2011 മേയ് 13, വെള്ളിയാഴ്‌ച

അല്ലാഹു പുരുഷനോ സ്ത്രീയോ ?

Naser Kp
ഖുറാനില്‍ അല്ലാഹുവിനെ പരാമര്‍ശിക്കുമ്പോള്‍ അവന്‍ എന്നാണു ഉപയോഗിക്കുന്നത്.... അല്ലാഹു ആണ്‍ ആണോ?

    • Sayoob Vadakke Chanat
      അവന്‍ എന്ന് വിളിക്കുന്നതെന്തു കൊട്നു അവള്‍ എന്ന് വിളിച്ചൂടെ..? അത് എന്നും വിളിച്ചൂടെ..? ലിംഗം എന്നത് സൃഷ്ടാവിന്റെ സൃഷ്ടിയില്‍ പെട്ട ജീവികള്‍ എന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ഒരു സവിശേഷത മാത്രം .അതിനാല്‍ സൃഷ്ടാവ് ലിംഗത്തിന് അതീതന്‍ ആണ്. ലിന്ഗത്തിന് അതീതനായ സൃഷ്ടാവിനെ 'അവന്‍' എന്ന് വിശേഷിപ്പിക്കുന്നത് ഭാഷാപരമായ ഒരു സൗകര്യം മാത്രം. 'അത്' എന്നത് അചേതനമായ ധിഷണ ഇല്ലാത്ത object കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതായത് കൊണ്ട് ആ പ്രയോഗം എന്തായാലും ചേരില്ല.
      Wednesday at 14:07 · ·  1 person
    • Naser Kp അങ്ങിനെയെങ്കില്‍ ലിങ്ങാതീത പദം ആയ അത് എന്ന് പ്രയോഗിച്ചു കൂടെ? അതോ ഇത് അറബി ഭാഷയുടെ പരിമിതിയോ, അല്ലാഹുവിനെ പരിമിതിയോ?
      Wednesday at 14:15 ·
    • Naser Kp ചേതന എന്നത് അല്ലാഹുവുമായി ബന്ടപെടാത്ത വിഷയമാണ് സയൂബ്. ചേതന തന്നെ അല്ലാഹുവില്‍ നിന്നല്ലേ?
      Wednesday at 14:28 ·
    • Sayoob Vadakke Chanat ചേതന അല്ലാഹുവില്‍ നിന്നാണ്. അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്... അചേതനമായ ജീവനില്ലാത്ത തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത പദാര്തത്തെ വിശേഷിപ്പിക്കുന്ന 'അത്' എന്ന പദം അതിനാല്‍ തന്നെ ചേരില്ല.
      Wednesday at 14:52 · ·  1 person
    • Naser Kp അല്ലവില്‍ നിന്നാണ് ചെതനയെങ്കില്‍ അല്ലാഹുവില്‍ നിന്നും വേറിട്ട്‌ ചേതനയും ഇല്ല. മറ്റൊരര്‍ത്ഥത്തില്‍ ചേതനയും അല്ലാഹുവും രണ്ടല്ല. അതിനാല്‍ വിശേഷണ പഥങ്ങള്‍ പോലും അതിനു ശേഷമേ വരൂ. അപ്പോള്‍ ഈ പ്രോഗങ്ങളിലെ യുക്തി എന്ത്?
      Wednesday at 14:55 ·
    • Sayoob Vadakke Chanat ‎????? താങ്കള്‍ പറയുന്നത് താങ്കള്‍ക്കു തന്നെ തിരിയുന്നോ...? ജീവന്‍ ഇല്ലാത്ത, തീരുമാനം എടുക്കാന്‍ ശേഷി ഇല്ലാത്ത വസ്തുക്കളെ ആണ് നമ്മള്‍ അത് എന്നത് കൊണ്ട് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അല്ലാഹുവിനു തീരുമാനം എന്ന ഒന്നുണ്ട്. ഒരു കല്ലോ പാറയോ പോലെ അവന്‍ വെറുതെ ഉണ്മ ആയിരിക്കുക അല്ലല്ലോ. അവന്‍ ധിഷണ ഉണ്ട്. അത് എന്ന് വിശേഷിപ്പിച്ചാല്‍ ഈ അര്‍ഥം കിട്ടില്ല.
      Wednesday at 14:58 ·
    • Sayoob Vadakke Chanat Ren Jith. Misplaced commet? What is the point you say?
      Wednesday at 16:24 ·
    • E M Shareef Maranchery Daivam nabumsakamano?????
      Wednesday at 18:06 ·
    • Sayoob Vadakke Chanat
      COPY paste for Shareef. അവന്‍ എന്ന് വിളിക്കുന്നതെന്തു കൊട്നു അവള്‍ എന്ന് വിളിച്ചൂടെ..? അത് എന്നും വിളിച്ചൂടെ..? ലിംഗം എന്നത് സൃഷ്ടാവിന്റെ സൃഷ്ടിയില്‍ പെട്ട ജീവികള്‍ എന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ഒരു സവിശേഷത മാത്രം .അതിനാല്‍ സൃഷ്ടാവ് ലിംഗത്തിന് അതീതന്‍ ആണ്. ലിന...്ഗത്തിന് അതീതനായ സൃഷ്ടാവിനെ 'അവന്‍' എന്ന് വിശേഷിപ്പിക്കുന്നത് ഭാഷാപരമായ ഒരു സൗകര്യം മാത്രം. 'അത്' എന്നത് അചേതനമായ ധിഷണ ഇല്ലാത്ത object കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതായത് കൊണ്ട് ആ പ്രയോഗം എന്തായാലും ചേരില്ല.കൂടുതല്‍ കാണുക
      Wednesday at 18:46 ·
    • Noorul Ameen Naser Kp അസ്സലാം അലൈക്കും,
      പ്രിയ നാസ്സര്‍ ഇംഗ്ലിഷ് ഭാഷയില്‍ കപ്പലിനെ അതുപോലെ കാറിനെ എല്ലാം feminine pronouns പദങ്ങളില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പോള്‍ കപ്പല്‍ പെണ്ണാണോ? കപ്പലിന് സ്ത്രീ ലൈംഗിക അവയവങ്ങള്‍ ഉണ്ടോ? കപ്പല്‍ പ്രസവിക്കുകയോ മുട്ടയിടുകയോ ചെയ്യാറുണ്ടോ?
      Wednesday at 20:12 · ·  4 people
    • Naser Kp നന്ദി നൂറുല്‍ ആമേന്‍. ee മറുപടി നിങ്ങളെ കൊണ്ട് പ്രയിക്കാനാണ് ഞാന്‍ ഇത് പോസ്ടിയത്. ee മറുപടി ഞാന്‍ ശമീര്നു FREETHINKER സില്‍ പോസ്റ്റുന്നു
      Wednesday at 20:15 ·
    • Noorul Ameen പക്ഷേ സഹോദരാ എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി താങ്ങള്‍ തന്നില്ല.
      Wednesday at 20:17 ·
    • Naser Kp അറിയില്ല നൂറുല്‍ ആമേന്‍. എന്തിനായിരിക്കും മനുഷ്യന്‍ കപ്പലിനെ ആണയിട്ടു കാണുന്നത്, എനിക്കറിയില്ല. പഠിപ്പിച്ചു തരൂ
      Wednesday at 20:21 ·
    • Abdul Latheef
      നാസര്‍ കെ.പി. , താങ്കള്‍ ഇയ്യിടെയായി നല്‍കുന്ന കമന്റുകള്‍ ദൈവാസ്തിത്വത്തെ അംഗീകരിക്കുന്ന വിധത്തിലാണ്. താങ്കള്‍ ദൈവനിഷേധി എന്നിടത്ത് നിന്നും മാറി ഈ പ്രപഞ്ചത്തിന് സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്ന കാര്യം അംഗീകരിക്കുന്നുണ്ടോ. ഇതിന് കൃത്യമായ ഉത്തരം നല്‍കുന്നില്ലെങ്കില്‍ ദൈവത്തിന്റെ മറ്റു സ്വഭാവങ്ങള്‍ വിശദീകരികുന്ന താങ്കളുടെ മറ്റുപോസ്റ്റുകള്‍ക്ക് അര്‍ഥമില്ലാതാകും. ഇവിടെ ആരെങ്കിലും എന്തെങ്കിലുമൊക്കെ കൂടുതല്‍ വിമര്‍ശിക്കാന്‍ പാകത്തിന് പറഞ്ഞുകിട്ടലാണ് താങ്കളുടെ ലക്ഷ്യമായി മാറുന്നതെങ്കില്‍ താങ്കളുടെ ചര്‍ച ഗുണകാംക്ഷ പൂര്‍വമല്ല എന്ന് മനസ്സിലാക്കുന്നത് തെറ്റാകില്ലല്ലോ.
      Wednesday at 20:25 ·
    • Abdul Latheef ദൈവം ആണോ പെണ്ണോ എന്ന തര്‍ക്കത്തിന് വരുന്നവര്‍ ആദ്യം ദൈവത്തെക്കുറിച്ച് തങ്ങള്‍ എന്ത് ചിന്തിക്കുന്നുവെന്ന് പറഞ്ഞുവെക്കട്ടേ. സംവാദം സത്യം പരസ്പരം പങ്കുവെക്കാനാണ്. അതിന് ചോദ്യവും പരിഹാസവും മാത്രം പോര.
      Wednesday at 20:27 ·
    • Naser Kp ലത്തീഫ് - എങ്കില്‍ അവര്‍ അവരുടെ ദൈവങ്ങളെ വിളിക്കട്ടെ, അവര്‍ക്കെന്തു ചെയ്യാന്‍ കഴിയും എന്ന് കാണട്ടെ.. എന്നാ തരത്തില്‍ കുരാന്‍ വെല്ലു വിളിക്കുന്നു. ഇവിടെ അവരുടെ ദൈവത്തെ ഖുറാന്‍ അന്ഗീകരിക്കുന്നുണ്ടോ?
      Wednesday at 20:35 · ·  1 person
    • Abdul Latheef അപ്പോള്‍ താങ്കള്‍ ഏതോ ഒരു ദൈവവീക്ഷണം പുലര്‍ത്തുന്നുവെന്നാണോ. ഇസ്ലാമിലെ ദൈവത്തെ അംഗീകരിക്കണം എന്നല്ലല്ലോ ഞാന്‍ പറഞ്ഞത് താങ്കള്‍ ദൈവവിശ്വാസിയാണോ അല്ലേ എന്ന ചോദ്യമല്ലേ ഞാനുയര്‍ത്തിയത്.
      Wednesday at 20:39 ·
    • Subair Pulikkal ഇത്തരം കുട്ടി ചോദ്യങ്ങളില്‍ കറങ്ങുകയാണോ കേരള യുക്തിവാദം ഇപ്പോഴും...?
      ദൈവത്തെ അവള്‍ എന്ന് വിളിച്ചാലും യുക്തിവാടിക്ക് ചോദിക്കാമല്ലോ ദൈവം അവളാണോ എന്ന്. ഓരോ ഭാഷയിലും ഏറ്റവും അനുയോജ്യമായ സര്‍വ നാമം ദൈവത്തെ ക്കുറിക്കാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രം. അതില്‍ വിസ്വാസികള്‍ക്കില്ലാത്ത ബുദ്ധിമുട്ട് യുക്തിവാദികള്‍ക്കെന്തിനാണ് എന്ന് മനസ്സിലാക്കുന്നില്ല.
      Wednesday at 21:10 ·
    • Naser Kp
      ലതീഫ്കാ - ഒരു സംവാദത്തില്‍ മിനിമം ഭൌധിക നിലവാരവും, നിലപാടുകളും ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെയും, ഖുരാനിന്റെയും കുഴപ്പങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ "നിങ്ങള്‍ ആദ്യം അള്ളാഹു ഉണ്ടോ എന്ന് തീരുമാനിക്കൂ, അതാവാം ആദ്യ ചര്‍ച്ച..." എന്...See more
      Wednesday at 21:25 ·
    • Abdul Latheef
      മനുഷ്യന് നിയമം നിര്‍മിക്കുന്ന, തന്റെ നിയമം അനുസരികണം എന്നാവശ്യപ്പെടുന്ന ഒരു ദൈവത്തോടാണ് യുക്തിവാദിയുടെ വിരോധം. പ്രവാചകന്മാരെ നിഷേധിച്ചവരും ഇതേ അഭിപ്രായക്കാരായിരുന്നു. ആരാധനക്കര്‍ഹനായ ദൈവമുണ്ടാകുന്നതില്‍ അവര്‍ക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല എന്ന് തോന്നത്തക്കവിധമാണ് ഇപ്പോള്‍ യുക്തിവാദികള്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അത് എത്രയെണ്ണം ഉണ്ടാകുന്നതിനും വിരോധമില്ല. പക്ഷെ അല്ലാഹു ഉണ്ടാകാവതല്ല. അതിന് വേണ്ടിയാണ് തര്ക്കങ്ങള് നടക്കുന്നത്.

