ശാഖാ പ്രശ്നങ്ങളുന്നയിച്ചുകൊണ്ടാണ് ജൂതപുരോഹിതന്മാര്‍ തിരുമേനിയെ എതിര്‍ത്തിരുന്നത്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു‘ഭക്ഷ്യസാധനങ്ങള്‍ അനുവദനീയമാകുന്ന പ്രശ്നം. യഹൂദികളുടെ ആചാരപ്രകാരം നിഷിദ്ധമായിരുന്ന ചില ‘ഭക്ഷ്യസാധനങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ശരീഅത്തില്‍ അനുവദിച്ചതായി അവര്‍ കണ്ടു. അതും പിടിച്ച് അവര്‍ ആക്ഷേപിക്കാന്‍ തുടങ്ങി. ഇതേ ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ വാക്യം.

(3: 93-95) (മുഹമ്മദീയ ശരീഅത്തില്‍ ഹിതകരമായ) ഭക്ഷ്യവിഭവങ്ങളൊക്കെയും ഇസ്രയേല്‍ വംശത്തിനും ഹിതകരമായിരുന്നു.എന്നാല്‍ തൌറാത്ത് അവതരിച്ചുകിട്ടുന്നതിനുമുമ്പ് ഇസ്രായീല്‍ (ഹ.യഅ്ഖൂബ്) തന്റെ മേല്‍ സ്വയം നിഷിദ്ധമാക്കിയ ചില പദാര്‍ഥങ്ങളുണ്ടായിരുന്നുവെന്നുമാത്രം. അവരോടു പറയുക: `നിങ്ങള്‍ (നിങ്ങളുടെ വിമര്‍ശനത്തില്‍) സത്യസന്ധരെങ്കില്‍ തൌറാത്ത് കൊണ്ടുവരിക, എന്നിട്ടതില്‍നിന്നേതെങ്കിലും വചനം വായിച്ചുകേള്‍പ്പിക്കുക. അതിനുശേഷവും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു പറഞ്ഞുകൊണ്ടിരിക്കുന്നവരോ, അവരാകുന്നു യഥാര്‍ഥത്തില്‍ അക്രമികള്‍. പറയുക: `അല്ലാഹു അരുളിയിട്ടുള്ളതു സത്യമാകുന്നു. നിങ്ങള്‍ ഇബ്റാഹീമിന്റെ മാര്‍ഗം നിഷ്കളങ്കരായി പിന്‍പറ്റേണ്ടതാകുന്നു. ഇബ്റാഹീമോ, ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നില്ല.`

നിങ്ങള്‍ ആക്ഷേപിക്കുന്ന കാര്യത്തില്‍ സത്യസന്ധരാണെങ്കില്‍ മിനിമം നിങ്ങള്‍ നിങ്ങളുടെ തൌറാത്ത് കൊണ്ടുവന്ന് അതില്‍ ആ വസ്തുത കാണിക്കാന്‍ സാധിക്കേണ്ടതായിരുന്നു. എന്ന് വെച്ചാല്‍ ബൈബിളില്‍ പറയുന്നത് മുഴുവന്‍ സത്യമാണെന്ന് ഖുര്‍ആന്‍ അംഗീകരിക്കുന്നുവെന്ന് അതിനൊരര്‍ഥവും ഇല്ല. പരമാവധിയുള്ളത് നിങ്ങള്‍ വിമര്‍ശിക്കുന്ന കാര്യത്തില്‍ അത്തരം ഒരു ആക്ഷേപം നിങ്ങളുടെ വേദം മുന്നില്‍ വെച്ച് ചെയ്യാന്‍ നിങ്ങള്‍ക്ക് നിര്‍വാഹമില്ല എന്ന് മാത്രമാണ്.