      തര്‍ക്കശാസ്ത്രയുക്തിയനുസരിച്ചെങ്കിലും അതിന്റെ അസ്തിത്വത്തെയും ഗുണവിശേഷണങ്ങളെയും നിഷേധിച്ചുകിട്ടിയെങ്കിലായി എന്നവര്‍ ചിന്തിക്കുന്നു. അതിനായി ദൈവത്തിന് പൊക്കാന്‍ കഴിയാത്ത കല്ല് സൃഷ്ടിക്കാനാവുമോ. സ്വയം മരിക്കാന്‍ കഴിയുമോ എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു. ഇല്ല എന്ന് പറഞ്ഞാല്‍ ദൈവം എല്ലാറ്റിനും കഴിവുള്ളവനല്ല. ഇതാണ് മഹത്തായ യുക്തിവാദം.
      Wednesday at 21:26 ·
    • Naser Kp
      Subair Pulikkal ഇത്തരം കുട്ടി ചോദ്യങ്ങളില്‍ കറങ്ങുകയാണോ കേരള യുക്തിവാദം ഇപ്പോഴും...?
      ദൈവത്തെ അവള്‍ എന്ന് വിളിച്ചാലും യുക്തിവാടിക്ക് ചോദിക്കാമല്ലോ ദൈവം അവളാണോ എന്ന്. ഓരോ ഭാഷയിലും ഏറ്റവും അനുയോജ്യമായ സര്‍വ നാമം ദൈവത്തെ ക്കുറിക്കാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രം. അതില്‍ വിസ്വാസികള്‍ക്കില്ലാത്ത ബുദ്ധിമുട്ട് യുക്തിവാദികള്‍ക്കെന്തിനാണ് എന്ന് മനസ്സിലാക്കുന്നില്ല.*************/////////////////
      അവളോട്‌ അല്ലാഹുവിനു വല്ലാത്ത പുച്ഛമാണ്. അത് കൊണ്ടാണ് അള്ളാഹു പുരുഷ roopam പ്രാപിക്കുന്നത്.
      ഉദാ : -
      ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
      എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(53 - 21 :22 )

      ഇവിടെ പെണ്ണ് ഓഹരിയായി കിട്ടുന്നത് നീതിയല്ല എന്ന് ആണും പെണ്ണുമല്ലാത്ത അള്ളാഹു പറയുന്നു.
      Wednesday at 21:28 · ·  1 person
    • Naser Kp ലതീഫ്ക - ദൈവത്തിനു പോക്കാന്‍ പറ്റാത്ത കല്ലുണ്ടോ എന്ന് ചോദിക്കപെടുന്ന സാഹചര്യം ദൈവ വിശ്വാസിക ആണ് സൃഷ്ടിക്കുന്നത്. ദൈവം എന്നതൊരു പ്രത്യേക പ്രതിഭാസമാണ്, നിങ്ങള്‍ യുക്തിവാദികള്‍ക്ക് അത് മനസ്സിലാവില്ല. ദൈവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഇല്ല. ചര്‍ച്ച ചെയ്തു സ്ഥാപിക്കാന്‍ ഞങ്ങള്‍ക്കറിയില്ല, അത് സാധ്യമല്ല. ഇതില്‍ യുക്തിയില്ല, വും ഭക്തി മാത്രം. ഞങ്ങളെ ഒഴിവാക്കുക എന്ന് പറഞ്ഞാന്‍ പ്രശ്നം തീര്‍ന്നു.
      Wednesday at 21:33 · ·  1 person
    • Abdul Latheef
      നാസര്‍ മേല്‍ സൂക്തം തെറ്റായി മനസ്സിലാക്കിയതില്‍ ഞാനത്ഭുതപ്പെടുന്നില്ല. ഇങ്ങനെ കാര്യങ്ങളെ മുഴുവന്‍ ശരിയായ വിധം കാണാന്‍ കഴിയാത്തത് കൊണ്ടാണല്ലോ താങ്കള്‍ Agnostic ആയി മാറിയത്.

      ആണും പെണ്ണും ദൈവത്തിന്റെ മഹത്തായ സൃഷ്ടിതന്നെ. അതിനെ ദൈവം പുഛിക്കുക സംഭവ്യമല്ല. മേല് സൂക്തം സ്ത്രീകളെ മോശമായി കാണുന്നവര്ക്കുള്ള പ്രതികരണമാണ്. ഒരു അര്ഥത്തില് മനുഷ്യന്റെ ചിന്തയെ തൊട്ടുണര്ത്തുകയാണ്. അവര് ദൈവത്തിന് പങ്കാളികളായി സ്ത്രീകളെ സങ്കല്പിക്കുന്നു. മാലാഖമാരെ പുത്രിമാരായി കാണുന്നു. അവരാകട്ടെ പുത്രന്മാരെ പരിരക്ഷിക്കുകയും സ്ത്രീകളെ അപമാനമായി അവരില് ചിലര് കാണുകയും ചെയ്യുന്നു. ഇതിനെയാണ് ഇത് വല്ലാത്തൊരു ഓഹരി വെക്കല് തന്നെ എന്ന് പറഞ്ഞത്.

      ['ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവുമവതരിപ്പിച്ചിട്ടില്ല. ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം. എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ? ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു. '(53:19-25)]

      (അതായത്, ഈ ദേവതകളെ നിങ്ങള്‍ അല്ലാഹുവിന്റെ പുത്രിമാരായി കരുതുന്നു. ഈ വിശ്വാസമാവിഷ്കരിക്കുമ്പോള്‍, പെണ്‍കുട്ടികളുണ്ടാകുന്നതിനെ അപമാനമായി കരുതുകയും തങ്ങള്‍ക്കുണ്ടാകുന്നത് ആണ്‍കുട്ടികള്‍ തന്നെയായിരിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരാണ് നിങ്ങള്‍. എന്നിട്ടും അല്ലാഹുവിന് നിങ്ങള്‍ നിര്‍ദേശിച്ച സന്തതികള്‍ പെണ്‍മക്കളായിപ്പോയി എന്നുള്ള കാര്യംപോലും നിങ്ങള്‍ ഓര്‍ത്തില്ല! )
      ദൈവത്തിന്റെ പരാതി (ദൈവത്തിന് പരാതിയോ അത് കഴിവുകേടിന്റെ ലക്ഷണമല്ലേ എന്ന് ചോദിക്കാനായിരിക്കും യുക്തിവാദിയുടെ യുക്തി ആവശ്യപ്പെടുന്നത്) പങ്കാളികളാക്കപ്പെട്ടത് സ്ത്രീകളായത് കൊണ്ടല്ല. പുരുഷന്‍മാരെ സങ്കല്‍പിച്ചാലും അത് സ്വീകരിക്കുമായിരുന്നില്ല. ദൈവത്തെ ഇഷ്‌പ്പെടുന്നവര്‍ അവര്‍ സ്വയം ഇഷ്ടപ്പെടാത്ത ലിംഗത്തെ എന്തിന് കല്‍പിച്ചരുളി എന്നാണ് ചോദിക്കുന്നത്.
      Wednesday at 21:53 · ·  2 people
    • Subair Pulikkal
      <<അല്ലാഹുവിനു വല്ലാത്ത പുച്ഛമാണ്. അത് കൊണ്ടാണ് അള്ളാഹു പുരുഷ roopam പ്രാപിക്കുന്നത്.
      ഉദാ : -
      ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
      എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(53 - 21 :22 )

      ഇവിടെ പെണ്ണ് ഓഹരിയായി കിട്ടുന്നത് നീതിയല്ല എന്ന് ആണും പെണ്ണുമല്ലാത്ത അള്ളാഹു പറയുന്നു.>>
      നോക്കൂ നാസര്‍, തൊട്ടുമുകളിലില്ലേ താങ്കള്‍ ബൌദ്ധിക സത്യസന്തയെക്കുറിച്ച് വാചാലമായത് ?? എന്ത് സത്യസന്തതയാണ് താങ്കള്‍ ഈ വിമര്‍ശനങ്ങളില്‍ കാണിക്കുന്നത് ???

      അല്ലാഹുവിനെ സൃശുടികളോട് യാതൊരു നിലക്കും താരതമ്യം ചെയ്യവതല്ല എന്നും, അല്ലാഹുവിനെ ആണ് പെണ്ണ് എന്നിങ്ങനെ വിശേഷിപ്പിക്കാവുന്നതല്ല എന്നും ഇസ്ലാമിന്‍റെ അടിസ്ഥാന പാഠമാണ്. അല്ലാഹുവിനെ ഹുവ/അവന്‍ എന്ന് വിളിക്കുന്നത്‌ ഭാഷയില്‍ ഏറ്റവും അനുയോജ്യമായ പദം അതായതിനലാണ് എന്നും ലിഗത്തെ ക്കുറിക്കാനല്ല എന്നും ഞാന്‍ പറഞ്ഞു. (അറബിയില്‍ ഹുവ എന്ന് ലിംഗാതീതമായും ഉപയോഗിക്കും എന്ന് എവിടെയോ വായിച്ച ഓര്‍മയും ഉണ്ട്).

      ഈ വിഷയത്തിലുള്ള ഈ വിശദീകരണത്തോടുള്ള നാസറിനുള്ള പ്രതികരണം പറയുകയാണ്‌ സത്യസന്തത. പക്ഷെ താങ്കള്‍ പറഞ്ഞത് അല്ലാഹുവിന് സ്ത്രീകളോട് പുച്ഛമാണ് എന്നാണ്.! ഇത് താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ തെന്നെ അതൊരു പുതിയ വിഷയമാണ്. താങ്കള്‍ പറയുന്നു അല്ലാഹു പുരുഷ രൂപം പ്രാപിക്കുന്നു - ഞാന്‍ ആദ്യമേ പറഞ്ഞു മുസ്ലിംകള്‍ക്ക് അങ്ങിനെയൊരു വിശ്വാസമില്ല എന്ന്. ആണും പെണ്ണും അല്ലാത്ത അല്ലാഹു എന്ന് താങ്കള്‍ തെന്നെ താഴെ പറയുന്നുമുണ്ട്. താങ്കള്‍ ഇവിടെ ചെയ്യുന്നത് എങ്ങിനെയും തര്‍ക്കിക്കുക എന്നതാണ് അതിന് വേണ്ടി പ്രശനം ഒന്നുമില്ലാത്ത കാര്യങ്ങള്‍ പ്രശ്നമായി താങ്കള്‍ അവതരിപ്പിക്കുന്നു.

      നാസര്‍, അവന്‍/ഹുവ എന്ന് ഉപയോഗിക്കുന്നത് ഇസ്ലാമിന്റെ പുരുഷ മേധാവിത്വം മൂലമാണ് അല്ലെങ്കില്‍ അവള്‍ എന്ന് വിളിച്ചേനെ എന്നാണോ താങ്കളുടെ വാദം ? എങ്കില്‍ അറിയുക അല്ലാഹുവിനെ അവന്‍ എന്ന് വിളിക്കുമ്പോള്‍ അല്ലാഹു ഒരു പുരുഷനമാണ് എന്ന സങ്കല്‍പമേ മുസ്ലിംകള്‍ക്കില്ല. ഇതില്‍ കൂടുതല്‍ ഈ വിഷയം വിശേദീകരിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.
      Yesterday at 07:03 · ·  3 people
    • Subair Pulikkal
      <<സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?

      എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(53 - 21 :22 ) >>


      നാസര്‍ താങ്കളെ പോലെ വിദ്യാഭ്യാസവും കാര്യബോധവുമുള്ളവര്‍ ഒരു ഗ്രന്ഥത്തില്‍ നിന്ന് ബൌദ്ധിക സത്യസന്തത തൊട്ടു തീണ്ടാതെ വാക്യങ്ങള്‍ ഉദ്ധരിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്.


      അല്ലാഹുവിന് പെണ്മക്കളുണ്ട് എന്ന് അവകാശപ്പെട്ടിരുന്ന, അതെ സമയം തെന്നെ പെണ്മക്കളെ കുഴിച്ച് മൂടിയിരുന്ന ഒരു സമൂഹത്തെ വിമര്‍ശിക്കുകയാണ് ഖുര്‍ആന്‍ ഇവിടെ.
      Yesterday at 07:08 · ·  3 people
    • Subair Pulikkal
      <<ലതീഫ്ക - ദൈവത്തിനു പോക്കാന്‍ പറ്റാത്ത കല്ലുണ്ടോ എന്ന് ചോദിക്കപെടുന്ന സാഹചര്യം ദൈവ വിശ്വാസിക ആണ് സൃഷ്ടിക്കുന്നത്>>

      യുക്തിവാദികളും ആയി സംസാരിക്കുംപോഴുള്ള പ്രശനം അവര്‍ എപ്പോഴും ഒരു വിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് കുതറിച്ചാടും എന്നുള്ളതാണ്. അതായാലും പണ്ട് ഈ വിഷയത്തില്‍ ജബ്ബാര്‍ മാഷ്‌ക്ക് കൊടുത്ത മറുപടി ഇവിച്ടെ പോസ്റ്റാം.

      ആരാണ് "എല്ലാം ചെയ്യുന്നവനാണ്" എന്ന അര്‍ത്ഥത്തില്‍ ദൈവം സര്‍വശക്തനാണ് ഏന് പറയുന്നത്. യുക്തിവാദികള്‍ അവര്‍ക്ക് തോന്നുന്ന ഗുണങ്ങള്‍ ദൈവത്തിന്റെ മേലെ കെട്ടിവച്ച് ദൈവം ഇല്ല എന്ന് സമര്തിക്കുകയോ?

      എല്ലാം ചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തില്‍, സര്‍വ ശക്തന്‍ എന്ന പദം വിശ്വാസികള്‍ ഉപയോഗിക്കാറില്ല. ഞാന്‍ മനസ്സിലാകിയടെതോളം എല്ലാം ചെയ്യുന്നവന്‍ എന്ന് ദൈവത്തെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുമില്ല. ഖുര്‍ആന്‍ ദൈവത്തെ ക്കുറിച്ച് എല്ലാത്തിന്റെയും മേല്‍ അധികാരമുല്ള്ളവന്‍ എന്നാണു പറയുന്നത്.

      പൊക്കാന്‍ കഴിയാത്ത ഒരു കല്ലുണ്ടാക്കല്‍ മാത്രമല്ല, നൂറുകണക്കിന് വേറെയും കാര്യങ്ങള്‍ എനിക്ക് പറയാന്‍ കഴിയും "സര്‍വശക്തനായ" ദൈവം ചെയ്യാതതായിട്ടു. ഉദാഹരണമായി ദൈവം ഉറങ്ങുകയില്ല, കളവു പറയുകയില്ല, അനീതി പ്രവര്‍ത്തിക്കുകയില്ല, മറവിയുണ്ടാകുകയില്ല, മറ്റൊരു ദൈവത്തെ ഉണ്ടാകുകയില്ല, മനുഷ്യനാകുകയില്ല എന്നിങ്ങനെ . അഥവാ ദൈവം, തെന്റെ ദൈവീകതക്ക് നിരക്കാത്തത് പ്രവര്‍ത്തിക്കുകയില്ല, പ്രവര്‍ത്തിച്ചാല്‍ ദൈവം ദൈവം ത്തിന്റെ നിര്‍വചനത്തില്‍ നിന്നും പുറത്താകും. ഇത് വിശ്വാസികള്‍ മനസ്സിലാക്കുന്ന കാര്യമാണ്.

      ദൈവം എല്ലാം ചെയ്യുനവനല്ല എങ്കില്‍ എന്ത് കൊണ്ട് "സര്‍വശക്തന്‍" എന്ന് വിശ്വാസികള്‍ പറയുന്നു എന്നാണു ചോദ്യമെന്കില്‍, ആളുകള്‍ക്ക് കോമണ്‍ സെന്‍സ് ഉണ്ട് എന്ന് അവര്‍ [തെറ്റി]ധരിക്കുന്നത് കൊണ്ട് എന്നാണ് മറുപടി. സര്‍വശക്തന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ എല്ലാ ഗുണങ്ങളുടെയും പാരമ്യതെയും പരിപൂര്‍ണതെയും ആണ് മനസ്സിലാക്കുക, അല്ലാതെ കഴിവ് കെട്ചെയ്യുവാനുള്ള കഴിവിനെയോ, അപൂര്‍ണനാവാനുള്ള കഴിവിനിയോ, അസംബന്ധങ്ങള്‍ ചെയ്യാനുള്ള ക്ഴിവിനെയോ അല്ല. സ്വാഭാവികമായും "സര്‍വ ശക്തന്‍" എന്ന് കേട്ടാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ ആരും തെന്നെ ചതുര ത്രികോണം ഉണ്ടാക്കാന്‍ കഴിയുന്നവന്‍ എന്നോ, മരിച്ചു ജീവിക്കാന്‍ കഴിയുന്നവന്‍ എന്നോ, പൊക്കാന്‍ കഴിയാത്ത കല്ലുണ്ടാക്കുന്നവന്‍ എന്നോ, രണ്ടു ടീമുകളെയും ഒരേ സമയം ജയിപ്പിക്കാന്‍ കഴിയുന്നവന്‍ എന്നോ ധരിക്കാറില്ല. യുക്തിവാദികള്‍ക്ക് അങ്ങിനെ തോന്നിയെങ്കില്‍ ഇപ്പോള്‍ തിരുത്തുക, സര്‍വ ശക്തന്‍ എന്നതിന് വിശ്വാസികള്‍ അത്തരം ഒരു നിര്‍വചനം നല്‍കിയിട്ടില്ല, അങ്ങിനെ നല്‍കാന്‍ യുക്തിവാദികളെ ചുമതലപ്പെടുത്തിയിട്ടുമില്ല.
      Yesterday at 07:17 · ·  2 people
    • Subair Pulikkal ഇത്തരം ചോദ്യങ്ങളുടെ അന്തസത്ത ദൈവം "സര്‍വശക്തനാണ്" എങ്കില്‍ ആസംബന്ധങ്ങള്‍ ചെയ്യുമോ എന്നതാണ് (അതായത് ഒരേ സമയം വിരുദ്ധ കാര്യങ്ങള്‍ ചെയ്യുക), അതിനുള്ള മറുപടി അസംബന്ധങ്ങളുടെ മുന്നില്‍ ദൈവം എന്ന് വാക്ക് ചേര്‍ത്താല്‍ അവ അസംബന്ധങ്ങള്‍ അല്ലാതുകയില്ല എന്നതാണ്. അതുകൊണ്ട് ദയവു ചെയ്തു അസംബന്ധങ്ങള്‍ ചോദിക്കാതിരിക്കുക
      Yesterday at 07:21 · ·  2 people
    • Abdul Latheef ‎'ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം. എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ? ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു.' (വിശുദ്ധ ഖുര്‍ആന്‍ )
      Yesterday at 07:38 · ·  2 people
    • Abdu Raheem പുരുഷ മേധാവിത്വത്തിന്റെ ഭാവനയില്‍ നിന്നും രൂപം കൊണ്ട മതങ്ങള്‍ എല്ലാം തന്നെ ദൈവത്തെ പുരുഷനായാണ് സങ്കല്‍പ്പിച്ചു വരുന്നത്.
      22 hours ago · ·  1 person
    • Abdul Latheef ‎>>> Abdu Raheem പുരുഷ മേധാവിത്വത്തിന്റെ ഭാവനയില്‍ നിന്നും രൂപം കൊണ്ട മതങ്ങള്‍ എല്ലാം തന്നെ ദൈവത്തെ പുരുഷനായാണ് സങ്കല്‍പ്പിച്ചു വരുന്നത്. <<<

      ആയിരിക്കാം എന്നാല്‍ ഇസ്ലാം അങ്ങനെയല്ല. അത് ഒരു പുരുഷഭാവനയില്‍ രൂപം കൊണ്ടതല്ല. സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ച സ്രഷ്ടാവ് അവര്‍ സ്ത്രീയും പുരുഷനും എന്ന നിലക്ക് നന്നായി ജീവിക്കാനാവശ്യമായ ജീവിത ദര്‍ശനമാണ്.
      22 hours ago ·
    • Abdu Raheem ‎@ Mr. Abdul Latheef: ഖുറാനില്‍ എല്ലായിടത്തും ദൈവത്തെ ഹുവ എന്ന അറബി പദം(pronoun) കൊണ്ടാണ് explain ചെയ്തിടുള്ളത്. ഹുവ എന്ന അറബി പദത്തിന് സമാനമായ മലയാള പദം അവന്‍(He in English) എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഉദാഹരണം പറയാം. സുറ. 112:1 ..ഖുല്‍ ഹുവ അല്ലാഹു അഹദ്. ദൈവം അവന്‍ ഒരുവനാനെന്നു പറയുക. അല്ലാതെ താങ്കള്‍ പറഞ്ഞ ഈ സോഷ്യലിസം ഖുറാനില്‍ എവിടെ പറയുന്നു എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.
      21 hours ago · ·  1 person
    • Abdul Latheef
      ‎@Abdu Raheem
      ഖുര്‍ആന്‍ മുന്തിയ പരിഗണന എല്ലായ്‌പോഴും നല്‍കുന്നത് കാര്യങ്ങളെ ലളിതമായി എറ്റവും ഫലപ്രദമായും വ്യക്തമായും അവതരിപ്പിക്കാനാണ്. അതിന് മനുഷ്യന്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷയും പ്രയോഗവും ഉപയോഗിച്ചു. ഹിയ എന്നുപയോഗിച്ചാലും ഹാദാ എന്നുപയോഗിച്ചാലും യുക്തിവാദിക്ക് വിമര്‍ശിക്കാനുള്ളത് അതിലുണ്ടാവും. ഒരു മനുഷ്യന് സന്‍മാര്‍ഗമാണ് വേണ്ടതെങ്കില്‍ ഖുര്‍ആനിലതുണ്ട്. വിമര്‍ശിക്കാനുള്ള പഴുതാണ് തെരയുന്നതെങ്കില്‍ ആര്‍ക്ക് എന്തിലാണ് അത് ലഭിക്കാത്തത്?.
      21 hours ago ·
    • Abdul Latheef ‎>>> ഖുല്‍ ഹുവ അല്ലാഹു അഹദ്. ദൈവം അവന്‍ ഒരുവനാനെന്നു പറയുക. അല്ലാതെ താങ്കള്‍ പറഞ്ഞ ഈ സോഷ്യലിസം ഖുറാനില്‍ എവിടെ പറയുന്നു എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. <<<

      ഒരാള്‍ തവളയുടെ കാല് വെട്ടിക്കളഞ്ഞ് തവളയോട് ചാടാന്‍ കല്‍പിച്ചു. ചാടിയില്ല. ഇതില്‍നിന്നും അദ്ദേഹം, കാല് വെട്ടിക്കളഞ്ഞാല്‍ തവളക്ക് ചെവികേള്‍ക്കില്ലെന്ന നിഗമനത്തിലെത്തി.

      ഇദ്ദേഹം യുക്തിവാദിയായിരുന്നുവെന്ന് അബ്ദുറര്‍ഹിമിന്റെ മേല്‍ പരാമര്‍ശം വായിച്ചപ്പോള്‍ മനസ്സിലായി. :)
      21 hours ago ·
    • Abdu Raheem
      അപ്പോള്‍ താങ്കളും male domination ന്റെ ഭാഗം തന്നെ. പുരുഷനെയും സ്ത്രീയെയും സമന്മാരായി കാണാന്‍ താങ്കള്‍ക്കും ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ സംഗതി വ്യക്തമായി Mr. Abdul Latheef. പുരുഷന്‍ എന്ന പദത്തിന് തന്നെയാണ് മുന്തിയ പരിഗണന എന്ന് താങ്കള്‍ തന്നെ സ...See more
      21 hours ago ·
    • Nissar Ahamed Ibrahim ഭൂമിയെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ "അവള്‍" എന്ന് പറയുന്നു...എന്താ ഭൂമി പെണ്ണാണോ?....!!!!!
      21 hours ago ·
    • Naser Kp ലത്തീഫ് - അള്ളാഹു മനുഷ്യന്റെ ഭാഷ കടമെടുതപ്പോള്‍ സംഭവിച്ച പ്രശ്നങ്ങള്‍ ആണ് ഇതെല്ലാം. എന്നാല്‍ ലോക നാഥനായ അല്ലാഹുവിനു ഭാഷാ സങ്കേതങ്ങള്‍ ഒന്നും ഇല്ലാതെ തന്റെ ആശയങ്ങള്‍ മനുഷ്യന് നല്കാമായിരുന്നില്ലേ എന്നതാണ് പ്രശ്നം... മുഹമ്മദ്‌ തന്റെ ഭാവനയില്‍ കണ്ട ദൈവം ആണായിരുന്നു. അവനു രാജ പദവി ഉള്ളത് പോലെ തോന്നി. അതിനനുസരിച്ച് മുഹമ്മദ്‌ തന്റെ ആയത്തുകള്‍ നിരത്തി. അല്ലാഹുവിനെ അവന്‍ എന്ന് മാത്രമേ വിളിച്ചുള്ളൂ, അവള്‍ എന്ന് വിളിച്ചില്ല.
      21 hours ago ·
    • Abdu Raheem ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായി ഭൂമിയെ ദേവിയായി സങ്കല്‍പ്പിക്കാറുണ്ട്. കാരണം ഹൈന്ദവ സംസ്കാരത്തില്‍ പുരുഷനും സ്ത്രീയും ദൈവസങ്കല്പ്പത്തില്‍ വരുന്നുണ്ട്. അത് മനസ്സിലാക്കാം. പക്ഷെ ഇതെല്ലാം തള്ളിപ്പറയുന്ന ഇസ്ലാം മതത്തില്‍ ദൈവത്തെ പുരുഷനായി മാത്രം കാണുന്നത് എങ്ങിനെ യാണെന്ന് മനസ്സിലാകുന്നില്ല. വിശദമാക്കിയാല്‍ കൊള്ളാം സഹോദരാ...!!!
      21 hours ago ·
    • Abdul Latheef ‎>>> ലത്തീഫ് - അള്ളാഹു മനുഷ്യന്റെ ഭാഷ കടമെടുതപ്പോള്‍ സംഭവിച്ച പ്രശ്നങ്ങള്‍ ആണ് ഇതെല്ലാം. എന്നാല്‍ ലോക നാഥനായ അല്ലാഹുവിനു ഭാഷാ സങ്കേതങ്ങള്‍ ഒന്നും ഇല്ലാതെ തന്റെ ആശയങ്ങള്‍ മനുഷ്യന് നല്കാമായിരുന്നില്ലേ എന്നതാണ് പ്രശ്നം... <<<

      എന്തിന്?. മനുഷ്യര്ക്ക് മനസ്സിലാകുന്ന ഭാഷയില് പറഞ്ഞതിനാണ് ഈ പുകലൊക്കെ?.

      ഇനിയും മനസ്സിലാകാത്തവരെ എന്ത് ചെയ്യണമെന്നും അതേ ദൈവത്തിനറിയാമെങ്കില്‍ താങ്കളും ഞാനുമെന്തിന് പ്രയാസപ്പെടണം.
      20 hours ago · ·  1 person
    • Abdu Raheem ‎@ Mr. Abdul Latheef.: സ്വന്തം അസ്ഥിത്വം തന്റെ സൃഷ്ടികളോട് ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒരു സൃഷ്ടാവിന്റെ നിസ്സഹായാവസ്ഥയില്‍ സഹതപിക്കുന്നു ....!!!! അദ്ധേഹത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന താങ്കളോടും സഹതാപം തോന്നുന്നു...!!!
      20 hours ago ·
    • Nissar Ahamed Ibrahim സുഹ്രത്തെ ഭൂമിയെ "അവള്‍" ആയി ഉപമികുനത് ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമല്ല സഹോദര!....തങ്ങളുടെ മുന്‍ധാരണയും അറിവില്ലായ്മയും ഒന്നും കൂടി ഊട്ടി ഉറപ്പികുന്നതായി!!. കാര്യങ്ങളെ വെക്തമായി മന്സില്‍ക്കാന്‍ ശ്രമിക്കൂ..!!..ഈ ലിങ്ക നോക്കൂ....http://www.astrobio.net/pressrelease/2216/earth-shes-hot-and-cold
      20 hours ago ·
    • Abdul Latheef എന്നോട് സഹതപിക്കേണ്ട. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ബോധ്യം വരുന്നവര്‍ക്ക് മതി ദൈവിക സന്‍മാര്‍ഗം എന്ന് സ്രഷ്ടാവ് കരുതിക്കാണും. ഈ സന്‍മാര്‍ഗം സ്വീകരിക്കാന്‍ താങ്കളുടെ കഴിവില്ലായ്മയുടെ കാരണമെന്താണ് എന്ന് ഒര്‍ത്തുനോക്കി സ്വയം സഹതപിക്കുക.
      20 hours ago · ·  1 person
    • Nissar Ahamed Ibrahim ലതീഫ്‌ സഹെബ്‌...ഇത് ഇവിടെ അവസാനിപ്പികുന്നതാണ് നല്ലത്....അവര്‍ക്ക് അവരുടെ വഴി..നമുക്ക് നമ്മുടേതും.....!!!
      20 hours ago · ·  1 person
    • Abdul Latheef ‎@Nissar Ahamed Ibrahim

      അതെ നിസാര്‍ ചിലരോട് ഇങ്ങനെ പറയാനും കല്‍പിച്ചിട്ടുണ്ട്. സംവാദം ഒരു വര്‍ഗത്തിന്റെ നിഷേധമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടാല്‍ അവരെ അവരുടെ അബദ്ധധാരണകളില്‍ തന്നെ വിടാനാണ് ഖുര്‍ആന്‍ തന്നെ ആവശ്യപ്പെടുന്നത്.
      14 hours ago · ·  1 person

2011 മേയ് 5, വ്യാഴാഴ്‌ച

ദൈവം മുഖസ്തുതി കാംക്ഷിക്കുന്ന അല്‍പനോ ?

പ്രമുഖ യുക്തിവാദി ബ്ലോഗര്‍ ഇ.എ.ജബ്ബാര്‍ ചില ചോദ്യങ്ങള്‍ ഇസ്ലാം വിശ്വാസികളുടെ നേരെ തൊടുക്കുന്നു. അത് ഇങ്ങനെ വായിക്കുക:

പരിപൂര്‍ണനും സര്‍വ്വശക്തനുമായ പ്രപഞ്ചസ്രഷ്ടാവ് തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!സൃഷ്ടികളോടു സ്തുതിയുടെ എണ്ണം പറഞ്ഞു തര്‍ക്കിക്കുന്ന ദൈവം എത്ര പരിഹാസ്യനാണ് !