അത് മനസ്സിലാക്കുന്നതിന് പകരം അനില്‍കുമാര്‍ പറയുന്നത് ഇതാണ്.
തൌറാത്ത്‌ റദ്ദാക്കപ്പെട്ടതോ വികലമാക്കപ്പെട്ടതോ ആണെങ്കില്‍ എങ്ങനെയാണ് ഒരു യഹൂദന് തന്‍റെ ഗ്രന്ഥം പഠിച്ചു സത്യം നിര്‍ണ്ണയിക്കുവാന്‍ കഴിയുക? ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കണമെങ്കില്‍ തീര്‍ച്ചയായും മുന്‍വേദഗ്രന്ഥങ്ങള്‍ ശരിയായിരിക്കണമല്ലോ. ഇതേ നിഗമനം ശരിവയ്ക്കുന്നതാണ് താഴെപ്പറയുന്ന ആയത്ത്:

"ജൂതരോ ക്രിസ്ത്യാനികളോ ആയവരല്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ലെന്നു അവര്‍ പറഞ്ഞു, അത് അവരുടെ വ്യാമോഹങ്ങലാണ്. നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ നിങ്ങള്‍ക്കുള്ള രേഖ കൊണ്ടുവരുവിന്‍ എന്ന് പറയുക" (സൂറ.2:11, K. ഉമര്‍ മൌലവി സാഹിബ്).
തൌറാത്ത് വികലമാക്കപ്പെട്ടുതാണെങ്കില്‍ യഹൂദന് എങ്ങനെയാണ് അത് പഠിച്ച് സത്യം നിര്‍ണ്ണയിക്കാന്‍ സാധിക്കുക എന്നാണ് ചോദ്യം. ഇവിടെ പുതുതായി ഒരു സത്യം ബൈബിള്‍ വായിച്ച് കണ്ടെത്താനല്ല അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ അവരുടെ വേദത്തില്‍നിന്ന് തെളിവ് സമര്‍പിക്കാനാവുമോ എന്നതാണ് വെല്ലുവിളി. അവരുടെ വേദം പൂര്‍ണമായി സത്യസന്ധമാണെങ്കില്‍ പിന്നീട് ഒരു ഗ്രന്ഥം അവതരിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. പക്ഷെ തൌറാത്തിലുള്ളതിനെ സത്യപ്പെടുത്തി യേശു ആഗതനായി.

അതേ പ്രകാരം വേദക്കാരുടെ മറ്റൊരു വാദമായ ജൂതരോ ക്രിസ്ത്യാനികളോ അല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നതിനും തെളിവ് കൊണ്ട് വരാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. എന്നിട്ട് അവര്‍ കൊണ്ടുവന്നോ എന്നതാണ് പ്രസക്തം. ഇങ്ങനെ ഒരു പരാമര്‍ശവും ബൈബിളില്‍ കാണിക്കുക സാധ്യമല്ല എന്നേ ഇത് കൊണ്ട് വരുന്നുള്ളൂ.. സൂക്തത്തിന്റെ ബാക്കി ഭാഗവും കൂടി വായിച്ചാല്‍ അത് വ്യക്തമാകുന്നതേയുള്ളൂ..

(3:111-112) അവര്‍ പറയുന്നു: `ജൂതനാവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; (ക്രൈസ്തവരുടെ ധാരണയനുസരിച്ച്) ക്രിസ്ത്യാനിയാവാതെയും.` ഇതവരുടെ വ്യാമോഹങ്ങളാകുന്നു.അവരോട് പറയുക: `ഈ വാദത്തില്‍ സത്യസന്ധരെങ്കില്‍ നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുക.` (യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രത്യേകതയുമില്ല.) സത്യം ഇതാകുന്നു: അല്ലാഹുവോടുള്ള അനുസരണത്തില്‍ സ്വയം അര്‍പ്പിക്കുകയും കര്‍മംകൊണ്ട് നല്ലവനായിരിക്കുകയും ചെയ്യുന്നവന് റബ്ബിങ്കല്‍ അതിന്റെ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ഖേദിക്കാന്‍ സംഗതിയാകുന്നതുമല്ല.

എവിടുന്നോ കോപി ചെയ്യുന്നതിനപ്പുറം വാദത്തോട് പ്രതിബദ്ധതയില്ലാത്തതുകൊണ്ടാകണം സൂകത്തിന്റെ റഫറന്‍സ് നമ്പര്‍ പോലും ഉറപ്പ് വരുത്താന്‍ കഴിയാതെ പോയത്.

ചുരുക്കത്തില്‍ വേദക്കാരുമായുള്ള ഖുര്‍ആന്‍റെ വിയോജിപ്പ് ഏത് കാര്യത്തിലാണോ അതിന് കുറേകൂടി വ്യക്തത നല്‍കുക മാത്രമാണ് ഈ രണ്ട് സൂക്തങ്ങളും ചെയ്യുന്നത്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review