പരിപൂര്‍ണനും സര്‍വശക്തനുമായ പ്രപഞ്ചസ്രഷ്ടാവ് തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്ക് മാത്രം വണങ്ങികൊണ്ടിരിക്കുകയും ചെയ്യണമെന്നും ആഗ്രഹിക്കുമോ എന്നാണ് ജബ്ബാറിന്റെ ആദ്യത്തെ ചോദ്യം. വിശുദ്ധഖുര്‍ആന്‍ പരിചയപ്പെടുത്തിയ ദൈവം ഇങ്ങനെ ആഗ്രഹിക്കുന്നതിനാല്‍ ആ ദൈവം പരിപൂര്‍ണനോ സര്‍വശക്തനോ അല്ല എന്നാണ് നാം ഈ ചോദ്യത്തില്‍നിന്ന് മനസ്സിലാക്കേണ്ടത്. ചുരുക്കത്തില്‍ ഉത്തരം അറിയാനുള്ള ഒരു ചോദ്യമായിട്ടല്ല അദ്ദേഹം ഇതിനെ കാണുന്നത്. ഈ ചോദ്യത്തിലൂടെ അദ്ദേഹം മനസ്സിലാക്കി എന്ന് കരുതുന്ന സത്യം നമ്മെ ബോധ്യപ്പെടുത്താനാണ്. അല്‍പമൊന്നാലോചിച്ചാല്‍ അദ്ദേഹത്തിന് അബദ്ധം പിണഞ്ഞിരിക്കുന്നവെന്ന് കാണാന്‍ കഴിയും. അത് ദൈവത്തിന്റെ കാര്യത്തില്‍ മാത്രമല്ല. എന്താണ് മനുഷ്യന്റെ ദൗത്യം. മനുഷ്യനും ദൈവവുമായുള്ള ബന്ധം എങ്ങനെ. മനുഷ്യനും ഇതരസൃഷ്ടിജാലങ്ങളും തമ്മിലുള്ള ബന്ധമെന്ത്, ആരാധനക്കും ആചാരങ്ങള്‍ക്കും മനുഷ്യജീവിതത്തിലുള്ള സ്ഥാനമെന്ത് എന്നീ കാര്യങ്ങളെക്കുറിച്ചൊക്കെ സാധാരണ ജനങ്ങളില്‍നിന്ന് വ്യത്യസ്ഥമായ ചിന്താഗതി പുലര്‍ത്തുന്നത് കൊണ്ടാണ് ഇത് ഇമ്മിണി വലിയ ചോദ്യമായി അദ്ദേഹത്തിന് തോന്നുന്നത് എന്നാല്‍ എന്താണ് വസ്തുത.

ദൈവം പരിപൂര്‍ണനും സര്‍വശക്തനും സര്‍വജ്ഞനും തന്നെ എന്ന് ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.

'ഞാന്‍ ജിന്നുവംശത്തെയും മനുഷ്യവംശത്തെയും സൃഷ്ടിച്ചിട്ടില്ല-അവര്‍ എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ. ഞാന്‍ അവരില്‍നിന്ന് യാതൊരു വിഭവവും കാംക്ഷിക്കുന്നില്ല. അവര്‍ എന്നെ ഊട്ടണമെന്നാഗ്രഹിക്കുന്നുമില്ല. അല്ലാഹുവോ, സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശക്തനുമാകുന്നു.' (51:56-58)

ഈ സൂക്തത്തില്‍ ജബ്ബാറിനെപ്പോലുള്ളവര്‍ക്ക് ഇത്തരം വാദങ്ങള്‍ക്കുള്ള മുഴുവന്‍ മറുപടിയും ഉണ്ട്. മനുഷ്യവംശത്തിന്റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇവിടെ ചില മുസ്ലിംകള്‍ ഇബാദത്തിന് ആരാധന എന്ന് അര്‍ഥം പറയുകയും. അതില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചത് മുഖസ്തുതിയും നിസ്‌കാരവും കിട്ടാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് യുക്തിവാദികള്‍ മനസ്സിലാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. ആരാധന എന്ന് അര്‍ഥം പറയുന്നവര്‍ തന്നെ അതിനെ വികസിപ്പിച്ച് ജീവിതത്തിന്റെ മുഴുവന്‍ മേഖലകളേയും സ്പര്‍ശിക്കുന്ന ഒന്നാക്കി ആരാധനയെ നിര്‍വചിച്ചത് അവര്‍ കാണുന്നില്ല.

ദൈവത്തിന്റെ സവിശേഷമായ സൃഷ്ടിയാണ് മനുഷ്യന്‍ അവനിവിടെ അല്‍പകാലം ജീവിക്കാനുള്ള അവസരം ദൈവം നല്‍കിയിരിക്കുന്നു. ആ കാലം സമാധാനപൂര്‍വം സൗഖ്യത്തോടെ ജീവിക്കുകയും അവന്റെ മരണ ശേഷം അവന് അനന്തമായ അല്ലലറ്റ സുഖമനുഭവിപ്പിക്കുകയും ചെയ്യുക എന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. പക്ഷെ അത് വേണ്ടവര്‍ അതിന് അല്‍പം അധ്വാനിക്കട്ടേ. വെറുതെ എല്ലാവര്‍ക്കും കൊടുക്കേണ്ടതില്ല എന്നും തീരുമാനിച്ചു. വെറുതെ അധ്വാനിക്കാന്‍ വിടുകയല്ല. മനുഷ്യന്‍ വേണ്ടത് എങ്ങനെ ജീവിക്കണമെന്ന് ദൈവം നിര്‍ദ്ദേശിച്ചുവോ അങ്ങനെ ജീവിക്കുക. അങ്ങനെ ജീവിക്കാന്‍ മനുഷ്യന് ചില പരിശീലനങ്ങളും ട്രൈനിംഗും ആവശ്യമുണ്ട്. ചില ആചാരനുഷ്ഠാങ്ങള്‍ അതിനായ വെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പറഞ്ഞു ഇതൊരു ലക്ഷ്യമല്ല കെട്ടോ. ഇതിലൂടെ എന്ത് നേടിയെടുക്കണമെന്നാണോ ഉദ്ദേശിക്കപ്പെട്ടത് അത് ലഭ്യമാകുന്നില്ലെങ്കില്‍ ഇത്തരം ആചാരങ്ങള്‍ ദൈവത്തിന് ആവശ്യമില്ല എന്നും അസന്നിഗ്ദമായി വ്യക്തമാക്കി. മിക്കവാറും പ്രധാനപ്പെട്ട ആരാധനകള്‍ക്കൊക്കെ ലക്ഷ്യം ഇന്നതാണ് എന്ന് പറഞ്ഞു. മറ്റുള്ളവക്കാകട്ടേ മനുഷ്യര്‍ക്ക് സ്വയം മനസ്സിലാക്കാന്‍ കഴിയുന്നതും. അതിന്റെ യുക്തി മനസ്സിലാക്കി അവര്‍ തന്നെ പ്രയോഗിക്കുന്നതുമാണ്. വ്യക്തികളെ മാത്രമല്ല വസ്തുക്കളെയും നാം ആദരിക്കാന് കടപ്പെട്ടിരിക്കുന്നു. മതമില്ലാത്തവര്‍ പോലും നിത്യജീവിതത്തില്‍ അത് തുടരുന്നു.

ഉദാഹരണം. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ബലി എന്നിവയെക്കുറിച്ചൊക്കെ ഖുര്‍ആന്‍ അതിന്റെ ലക്ഷ്യമെന്താണ് എന്ന് വ്യക്തമാക്കി. മുഖസ്തുതി എന്ന് ഇവിടെ പേര് പറയപ്പെട്ട നന്ദി പ്രകടനവും ദൈവിക പ്രകീര്‍ത്തനവും എന്തിനാണ് എന്നത് വ്യക്തം. എന്തിന് സാധാ പട്ടാളക്കാര്‍ പട്ടാള കമാന്ററെ അനുസരണം സൂചിപ്പിക്കുന്നവിധം കാണുമ്പോഴൊക്കെ പെരുമാറണം. മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്റെ മുന്നില്‍ സാദാകോണ്‍സ്റ്റബിള്‍ സലൂട്ടടിക്കുന്നതെന്തിന് എന്നൊന്നും ഒരു യുക്തിവാദി ചോദിക്കുന്നത് കേട്ടിട്ടില്ല. അവര്‍ക്ക് അതിലുള്ള യുക്തി മനസ്സിലായിട്ടുണ്ടെന്ന് വ്യക്തം. ഇതിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അല്‍പത്തം എന്ന വാദിക്കുന്നവന് കൊച്ചുകുട്ടിയുടെ യുക്തിപോലും നാം അംഗീകരിച്ചുകൊടുക്കില്ല. എന്ന പോലെ തന്നെയാണ് അത്തരം പ്രകീര്‍ത്തനം നടത്താന്‍ കല്‍പിക്കപ്പെട്ടതിന്റെ പേരില്‍ ദൈവത്തെ അല്‍പന്‍ എന്ന് വിളിക്കുന്നതും. സ്വന്തം അല്‍പത്തം ഇവിടെ പ്രകടമാക്കുന്നുവെന്നതൊഴിച്ചാല്‍ മറ്റൊരു വിലയും ഇതിനില്ല.

ചുരുക്കത്തില്‍ മനുഷ്യനെ സൃഷ്ടിച്ച് അവന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആ നിര്‍ദ്ദേശമനുസരിക്കുന്നതിലൂടെ ശാന്തമായ ഇഹജീവിതവും ശാശ്വതമായ പരലോക സുഖങ്ങളും നല്‍കിയ ദൈവത്തിനോട് ഒരു വിശ്വാസി ഉള്ളറിഞ്ഞുകാണിക്കുന്ന നന്ദിയാണ് അവന്റെ ആരാധനാ ചടങ്ങുകള്‍. ആ നിലക്ക് അത് അവന് മടുപ്പുളവാക്കുന്നില്ല. അവന്റെ ആത്മാവിന് ശാന്തതയും ജീവിതത്തിന് അത് മുഖേന സ്വസ്തതയും ലഭിക്കുന്നു. അത് വേണ്ട എന്ന് ഒരാള്‍ ബോധപൂര്‍വം തീരുമാനിച്ചാല്‍ അവന് നഷ്ടപ്പെട്ടു എന്നല്ലാതെ ദൈവത്തിന് ഒരു ചുക്കും സംഭവിക്കാനില്ല.

'ഏതൊരു നാളില്‍ അവരെയെല്ലാം ഒരുമിച്ചുകൂട്ടുമോ, അന്നാളില്‍ (പൈശാചിക) ജിന്നുകളെ അഭിസംബോധന ചെയ്തുകൊണ്ട് അവന്‍ അരുളും: `അല്ലയോ, ജിന്നുകളുടെ കൂട്ടമേ, നിങ്ങള്‍ മനുഷ്യവംശത്തെ നന്നായി കൊള്ളയടിച്ചിരിക്കുന്നു.` അപ്പോള്‍ മനുഷ്യരില്‍ അവരുടെ മിത്രങ്ങളായിരുന്നവര്‍ ബോധിപ്പിക്കും: `നാഥാ, ഞങ്ങളോരോരുത്തരും പരസ്പരം ചൂഷണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍, നീ ഞങ്ങള്‍ക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന അവധിയില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു.` അല്ലാഹു അരുളും: `ശരി, ഇനി നരകമാകുന്നു നിങ്ങളുടെ സങ്കേതം. അതില്‍ നിങ്ങള്‍ എന്നെന്നും വസിക്കുന്നവരാകുന്നു.` അല്ലാഹു രക്ഷിക്കാനുദ്ദേശിച്ചവര്‍മാത്രം അതില്‍നിന്നു രക്ഷപ്പെടുന്നു. നിസ്സംശയം, നിന്റെ റബ്ബ് യുക്തിമാനും സര്‍വജ്ഞനും തന്നെ. നോക്കുവിന്‍, ഇപ്രകാരംതന്നെ, ധിക്കാരികള്‍(ഇഹലോകത്ത് തമ്മില്‍ കൂട്ടുചേര്‍ന്നു) നേടിയിട്ടുള്ള കര്‍മങ്ങളുടെ ഫലമായി (പരലോകത്തും) നാം അവരെ പരസ്പരം കൂട്ടാളികളാക്കുന്നതാകുന്നു. (ആ സന്ദര്‍ഭത്തില്‍ അല്ലാഹു ഇങ്ങനെയും ചോദിക്കും:) `ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ കേള്‍പ്പിച്ചുതരികയും ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും ചെയ്യുന്ന ദൈവദൂതന്മാര്‍ നിങ്ങളില്‍നിന്നുതന്നെ നിങ്ങളില്‍ വന്നിരുന്നില്ലേ?` അവര്‍ പറയും: `അതെ, ഞങ്ങള്‍ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കുന്നു.` ഇന്ന് ഭൌതികജീവിതം അവരെ ആത്മവഞ്ചനയിലകപ്പെടുത്തിയിരിക്കുകയാകുന്നു. പക്ഷേ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന്, ആ സന്ദര്‍ഭത്തില്‍ അവര്‍, അവര്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കും. നിന്റെ നാഥന്‍ നാടുകളെ, അതിലെ നിവാസികള്‍ സത്യത്തെക്കുറിച്ച് അജ്ഞരായിരിക്കുമ്പോള്‍, അക്രമപരമായി നശിപ്പിക്കുന്നവനല്ല (എന്ന കാര്യം ബോധ്യപ്പെടുന്നതിനുവേണ്ടിയാണ് അവരില്‍നിന്ന് ഈ സാക്ഷ്യം എടുക്കുന്നത്).(6:128-131)

ജബ്ബാറിനെ പോലുള്ള യുക്തിവാദികളും ദൈവിക സന്ദേശത്തെ തള്ളിക്കളയുന്നവരും മുകളില്‍ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുക. അത്തരമൊരു സംഭവ്യതയെ നിഷേധിക്കാന്‍ തക്ക ബുദ്ധിപരമായ വല്ലതും നിങ്ങളുടെ കൈവശമുണ്ടോ എന്ന് ചിന്തിക്കുക. അനുകൂലമായ ഉത്തരം ലഭിച്ചെങ്കില്‍ ഇവിടെയുള്ള വായനക്കാനരുമായി പങ്കുവെക്കുക.

2011 മേയ് 2, തിങ്കളാഴ്‌ച

ദൈവത്തിനും വാലുണ്ടാകുമായിരുന്നു !?

Ea Jabbar said.. 
പരിപൂര്‍ണനും സര്‍വ്വശക്തനുമായ പ്രപഞ്ചസ്രഷ്ടാവ് തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!സൃഷ്ടികളോടു സ്തുതിയുടെ എണ്ണം പറഞ്ഞു തര്‍ക്കിക്കുന്ന ദൈവം എത്ര പരിഹാസ്യനാണ് !


അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!


ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.

26 April at 20:19 · ·  1 person
Ea Jabbar said.. മനുഷ്യനു വാലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവന്റെ ദൈവത്തിനും ഒന്നാന്തരമൊരു വാലുണ്ടാകുമായിരുന്നു !മനുഷ്യനു കൊമ്പില്ല എന്നതു മാത്രമാണു ദൈവത്തിനു കൊമ്പില്ലാതിരിക്കാന്‍ കാരണം !! മനുഷ്യനാണു ദൈവങ്ങളെ കല്‍പ്പിച്ചുണ്ടാക്കിയത് എന്നതിന്റെ തെളിവ് ദൈവങ്ങളുടെ ‘മനുഷ്യത്വം‘ തന്നെ 26 April at 20:22 · ·  1 person


ജബ്ബാര്‍ മാഷിന്റെ പോസ്റ്റില്‍നിന്നും കമന്റില്‍നിന്നും എനിക്ക് മനസ്സിലായിട്ടുള്ളത്. ദൈവമില്ല എന്ന് പറയുന്നതിനേക്കാള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഒരു ദൈവം ഇല്ല എന്നാണ്. അത് ദൈവത്തിന്റെ മഹത്വവും ശക്തിയും ഉദ്‌ഘോഷിക്കുന്നില്ല. ഖുര്‍ആന്‍ ദൈവത്തെ കൊച്ചാക്കുന്നു എന്നിങ്ങനെ പോകുന്നു വാദങ്ങള്‍. എന്നാല്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ ദൈവം ഉണ്ടാകാമോ ഇല്ലേ എന്ന് പറയുന്നില്ലെങ്കിലും അത്തരമൊരു ദൈവം ഉണ്ടാകുന്നതിന് ടിയാന് വിരോധമില്ല എന്നും പല കമന്റുകളും സൂചിപ്പിക്കുന്നു.

ജബ്ബാര്‍മാഷ് ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കിയതാണ്/പറയുന്നതാണ് ദൈവത്തിന്റെ അസ്തിത്വമെങ്കില്‍ അത്തരമൊരു ദൈവം ഉണ്ടാകാവതല്ല എന്ന് ഞാനും പറയും. പക്ഷെ ജബ്ബാര്‍ ഖുര്‍ആനില്‍നിന്നാണെന്ന് പറഞ്ഞ് വരഞ്ഞുവെക്കുന്ന ദൈവത്തിന് ഖുര്‍ആനുമായി ഒരു ബന്ധവുമില്ല. ദൈവത്തെ മനുഷ്യനായും അതിമാനുഷനായും ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മതങ്ങളുണ്ട്. ദിവ്യശക്തിയുള്ള ചില മൂര്‍ത്തികള്‍ക്ക് വാലുപോലുമുണ്ട്. എന്നാല്‍ അത്തരം സങ്കല്‍പങ്ങളില്‍നിന്നോക്കെ മുക്തമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം.

മനുഷ്യന്റെ മുഖസ്തുതിയും ആരാധനയും കാത്തിരിക്കുന്ന ദൈവമോ, അവ ലഭിച്ചില്ല എന്നതുകൊണ്ട് അവരെ നരകത്തിലെറിയുമെന്നോ ആ ദൈവം പഠിപ്പിച്ചിട്ടില്ല. കാടടച്ചുവെടിവെക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്.


['പ്രവാചകന്‍ പറഞ്ഞുകൊടുക്കുക: അവന്‍ അല്ലാഹുവാകുന്നു. ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല.അവന് തുല്യനായി ആരുമില്ല.'(112:1-4)]

['അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.' (2:255) ]

വിശുദ്ധഖുര്‍ആനില്‍ ദൈവത്തെ പരിചയപ്പെടുത്തുന്ന രണ്ട് ഭാഗങ്ങളാണ് ഇത്. ഇതില്‍ ലഭിക്കുന്ന ചിത്രം യുക്തിവാദി പറയുന്നതല്ല. ഈ സൂക്തങ്ങളെ സ്ഥിരീകരിക്കുന്നവയാണ് ഖുര്‍ആനിലെ മറ്റു സൂക്തങ്ങളും. എന്നാല്‍ യുക്തിവാദികളുടെ സങ്കല്‍പത്തിലെ ദൈവത്തെ നിരാകരിക്കുന്ന സൂക്തങ്ങളാണ് ഖുര്‍ആനില്‍ ആദ്യവസാനം.



2011 ഏപ്രിൽ 16, ശനിയാഴ്‌ച

തുഞ്ചന്‍ പറമ്പ്: ഹൃദ്യമായ ഒരനുഭവം

'മലയാളത്തിന്റെ മഹാകവിയുടെ മടിയില്‍ മലയാള ബ്ലോഗര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ഒരു മീറ്റ് എന്നത് ഒരു നല്ല അനുഭവമാവുമെന്നാണ് എനിയ്ക്കു തോന്നുന്നത്. എത്രപേര്‍ വന്നാലും അവരെ ഉള്‍ക്കൊള്ളാന്‍ തുഞ്ച‌ന്‍പറമ്പിനാവും. സജ്ജീവേട്ടന്റെ വരയും വിഭവസ‌മൃദ്ധമായ സദ്യയും (ഇത്തവണ കടിച്ചു വലിയ്ക്കാത്തത്) ബ്ലോഗര്‍മാരുടെ കലാപരിപാടികളും കാലിക പ്രാധാന്യമുള്ള ചര്‍ച്ചകളും എന്തിനൊക്കെ നമുക്കു സമയം കിട്ടുമോ അതെല്ലാം കൂട്ടിച്ചേര്‍ത്ത് നമുക്കിതൊരുത്സവമാക്കി മാറ്റാം. എലിപുലി വ്യത്യാസമില്ലാതെ നമുക്കൊരു കുടുംബമാകാം. ഇതുപോലുള്ള മീറ്റുകള്‍ കൂടുതല്‍ പേരെ നമ്മുടെ ബ്ലോഗുകളിലെത്തിയ്ക്കുമെന്ന് ഉറപ്പുണ്ട്. ഇന്റെര്‍നെറ്റിലെ ആ വലിയ കുടുംബത്തെ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ... എത്രമനോഹരമണത് ! ' (ബ്ലോഗേഴ്സ് മീറ്റ് ബ്ലോഗില് നിന്ന്)

കാല്‍പനകത മുറ്റിയ ഒരന്തരീക്ഷം എന്ന പ്രസിദ്ധ സാഹിത്യകാരനും അക്ടിവിസ്റ്റുമായ ശ്രീ രാമനുണ്ണിയുടെ വര്‍ണനയാണ് തുഞ്ചന്‍ പറമ്പ് ബ്ലോഗേഴ്‌സ്മീറ്റിനെക്കുറിച്ച് ഏറ്റവും അര്‍ഥവത്തായ പ്രയോഗമായി തോന്നിയത്. അവിടെ നടക്കാന്‍ പോകുന്ന ക്ലാസുകള്‍ എനിക്ക് ഒട്ടും ആകര്‍ശകമായി തോന്നിയിരുന്നില്ല. കാരണം ബ്ലോഗില്‍ ആവശ്യമായ എല്ലാ പരീക്ഷണങ്ങള്‍ക്കു കഴിയുമെന്ന ആത്മവിശ്വാസവും വിക്കിപീഡിയില്‍ ഇടപെട്ടുകൊണ്ട് ലേഖനങ്ങള്‍ ചേര്‍ക്കുകയും തിരുത്തുകയും ചെയ്യുന്ന വ്യക്തി എന്ന നിലക്കും അവിടെ നടക്കാനിടയുള്ള ക്ലാസുകള്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചൊന്നും നേടിത്തരുന്നതാകില്ല എന്ന് നന്നായിട്ടറിയാമായിരുന്നു. പക്ഷെ അങ്ങോട്ട് ആകര്‍ഷിച്ചിരുന്ന പ്രധാന കാര്യം ആത്മാക്കളുമായി മാത്രം സംവദിച്ചിരുന്ന എന്റെ സുഹൃത്തുക്കളെ ശരീരം കൊണ്ട് സ്പര്‍ശിച്ച് അനുഭവിക്കാനുള്ള അവസരം കൈവരുന്നു എന്ന നിലക്കാണ്.

സുശീല്‍ കുമാര്‍, ബ്രൈറ്റ്, ഇ.എ. ജബ്ബാര്‍, ഫാറൂഖ് എന്നീയുക്തിവാദി ബ്ലോഗര്‍മാരും ജയന്‍ ഏവൂര്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത് തുടങ്ങിയവരും ശരീഫ് കൊട്ടാരക്കര, ഹംസ, കാദര്‍ ഫൈസി, കൊട്ടോട്ടിക്കാരന്‍, മുഫാദ്, വാഴക്കോടന്‍ , മുഹമ്മദ് കുട്ടി തുടങ്ങിയവരൊക്കെ ചേര്‍ന്ന് ബ്ലോഗേഴ്‌സ് എന്നത് ഒരു കുടുംബമാണ് എന്ന സത്യം വിളമ്പരം ചെയ്തു. (കഥയിലും കവിതയിലും ആനുകാലിക ലേഖനമെഴുത്തുകാരെയും അവഗണിച്ചതല്ല. അവരായിരുന്നു ഭൂരിപക്ഷവും. ചിലരുടെ പേരുകള് വിട്ടുപോയത് മനപൂര് വമല്ല. എന്റെ ഓര്മക്കുറവ് കൊണ്ടാണ്. )

താങ്കളുടെ പോസ്റ്റുകള്‍ വേഡിലേക്ക് എടുത്ത് പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് മാറ്റി സംരക്ഷിച്ച് സൂക്ഷിച്ചിട്ടുണ്ട് എന്ന ഒരു യുക്തിവാദി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വല്ലാതെ സന്തോഷം നല്‍കുന്നതായിരുന്നു. പലതവണ ഞാന്‍ പോലും ആഗ്രഹിച്ചിട്ട് നിര്‍വഹിക്കാത്ത ഒരു കാര്യം എന്റെ ഒരു 'പ്രതിയോഗി' ചെയ്തുവരുന്നു എന്ന് കേട്ടപ്പോള്‍ അമ്പരപ്പാണ് തോന്നിയത്.

ബ്ലോഗിലെ കടിപിടി ചര്‍ചകളുടെ ഒരു പ്രതിഫലനവും ആരും മനസ്സില്‍ കൊണ്ടുനടക്കുന്നില്ല എന്നത് വലിയ ഒരു ആശ്വാസമാണ്. അതോടൊപ്പം അകൃത്രിമമായ സ്‌നേഹവും ബഹുമാനവും എല്ലാവരും കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നുവെന്നത് ബ്ലോഗ് 'മതതീവ്രവാദികളും' യുക്തിവാദികളും മലീമസമാക്കി എന്ന ആക്ഷേപത്തിനുള്ള വായടപ്പന്‍ മറുപടിയാണ്.

ഇന്റര്‍ നെറ്റ് കേരളത്തില്‍ ദിനംപ്രതി വ്യാപകമാകുകയാണ്. ദിനം പ്രതി നൂറുകണക്കിന് നെറ്റ് ഉപയോക്തക്കള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലോഗ് വായനയും അതിനനുസരിച്ച് കൂടിവരും. ആശയ പ്രകാശനത്തിന് മറ്റെന്തിനെക്കാളും ഉചിതമായ മാധ്യമം ബ്ലോഗുതന്നെ എന്ന് എല്ലാവരും സമ്മതിക്കുന്നു. കൂടുതല്‍ അര്‍ഥവത്തായ ചര്‍ചയും അന്വേഷണവും ബ്ലോഗിലൂടെ നടക്കട്ടേ എന്നാശംസിക്കുന്നു.

2011 ഏപ്രിൽ 14, വ്യാഴാഴ്‌ച

സ്വര്‍ഗത്തിലും ഇബ്ലീസ്‌ വരുമോ?

Naser Kp
സ്വര്‍ഗത്തിലും ഇബ്ലീസ്‌ വരുമോ? പ്രതികരണം തേടുന്നു...

    • Naser Kp സോറി മാഷെ. താങ്കളുടെ മതത്തിന്റെ കഴിവ് കേടു ബോധ്യമായി. സാരമില്ല. ഒക്കെ ശരിയാവും...
      18 hours ago ·
    • Muhammed Shameem
      മനുഷ്യന്‍ അവന്റെ അടിസ്ഥാന പ്രകൃതത്തിലേക്ക്, ഇപ്പോള്‍ അവനിലുണ്ടാകുന്ന എല്ലാ വ്യതിയാനങ്ങളില്‍ നിന്നും മുക്തമായിക്കൊണ്ട് വികാസം പ്രാപിക്കുന്ന, പരിണമിക്കുന്ന ജീവിതാവസ്ഥയാണ് സ്വര്‍ഗം. ഈ ലോകത്ത് അവനെ തിന്മയിലേക്ക് വഴി തെറ്റിക്കുന്നതെന്തോ അതാണ് ചെകുത്താന്‍ എന്നു പറയാം. അത്, ഒരു വികാരമാവാം, ഒരു സന്ദര്‍ഭമാവാം, ഒരു വ്യക്തിയാവാം. ഫിര്‍ദൌസ് എന്ന് ഖുര്‍‌ആന്‍ പേരിട്ടു വിളിക്കുന്ന ജീവിതാവസ്ഥ അത്തരം സ്വാധീനങ്ങളില്‍ നിന്നെല്ലാം മുക്തമാകുന്നു. സ്വാഭാവികമായും ശൈത്വാന്‍, സാത്താന്‍ തുടങ്ങിയ പദങ്ങള്‍ തന്നെയും അവിടെ അന്യമായിരിക്കും.
      17 hours ago · ·  5 people
    • Ravoof Oa പൊന്ന് ഉരുക്കുന്നിടത് പൂച്ച ക്കെന്തു കാര്യം
      5 hours ago · ·  1 person
    • Noorul Ameen പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .

      "നിങ്ങള്‍ ആദമിന്‌ സുജൂദ്‌ ചെയ്യൂ എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. ) അപ്പോള്‍ അവര്‍ സുജൂദ്‌ ചെയ്തു. ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.

      അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട്‌ പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പുറം തള്ളാതിരിക്കട്ടെ ( അങ്ങനെ സംഭവിക്കുന്ന പക്ഷം ) നീ കഷ്ടപ്പെടും.

      തീര്‍ച്ചയായും നിനക്ക്‌ ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.

      നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.

      അപ്പോള്‍ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ?

      അങ്ങനെ അവര്‍ ( ആദമും ഭാര്യയും ) ആ വൃക്ഷത്തില്‍ നിന്ന്‌ ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍
      തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുകയും, അങ്ങനെ പിഴച്ച്‌ പോകുകയും ചെയ്തു.

      അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു.

      അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ രണ്ട്‌ പേരും ഒന്നിച്ച്‌ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക്‌ വന്നുകിട്ടുന്ന പക്ഷം,
      അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച്‌ പോകുകയില്ല, കഷ്ടപ്പെടുകയുമില്ല."
      [ഖുര്‍ആന്‍ 20:116-123]

      "അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം?

      അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.

      അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

      തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.

      അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ.

      അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.

      ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ. "[ഖുര്‍ആന്‍ 15:32-38]
      3 hours ago · ·  1 person
    • Noorul Ameen അസ്സലാം അലൈക്കും പ്രിയ സഹോദരന്‍ നാസര്‍,

      താങ്ങളുടെ ചോദ്യം എനിക്കു ഇഷ്ടപ്പെട്ടു.താങ്ങള്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം കുറച്ചു ചിന്തിക്കുവാന്‍ വക ഉള്ളത് കൊണ്ട് ഞാന്‍ എന്റെ അറിവ് അനുസരിച്ചു ഉത്തരം നല്കുന്നു.

      ആദം(അ)യെയും ഹവ്വ(അ)യെയും അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ ഇബ്ലീസ് കൂടെ ഉണ്ടായിരുന്നു അത് ചിലപ്പോള്‍ ജീന്നിന്‍റെ സ്വാഭാവിക രൂപത്തിലാകാം. എന്നാല്‍ ഇബ്ലീസ് ആദം(അ)യെകൊണ്ടു തെറ്റുചെയ്യിപ്പിച്ചതിന്
      ശേഷം അല്ലാഹു അവരെ എല്ലാവരെയും അവിടെ നിന്നു പുറത്താക്കുകയാണ്‍ ചെയ്തത്.

      മനുഷ്യര്‍ എവിടെയെല്ലാം ജീവനോടെയുണ്ടാവുമോ അവിടെയെല്ലാം ഇബ്ലീസിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കും അത് വിധി നിര്‍ണയ ദിവസം വരെ അല്ലാഹു അങ്ങനെയാണ് വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്.അതുകൊണ്ടാണ് സ്വര്‍ഗത്തില്‍ വസിച്ചിരുന്ന ആദം(അ)യെ വഴിതെറ്റിക്കുവാന്‍ ഇബ്ലീസിന് കഴിഞ്ഞത്. എന്നാല്‍ വിധി നിര്‍ണയ ദിവസം വിധി നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ എല്ലാ ഇബ്ലീസുകളും നരകത്തില്‍ ആയിരിയ്ക്കും അവര്‍ അതില്‍ ശാശ്വതമായി വസിക്കും. പിന്നെ ഇബ്ലീസിന് ആദ്യം ആദം(അ) വഴിതെറ്റിച്ചതുപോലെ മനുഷരെ വഴിതെറ്റിക്കുവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയില്ല.

      എന്നാല്‍ ഇബ്ലീസിന്‍റെ സാന്നിധ്യം ജീന്നിന്‍റെ സ്വാഭാവികമായിട്ടുള്ള രൂപത്തിലോ അല്ലെങ്കില്‍ ബ്രദര്‍ ഷമീം പറഞ്ഞ പോലെ അത്, ഒരു വികാരമാവാം, ഒരു സന്ദര്‍ഭമാവാം, ഒരു വ്യക്തിയാവാം.

      അപ്പോള്‍ സ്വര്‍ഗത്തില്‍ ഇബ്ലീസ് ഇനി വരികയില്ല, പക്ഷേ വന്നിരുന്നു. അല്ലാഹു അഹലം.

      ഇനി അന്നത്തെ ഇബ്ലീസ് തന്നെയാണോ ഇന്നതെ ഇബ്ലീസ്, ആ ഇബ്ലീസ് എത്ര കല്യാണം കഴിച്ചു എത്ര കുട്ടികള്‍ ഉണ്ടായി എന്നെല്ലാം ചോദിച്ചാല്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയികേണോ എന്നാണ് എനിക്കു പറയാന്‍ ഉള്ളത്.അത് നരക്‍ത്തില്‍ ഇരുന്നു സൌകര്യം പോലെ ഇബ്ലീസിനോട് തന്നെ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.

      എന്നിരുന്നാലും അല്ലാഹു താങ്ങളെ ഹിദായത്ത് നല്‍കി നേര്‍വഴിയിലാക്കെട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
      3 hours ago · ·  4 people
    • Jinnas Ali ഈശ്വരനില്‍ വിശ്വസമില്ലതര്‍ എന്തിനാണ് സ്വര്‍ഗ്ഗ നരഗ അവലതിപെടുന്നത് . അവസാനമാണ് ആദ്യം ചോദിക്കുനത് . ആദ്യം മുതല്‍ ചോദിക്ക് . അല്ലെങ്കില്‍ താങ്കള്ക് സ്വര്‍ഗം വരേയ വിശ്വസമുണ്ടേ സ്വര്‍ഗത്തില്‍ എത്തിയാല്‍ അതിന്നു ശീഷം ആയിരിക്കും വിശ്വാസം നസ്ടപെട്ടത്‌ ..............
      35 minutes ago ·
    • Abdul Latheef ‎>>> എല്ലാ ഇബ്ലീസുകളും നരകത്തില്‍ ആയിരിയ്ക്കും അവര്‍ അതില്‍ ശാശ്വതമായി വസിക്കും. <<<

      ഞാന്‍ പ്രതികരിക്കുന്നത് നാസറിന് വേണ്ടിയല്ല. നാസര്‍ ഈ ചോദ്യം ചോദിച്ചതിന് പിന്നില്‍ ഇസ്ലാമില്‍ ഇങ്ങനെ ചില സംഗതികളും ഉണ്ട് എന്ന് തന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള കമന്റുകള്‍ തന്നെയാണ് അതിന് പ്രധാന തെളിവ്.

      മറുപടി പറഞ്ഞവരും അത്രയേ നാസറില്‍നിന്ന് ഉദ്ദേശിച്ചിട്ടുണ്ടാവൂ.

      ഇബ് ലീസ് ജിന്ന് വര്‍ഗത്തില്‍ പെട്ട ഒരുവനാണ്. അത് പലരല്ല. മനുഷ്യരെപ്പോലെ ഇഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യദൃഷ്ടിക്ക് ഗോചരമല്ലാത്ത ഒരു വിഭാഗമാണ് ജിന്നുകള്‍. നാസറിനെ പോലെ അവിശ്വാസിയാകാനും ഒരു ജിന്നിന്ന് സാധിക്കും. അതേ ദൈവദത്തമായ കഴിവുപയോഗപ്പെടുത്തി ദൈവിക സൃഷ്ടികളെ തന്റെ പക്ഷത്തേക്ക് ചേര്‍ക്കുകയെന്ന പണിയിലേര്‍പ്പെട്ടവനാണ് ഇബ്ലീസ്. ഈ പ്രവര്‍ത്തത്തിലേര്‍പ്പെടുന്ന ആര്‍ക്കും ഉപയോഗിക്കാവുന്ന പദമാണ് അറബിയിലെ ശൈത്വാന്‍. പിശാച് എന്ന് നാം മലയാളത്തില്‍ പറയുന്നു. പിശാച് പ്രത്യേകമായ ഒരു സൃഷ്ടിവിഭാമല്ല. ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ദൈവിക മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കുന്ന എല്ലാറ്റിനും ശൈത്വാന്‍ എന്ന് പറയാം. (ശമീമിന്റെ കമന്റ് ശ്രദ്ധിക്കുക)

      ഇബ്ലീസ് മാത്രമല്ല പിശാച് എന്നര്‍ഥം. അത് ഒട്ടേറെ പേരുമില്ല. പക്ഷെ ഇബ്ലീസിന്റെ അതേ പണിനിര്‍വഹിക്കുന്നവരെ ഇബ് ലീസിന്റെ സൈന്യം എന്ന് വിളിക്കപ്പെടുന്നു.

      സ്വര്‍ഗത്തിലേതായാലും ഇബ് ലീസും ഇബ് ലീസിന്റെ സൈന്യവുമുണ്ടാവില്ല. എന്ന് നാസറിനെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഇബ് ലീസില്ലാത്ത സ്വര്‍ഗം വേണോ, ഇബ് ലീസുള്ള നരകം വേണോ എന്ന് തീരുമാനിക്കാനുള്ള സമയം അവസാനിച്ചിട്ടില്ല. പക്ഷെ എപ്പോള്‍ അവസാനിക്കുമെന്ന് പറയാനുമാവില്ല. അതിനാല്‍ ജാഗ്രതൈ.
      A few seconds ago ·

2011 ഏപ്രിൽ 1, വെള്ളിയാഴ്‌ച

സംവാദം കൊണ്ട് പ്രയോജനമുണ്ടോ ?

Abdul Latheef
സംവാദം കൊണ്ട് പ്രയോജനമുണ്ടോ ?
Shabab Mohammed Said.. ['ലത്തീഫ് സാഹിബ്, താങ്കള് ഇസ്സുദ്ദീന് മൌലവിയെ (മുഹമ്മദ് മൌലവി, ഇസ്സുദ്ദീന് എന്നത് അദ്ദേഹത്തിന്റെ സമാര്ഥ്യം കണ്ടു ഉസ്താദ് നല്കിയ പേര്) അറിയില്ലേ, കേരളം കണ്ട അപൂര്വം പണ്ഡിതന്മാരില് ഒരാളായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറി സ്വദേശി. പ്രഭാഷണ കലയിലെ കുലപതി. അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങുമ്പോള് ബീഡിക്ക് തീകൊടുക്കാന് ചുണ്ടില് ബീഡി വെച്ചിരുന്നയാള് പ്രഭാഷണം തീരുമ്പോള് ബീഡി കത്തിക്കാതെ അതേ ഇരുപ്പ് ഇരുന്നു പോയി എന്നാണ് ചരിത്രം പറയുന്നതു. അദ്ദേഹം ഒരിക്കല് ഒരു സംവാദത്തില് പങ്കെടുത്തത്രേ. ദൈവം ഉണ്ട് എന്നു വാദിച്ചു സംവാദത്തില് വിജയിയായി. എന്നാല് അതേ മൌലവി മറുഭാഗത്ത് ഇരുന്നു തന്റെ വാക് സാമര്ഥ്യത്താല് ദൈവം ഇല്ല എന്നും വാദിച്ചു ജയിച്ചു. എന്നിട്ടദേഹം പറഞ്ഞു, സംവാദങ്ങള് ഗുണം ചെയ്യില്ല, ചിലപ്പോള് സത്യം വിജയിക്കുന്നതിന് പകരം വാക് ചാതുരിയുള്ളയാള് വിജയിച്ചെന്നു വരും. അതിനാല് സംവാദങ്ങള്ക്ക് ഞാനില്ല. ഇന്നും സംവാദങ്ങള് തുടരുന്നു, പക്ഷേ അതൊക്കെ ഗുണം ചെയ്യുന്നുണ്ടോ?']


ഇസ്ലാമിക സംവാദങ്ങളില്‍ പങ്കെടുത്ത് ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാര്യമാത്ര പ്രസക്തമായ മറുപടി പറയുന്ന എന്റെ സുഹൃത്തും ബ്ലോഗറുമായ ശബാബിന്റെ ചോദ്യം സമാന സംശയം പുലര്‍ത്തുന്നവരുടെ പ്രതികരണത്തിനായി ഒരു പോസ്റ്റായി നല്‍കുന്നു. എനിക്ക് അക്കാര്യത്തില്‍ ഇത്രകൂടി പറയാനുണ്ട്...


സംവാദം ഫലം ചെയ്യുന്നുണ്ടെന്ന് തന്നെയാണ് എന്റെ ഇതേ വരെയുള്ള അനുഭവം. താങ്കളിവിടെ ഒട്ടേറെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു. അതുള്‍കൊള്ളാന്‍ ചില സുമനസ്സുകളെങ്കിലും കാണും എന്ന പ്രതീക്ഷയല്ലേ അതെഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചത്. സംവാദം ഫലപ്പെടുന്നുണ്ട് എന്നതിനും ഒട്ടേറെ ഉദാഹരണങ്ങള്‍ എന്റെ മുമ്പില്‍ തന്നെയുണ്ട്. അദ്യമേ നിഷേധിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗത്തിന് ഒന്നും ഫലം ചെയ്യില്ല. അത്തരക്കാരോടാണ് നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന് പറയാന്‍ കല്‍പിച്ചത്.

എന്നാല്‍ ഒരു പൊതുമാധ്യമമുപയോഗിച്ച് സംവദിക്കുമ്പോള്‍ നമ്മുടെ മുന്നിലുള്ളത് സംസാരിക്കുന്ന വ്യക്തിമാത്രമല്ലല്ലോ. അതിനാല്‍ സംവാദം ബുദ്ധിയുള്ള മനുഷ്യനെ സംബോധന ചെയ്യുന്ന അവനെ കാര്യങ്ങള്‍ ഇഴതിരിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവനാക്കുന്ന ഒരു സല്‍കര്‍മം തന്നെയാണ്. എന്നാല്‍ നല്ല സംവാദത്തിന് മാത്രമേ ആ ഫലം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് അതിന് തടസ്സമാകുന്ന ചില കമന്റുകള്‍ മുഖം നോക്കാതെ ഒഴിവാക്കുന്നത്. ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ ഇതില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും പ്രത്യേക നിയമാവലിയൊന്നും പ്രസിദ്ധീകരിക്കാതെ തന്നെ ഫലപ്രദമായി ഇടപെടുന്നുവെന്നത് സന്തോഷകരമാണ്.

'ജിദാല്‍' എന്നത് സംവാദം എന്നും തര്‍ക്കം എന്നതിനും പ്രയോഗിക്കുന്ന പദമാണ്. സംവാദവും തര്‍ക്കവും ശൈലിയുടെ വ്യത്യാസമേയുള്ളൂ. കുതര്‍ക്കത്തെ സംബന്ധിച്ചാകണം ഇസ്സുദ്ധീന്‍ മൗലവി പറഞ്ഞത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.

    • Abdul Latheef [(16:125) പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക. തന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവരാരെന്നും സന്മാര്‍ഗഗ്രസ്തരാരെന്നും നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെയാകുന്നു.]
      Yesterday at 08:58 · ·  3 people
    • Shabab Mohammed all the best for a fruitful debate on this subject...
      Yesterday at 09:03 ·
    • Abdul Latheef
      ‎[അദ്ദേഹം (ഹൂദ് നബി) പറഞ്ഞു: `നിങ്ങളുടെ നാഥനില്‍നിന്നുള്ള ശാപവും കോപവും നിങ്ങളില്‍ പതിഞ്ഞിരിക്കുന്നു. നിങ്ങളും പൂര്‍വികരും ചമച്ചതും അല്ലാഹു ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ കുറെ പേരുകളെച്ചൊല്ലി എന്നോടു തര്‍ക്കിക്കുകയാണോ? ശരി, നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.` (7:71)]

      (തെളിവില്ലാതെ സംസാരികുന്നതാണ് തര്ക്കം എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു)
      13 hours ago · ·  1 person
    • Abdul Latheef
      ‎['(29:46-47) നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റം ശ്രേഷ്ഠമായ രീതിയിലല്ലാതെ - അവരില്‍ ധിക്കാരികളായവരോടൊഴിച്ച്. അവരോട് പറയുവിന്‍: `ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.` (പ്രവാചകാ) നാം ഇതേവിധം നിന്നിലേക്കു വേദമവതരിപ്പിച്ചു. അതിനാല്‍ നാം നേരത്തേ വേദം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഈയാളുകളിലും വളരെപ്പേര്‍ ഇതില്‍ വിശ്വസിക്കുന്നുണ്ട്. നിഷേധികള്‍ മാത്രമേ നമ്മുടെ സൂക്തങ്ങളെ തള്ളിക്കളയുകയുള്ളൂ.]

      (വേദക്കാരോട് ഏറ്റം ശ്രേഷ്ഠമായ രീതിയിലേ സംവാദത്തിലേര്‍പ്പെടാവൂ.
      അവരിലെ ധിക്കാരികളെ ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. അവരോട് ഏറ്റവും ശ്രേഷ്ഠമായ രീതി അനുവര്‍ത്തിച്ചതുകൊണ്ട് കാര്യമില്ല. അവരോട് ഇപ്രകാരം പറഞ്ഞ് ഒഴിവാകുക.

      "ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം മുസ്ലിംകള്‍ (ആജ്ഞാനുവര്‍ത്തികള്‍) ആകുന്നു.`"

      ദൈവിക വചനങ്ങളെ തള്ളിക്കളയുന്നത് നിഷേധികള്‍ മാത്രമാണ്. കാരണം ശരിയായ പഠനം ഈ സൂക്തങ്ങളെ തള്ളിക്കളയുന്നതിലേക്ക് നയിക്കുകയില്ല.)
      13 hours ago · ·  2 people
    • Abdul Latheef
      ‎[അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്- അവര്‍...See more
      13 hours ago · ·  2 people
    • Abdul Latheef
      തര്‍ക്കം ഗര്‍വിഷ്ഠനായ ജബ്ബാറിന്റെ സ്വഭാവമാണെന്ന് ഖുര്‍ആന്‍ :

      ['ഇതിനു മുമ്പ് യൂസുഫ് പ്രമാണങ്ങളുമായി നിങ്ങളില്‍ വന്നിരുന്നു. പക്ഷേ, നിങ്ങള്‍ അദ്ദേഹം കൊണ്ടുവന്ന സന്ദേശങ്ങളില്‍ സന്ദേഹിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം നിര്യാതനായപ്പോള്‍, നിങ്ങള്‍ പറഞ്ഞ...See more
      13 hours ago · ·  1 person
    • Abdul Latheef
      എങ്ങനെയാണ് സംവാദം തര്‍ക്കമായി തീരുന്നത് എന്ന് താഴെ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

      [(22:3) വിവരമില്ലാതെ അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുകയും ശഠന്മാരായ സകല ചെകുത്താന്മാരെയും പിന്തുടരുകയും ചെയ്യുന്ന ചിലയാളുകളുണ്ട്.]

      [(22: 8-10) ജ്ഞാനമോ മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന വേദമോ ഇല്ലാതെ,ജനത്തെ ദൈവിക സരണിയില്‍നിന്നു വ്യതിചലിപ്പിക്കുന്നതിനുവേണ്ടി, ചുമല് ചെരിച്ചുകൊണ്ട് (അഹന്തയോടെ) അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുന്ന ചിലയാളുകളുണ്ട്. ഇത്തരക്കാരന് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പുനരുഥാന നാളില്‍ അവനെ നാം അഗ്നിയുടെ ശിക്ഷ രുചിപ്പിക്കുന്നു-ഇത് നിന്റെ കരങ്ങള്‍ തന്നെ നിനക്കുവേണ്ടി ഒരുക്കിയിട്ടുള്ളതാകുന്നു. അല്ലാതെ, അല്ലാഹു അവന്റെ ദാസന്മാരെ പീഡിപ്പിക്കുന്നവനല്ല തന്നെ.]
      12 hours ago · ·  1 person
    • Abdul Latheef
      തര്‍ക്കം നിഷേധിക്കളുടെ സ്വഭാവം, പലപ്പോഴും അവരുടെ ഹാവഭാവങ്ങളും നാട്ടില്‍ അവരുടെ സൈ്വരവിഹാരവും നിങ്ങളെ വഞ്ചിരാക്കി എന്ന് വരാം.

      ['സത്യത്തെ നിഷേധിച്ചവരല്ലാതെ അല്ലാഹുവിന്റെ സൂക്തങ്ങളില്‍ തര്‍ക്കിക്കുന്നില്ല. അതിനാല്‍ നാടുകളില്‍ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കേണ്ട.' (40:4)]
      12 hours ago · ·  1 person
    • Abdul Latheef
      വിശ്വാസികളുടെ സംവാദത്തെ നിഷേധികള്‍ തര്‍ക്കം എന്ന് വിളിച്ചേക്കാം. അതിന്റെ പേരില്‍ ആക്ഷേപിച്ചേക്കാം. നൂഹ് നബിയുടെ ജനത അദ്ദേഹത്തോട് പറഞ്ഞത് ഉദാഹരണം.

      ['ഒടുവില്‍ അവര്‍ പറഞ്ഞു: `ഹേ നൂഹ്, നീ ഞങ്ങളോടു തര്‍ക്കിച്ചു. കണ്ടമാനം തര്‍ക്കിച്ചുകഴിഞ്ഞല്ലോ. ഇനി ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷ ഒന്നിങ്ങു കൊണ്ടുവാ-നീ സത്യം പറയുന്നവനാണെങ്കില്‍.`(11:32)]
      12 hours ago · ·  1 person
    • Abdul Latheef തര്‍ക്കവും സംവാദവും ഖുര്‍ആനിലെ ഏതാനും സുക്തങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയതാണ് ഇവിടെ. സംവദിക്കാനുള്ള ആഹ്വാനം ഖുര്‍ആനിന്റെതാണ്. എന്നാല്‍ അത് തര്‍ക്കമായി പോകാതിരിക്കാന്‍ ഞാനും നിങ്ങളും ജാഗ്രത പുലര്‍ത്തേണ്ടി വരും.

2011 ഫെബ്രുവരി 9, ബുധനാഴ്‌ച

ആരാണ് വിഡ്ഢി യുക്തിവാദിയോ അതോ.. ?

യുക്തിവാദിയുടെ വിതണ്ഡവാദങ്ങള്‍ക്ക് മറുപടി (3)

മുത്ത്‌/muthu
said...
ജബ്ബാര്‍ മാഷേ,ഒരു യുക്തിവാദിയുടെ കാഴ്ചപ്പാടില്‍ ഇതര ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അസ്തിത്വം മനുഷ്യനു ഉണ്ടോ?ഉണ്ടെങ്കില്‍ മനുഷ്യനെ വ്യതിരിക്തനാക്കുന്ന ആ ഘടകം എന്താണ് ?

ea jabbar said...
അല്പം കൂടി ഉയര്‍ന്ന സംവേദനക്ഷമത. ജീവിതം ആസ്വദിക്കാന്‍ അനേകം മാനങ്ങള്‍. കൂട്ടായ്മയിലൂടെ പുരോഗതി നേടാനുള്ള കഴിവ്. ഇതൊക്കെ മനുഷ്യനെ ഇതരജീവികളില്‍നിന്നും വ്യത്യസ്തനാക്കുന്നു. അന്ധവിശ്വാസങ്ങളിലേക്കു വഴുതി വീഴുന്നതോടെ ഈ സവിശേഷതകളെല്ലാം പ്രയോജനരഹിതമായിത്തീരുകയും ജീവിതം അര്‍ത്ഥശൂന്യമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കെട്ടിത്തൂങ്ങി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. വിഡ്ഢികള്‍ !!

ഇതാണ് മനുഷ്യന് ജബ്ബാര്‍ മാഷ് കാണുന്ന പ്രത്യേകതകള്‍. ആകട്ടേ. ഈ ഉയര്‍ന്ന് സംവേദനക്ഷമത (ഞങ്ങള്‍ പറയുന്ന വിവേചനശക്തിയും യുക്തിബോധവും തന്നെയായിരിക്കാം അതുകൊണ്ടുദ്ദേശിച്ചതെന്ന് കരുതുന്നു)  മനുഷ്യനെ നന്മയും തിന്മയും സത്യവും അസത്യവും മനസ്സിലാക്കാന്‍ സഹായിക്കുന്നുവെന്ന് താങ്കളും അംഗീകരിക്കുമല്ലോ. മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഈ കഴിവ് നല്‍കുകുയും അവന്റെ മുമ്പില്‍ സത്യം എന്താണെന്ന് പറഞ്ഞുകൊടുക്കാന്‍ പ്രവാചകന്‍മാരെ നിയോഗിച്ചുകൊണ്ട് സത്യത്തിലേക്ക് അവന് സ്വയം നടന്നടുക്കാനും അസത്യത്തില്‍നിന്ന് അകലാനും കഴിവും അറിവും നല്‍കിയതില്‍ എന്ത് അനീതിയാണ് ദൈവം കാണിച്ചത്. ഒരു പിശാചോ നൂറ് പിശാചോ ഉണ്ടായിക്കൊള്ളട്ടേ. എന്തിന് ഭയപ്പെടണം. മനുഷ്യരില്‍ ഒരു വിഭാഗം സ്വന്തം ബുദ്ധി ഉപയോഗിച്ചുതന്നെ സത്യം മനസ്സിലാക്കുന്നതായി താങ്കള്‍ കാണുന്നുണ്ടല്ലോ. (നിങ്ങളുടെ കാഴ്ചപാടില്‍ അത് നിങ്ങളായിരിക്കാം) അതിനാല്‍ സത്യംമാത്രം ഉള്‍കൊള്ളാന്‍ കഴിയുന്നവിധം മനുഷ്യനെ ദൈവിക നിയമത്തിന് വിധേയമാക്കിയില്ല എന്നത് തെറ്റാവുന്നതെങ്ങനെ.

ഇനി പറയട്ടേ. ഞങ്ങള്‍ക്ക് ചില വിശ്വാസങ്ങളുണ്ട്. അവ അന്ധവിശ്വാസമല്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അത്. കണ്ണുകൊണ്ട് കണ്ടതില്‍ വിശ്വസിക്കേണ്ട കാര്യമില്ല. ഇസ്ലാമിനെതിരെ എന്ത് കണ്ടാലും അത് സത്യമാണ് എന്ന് വിശ്വസിച്ച് വാരിവലിച്ചെഴുതി ആയുസ് കളയുന്നുണ്ടല്ലോ താങ്കള്‍. എന്നാല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട് എന്ന് മാത്രമല്ല യുക്തിവാദവുമായി ബന്ധപ്പെട്ടതും വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലെ ഞങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുള്ളൂ. അതിനാല്‍ താങ്കളുടെ അത്ര അന്ധവിശ്വാസിയല്ല ഒരു മുസ്ലിമും.

ജീവിതം ആസ്വദിക്കാന്‍ അനേകം മാനങ്ങള്‍. ശരിയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ഉന്നതമായ രൂപത്തിലാണ്. അവന്റെ ജീവിതം അവന് നന്നായി ഉപയോഗപ്പെടണം എന്നുതന്നെയാണ് പ്രവചകാധ്യാപനങ്ങളിലൂടെ അല്ലാഹുവിന്റെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. മനുഷ്യന്റെ സമാധാനത്തിനും സ്വസ്തതക്കും ആവശ്യമായ ധാര്‍മിക സദാചാര മൂല്യങ്ങളും. അവന്റെ നിത്യജീവിതത്തിന് ആവശ്യമായ കുടുംബ-സാമൂഹിക-രാഷ്ട്രീയ നിയമങ്ങളും നല്‍കി. അവ പാലിക്കുന്നതിലൂടെ മനുഷ്യന് ശാന്തിയും ക്ഷേമവും കൈവരും.

ജീവിതം മനുഷ്യന്റെ ജഢികേഛക്കനുസരിച്ച് മനുഷ്യന്‍ ചരിക്കുന്നുവെങ്കില്‍ അവന്റെ പ്രവര്‍ത്തനം മൃഗത്തേക്കാള്‍ അധഃപതിച്ചുപൊകുമെന്നതാണ് അനുഭവം. ദൈവികമായ ആത്മാവിനാല്‍ ഭരിക്കപ്പെടുന്ന ധാര്‍മികബോധമാണ് അവനെ മനുഷ്യന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നത്. പക്ഷെ ധാര്‍മികസദാചാര നിയമങ്ങള്‍ ആസ്വാദനത്തിന് തടസ്സമാണ് എന്നാണ് മനുഷ്യരിലെ ചില വിഢികള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്.

ഇനി എന്തിന് വിശ്വാസം എന്ന് ചോദിക്കാം. അതേ, വിശ്വാസമാണ് മനുഷ്യജീവിതത്തിന് അര്‍ഥം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്. ആ വിശ്വാസം ഉള്‍കൊള്ളാനാണ് അവന് വിവേചന ശക്തിയും യുക്തിബോധവും നല്‍കിയിരിക്കുന്നത്. ശരിയായ വിശ്വാസം അവനെ നല്ല പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു. ഇസ്ലാമിലെ ആറ് സുപ്രധാന വിശ്വാസകാര്യത്തിനും മനുഷ്യജീവിതത്തെ ഏറ്റവും ഗുണകരമായി സ്വാധീനിക്കാന്‍ കഴിയുന്നവയാണ്.

ഒറ്റവാക്കില്‍ അവയുടെ പ്രയോജനം ചുരുക്കി പറയാം. 1. അല്ലാഹുവിലുള്ള വിശ്വാസം. ഇതില്ലായിരുന്നെങ്കിലും മനുഷ്യജീവിതത്തെ ശരിയായി വിലയിരുത്തുവാനും യഥാര്‍ഥ പ്രപഞ്ചവീക്ഷണം സ്വരൂപിക്കാനും മനുഷ്യന് കഴിയില്ല. മറ്റെല്ലാ വിശ്വാസവും അതിനെ അടിസ്ഥാനപ്പെടുത്തിയായതിനാല്‍ ഇത് പ്രഥമ സ്ഥാനത്ത് വരുന്നു. 2. മലക്കുകളിലുള്ള വിശ്വസം മനുഷ്യനെ കേവലം ആരാധന നിര്‍വഹിക്കാന്‍ വേണ്ടി മാത്രമല്ല സൃഷ്ടിച്ചത് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ജബ്ബാര്‍ മാഷ് ചോദിക്കുന്ന പല ചോദ്യത്തിന്റെയും നേര്‍ക്ക് നേരെയുള്ള അര്‍ഥം എന്തുകൊണ്ട് മനുഷ്യനെ മാലാഖമാരെ പോലെ ആക്കിയില്ല എന്നതാണ്. മലക്കുളിലുള്ള വിശ്വാസം ഇല്ലാത്തതിന്റെ ഫലമാണ് ഈ ചോദ്യം. 3. പ്രവാചകന്‍മാരിലുള്ള വിശ്വാസം. ഇതില്ലായിരുന്നെങ്കില്‍ ദൈവിക സന്ദേശങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തികാനും മനുഷ്യന്‍സന്നദ്ധമാകുകയില്ലായിരുന്നു. ജബ്ബാര്‍മാഷിന് എപ്പോഴും പ്രവാചകന്‍ ഒരു കാട്ടറബിയായി അനുഭവപ്പെടുന്നത് ഈ വിശ്വാസമില്ലാത്തതുകൊണ്ടാണ്. 4.വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. ഇത് ഉണ്ടായിരുന്നില്ലെങ്കില്‍ ദൈവിക നിയമനിര്‍ദ്ദേശങ്ങല്‍ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ആന്‍ മുഹമ്മദിന്റെ രചനയാണെന്നും മറ്റും ജബ്ബാര്‍മാഷ് ചിന്തിക്കുന്നത് ഈ വിശ്വാസത്തിന്റെ അഭാവത്തിലാണ്. 5. പരലോക വിശ്വാസം. ഇതിന്റെ അഭാവത്തില്‍ നന്മക്ക് പ്രേരിപ്പിക്കാനും തിന്മയില്‍നിന്ന് വിട്ട് നില്‍ക്കാനുമുള്ള പ്രേരകം നഷ്ടപ്പെടുമായിരുന്നു. മനുഷ്യന്‍ എപ്പോഴും ലാഭവും മെച്ചവും നോക്കുന്നവനാണ്. അതിനാല്‍ ഏത് ഭൗതിക നേട്ടത്തേക്കാളും ഉന്നതമായ നേട്ടം തനിക്ക് ലഭിക്കാനുണ്ട് എന്ന് സന്തോഷവും, ഭൗതിമായി തനിക്ക് ലഭിക്കുന്നതിനെക്കാളേറെ ദോശവും തനിക്ക് തിന്മ ചെയ്യുന്നതിലൂടെ സംഭവിക്കാം എന്ന ഭയവും അവനെ ശരിയായ മനുഷ്യനാക്കുന്നു. 6. വിധിയിലുള്ള വിശ്വാസം. മനുഷ്യജീവിതത്തില്‍ ഏറ്റവും സമാധാനം നല്‍കുന്ന വിശ്വാസമാണത്. സംഭവിക്കുന്നതും സംഭവിച്ചതും എല്ലാം സര്‍വശക്തനായ ഒരു അസ്ത്വത്തിന്റെ അറിവും നിയന്ത്രണവും അനുസരിച്ചാണ് എന്ന വിശ്വാസത്തിലൂടെ ഉണ്ടാകുന്ന സമാധാനം യഥാര്‍ഥ വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് ലഭിക്കില്ല.

ഈ വിശ്വാസങ്ങളെയാണ് അന്ധവിശ്വാസങ്ങള്‍ എന്ന് താങ്കള്‍ വിളിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് സഹതപിക്കാനെ കഴിയൂ.

'അന്ധവിശ്വാസങ്ങളിലേക്കു വഴുതി വീഴുന്നതോടെ ഈ സവിശേഷതകളെല്ലാം പ്രയോജനരഹിതമായിത്തീരുകയും ജീവിതം അര്‍ത്ഥശൂന്യമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കെട്ടിത്തൂങ്ങി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. വിഡ്ഢികള്‍ !!'

മേല്‍ പറഞ്ഞ ഏത് വിശ്വാസമാണ് മനുഷ്യന്റെ പ്രത്യേകതയായി താങ്കള്‍ എടുത്ത് പറഞ്ഞ സവിശേഷതകളെ പ്രയോജനരഹിതമാക്കുന്നതും അര്‍ഥശൂന്യമാക്കുകയും ചെയ്യുന്നത്. അര്‍ഥശൂന്യമായ അനുഷ്ഠാനങ്ങളായി താങ്കള്‍ക്ക് തോന്നുന്നതില്‍ അത്ഭുതമില്ല വിശ്വാസത്തിന്റെ അഭാവത്തില്‍ ത്യാഗപൂര്‍ണമായ ഒരു കര്‍മവും നിരന്തരമായി ചെയ്യാനുള്ള ശക്തിയുണ്ടാവില്ല. നിങ്ങള്‍ പറഞ്ഞ ആസ്വാദനത്തിന് പോലും വിശ്വാസം വിലങ്ങുതടിയാകുന്നില്ല. അതുകൊണ്ട് ലക്കും ലഗാനുമില്ലാതെ താല്‍കാലികമായി ആസ്വാദനം ഉന്നം വെച്ച് ഓടി, ഭൗതികവും ആത്മീയവുമായ പരാജയം ഏറ്റുവാങ്ങുകയും ഇഹലോകവും പരലോകവും നഷ്ടപ്പെടുത്തുകയും ചെയ്തവരാണ് യഥാര്‍ഥ വിഢികള്‍.

'മനുഷ്യരായി ജീവിക്കാന്‍ കിട്ടിയ അസുലഭ സന്ദര്‍ഭം പരമാവധി ആസ്വദിച്ച് സന്തോഷമായി ജീവിക്കാന്‍ ശ്രമിക്കുന്നു യുക്തിവാദികള്‍. ഇല്ലാത്ത ദൈവത്തിന്റെയും പരലോകത്തിന്റെയും പേരും പറഞ്ഞു ജീവിതം പാഴാക്കിക്കളയുകയും , മനസ്സില്‍ ഭയവും സംഘര്‍ഷവും വ്യാകുലതകളും നിറച്ച് സ്വയം പീഠിപ്പിക്കുകയും ചെയ്യുന്നു പമ്പര വിഡ്ഢികളായ അന്ധവിശ്വാസികള്‍ !'

മനുഷ്യരായി ജീവിക്കാന്‍ കിട്ടിയ അസുലാഭാവസരം മനുഷ്യരായി ജീവിച്ച് സന്തോഷമായി മരിക്കുന്നവരാണ് വിശ്വാസികള്‍. യുക്തിവാദികള്‍ക്ക് ലഭിച്ചതിന്റെ നൂറിരട്ടി സന്തോഷവും ജീവിതാസ്വാദനവും യഥാര്‍ഥ വിശ്വാസികള്‍ക്ക് ലഭിക്കുന്നു. സ്വാഭാവികമായി സംഭവിക്കുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളുമൊക്കെ വിശ്വാസിക്കും യുക്തിവാദിക്കും പൊതുവാണെങ്കിലും വിശ്വാസി അവന്റെ വിശ്വാസത്തിന്റെ ശക്തിയാല്‍ അതിനെ നിഷ്പ്രയാസം നേരിടും. ഇല്ലാത്ത് ദൈവത്തിലല്ല ഒരു മുസ്ലിം വിശ്വസിക്കുന്നത്. പ്രപഞ്ചസ്രഷ്ടാവും പരിപാലകനുമായ ഒരു ദൈവത്തിലാണ്. അവനെ ശിക്ഷിക്കുന്നവനായിട്ടല്ല വിശ്വസി കാണുന്നത്. മറിച്ച് കാരുണ്യവാനും കരുണാനിധിയും വിട്ടുവീഴ്ച ചെയ്യുന്നവനുമായിട്ടാണ്. അതിനാല്‍ മനസ്സമാധാനത്തോടെ ജീവിക്കാനും ദൈവിക പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മരിക്കാനും സാധിക്കുന്നു.

ഇതിനൊന്നും ഭാഗ്യം ലഭിക്കാതെ പോയ യുക്തിവാദികള്‍ കേവലം വിഢികള്‍ മാത്രല്ല, എത്ര നിര്‍ഭാഗ്യവാന്‍മാര്‍ !!. 

2011 ജനുവരി 29, ശനിയാഴ്‌ച

ജബ്ബാര്‍ എന്ന മുസ്ലിം പരിഷ്‌കര്‍ത്താവ് !!

ഒരു യുക്തിവാദിയുടെ വിതണ്ഡവാദങ്ങള്‍ (2)

പ്രമുഖ യുക്തിവാദി ഇ.എ.ജബ്ബാറും അദ്ദേഹത്തോടൊപ്പമുള്ളവരും പറയുന്ന വാദങ്ങള്‍ ഇവിടെ മിക്കപ്പോഴും ചര്‍ച വിഷയമാകാറുണ്ട്. പല പ്രവാശ്യം സൂചിപ്പിച്ച പോലെ. ഈ ബ്ലോഗിന്റെ പ്രചോദനം ഇ.എ. ജബ്ബാറിന്റെ ബ്ലോഗുകളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഏതെങ്കിലും വാദത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല. ജബ്ബാര്‍ മാഷ് തന്നെ പല ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലും നല്‍കിയ വീഡിയോ ഇവിടെ നല്‍കുകയാണ്. ഈ വീഡിയോപ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍ മാത്രമേ ഇവിടെ ചര്‍ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ.  ഇതില്‍ രണ്ട് പ്രസംഗങ്ങളുണ്ട്. പ്രസംഗം കേട്ടുതുടങ്ങുന്നതിന് മുമ്പ് രണ്ടുവാക്ക്. (മിക്കവരും ഇത് വായിക്കുന്നതിന് മുമ്പ്  കേട്ടുകഴിഞ്ഞിട്ടുണ്ടാകും)

എന്താണ് ഇസ്ലാമുമായി ഇ.എ.ജബ്ബാറിന് ഇപ്പോഴുള്ള ബന്ധം. ചിലര്‍ അദ്ദേഹത്തെ ഒരു മുസ്ലിം പരിഷ്‌കര്‍ത്താവായി കാണുന്നുണ്ടോ എന്ന് സംശയം. അദ്ദേഹത്തിനും അതു പോലെ തോന്നുന്നുണ്ടോ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെയും എഴുത്തിന്റെയും ചിലയിടത്തെ ശൈലി അതാണ്. അങ്ങനെ ഈ പ്രസംഗത്തെ വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ ഇസ്ലാമില്‍ ഒരു വലിയ പരിഷ്‌കരണം ആവശ്യമാണ്. കാരണം. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം ആധുനിക കാലഘട്ടത്തിലെ വൈജ്ഞാനിക വിസ്‌ഫോടനം വെച്ചു ചിന്തിക്കുമ്പോള്‍ പ്രപഞ്ചത്തെക്കുറിച്ച് വലുതായൊന്നും അറിയാത്ത, ശ്ക്തിയുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ശക്തിയില്ലാത്ത, കാരുണ്യമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കാരുണ്യം പ്രായോഗികമായി കാണിക്കാത്ത ദൈവമാണ്. ഈ ദൈവസങ്കല്‍പം ഒന്ന് പരിഷ്‌കരിക്കണം. പിന്നെ ആരുടെ വിശ്വാസത്തെയും നിരൂപണം ചെയ്യരുത്. ഒന്നും പ്രചരിപ്പിക്കരുത്. ആശയസംവാദത്തില്‍ തീരെ ഏര്‍പ്പെട്ടുപോകരുത്. എല്ലാ ദൈവസങ്കല്‍പങ്ങളും ശരിയാണെന്ന് അംഗീകരിക്കുക. ബിംബാരാധനയെ നിരൂപണം ചെയ്യരുത്. ഇതാണ് ചിലപ്പോള്‍ അദ്ദേഹത്തില്‍ എനിക്ക് ദര്‍ശിക്കാന്‍ കഴിയുന്ന പരിഷ്‌കര്‍ത്താവെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ റോള്‍. ശേഷം പ്രസംഗിക്കുന്ന വ്യക്തി അതിലേക്ക് സൂചന തരുന്നുണ്ട്. ഇസ്ലാമില്‍ ഇതുവരെ പരിഷ്‌കരണം നടന്നിട്ടില്ലത്രേ. ലോകത്തെ മിക്ക മതങ്ങളിലും പരിഷ്‌കരണങ്ങള്‍ നടന്നിട്ടുണ്ട്. 500 വര്‍ഷം പഴക്കമുള്ള സിഖ് മതത്തില്‍ പോലും. പക്ഷെ ഇസ്ലാമില്‍ നടന്നിട്ടില്ല. നടന്നാല്‍ എന്ത് സംഭവിക്കും അതിനും അദ്ദേഹം സൂചന തരുന്നുണ്ട്. അഞ്ച് നേരം 'അല്ലാഹു വലിയവനാണ്' എന്ന് വിളിച്ച് പറയുന്ന ബാങ്ക് എങ്കിലും നിര്‍ത്തും.

മറ്റുചിലപ്പോള്‍ മുഴുവന്‍ മതങ്ങളെയും തകര്‍ത്ത് അവിടെ മനുഷ്യത്വം എന്ന് മതം സ്ഥാപിക്കാന്‍ നടക്കുന്ന ഒരു മുഴുത്ത ദൈവനിഷേധിയും മതനിഷേധിയുമായിട്ടും പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോള്‍ മതപരമായ വേര്‍ത്തിരിവൊന്നുമില്ല. ഏത് മതമായാലും തിന്മതന്നെ. മതം നഷിക്കട്ടേ മനുഷ്യത്വം വളരട്ടേ. ഇതാണ് മുദ്രാവാക്യം. ഇനി നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്ന പ്രസംഗം ആദ്യവിഭാഗത്തില്‍ പെടുന്നതാണ്. അഥാവാ പരിഷ്‌കര്‍ത്താവിന്റെ റോളില്‍. അതുകൊണ്ടാണ് എല്ലാ മതങ്ങളും അവരവരുടെ ദൈവത്തെ വിളിച്ചോട്ടെ എന്ന ആനുകൂല്യം നല്‍കുന്നത്. മറ്റു മതസങ്കല്‍പങ്ങളെ വിമര്‍ശിക്കാന്‍ പോയാല്‍ മതങ്ങള്‍ക്കിടയില്‍ ശണ്ഠവളരും സ്പര്‍ദയും കുഴപ്പവുമുണ്ടാകും. (അപ്പോള്‍ ഒരു വിഭാഗം വന്ന് മതങ്ങളെ മുഴുവന്‍ തകര്‍ക്കാന്‍ വേണ്ടി പണിയെടുത്താലോ എന്ന് ചോദിക്കരുത്.) നിങ്ങള്‍ കേള്‍ക്കുന്നതിന് മുമ്പ് അവയെ നിരൂപണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. ആദ്യം ആ പ്രസംഗം കേള്‍ക്കുക.





Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review